Thursday 31 August 2017

എൻറെ തകർച്ചക്ക് കാരണക്കാരൻ ഞാൻ തന്നെ

നല്ലവനായി ജീവിക്കുന്നതിലല്ല, സാഹചര്യത്തിനനുസരിച്ച് ജീവിക്കാൻ പഠിക്കുക എന്നതാണ് പ്രധാനം. അങ്ങനെ നോക്കുമ്പോൾ, എൻറെ ജീവിതം ഇതുപോലെ തകരാൻ ഉള്ള കാരണം ഞാൻ തന്നെയാണ്. മാറിമാറി വരുന്ന സർക്കാരുകൾവരെ എന്നെ സഹായിക്കാൻ ഉള്ള പലകാര്യങ്ങളും ചെയ്യുന്നു, എന്നിട്ടും ഞാൻ എൻറെ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നതാണ് പ്രശ്നം.

നാം തെരഞ്ഞെടുത്ത വഴിയിൽ സന്തോഷം ലഭിക്കുന്നില്ലെങ്കിൽ, സന്തോഷം ലഭിക്കാൻ സാധ്യതയുള്ള അടുത്ത വഴി നാം കണ്ടെത്തണം. അല്ലെങ്കിൽ ജീവിതം വളരെ വളരെ ദുസ്സഹമാകും. അതിന് മറ്റാരെയും പഴിച്ചിട്ട് കാര്യമില്ല.

ഈയടുത്തു നടന്ന ഒരു സംഭാഷത്തിൽ നിന്നാണ് ഞാൻ എന്നിലെ ആ കുറവ് മനസ്സിലാക്കിയത്.

സംഭാഷണം ഞാനും എൻറെ ഒരു സ്ത്രീ സുഹൃത്തും തമ്മിലായിരുന്നു. എന്തും തുറന്നു സംസാരിക്കുന്ന അത്ര സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ട്. എന്നിട്ടും, ഞാൻ എഴുതിയിട്ടുള്ള പല ബ്ലോഗുകളിലെയും ലൈംഗിക അതിപ്രസരം സുഹൃത്തിനെ രോഷം കൊള്ളിച്ചു. അത് സംഭാഷണത്തിൽ ഉടനീളം പ്രകടമായിരുന്നു.

"നിങ്ങൾക്ക് സെക്സ് എന്ന വിചാരം മാത്രമേയുള്ളോ?", ഉള്ളിലുള്ള ദേഷ്യം മുഴുവൻ ആ ചോദ്യത്തിൽ ഉണ്ടായിരുന്നു.

"നിങ്ങൾ പെണ്ണുങ്ങൾക്ക് എല്ലാം അടക്കി വിരക്തിയിൽ നടക്കാം. പക്ഷെ ആണുങ്ങൾ അങ്ങനെയല്ല. എന്നുമാത്രമല്ല, എൻറെ കാര്യത്തിൽ എൻറെ ലൈംഗിക ആവശ്യങ്ങൾ സാധിച്ചു തരേണ്ട ഭാര്യ എന്നെ ഭ്രാന്തിനു ചികിൽസിക്കാൻ നടക്കുകയാണ്. അപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്?", എൻറെ മറുപടിയിൽ ആണുങ്ങൾ സ്ത്രീകളിൽ നിന്നും വ്യത്യസ്തമാണെന്ന് പറയുക മാത്രമല്ല, അതിനെ ജനറലൈസ്‌ ചെയ്യാനുള്ള ഒരു ശ്രമവും ഞാൻ നടത്തി.

"എന്നിട്ട് എൻറെ ഭർത്താവ് കല്ല്യാണം കഴിച്ച് കുറച്ചു കാലം കഴിഞ്ഞപ്പോൾ എൻറെ അടുത്തു വരിക പോലുമില്ലായിരുന്നല്ലോ. എൻറെ ഭർത്താവ് ആണല്ലേ?", അത് പറയുമ്പോൾ എന്നോടുള്ള ദേഷ്യം കൂടിയതുപോലെ എനിക്ക് തോന്നി.

പെട്ടെന്നെനിക്ക് ഉത്തരമില്ലായിരുന്നു. പറഞ്ഞത് സത്യമാണെങ്കിൽ ഞാൻ വാദിച്ചതിൽ എന്തോ അപാകതയുണ്ട്.

അപ്പോൾ ഞാൻ മാത്രമാണോ എപ്പോഴും ഈ സെക്സിനെക്കുറിച്ച് പറഞ്ഞ് നടക്കുന്നത്. എങ്കിൽ ഭാര്യ പറയുന്നതുപോലെ എനിക്കെന്തോ കുഴപ്പമുണ്ടല്ലോ. ഞാൻ എന്നെ നിയന്ത്രിക്കാൻ പഠിക്കണം.

ഞാൻ പരാജിതനെപ്പോലെ എൻറെ സുഹൃത്തിനെ നോക്കി. എന്നെ തോൽപ്പിച്ചതിൻറെ സന്തോഷം ആ മുഖത്ത് നിഴലിച്ചിരുന്നു.

സുഹൃത്തിൻറെ ഭർത്താവിനെക്കുറിച്ച് ഞാൻ ഓർത്തുനോക്കി. പെട്ടെന്നാണ് ഒരു കാര്യം എൻറെ തലയിൽ കയറിയത്. സുഹൃത്തിൻറെ ഭർത്താവ് കഞ്ചാവിന് അടിമയാണ്. കഞ്ചാവടിച്ച് കഴിഞ്ഞാൽ കയ്യിൽ നൂറുരൂപ ഒന്നിച്ചെടുക്കാൻ ഇല്ലെങ്കിലും കോടികളുടെ കണക്കേ പറയൂ. എന്നാലും കഞ്ചാവിൻറെ ലഹരിയിൽ ആ മനുഷ്യൻ അതീവ സന്തോഷവാനാണ്.

അപ്പോൾ അതാണ് കാര്യം. നമുക്ക് ഇണയിൽനിന്നും ലൈംഗികസംതൃപ്തി ലഭിക്കുന്നില്ലെങ്കിൽ, അത് നമുക്ക് സന്തോഷം നൽകുന്നില്ലെങ്കിൽ, സന്തോഷം ലഭിക്കുന്ന മറ്റെന്തെങ്കിലും നാം കണ്ടെത്തണം.

ഞാൻ പലരെക്കുറിച്ചും ഓർത്തുനോക്കി. അവരിൽ അപൂർവ്വം പേർ ഇണയിൽ നിന്നും സംതൃപ്തരാണ് എന്നു തോന്നുന്നു. അതോ സംതൃപ്തരാണ് എന്ന് അഭിനയിക്കുകയാണോ?
എന്തായാലും അവരെ വെറുതെ വിട്ടേക്കാം. അവരുടെ ലോകത്ത് സന്തോഷം ഉള്ളവർ ആണെങ്കിലും, അങ്ങിനെ അഭിനയിക്കുക ആണെങ്കിലും അവർ ജീവിക്കട്ടെ.
മറ്റൊരു വിഭാഗം ഭക്തി മാർഗ്ഗങ്ങളിൽ സംതൃപ്തി കണ്ടെത്തുന്നവരാണ്. ലഭിക്കാനിരിക്കുന്ന സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള ചിന്തകൾ അവരിൽ സന്തോഷം ഉണ്ടാക്കുന്നു. അത് കൂടുതൽ ലഭിക്കാനായി അവർ പള്ളിയിൽ പോകുന്നു, ധ്യാനങ്ങളിൽ പങ്കെടുക്കുന്നു, ഇനിയും തൃപ്തരായില്ലെങ്കിൽ ബൈബിൾ പോലെയുള്ള ഗ്രന്ഥങ്ങളും എടുത്ത് മതപ്രചാരണത്തിന് ഇറങ്ങുന്നു. നിങ്ങൾ ചുറ്റുമൊന്നു കണ്ണോടിച്ചാൽ അത്തരക്കാരെ നിങ്ങൾക്ക് കാണാൻ സാധിക്കും. ഇതൊക്കെയും അവർക്ക് സന്തോഷം നൽകുന്നു.

