Saturday 2 January 2016

2016 പുതുവർഷാരംഭം: ഞാനോ എൻറെ അനുഭവങ്ങളോ മാറില്ല!

ഞാൻ എഴുതുന്ന ബ്ലോഗുകൾ വായിച്ച്, എന്നെ ഭീഷണിപ്പെടുത്തിയവർ ഒരുപാടുണ്ടെങ്കിലും, എന്നെ സ്നേഹിക്കുന്നവരും കുറച്ചു പേരെങ്കിലും ഉണ്ട്. അങ്ങിനെ എന്നെ സ്നേഹിക്കുന്നവരിൽ ബഹുഭൂരിപക്ഷം പേരും എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു, ചിലർ അപേക്ഷിക്കുകയും ചെയ്തിരുന്നു.

അതിതാണ്. എന്റെ രചനകളിൽ ഞാൻ ഒരുപാട് തെറികളും, അസഭ്യപ്രയോഗങ്ങളും നടത്തുന്നുണ്ട്. അതൊഴിവാക്കണം  അതൊഴിവാക്കിയാൽ കൂടുതൽ പേർ എൻറെ ബ്ലോഗുകൾ വായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.

സത്യം പറയട്ടെ. ഞാൻ എഴുതിയ ബ്ലോഗുകൾ വായിക്കുമ്പോൾ എനിക്കും അത് പലവട്ടം തോന്നിയിട്ടുണ്ട്. എങ്കിലും, അതൊക്കെയും പ്രയോഗിക്കേണ്ട സ്ഥലത്ത് തന്നെയാണ് ഞാൻ പ്രയോഗിച്ചത് എന്ന് സ്വയം ന്യായീകരിക്കുകയും, അതുകൊണ്ടുതന്നെ അതെൻറെ രചനാശൈലി ആയി തുടരാനും ആണ് ഞാൻ തീരുമാനിച്ചത്.

പക്ഷെ, പുതുവർഷാരംഭത്തിൽ, ഇനി തെറിപ്രയോഗങ്ങൾ നടത്തുകയോ, ബ്ലോഗുകളിൽ തെറിയോ, അസഭ്യമോ ഒന്നും ഉപയോഗിക്കില്ല എന്നും ഞാനൊരു തീരുമാനം (Resolution) എടുത്തു.

ആ തീരുമാനത്തോടെയാണ്‌ ഞാൻ പുതുവർഷത്തിലേയ്ക്ക് കാലുകുത്തിയത്.

അപ്പൻ പലതവണ ആയി മരണത്തിൻറെ വക്കുവരെ എത്തിയിട്ട്, ഭാഗ്യം കൊണ്ട് അതിനെയെല്ലാം അതിജീവിച്ചു കഴിയുന്നതിനാൽ ഒന്നാം തിയതി കിട്ടിയ അവധിയും, തുടർന്നുവരുന്ന ശനിയും ഞായറും അപ്പനോടൊപ്പം ചെലവഴിക്കാൻ ഞാൻ തീരുമാനിച്ചു. അതിൻപ്രകാരം, ഞാൻ നാട്ടിലേയ്ക്ക് പുറപ്പെട്ടു.

എൻറെ തീരുമാനം എൻറെ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നാണെന്ന് തോന്നിപ്പിക്കും വിധം സന്തോഷകരം ആയിരുന്നു വീട്ടിലെ അനുഭവം. എൻറെ സാന്നിധ്യം അപ്പന് ഒരുപാട് സന്തോഷം നൽകി. പൊതുവെ ക്ഷീണിതനായിരുന്ന അപ്പൻ വളരെ ഉന്മേഷവാനും, സന്തോഷവാനും ആയി കാണപ്പെട്ടു.

അതിരാവിലെ വീട്ടിൽ എത്തിയ ഞാൻ, അവരോടൊപ്പം കുറച്ചു നല്ല സമയം ചെലവഴിച്ചതിനു ശേഷം, സാധാരണ റബ്ബർ വെട്ടാറുള്ള ജ്യേഷ്ഠൻ പുതുവത്സരത്തിൽ സ്വന്തം വീട്ടിലേയ്ക്ക് പോയതിനാൽ, റബ്ബർ വെട്ടുവാൻ പോയി. ചുരുങ്ങിയത് പത്തു വർഷങ്ങൾ എങ്കിലുമായി ഞാൻ റബ്ബർ വെട്ടിയിട്ട്. എങ്കിലും, പുതുവർഷാരംഭം നന്നായി അദ്ധ്വാനിച്ചുതന്നെ തുടങ്ങുന്നതാണ് നല്ലതെന്ന അഭിപ്രായക്കാരൻ ആണ് ഞാൻ.

