Friday 8 May 2015

കൈപ്പത്തി വെട്ടു കേസ്സിലെ വിധി: കോടതി ആരോടും നീതി പുലർത്തിയില്ല

ജോസഫ്‌ മാഷിൻറെ കൈവെട്ടു കേസ്സിൽ തടവ്‌ ശിക്ഷ മാത്രം വിധിച്ചതിലൂടെ ജോസഫ്‌ മാഷിനു മാത്രമല്ല,  പ്രതികൾക്ക് കൂടി നീതി നിഷേധിക്കുകയാണ് ചെയ്തത്.

ജോസഫ്‌ മാഷിനു സർവ്വതും, ഭാര്യയും, ജോലിയും അങ്ങിനെ എല്ലാം നഷ്ടപ്പെട്ടു. പക്ഷെ കൈ വെട്ടിയവർ സർക്കാർ ചെലവിൽ ആദ്യം ജയിലിലും, ശിക്ഷാകാലാവധി കഴിഞ്ഞു പുറത്തും വിലസും. അത് നീതിനിഷേധം ആണ്. വധശിക്ഷയിൽ കുറഞ്ഞ ഒന്നും അവർ അർഹിക്കുന്നില്ല. അതുകൊണ്ടും നീതി പൂർണ്ണമായും നടപ്പാകുമായിരുന്നില്ല. ജോസഫ്‌ മാഷിനോടും കുടുംബത്തോടും കൈവെട്ടിനെക്കാളും വലിയ ക്രൂരത കാണിച്ച കോളേജ് അധികാരികളെ തുറുങ്കിൽ അടക്കുക കൂടി ചെയ്താലേ ശരിക്കുമുള്ള നീതി നടപ്പാവുകയുള്ളൂ.

ഇനി പ്രതികളുടെ കാര്യത്തിൽ, അവർക്ക് തടവ്‌ ശിക്ഷ മാത്രം നൽകി അവരോട് അനീതി കാണിക്കുകയാണ് കോടതി ചെയ്തത്. അതിനു പകരം അവർക്ക് വധശിക്ഷ നൽകിയിരുന്നെങ്കിൽ, ഇവിടെ കൈപ്പത്തി വെട്ടി കളിച്ച അവർക്ക് അവർ ഉണ്ടെന്നു വിശ്വസിക്കുന്ന ഇല്ലാത്ത അല്ലാഹുവിൻറെ അടുത്ത് എത്രയും പെട്ടെന്ന് എത്തി അവിടെ കൈപ്പത്തി വെട്ടി കളിക്കാമായിരുന്നു.

ബാക്കിയുള്ളവർക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കാനും, അവർക്ക് അവിടെ കൈപ്പത്തി വെട്ടി തിമിർത്ത് ജീവിക്കാനുള്ള അവസരവും ആണ് കോടതി വെറും തടവ്‌ ശിക്ഷ മാത്രം നൽകിയതിലൂടെ ഇല്ലാതാക്കിയത്.

പക്ഷെ അതെങ്ങിനെ കോടതി മനസ്സിലാക്കും, കാരണം കുറിതൊട്ടും, കൊന്ത കഴുത്തിൽ തൂക്കിയും, മക്കളുടെ ലിംഗാഗ്രം മുറിച്ചും അന്ധതയിൽ ജീവിക്കുന്നവർ അല്ലേ വിധി പറയാൻ അവിടെയും ഇരിക്കുന്നത്?

എന്നെ ഭ്രാന്തൻ എന്ന് വിളിക്കാതെ, അവനവനിലെ ഭ്രാന്തും അന്ധതയും എന്നാണ് ഇവർ തിരിച്ചറിയുക?


1 comment:

  1. മനുഷ്യരുടെ തല വെട്ടുന്നത് വാര്‍ത്തയല്ലാത്ത ഈ കാലത്ത് ഒരുത്തന്റെ കൈ വെട്ടുന്നത് സത്യത്തില്‍ വലിയ വാര്‍ത്തയാണോ സിബിച്ചേട്ടാ.
    എത്രയോ പേര്‍ കൈക്കും കാലിനും വെട്ടു കൊണ്ട് ആശുപത്രിയിലാകുന്നു. അതിനെ കാല്‍വെട്ടു കേസെന്ന് ആരും വിശേഷിപ്പിച്ചു കണ്ടില്ല. അതോണ്ടു ചോദിച്ചതാ. പിന്നെ ഇച്ചായന്റെ കൈ തുന്നിച്ചേര്‍ത്തല്ലോ. ആളു റിട്ടയറുമായി. കെട്ടിയോളുടെ ശല്യവുമില്ല. ഹാപ്പി.
    എന്നുവച്ച് കൈ വെട്ടിയവന്മാരെ ഞാന്‍ സപ്പോട്ട് ചെയ്യുന്നില്ല കെട്ടോ. അതൊക്കെ ചെയ്യാനിവിടെ നിയമമുണ്ട്. പോലിസുണ്ട്. കോടതിയുണ്ട്. പൗരന്മാര്‍ നിയമം കൈയിലെടുത്തേക്കരുത്.

    ReplyDelete