ഇനി വേറൊരു കൂട്ടർ, എനിക്ക് തോന്നുന്നത് ഇതാണ് ഭൂരിപക്ഷം എന്നാണ്, മദ്യത്തിൽ ശരണം പ്രാപിക്കുന്നു. എന്ത് വിഷമം സഹിച്ചും മദ്യം അൽപ്പം അകത്തുചെന്നാൽ പിന്നെയെന്തു പെണ്ണ്? സർക്കാർ അതിനുള്ള എല്ലാം സഹായവും ചെയ്തുകൊടുക്കുക കൂടി ചെയ്താൽ വേറെന്തുവേണ്ടൂ?
ഇനി ചിലർ എൻറെ സുഹൃത്തിൻറെ ഭർത്താവിനെപ്പോലെ പുകവലിയിലും കഞ്ചാവിലും സുഖം കണ്ടെത്തുന്നു. അവർക്ക് എൻറെ സുഹൃത്ത് പറഞ്ഞതുപോലെ ഭാര്യയുടെ അടുത്തുപോയില്ലെങ്കിലും ഒരു കുഴപ്പവുമില്ല.
ഇവർക്കെല്ലാം പൊതുവായ മറ്റൊരു കാര്യം കൂടിയുണ്ട്. ഇങ്ങിനെ വിവിധ ലഹരി വസ്തുക്കൾ ഉപയോഗിച്ച് അവരുടെ ആരോഗ്യവും കുറെയൊക്കെ ഇല്ലാതായി ലൈംഗിക താല്പര്യം ഇല്ലാതാവുകയും ചെയ്യുന്നു.
പക്ഷെ ഞാൻ എന്ന മൈരന് ഇപ്പറയുന്ന ഒന്നുമില്ല. ദൈവം എന്നൊന്നില്ലെന്ന് ഉറപ്പുള്ളതിനാൽ ചത്തുകഴിഞ്ഞാൽ ഒരു ഹൂറിയെയും കിട്ടില്ലെന്ന്‌ ഉറപ്പുള്ളതിനാൽ ആ പ്രതീക്ഷയിൽ സന്തോഷിക്കാൻ വഴിയില്ല.
ഇനി ലഹരി ഉപയോഗം ആണ്. ഏറ്റവും പ്രശ്നങ്ങൾ നിറഞ്ഞ ഒരു കുടുംബത്തിൽ ജനിച്ചിട്ടും, എൻറെ കുടുംബത്തിലുള്ള എല്ലാ ആണുങ്ങളും കുടിച്ച് തലകുത്തിമറിഞ്ഞു നടന്നിട്ടും അതൊന്നും ഉപയോഗിക്കണമെന്ന് എനിക്ക് തോന്നുന്നില്ല.

മദ്യം റേഷൻ പോലെ കിട്ടുന്ന പട്ടാളത്തിൽ ജോലി ചെയ്തിട്ടും, കൊടും തണുപ്പുള്ള പ്രദേശങ്ങളിൽ ജോലി ചെയ്തിട്ടുംപോലും ആ മടുപ്പിക്കുന്ന അന്തരീക്ഷത്തിൽനിന്നും, തണുപ്പിൽ നിന്നും രക്ഷപെടാൻ എങ്കിലും അൽപ്പം മദ്യപിച്ചേക്കാം എന്നെനിക്ക് തോന്നിയിട്ടില്ല.
കൊടും തണുപ്പുള്ളതടക്കം വിവിധ രാജ്യങ്ങൾ സന്ദർച്ചിട്ടുള്ള ഞാൻ ഇത്തിരി 'കുടിക്കാത്ത നീയൊരാണ് ആണോടാ' എന്ന് പലരും പരിഹസിച്ചിട്ടും കുടിക്കാനോ വലിക്കാനോ എനിക്ക് തോന്നിയിട്ടില്ല. എൻറെ സുഹൃത്തുക്കൾ നിശാക്ലബ്ബുകളിൽ പോയി കുടിച്ച് അർമാദിച്ച് നടന്നപ്പോഴും, ആ ലഹരിയുടെ സുഖം ഒന്നനുഭവിക്കണം എന്നെനിക്ക് തോന്നിയിട്ടില്ല.

ഞാൻ ഇപ്പോഴും ഓർക്കുന്നു, ജർമനിയിൽ ആയിരുന്നപ്പോൾ ഞാൻ എൻറെ സുഹൃത്തുക്കളോടൊപ്പം നഗ്നനൃത്തം കാണാൻ പോയി. പണം കൊടുത്ത് അകത്തുകയറിയപ്പോൾ ആണറിയുന്നത് അവിടെയിരുന്ന് നഗ്നനൃത്തം കാണണമെങ്കിൽ ഒരു ബിയർ എങ്കിലും വാങ്ങി കുടിക്കണം. അതിന് തയ്യാറല്ലാത്തതിനാൽ നഗ്നനൃത്തം കാണാൻ കഴിയാഞ്ഞ നിരാശയിൽ ഞാൻ അവിടെ നിന്നും ഇറങ്ങി.

ഇനി ഭാര്യ എന്നോടൊപ്പം കിടപ്പറ പങ്കിടാൻ തയ്യാറാകുന്നതിന് പകരം എന്നെ ഭ്രാന്തിനു ചികിൽസിക്കാൻ ശ്രമിച്ചിട്ടും, വിഷമങ്ങൾ എല്ലാം മദ്യലഹരിയിൽ മറക്കാം എന്നെനിക്ക് തോന്നിയില്ല. എന്തിന് എൻറെ പ്രിയപ്പെട്ട മകളെ പീഢിപ്പിച്ചു എന്ന് കള്ളക്കേസ് കൊടുത്ത് എൻറെ ഭാര്യ എന്നെ ജയിലിൽ അടച്ചിട്ട് അവിടെനിന്നും കഷ്ടിച്ച് രക്ഷപെട്ട് പുറത്തുവന്ന് അപമാനിതനായി നടന്നിട്ടും കുടിച്ചേക്കാം എന്നെനിക്ക് തോന്നുന്നില്ല.