വലിയ പ്രശ്നം ഒന്നും വന്നില്ല ഒരു പത്തു മരം വെട്ടിക്കഴിഞ്ഞപ്പോൾ, ഞാൻ എൻറെ പഴയ താളം വീണ്ടെടുത്തു. പിന്നെ അതൊരു നല്ല അനുഭവം ആയാണ് തോന്നിയത്.

റബ്ബർ വെട്ടിയതിനു ശേഷം, പാലെടുക്കാൻ അല്പം സാവകാശം ഉള്ളതിനാൽ ഞാൻ വാക്കത്തിയും എടുത്ത് റബ്ബർ തോട്ടത്തിലെ കാട് തെളിക്കാൻ പോയി. രണ്ടു മണിക്കൂർ കൊണ്ട് ഞാൻ രണ്ടു നിര റബ്ബറുകൾക്ക് ഇടയിലുള്ള കാട് തെളിച്ചു.

പിന്നെ വീട്ടിൽ പോയി പെങ്ങൾ ഉണ്ടാക്കി തന്ന (ഭാര്യ  അപ്പനെ നോക്കാൻ തയ്യാറാകാതെ വേറെ താമസിക്കുന്നതിനാൽ പെങ്ങളാണ് ഇപ്പോൾ വീട്ടിൽ നിന്ന് അപ്പനെ നോക്കുന്നത്) ഭക്ഷണം അപ്പനോടൊപ്പം ഇരുന്നു കഴിക്കുമ്പോൾ, ഞങ്ങൾ രണ്ടുപേരും സന്തോഷത്തിൽ ആയിരുന്നു എന്ന് മാത്രമല്ല, അപ്പൻ എന്നോട് ഒരുപാട് സംസാരിച്ചു.

പിന്നെ ഞാൻ പാലെടുക്കാൻ പോയി. അതെടുത്തുകൊണ്ടുവന്ന് ഉറചെരിക്കുമ്പോൾ, ഒന്നുരണ്ടു മാസമായി പുറത്തിറങ്ങാറില്ലാത്ത അപ്പൻ എന്നോടൊപ്പം വന്നു.

പിന്നെയും ഞാൻ പോയി കാട് തെളിച്ചു.

ഉച്ചഭക്ഷണം ഞങ്ങൾ എല്ലാവരും അപ്പനോടൊപ്പം ആണ് കഴിച്ചത്. അപ്പോഴും ഒരുപാട് കാര്യങ്ങൾ പറഞ്ഞു ചിരിച്ചു. അങ്ങിനെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ ആണ് കടന്നു പോയത്.

മൂന്നുദിവസം അപ്പനോടൊപ്പം ചെലവഴിക്കാൻ തീരുമാനിച്ചത് ഏറ്റവും ഉചിതമായെന്ന് ഇനി പറയാനുണ്ടോ?

വൈകുന്നേരം ഷീറ്റ് അടിച്ചിട്ടു. പിന്നെ ഒന്നു കുളിച്ച് ചെറുപുഴയ്ക്ക് പുറപ്പെട്ടു. അവിടെ അടുത്താണ് ഭാര്യ മകളെയും കൂട്ടി പോയി താമസിക്കുന്നത്. മകളെ കാണണം, ആശംസകൾ നേരണം.

അവർ താമസിക്കുന്ന വാടക വീട്ടിൽ എത്തിയപ്പോൾ നേരം നന്നേ ഇരുട്ടിയിരുന്നു. കതകിൽ തട്ടി വിളിച്ചു.

ഞാൻ സാധാരണ കതകിൽ തട്ടി മാളൂ എന്ന് വിളിക്കുമ്പോൾ, മകളാണ് ഓടി വന്നു കതകു തുറക്കാറ്. പക്ഷെ, ഇത്തവണ അതുണ്ടായില്ല.