ഇങ്ങനെയൊന്നും തോന്നാതെ, കുടിക്കാതെയും വലിക്കാതെയും നടന്നതിനാൽ ആരോഗ്യമുള്ള ഒരു ശരീരം എനിക്കുണ്ട്. ആരോഗ്യമുള്ള ശരീരം ഉള്ളതിനാൽ എന്നിൽ ലൈംഗികതയും, ലൈംഗികവിചാരങ്ങളും ഏറെയുണ്ട്. അതേറെയുള്ളതിനാൽ എൻറെ ബ്ലോഗുകളിൽ അത് പ്രതിഫലിക്കുന്നുണ്ട്. ലൈംഗിക പൂർത്തീകരണത്തിന് ഒരു വഴിയും കാണാതെ ഈ അൻപതിനോടടുത്ത പ്രായത്തിലും സ്വയംഭോഗം ചെയ്യേണ്ടി വരുന്നതിനാൽ അതിനിടയാക്കിയ സാഹചര്യങ്ങളോടുള്ള അമർഷവും എൻറെ ബ്ലോഗുകളിൽ ഉണ്ട്.

അപ്പോൾ അവിടെയാണ് എനിക്ക് പിഴച്ചത്. എനിക്ക് സന്തോഷം നൽകുമെന്ന് ഞാൻ കരുതുന്ന ലൈംഗികതയ്ക്കുള്ള അവസരം എനിക്കില്ലാതെ വന്നപ്പോൾ എങ്കിലും ദൈവവിശ്വാസത്തിലോ, മദ്യത്തിലോ, പുകവലിയിലോ, കഞ്ചാവിലോ ഏതെങ്കിലും ഒന്നിൽ ഞാൻ അഭയം പ്രാപിക്കണമായിരുന്നു.

ആലോചിച്ചു നോക്കുമ്പോൾ എൻറെ ഭാര്യയുടെ ചേച്ചിമാരുടെ ഭർത്താക്കന്മാരും മദ്യത്തെ കൂട്ടുപിടിച്ചാണ് അവരുടെ ഭാര്യമാരോടൊപ്പം ജീവിച്ച് കുടുംബം തകരാതെ കൊണ്ടുപോകുന്നത്. എൻറെ ഭാര്യക്ക് അവരെയൊക്കെ വല്ല്യ ഇഷ്ടമാണുതാനും. എന്നെ ഉപദേശിക്കുന്ന പല സുഹൃത്തുക്കളും അങ്ങിനെ ചെയ്യുന്നതും ലഹരിപ്പുറത്താണ്.

അങ്ങിനെ ബുദ്ധിപൂർവ്വം തീരുമാനം എടുത്തതിനാൽ അവർക്കൊക്കെ സന്തോഷിക്കാൻ ഒരു വഴിയുണ്ടെന്നു മാത്രമല്ല, അവരുടെയെല്ലാം കുടുംബം തകരാതെ മുന്നോട്ടു പോകുന്നു.

ഇതെല്ലാം കണ്ടിട്ടും, എല്ലാ തകർച്ചകൾ ഉണ്ടായിട്ടും, നിരന്തരം അപമാനിതൻ ആയിട്ടും, ഞാൻ ഏറ്റവും സ്നേഹിക്കുന്ന എൻറെ മകളെ കാണാൻ പോലും സാധിക്കാതിരുന്നിട്ടും, സർക്കാർ മുക്കിനുമുക്കിന് ബാറുകൾ തുറന്ന് എല്ലാവിധ സൗകര്യങ്ങൾ ചെയ്തു തന്നിട്ടും, ഞാൻ കുടിക്കുകയോ വലിക്കുകയോ ചെയ്യില്ല എന്ന് തീരുമാനിച്ചാൽ അതെൻറെ തെമ്മാടിത്തരം എന്നല്ലാതെ എന്താണ് പറയേണ്ടത്?

ഞാൻ ആണ് എൻറെ പരാജയത്തിനും, എൻറെ അസംതൃപ്തിക്കും, എൻറെ കുടുംബം തകരാനും കാരണക്കാരൻ, അല്ലാതെ മറ്റാരുമല്ല.

ആരോഗ്യം കൂടി, ലൈംഗിക തൃപ്തിക്കായി സ്വയംഭോഗം ചെയ്തുകൊണ്ടേയിരിക്കും, എന്നാലും ഞാൻ എന്ന മൈരൻ ഇല്ലാത്ത ദൈവത്തിൽ വിശ്വസിക്കുകയോ, ലഹരിവസ്തുക്കൾ ഉപയോഗിക്കുകയോ ഇല്ല എന്ന തീരുമാനത്തിൽ നിന്നും വ്യതിചലിക്കാൻ തയ്യാറാവുന്നില്ല. അവിടെയാണ് ഞാൻ പരാജയപ്പെടുന്നത്, അവിടെയാണ് ഞാൻ അസംതൃപ്തനായി മറ്റുള്ളവരെ പഴിച്ച് ജീവിക്കേണ്ടി വരുന്നത്, അതാണ് എൻറെ കുടുംബം തകരാൻ കാരണവും.

ഞാൻ നന്നാവില്ല. ഒരിക്കലും നന്നാവില്ല.

പലരും പറയാറുണ്ട് ലഹരിവസ്തുക്കളുടെ ഉപയോഗം സ്ത്രീപീഢനം വർദ്ധിക്കാൻ കാരണമാകുന്നു എന്ന്. പക്ഷെ, വസ്തുത നേരെ മറിച്ചാണ്. കപടസദാചാരം മൂലം, ലൈംഗിക സംതൃപ്തിക്ക് മാർഗ്ഗം ലഭിക്കാതെ അസംതൃപ്തിയിൽ ജീവിക്കുന്ന പുരുഷവർഗ്ഗം ലഹരി ഉപയോഗത്തിൽ അഭയം പ്രാപിക്കുന്നതിലൂടെ അവരുടെ താല്പര്യം മറ്റൊന്നിലേക്കു തിരിയുന്നതുകൊണ്ടും, ക്രമേണ ആരോഗ്യം നശിക്കുന്നതുകൊണ്ടും, സ്ത്രീകൾ കൂടുതൽ സുരക്ഷിതരാവുകയാണ് ചെയ്യുന്നത്.

നിങ്ങൾക്ക് എന്തുതോന്നുന്നു?








Tuesday 15 August 2017

സ്ത്രീകളുടെ ജീവിതരീതി ഉറപ്പായും മാറണം. എങ്ങിനെ? എന്തിന്?

കരുത്തുള്ള ശരീരവും, മനസ്സും, ചിന്തകളുമായി മനുഷ്യർ ഇവിടെ ജീവിക്കുന്നതിനും, വരും തലമുറകളെപ്രതിയും, അവരുടെ നന്മയ്ക്കും, വംശനാശം നേരിടാതിരിക്കുന്നതിനും എല്ലാം നിങ്ങൾ സ്ത്രീകൾ തന്നെ മുൻകൈ എടുത്ത് നിങ്ങളുടെ ജീവിതരീതിയിൽ മാറ്റം വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

ഇപ്പറഞ്ഞതിലൂടെ നിങ്ങളുടെമേൽ പുതിയ ജീവിതരീതികൾ അടിച്ചേൽപ്പിച്ച് നിങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, നിങ്ങൾ അങ്ങിനെ മാറുന്നതിലൂടെ പരിപൂർണ്ണ സ്വാതന്ത്ര്യം അനുഭവിക്കുകയും, അതിലൂടെ ജീവിതം ഏറ്റവും ആസ്വദിക്കുകയും ചെയ്യുക എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

അതിനായി നിങ്ങളുടെ ജീവിതത്തെ കുട്ടിക്കാലം, പ്രത്യുൽപാദനകാലം, പ്രത്യുല്പാദനാനന്തരകാലം എന്നിങ്ങനെ  മൂന്നുഘട്ടങ്ങളായി തിരിക്കണം.