പകരം ഭാര്യ ഒരു ജനൽ പാളി തുറന്ന് പുറത്തേയ്ക്ക് നോക്കി. എന്നെ കണ്ടിട്ടും, കതകു തുറക്കാൻ കൂട്ടാക്കിയില്ല. മാളു എവിടെ എന്ന് ചോദിച്ചപ്പോൾ അവൾ ഉറങ്ങി എന്ന് പറഞ്ഞു.

കതകു തുറക്കാനും, എനിക്കവളെ കാണണം എന്നും പറഞ്ഞപ്പോൾ, അവൾ കതകു തുറന്നു. നോക്കുമ്പോൾ മാളു സോഫയിൽ പുതച്ചു കിടക്കുകയായിരുന്നു. അവളുടെ അമ്മ അവളെ പലതവണ കുലുക്കി വിളിച്ചിട്ടും അവൾ എഴുന്നേറ്റില്ല.

ഞാൻ അവൾ കേൾക്കെ 'മാളൂ, പപ്പാ വന്നു' എന്ന് പറഞ്ഞതും അവൾ ചാടി എഴുന്നേറ്റു. എഴുന്നേറ്റു എൻറെ അടുത്ത് വന്നു വിഷമത്തോടെ അവൾക്കു തൊണ്ട വേദനയും പനിയും ആണെന്നും, സംസാരിക്കാൻ പ്രയാസം ഉണ്ടെന്നും പറഞ്ഞു.

ഇതൊക്കെയും മകൾ പറയുമ്പോൾ, അവളുടെ അമ്മ എന്നെ ഈർഷ്യയോടെ നോക്കുന്നുണ്ടായിരുന്നു.

മരുന്ന് വാങ്ങിയോ എന്ന് ഞാൻ മകളോട് ചോദിച്ചപ്പോൾ, ആശുപത്രിയിൽ ഒന്നും പോയില്ലെന്നും, അമ്മ അവൾക്കു മരുന്ന് കൊടുത്തു എന്നും പറഞ്ഞു.

ഞാൻ നാളെ വരുമെന്നും,  തയ്യാറായി ഇരിക്കണമെന്നും പറഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ തലയാട്ടി. പക്ഷെ, അവളുടെ അമ്മ കയറി ഇടപെട്ടു.

"നിങ്ങൾ കൊച്ചിനെ കാണാൻ ആണെന്ന് പറഞ്ഞ് രാത്രി ഇവിടെ വരരുത്. മാത്രവുമല്ല, നിങ്ങളോടൊപ്പം മാളുവിനെ ഇനി എങ്ങും വിടുകയുമില്ല", അവളുടെ വാക്കുകൾ വളരെ കടുത്തതായിരുന്നു.

തെറി പറയില്ലെന്ന് ഞാൻ എടുത്ത ഉറച്ച തീരുമാനം കാറ്റിൽ പറക്കാൻ പിന്നെ അധികസമയം വേണ്ടിവന്നില്ല. മകൾ, ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ ഭാര്യ മാത്രം കേൾക്കെ പറഞ്ഞു, "എടീ പരട്ടു പൂറിമോളെ, വർഷാരംഭം തന്നെ നീ തരവഴിത്തരം പറഞ്ഞല്ലോടീ."

പിന്നെ ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ മകൾ വീണ്ടും ഇറങ്ങി വന്നു. എനിക്ക് ഉമ്മ തരാൻ ഞാൻ അവളെ ആംഗ്യം കാണിച്ചു. സാധാരണ ഓടിവന്ന് ഉമ്മ തരാറുള്ള അവൾ പേടിയോടെ അമ്മയെ നോക്കി.

അമ്മപ്പൂറി എൻറെ മകളോടും എന്നെക്കുറിച്ച് മോശം പറഞ്ഞു വച്ചിരിക്കുകയാണ്. പാവം എൻറെ മകൾ. പേടിയോടെ അമ്മയെ നോക്കിയെങ്കിലും, അവൾക്ക് എൻറെ ആവശ്യം നിരസിക്കാൻ ആയില്ല. എൻറെയടുത്തുവന്ന്, എനിക്കൊരു ഉമ്മതന്നു.

അതും സ്വീകരിച്ച്, കൈ വീശിക്കാണിച്ച് അവിടെ നിന്നും ഇറങ്ങുമ്പോൾ ഭാര്യയോടുള്ള എൻറെ വെറുപ്പ്‌ വീണ്ടും തികട്ടിതികട്ടി കയറിവന്നു.