1.   കുട്ടിക്കാലം: യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ കുട്ടിക്കാലം ആസ്വദിക്കുക എന്നതുമാത്രമാണ് ഈ കാലയളവിൽ ചെയ്യേണ്ടത്. ഒരാളുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ, ജീവിതത്തിലെ ഏറ്റവും നല്ല സമയം ഇതായതിനാൽ, ആർത്തുല്ലസിച്ച് ജീവിക്കുന്നതിൽ ഒരു കുറവും ഈ കാലയളവിൽ വരുത്തരുത്.

അങ്ങിനെ യാതൊരു ഭയവും കൂടാതെ കുട്ടിക്കാലം ആസ്വദിക്കാനുള്ള സാഹചര്യം ഇവിടെ ഉണ്ടാവണം. അതായിരിക്കണം സമൂഹത്തിലെ ഓരോ വ്യക്തിയുടെയും, ഭരണ സംവിധാനങ്ങളുടെയും ചുമതല.

ഇത് എത്ര വയസ്സുവരെ നീട്ടിക്കൊണ്ടു പോകണം എന്ന് ഓരോ സ്ത്രീയ്ക്കും പ്രത്യേകം പ്രത്യേകം തീരുമാനിക്കാവുന്നതാണ്. കുട്ടിക്കാലം എന്നത് കുട്ടിക്കാലം ആണ്, അവിടെ ലൈംഗികത പോലുള്ള കാര്യങ്ങൾക്ക് യാതൊരു സ്ഥാനവും ഇല്ല. അതിനാൽ തന്നെ ഈ കാലയളവിൽ സ്ത്രീകളെ (പെൺകുട്ടികളെ) ആരെങ്കിലും ലൈംഗിക താല്പര്യത്തോടെ സമീപിച്ചാൽ, അതാണായാലും പെണ്ണായാലും, വധശിക്ഷയ്ക്ക് വിധേയമാക്കണം.

കുട്ടിക്കാലത്ത് ലൈംഗികത പാടില്ല എന്ന് പറഞ്ഞതിന് രണ്ടു കാരണങ്ങൾ ഉണ്ട്. ഒന്ന്, ഇതൊരു നിയന്ത്രണം ആയിത്തോന്നാം എങ്കിലും, സ്ത്രീകളുടെ കുട്ടിക്കാലം കുട്ടിക്കാലം ആയിത്തന്നെ ആസ്വദിക്കുന്നതിനേക്കാൾ വലിയ സന്തോഷം ഒരു ലൈംഗിക ആസ്വാദനത്തിനും നൽകാൻ കഴിയില്ല. ലൈംഗിക ആസ്വാദനവും കഴിഞ്ഞ് പൊടിയും തട്ടി എഴുന്നേറ്റുപോകുന്ന ആണുങ്ങളുടേതുപോലെയുള്ളതല്ല സ്ത്രീകളുടെ ലൈംഗികാസ്വാദനം എന്നതുതന്നെയാണ് ഇതിനു കാരണം. സ്വന്തമായി ഒരുങ്ങുകയും ആഗ്രഹിക്കുകയും ചെയ്യുന്നതിന് മുൻപുതന്നെ കൺസീവ് ചെയ്‌താൽ, അത് സ്ത്രീകൾക്ക് സന്തോഷത്തേക്കാൾ ദുഃഖമേ തരൂ.

രണ്ടാമത്തെ കാരണമാണ് ഏറ്റവും പ്രധാനം. നാം ഇന്ന് ജീവിതം ആസ്വദിക്കുന്നതോടൊപ്പം കരുത്തുള്ള വരും തലമുറയെ സൃഷ്ടിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. അതിനാൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിന് മുൻപ് വിവിധതരം ഗർഭനിരോധന മാർഗ്ഗങ്ങൾ (പ്രത്യേകിച്ചും ഗർഭനിരോധന ഗുളികകൾ) ഒക്കെ ഉപയോഗിച്ച് ആസ്വദിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ലൈംഗികകേളികളിൽ ഏർപ്പെടുന്നത് ശാരീരികമായ പല മാറ്റങ്ങൾ സംഭവിക്കാനും അത് പിന്നീട് ഉണ്ടാകുന്ന കുട്ടികളിലൂടെ വരുംതലമുറകളിലേയ്ക്കും നാമറിയാതെ പകർന്നു നൽകി ക്രമേണ പ്രത്യുൽപാദനശേഷിവരെ ഇല്ലാതായി വംശനാശം തന്നെ സംഭവിക്കാൻ കാരണമാകും.

ഇനി ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് എപ്പോൾ കടക്കണം എന്ന് തീരുമാനിക്കാനും ഓരോ സ്ത്രീകൾക്കും അവകാശം ഉള്ളതിനാൽ ലൈംഗിക ആസ്വാദനം വേണമെന്ന് ശക്തമായ തോന്നൽ ഉണ്ടായിത്തുടങ്ങിയാൽ കുട്ടിക്കാലം വിട്ട് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ നിങ്ങൾക്ക് തീരുമാനിക്കാം.

അതിനാൽ കുട്ടിക്കാലം ആസ്വദിക്കൂ. ആവോളം ആസ്വദിക്കൂ.

2.     പ്രത്യുൽപാദനകാലം: പ്രത്യുൽപാദനം ഒഴിവാക്കിയും ജീവിതം ആസ്വദിക്കണം എന്ന് പറയുന്നത് സ്വാർത്ഥതയാണ്. അതിനാൽ ഈയൊരു ഫേസിലൂടെ ഓരോ സ്ത്രീയും കടന്നു പോയേ പറ്റൂ. അത് എപ്പോൾ ആരംഭിക്കണം എന്ന് സ്വയം തീരുമാനിക്കാം. ശാരീരികമായ തയ്യാറെടുപ്പും, ഏറ്റവും കരുത്തുള്ള കുട്ടികൾ എപ്പോൾ ഉണ്ടാവാം എന്ന് മനസ്സിലാക്കിയും (കുട്ടിക്കാലം എത്രയും നീട്ടുന്നതോ അത്രയും നല്ലത്. ഇരുപതുവയസ്സുവരെയെങ്കിലും ഏറ്റവും ചുരുങ്ങിയത് നീട്ടണം, പറ്റുമെങ്കിൽ ഇരുപത്തഞ്ച് വയസ്സുവരെയെങ്കിലും. അല്ലെങ്കിൽ പിന്നീട് എൻറെ കുട്ടിക്കാലം നഷ്ടപ്പെടുത്തിയല്ലോ എന്നോർത്ത് ദുഖിക്കും.) സ്വന്തമായ ഒരു തീരുമാനത്തിൽ എത്തണം. പിന്നീട് ആവശ്യമുള്ളത്ര കുട്ടികൾ, രണ്ടാവട്ടെ, ഉണ്ടാവുന്നതുവരെ വരും തലമുറയ്ക്കായി ജീവിതം സമർപ്പിക്കണം. ഇതിനു പത്തു വർഷത്തിൽ കൂടുതൽ ആവശ്യം വരില്ല. അപ്പോഴേയ്ക്കും കുട്ടികൾ നടക്കാനും മാത്രം പ്രാപ്തരാകും.