അതല്ലേലും അങ്ങിനെയാണ്, എൻറെ പുതുവർഷാരംഭം ഇങ്ങനെ എന്തെങ്കിലുമൊക്കെ ഇല്ലാതെ, ഒരിക്കലും കടന്നു പോയിട്ടില്ല.

'ജാതകദോഷം' ആയിരിക്കും!!

വാൽക്കഷ്ണം:

ഏതായാലും തെറി പറഞ്ഞു, എന്നാൽ പിന്നെ എന്തിനാ കുറയ്ക്കുന്നത്.

ഞങ്ങളുടെ നാട്ടിലെ 50 വർഷം പഴക്കമുള്ള പഞ്ചായത്ത്‌ റോഡ്‌ ടാർ ചെയ്യുന്നതിന് 2013-ൽ ജനസമ്പർക്ക പരിപാടിയിൽ ഞാൻ അപേക്ഷ കൊടുത്തതും അതിന് മുഖ്യമന്ത്രി അന്ന് 50 ലക്ഷം രൂപ അനുവദിച്ചതും ഞാൻ മുൻപെഴുതിയിരുന്നു.

വർഷങ്ങൾ കഴിഞ്ഞിട്ടും, ഒരു കല്ല്‌ പോലും ഇട്ടില്ല എന്ന് മാത്രമല്ല, അങ്ങിനെയൊരു തുക ഇപ്പോൾ എങ്ങും ഉള്ളതായി പോലും അറിവില്ല.

അതിനുശേഷം അവിടെ നിന്നും ഒരമ്മ മരിച്ചു. എൻറെ അപ്പൻ പ്രായാധിക്യം മൂലം എപ്പോൾ വേണമെങ്കിലും മരിക്കും എന്ന സ്ഥിതിയിലാണ്. അങ്ങിനെ വേറെയും പലരുമുണ്ട്. എല്ലാവരും ഈ ഉമ്മൻ ചാണ്ടിയെക്കാളും പ്രായമുള്ളവർ. എന്നിട്ടും, അവരൊക്കെയും അല്പം എങ്കിലും വികസനം കണ്ടു മരിക്കട്ടെ എന്ന് ഇവർക്കാർക്കും തോന്നുന്നില്ല. അവരോടു കൂടി രണ്ടു വാക്ക് പറയട്ടെ, "എടോ ഉമ്മൻ പൂറാ, ജോസഫ്‌ പൂറാ, സുധാകരൻ പൂറാ, മറ്റു പൂറന്മാരെ, ഞാൻ അപേക്ഷിച്ചത് നിൻറെയൊക്കെ അമ്മയുടെയോ, സരിതമാരുടെയോ പൂറ്റിൽ ഇട്ടു കളിക്കാനുള്ള ഫണ്ടല്ല. ജനാധിപത്യ വ്യവസ്ഥയിൽ, ഏല്ലാവർക്കും തുല്യമായി വികസനം അനുഭവിക്കാനുള്ള അവകാശം ഉണ്ട്. അത് ഇതുവരെ അനുഭവിക്കാത്ത കുറേപ്പേർ ഒരു പഞ്ചായത്ത് റോഡ്‌ ടാർ ചെയ്തെങ്കിലും കണ്ട് അനുഭവിക്കട്ടെ എന്ന് മാത്രമാണ് ഞാൻ അപേക്ഷിച്ചത്. പക്ഷെ, ആ ജനാധിപത്യത്തെ വ്യഭിചരിച്ച്, ഞാൻ മുകളിൽ പറഞ്ഞതു പോലെയുള്ള പദ്ധതികൾക്കുള്ള തുക അടിച്ചെടുത്ത് നീയൊക്കെ സരിതയുടെ പൂറുമണപ്പിച്ചു നടക്കുകയാണ്. നാറിയ വ്യവസ്ഥിതി.

എന്തിനാ ഞാൻ ഇതൊക്കെ എഴുതുന്നത്‌? നാണമില്ലാത്ത ഇവന്മാരുടെയൊക്കെ ആസനത്തിൽ ആൽ കിളിർത്താൽ അതും തണലല്ലേ! വെറുതെ എൻറെ വായിലെ വെള്ളം പറ്റുന്നതും, സമയം പാഴാവുന്നതും മിച്ചം!!