വരുംതലമുറകൾക്കായി ഒരു ചെറിയ കാലയളവ് നിങ്ങൾക്ക് മാറ്റിവച്ചുകൂടെ?

3.    പ്രത്യുല്പാദനാനന്തരകാലം: ഇനിയാണ് നിങ്ങളുടെ ശരിക്കുള്ള ലൈംഗിക ജീവിതം തുടങ്ങുന്നത്. വരും തലമുറകൾക്കായുള്ള നിങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായി നിർവ്വഹിച്ചതിനാൽ ഇനി നിങ്ങൾക്ക് നിങ്ങളുടെ ജീവിതം എങ്ങിനെയും ആസ്വദിക്കാനുള്ള സമയമാണ്. അവിടെ ഏക പതീവ്രതം അനുഷ്ഠിക്കുന്നവർക്ക് അങ്ങിനെയാവാം. അല്ല, പല പുരുഷന്മാരോടൊപ്പം വ്യത്യസ്തത ആസ്വദിക്കാൻ ആണ് താൽപര്യമെങ്കിൽ അങ്ങിനെയാവാം. ഇനിയതല്ല, ഇതൊന്നും വേണ്ട, മറ്റു കർമ്മപദ്ധതികളിൽ ഏർപ്പെടാം എന്നാണെങ്കിൽ അങ്ങിനെയും ആവാം.

അതായത്, കുട്ടികൾ ഉണ്ടായാൽ അവരെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല. മറിച്ച്, അപ്പന്മാർക്കും, പൊതുസമൂഹത്തിനും (ഞാൻ, എൻറെ കുടുംബം എന്നിങ്ങനെയുള്ള സ്വാർത്ഥത കുറയട്ടെ), ഭരണ സംവിധാനങ്ങൾക്കും എല്ലാം ഒരേപോലുള്ള ഉത്തരവാദിത്തം ഉണ്ട്. അവരെല്ലാം ആ ഉത്തരവാദിത്തം നിങ്ങളോടൊപ്പം ഷെയർ ചെയ്തെടുക്കട്ടെ. അങ്ങിനെ എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും, ജീവിതം ആസ്വദിക്കുന്നതും കണ്ടും കേട്ടും വരും തലമുറകളും വളർന്നുവരട്ടെ.

വിരക്തിയിൽ ജീവിക്കുന്നത് നിർത്തി, സുഖാനുഭവം ഉണ്ടാകുന്ന കാലയളവുവരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ജീവിതം ആവോളം ആസ്വദിക്കൂ. ഇക്കാലയളവിൽ ഗർഭനിരോധനമാർഗ്ഗങ്ങൾ എന്തുതന്നെ ഉപയോഗിച്ചാലും തെറ്റില്ല, കാരണം, കുട്ടികളെ നേരത്തെ തന്നെ സൃഷ്ടിച്ചതിനാൽ ഗർഭനിരോധന മാർഗ്ഗങ്ങൾ കൊണ്ടുണ്ടായേക്കാവുന്ന ശാരീരിക മാറ്റങ്ങളോ ദൂഷ്യങ്ങളോ ഒന്നും വരുംതലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടില്ല. സ്വന്തം ശരീരവും ആരോഗ്യവും സൂക്ഷിച്ചേ എന്തും ചെയ്യാവൂ എന്ന് മാത്രം. അതും നിങ്ങളുടെ സ്വാതന്ത്ര്യമാണ്.

അങ്ങിനെ മരണംവരെയും ആസ്വദിച്ച് ജീവിക്കൂ.

ഇങ്ങിനെ നിങ്ങൾ ജീവിതം ആസ്വദിക്കുമ്പോൾ, പുരുഷന്മാർക്കും പ്രകൃതിദത്തമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവസരം ലഭിക്കുകയും, അതിൽനിന്നും ശരിക്കുള്ള ലൈംഗിക സംതൃപ്തി ലഭിക്കുന്നതിനാൽ വൈകൃത ചിന്തകൾക്കും, പ്രവർത്തികൾക്കും അടിപ്പെടാതെ, അസംതൃപ്തമായ മനസ്സുമായി അലയാതെ സാധാരണജീവിതം നയിക്കാൻ അവരെ സഹായിക്കും.

അങ്ങിനെ അവർ ജീവിക്കുമ്പോൾ, കുട്ടികളെയോ, സ്ത്രീകളെയോ, മൃഗങ്ങളെയോ ഒന്നും അവർ ആക്രമിക്കില്ല. സ്ത്രീപീഢനങ്ങളും ബാലപീഢനങ്ങളും എല്ലാം ക്രമേണ കുറഞ്ഞു വരും.

നമ്മുടെ മക്കൾ പൂമ്പാറ്റകളെപ്പോലെ ഒരു ഭയവും ഇല്ലാതെ പാറിപ്പറന്ന് ആർത്തുല്ലസിച്ച് ജീവിക്കും.

നിങ്ങൾ മാറിയേ പറ്റൂ. നിങ്ങളെ അടിമകൾ ആക്കിവച്ചിരിക്കുന്ന മതങ്ങളിൽ നിന്നും, കപടസദാചാരങ്ങളിൽ നിന്നും പുറത്തുവന്ന് സ്വതന്തരായി ജീവിച്ചുതുടങ്ങിയേ പറ്റൂ.

നിങ്ങളുടെ ആ മാറ്റം നിങ്ങളുടെ ജീവിതത്തിൽ മാത്രമല്ല, എല്ലാ വിഭാഗം മനുഷ്യരുടെ ജീവിതത്തിലും ശാന്തിയും സമാധാനവും സന്തോഷവും കൊണ്ടുവരും.

ഏറ്റവുമുപരി അത് കുട്ടികളെ, ആൺകുട്ടികൾ ആയാലും പെൺകുട്ടികൾ ആയാലും, യാതൊരു ഭയവും ഇല്ലാതെ ആർത്തുല്ലസിച്ച് അവരുടെ കുട്ടിക്കാലം ആസ്വദിക്കാൻ സഹായിക്കും.

അതിനു സാധിക്കുമാറാകട്ടെ.


Monday 14 August 2017

എൻറെ കുടുംബം തകരാൻ കാരണം എനിക്ക് മനോരോഗം ഉള്ളതുകൊണ്ടാണോ?

എൻറെ ബ്ലോഗുകളും ഫേസ്ബുക്ക്  പോസ്റ്റുകളും വായിച്ചിട്ട് ബഹുഭൂരിപക്ഷം പേരും എത്തിയിട്ടുള്ള നിഗമനങ്ങൾ ഇവയൊക്കെയായിരിക്കും.

1.   ഞാൻ ഒരു സ്ത്രീലമ്പടനാണ്
2.   ഞാൻ എൻറെ ഭാര്യയെ ഏറ്റവും വെറുക്കുന്നു എന്ന് മാത്രമല്ല, ആ       സ്ത്രീയുടെ നാശം ആഗ്രഹിക്കുകയും ചെയ്യുന്നു.
3.   എൻറെ ഭാര്യയടക്കം പറയുന്നതുപോലെ എനിക്ക് മനോരോഗമുണ്ട്.

അത് ശരിയോ തെറ്റോ എന്ന് പറയുന്നതിനുപകരം, ഞാൻ എൻറെ ഇളയ സഹോദരി ഷൈനിയെക്കുറിച്ച് പറയാം.

ആ സഹോദരിക്ക് രണ്ട് മക്കളുണ്ട്. എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്, ആ മക്കളെക്കാളും എന്നെയാണ് സഹോദരി സ്നേഹിക്കുന്നത് എന്നാണ്. അത് ഞാൻ എൻറെ സഹോദരിയെ സ്നേഹിക്കുന്നത് കൊണ്ടല്ല, ഞാൻ സ്വാർത്ഥൻ ആണെന്ന് എനിക്ക് മാത്രമല്ല, ആ സഹോദരിക്കും അറിയാം. എന്നിട്ടും എന്നെ സ്നേഹിക്കുന്നു, എൻറെ ഓരോ തകർച്ചയിലും എന്നെ ഒരമ്മയെന്നപോലെ കൈപിടിച്ചുയർത്തുന്നു.

പോക്‌സോ ചുമത്തപ്പെട്ട് ജയിലിൽ കിടന്നപ്പോഴും, പോലീസുകാർ ചെയ്യേണ്ട കാര്യങ്ങൾവരെ ചെയ്ത് എന്നെ ജയിലിൽ നിന്നും പുറത്തു കൊണ്ടുവന്നത് ആ സഹോദരിയാണ്. അപ്പനെ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട എൻറെ ഭാര്യ അപ്പനെ ഉപേക്ഷിച്ച് പോയ അന്നുമുതൽ, അപ്പനെ സംരക്ഷിക്കുന്നതും പോരാഞ്ഞ്, പാതിപോലും എത്തിയിട്ടില്ലാത്ത വീടിൻറെ പണി ജീവിക്കാൻ തക്കവിധം പൂർത്തിയാക്കിയതും ആ സഹോദരി തന്നെ. ആ സഹായം ഇല്ലായിരുന്നെങ്കിൽ, ഞാൻ പണ്ടേ ജോലിയും ഉപേക്ഷിച്ച് തെണ്ടി നടക്കേണ്ടി വന്നേനെ.

എന്തുകൊണ്ടാണ് സഹോദരി ഇത്രമാത്രം എന്നെ സ്നേഹിക്കുന്നത്? ഉത്തരം ഒരു വാചകത്തിൽ പറയാം. അതിതാണ്. എന്നെക്കുറിച്ച് നിങ്ങൾക്കുള്ള മുൻപ് പറഞ്ഞ നിഗമനങ്ങൾ തെറ്റാണെന്ന് അവൾക്കറിയാം.

എൻറെ സഹോദരി ഒരു മകളാണ്, സഹോദരിയാണ്, ഭാര്യയാണ്, അമ്മയാണ്. അങ്ങിനെയെല്ലാമായ സഹോദരി, അവൾ ഇപ്പറഞ്ഞവർ എല്ലാം എങ്ങനെയായിരിക്കണം എന്നാഗ്രഹിക്കുന്നുവോ ആ ഗുണങ്ങൾ എല്ലാം എന്നിൽ കാണുന്നു.

അതൊരു തമാശയായി പലർക്കും തോന്നിയേക്കാം. കാരണം, ഞാൻ എൻറെ അപ്പനെയും, സഹോദരിയെയും, മകളെയും എല്ലാം സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നുണ്ട് എന്ന് തോന്നാമെങ്കിലും, എൻറെ ഭാര്യയെപ്രതി എനിക്ക് കരുതൽ ഉണ്ടെന്ന് ഞാൻ പറഞ്ഞാൽ അതൊരു വലിയ തമാശയാണ്, അല്ലേ?

അവിടെയാണ് എൻറെ ഭാര്യക്കും, അതുപോലെ മുൻപറഞ്ഞ നിഗമനങ്ങളിൽ എത്തിയവർക്കും തെറ്റ് പറ്റുന്നത്.

എൻറെ സഹോദരി എന്നെ സ്നേഹിക്കുന്നത് എന്തുകൊണ്ടാണെന്നാൽ, എന്നെ ഭ്രാന്തനെന്ന് മുദ്രകുത്തി ആർത്തവ കള്ളക്കഥയുണ്ടാക്കി മനോരോഗസെല്ലിൽ അടച്ച് ചികിൽസിക്കാൻ ശ്രമിച്ചിട്ടും, എൻറെ മകളെ ഞാൻ പീഢിപ്പിച്ചു എന്ന് പറഞ്ഞ് പോക്‌സോ ചുമത്തി ജയിലിൽ ഇട്ടിട്ടും, എന്നിട്ടും തൃപ്തി വരാതെ എൻറെ മകളോടൊന്നു സംസാരിക്കാൻ പോലും പറ്റാത്തവിധം വീണ്ടും പോലീസിൽ പരാതിപ്പെട്ടിട്ടും ചുരുക്കിപ്പറഞ്ഞാൽ ഒരു വ്യക്തിയെ എത്രമാത്രം അപമാനിക്കുകയും, പീഢിപ്പിക്കുകയും ചെയ്യാമോ അതെല്ലാം ചെയ്തിട്ടും, ഞാൻ എൻറെ ഭാര്യയെന്ന് പറയുന്ന സ്ത്രീയുടെ നാശം ആഗ്രഹിക്കുന്നില്ല എന്നതാണ്.

എൻറെ സഹോദരി എന്നിൽ കാണുന്ന നന്മ അതാണ്.

ആ നന്മ എൻറെ അപ്പൻ തിരിച്ചറിയുന്നു, എൻറെ സഹോദരി തിരിച്ചറിയുന്നു, എൻറെ മകൾ തിരിച്ചറിയുന്നു. അതിനാൽ തന്നെ അവരെല്ലാം എന്നെ ഒരുപാട് സ്നേഹിക്കുന്നു. പക്ഷെ എൻറെ ഭാര്യ തിരിച്ചറിയുന്നില്ല എന്നതിനാൽ ഉണ്ടായ അസ്വസ്ഥത മൂലം ആ സ്ത്രീയ്ക്ക് എന്നെ സ്നേഹിക്കാൻ കഴിയുന്നില്ല. അതുതന്നെയാണ് ഇപ്പോഴത്തെ തകർച്ചയുടെ ഒരു കാരണം. അങ്ങിനെ തിരിച്ചറിയാൻ കഴിയാതെ അസ്വസ്ഥതപ്പെട്ടിരിക്കുന്ന ആ സ്ത്രീയെ പലപ്പോഴും സത്യാവസ്ഥ തിരിച്ചറിയാതെയും, സ്വാർത്ഥലക്ഷ്യത്തോടെയും സ്വന്തം കുടുംബക്കാരും, വക്കീലന്മാരും, അച്ചന്മാരും എല്ലാം ഉപദേശിച്ച് ആ അസ്വസ്ഥത വർദ്ധിപ്പിച്ചപ്പോൾ എൻറെ നാശം ആഗ്രഹിക്കുന്ന തലത്തിലേയ്ക്ക് ആ സ്ത്രീയെ കൊണ്ടെത്തിച്ചു.

ഞങ്ങളുടെ വിവാഹത്തിന് ശേഷം, എന്നോടൊപ്പം ആയിരുന്ന സമയങ്ങളിൽ എൻറെ ഭാര്യ സന്തോഷവതി ആയിരുന്നത് അപൂർവ്വം സമയങ്ങളിലാണ്. ഞാൻ ഒന്ന് ചിരിച്ചു കാണുമ്പോൾ എൻറെ ഭാര്യ എല്ലാം മറന്നു ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിനർത്ഥം ഞാൻ സന്തോഷവാനായി കാണുന്നതുതന്നെ ആ സ്ത്രീയ്ക്ക് സന്തോഷമായിരുന്നു. അതുകാണുമ്പോൾ, ആ സ്ത്രീയുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരാൻ കഴിയാത്തതിൽ എനിക്ക് പലപ്പോഴും കുറ്റബോധം തോന്നിയിട്ടുണ്ട്. ആ സ്ഥിതി മാറണം എന്നുറപ്പിച്ച്, ഇനി കൂടുതൽ കരുതലോടെ കാര്യങ്ങളെ കാണണം എന്നുഞാൻ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്.

എന്നിട്ടും ഒരു ദിവസം പൂർത്തിയാകുന്നതിനു മുൻപുതന്നെ, വീണ്ടും ഞാൻ ഒച്ചയെടുക്കും. അങ്ങിനെ ഒച്ചയെടുക്കുമ്പോൾ എനിക്ക് ഭ്രാന്താണെന്ന് ആ സ്ത്രീ പറയും.

ശരിക്കും എനിക്ക് മനോരോഗം ഉണ്ടോ? നിങ്ങൾ എത്തിയ നിഗമനം പോലെ എനിക്ക് ശരിക്കും മനോരോഗം ഉണ്ടോ? ഉണ്ടെങ്കിൽ എൻറെ സഹോദരി എന്തുകൊണ്ടാണ് സ്വന്തം മക്കളെക്കാൾ എന്നെ സ്നേഹിക്കുന്നത് (അതിൽ അൽപം അതിശയോക്തി ഉണ്ടോ? ആർക്കെങ്കിലും സ്വന്തം മക്കളെക്കാൾ സഹോദരനെ സ്നേഹിക്കാൻ കഴിയുമോ? ഇല്ലെന്നാണ് ഉത്തരമെങ്കിലും, എനിക്ക് പലപ്പോഴും അങ്ങിനെ തോന്നിയിട്ടുണ്ട്)? ജനിച്ച അന്നുമുതൽ അമ്മയോടൊപ്പം ജീവിച്ചിട്ടും എൻറെ മകൾ 'എനിക്ക് പപ്പയെ ആണിഷ്ടം, പപ്പയോടൊപ്പം ജീവിക്കാനാണിഷ്ടം' എന്ന് എന്തുകൊണ്ടാണ് എപ്പോഴും പറയുന്നത്?

അങ്ങിനെ ഞാൻ ഒച്ചയെടുക്കുന്നത് എനിക്ക് ശരിക്കും മനോരോഗം ഉള്ളതുകൊണ്ടാണോ എന്ന് ഞാൻ തന്നെ പലതവണ വിശകലനം ചെയ്തു നോക്കിയിട്ടുണ്ട്.

മേലിൽ ഒച്ചയെടുക്കരുത് എന്നുറച്ച തീരുമാനം എടുത്തിട്ടും, ഞാൻ എന്തുകൊണ്ടാണ് ഒരു ദിവസം പോലും തികയുന്നതിന് മുൻപ് വീണ്ടും ഒച്ചയെടുക്കുന്നത്?

കുടിക്കുകയോ വലിക്കുകയോ ചെയ്യില്ല എന്ന് മൂന്നു പതിറ്റാണ്ടു മുൻപ് തീരുമാനിച്ചിട്ട് ഇന്നും ഇത്രയും പ്രശ്നങ്ങളിലൂടെ പോയിട്ടും ആ തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ കഴിയുന്ന എനിക്ക് എൻറെ മകളുടെ ഭാവിയെ തകർക്കും എന്നറിയാമായിട്ടുപോലും ഒരു ദിവസം പോലും ഒച്ചയെടുക്കാതിരിക്കാൻ കഴിയാതെ പോകുന്നതെന്തുകൊണ്ട്?

ഇതിന് വ്യക്തമായ ഒരുത്തരം തരാൻ എനിക്ക് കഴിയുന്നില്ലെങ്കിൽ എനിക്ക് മനോരോഗം ഉണ്ടെന്നുറപ്പ്. അങ്ങിനെയെങ്കിൽ എനിക്ക് മനോരോഗം ഉണ്ടെന്ന് ഞാൻ തിരിച്ചറിയുന്നില്ല എന്നതാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം.

ഞാൻ എന്തുകൊണ്ടാണ് ഒച്ചയെടുക്കുന്നത്? ഇതിനുള്ള എൻറെ ഉത്തരം വേണമെങ്കിൽ ഒരു മഹാഭാരതകഥ പോലെ വിശദീകരിക്കാൻ കഴിയും. കാരണം വിവാഹത്തിനുശേഷം ഓരോ ദിവസത്തെയും അനുഭവങ്ങൾ എടുത്താൽ ഓരോ ദിവസവും എനിക്ക് ഒന്നിലധികം കാരണങ്ങൾ പറയാനുണ്ടാകും.

മഹാഭാരതം വായിക്കാൻ ആർക്കാണ് നേരം, അതിനാൽ ഒരനുഭവം മാത്രം പറയാം. ഞാൻ നടന്ന കാര്യം അതേപടി പറയുക മാത്രമേ ചെയ്യൂ. എൻറെ മകളുടെ നാമത്തിൽ ഞാൻ സത്യം ചെയ്യുന്നു. അതിനെ നിങ്ങൾ വിശകലനം ചെയ്യുക. എന്നിട്ട് എനിക്ക് ശരിക്കും മനോരോഗം ഉണ്ടോ എന്ന് നിങ്ങൾ എന്നോട് പറയുക.

എന്നെ മനോരോഗസെല്ലിൽ അടച്ചിട്ട് അവിടെ നിന്നും രക്ഷപെട്ടുവന്നതിനുശേഷം മാസങ്ങൾ കഴിഞ്ഞ്, കുടുംബ കോടതിയിൽ കേസ് നടക്കുന്ന, എൻറെ ഓർമ്മ ശരിയാണെങ്കിൽ കഴിഞ്ഞ ക്രിസ്തുമസ് അവധിക്കാലത്താണ് ഈ സംഭവം നടന്നത്.

ബാംഗ്ലൂർ ജോലി ചെയ്തിരുന്ന ഞാൻ അവധിക്കാലത്ത് മകളെ എറണാകുളത്തുനിന്നും കണ്ണൂരുള്ള എൻറെ വീട്ടിലേയ്ക്കു കൊണ്ടുവരാൻ തീരുമാനിച്ചു.

ഭാര്യ എന്നോട് ചെയ്ത ക്രൂരതകൾ കാരണവും, എൻറെ അപ്പനെ ഒരനാഥപ്രേതം പോലെ വീട്ടിൽ ഉപേക്ഷിച്ച് തന്നിഷ്ടം പോയി ജീവിക്കുന്നതും പോരാഞ്ഞ്, എൻറെ മകളെ ഇടയ്ക്കു നിർത്തി എന്നെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നത് മൂലവും, എൻറെ കുടുംബത്തിൽ എല്ലാവർക്കും വട്ടാണെന്ന് നിരന്തരം പറയുന്നതുമൂലവും,  എൻറെയും മകളുടെയും ഇഷ്ടത്തിനെതിരായി എൻറെ മകളെ എന്നിൽ നിന്നും അകറ്റാൻ ശ്രമിക്കുന്നത് കാരണവും, എൻറെ എതിർപ്പിനെ വകവയ്ക്കാതെ എൻറെ മകൾക്കു മനോരോഗമാണെന്നു പറഞ്ഞ് മരുന്ന് കൊടുക്കുന്നതുമൂലവും എല്ലാം എനിക്ക് ഭാര്യയോട് കടുത്ത വെറുപ്പുണ്ടായിരുന്നു. ഇതിനെല്ലാമുപരി, ഇപ്പോൾ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുമുണ്ട്.

എന്നിട്ടും ഞാൻ എൻറെ ഭാര്യയെയും ഓണം ആഘോഷിക്കാൻ വീട്ടിലേയ്ക്ക് ക്ഷണിച്ചു. അതിശയമെന്നു പറയട്ടെ, ആദ്യം അവധി കിട്ടില്ല എന്ന് ഒഴികഴിവ് പറഞ്ഞു എങ്കിലും ഭാര്യയും വരാമെന്നു പറഞ്ഞു.

ഞാൻ ഇക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ എന്നേക്കാൾ സന്തോഷിച്ചത് എൻറെ അപ്പനും സഹോദരിയും ആയിരുന്നു. കാരണം മരിക്കുന്നതിന് മുൻപ് പ്രശ്നങ്ങൾ എല്ലാം തീർന്ന് എൻറെ കുടുംബം ഒന്നിച്ച് കാണുക എന്ന സ്വപ്നവുമായി ജീവിക്കുന്നയാളാണ് എൻറെ അപ്പൻ. എൻറെ സഹോദരിയാകട്ടെ, എൻറെ സന്തോഷം മാത്രം ആഗ്രഹിക്കുന്നു എന്നു മാത്രമല്ല, അങ്ങിനെ എൻറെ ഭാര്യ മകളോടൊപ്പം വന്ന് സന്തോഷമായി ജീവിച്ചുതുടങ്ങിയാൽ സ്വന്തം വീട്ടിലേയ്ക്ക് പോയി വീണ്ടും ജീവിതം തുടങ്ങാം എന്നാഗ്രഹിച്ചിരിക്കുന്നവളാണ്.

ഇങ്ങനെ ഒന്നിക്കേണ്ടത് എൻറെ മകളുടെ നല്ല ഭാവിക്ക് ആവശ്യമാണ്. ഈ വരവ് അതിനിടയാക്കിയേക്കാം എന്നോർത്തപ്പോൾ ഞാൻ ഏറെ പ്രതീക്ഷ വച്ചുപുലർത്തി.

അതിനാൽ തന്നെ, എന്തുതന്നെ സംഭവിച്ചാലും അവർ വന്ന് മടങ്ങുന്നതുവരെ അവരുടെ സന്തോഷത്തിനുള്ള കാര്യങ്ങൾ മാത്രമേ ചെയ്യൂ എന്നും, എത്ര പ്രകോപനം ഉണ്ടായാലും ഒച്ചയെടുക്കില്ല എന്നും ഞാൻ തീർച്ചപ്പെടുത്തി.

അങ്ങിനെ ഓണാവധിക്ക് ഭാര്യയും മകളും വീട്ടിൽ എത്തി.

ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. മകളുടെ സന്തോഷം പറഞ്ഞറിയിക്കുക വയ്യായിരുന്നു. ഞാനും ഭാര്യയും സ്നേഹത്തോടെ സംസാരിക്കുന്നതു കണ്ടത് മകൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. വിശ്വാസം വരാതെ മകൾ എൻറെ ചെവിയിൽ വന്ന് രഹസ്യമായി ചോദിച്ചു, "പപ്പാ, നിങ്ങളുടെ വഴക്കും പിണക്കവും ഒക്കെ മാറിയോ?"

അതിനു വ്യക്തമായ ഉത്തരം ഇല്ലാതിരുന്നതിനാൽ, ഞാൻ നന്നായൊന്നു ചിരിച്ചു. അതവൾക്കും ഇഷ്ടമായി.

വർഷങ്ങൾക്ക് മുൻപ് ഭാര്യ വീടുവിട്ടിറങ്ങുമ്പോൾ വീടിൻറെ വാർപ്പ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഇപ്പോൾ വീട് മനോഹരമായിരിക്കുന്നു. അതിശയത്തോടെ ഭാര്യ വീട് മുഴുവൻ നടന്നു കാണുന്നത് ഞാൻ ശ്രദ്ധിച്ചു. ആ മുഖത്ത് അത് വളരെ പ്രകടമായിരുന്നു.

അന്ന് ഞങ്ങൾ ബ്രേക്ക് ഫാസ്റ്റും ലഞ്ചും എല്ലാം ഒന്നിച്ചിരുന്ന് കഴിച്ചു. അന്ന് എൻറെ സഹോദരി ഒരു സഹോദരി അല്ലായിരുന്നു, ഒരമ്മയായിരുന്നു.

എൻറെ ഭാര്യ ഉപേക്ഷിച്ചു പോയതിനുശേഷം എൻറെ അപ്പനെ സംരക്ഷിക്കുന്ന സഹോദരി അവിടെ അനാശാസ്യം നടത്തുകയാണെന്ന് പറഞ്ഞ് പരത്തി അപമാനിച്ചതും, സഹോദരിയുടെ മകൻ മോഷണം നടത്തി എന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ കയറ്റിയതും എല്ലാം സഹോദരി എനിക്കായി ക്ഷമിച്ചു.

എന്നിട്ട് മുടിയനായ പുത്രൻ തിരിച്ചുവന്നപ്പോൾ പിതാവ് ഏറ്റവും നല്ല കാളക്കുട്ടനെ കൊന്ന് സദ്യയൊരുക്കിയതുപോലെ സഹോദരി എല്ലാം ഒരുക്കി വിളമ്പി.

അത് കഴിച്ചുകൊണ്ടിരിക്കുമ്പോൾ തമാശകൾ പറഞ്ഞ് ചിരിച്ച ഭാര്യയെ കണ്ട എന്നിലുണ്ടായ സന്തോഷം പറഞ്ഞറിയിക്കുക വയ്യ. ഞാൻ അങ്ങിനെയാണ്, ചുറ്റുമുള്ളവർ അതാരുതന്നെയായാലും സന്തോഷിക്കുന്നത് കാണുമ്പോൾ ഞാൻ സന്തോഷിക്കും. അത് എൻറെ ഭാര്യ ആയാൽ പറയാനുണ്ടോ, എന്നെ ഭ്രാന്താശുപത്രിയിൽ അടച്ച സ്ത്രീ ആയാൽ പോലും.

എന്നുമാത്രമല്ല, വിവാഹത്തിനുശേഷം എൻറെ ഭാര്യക്ക് സന്തോഷം നൽകിയിട്ടില്ല എന്ന വിഷമം ആ നിമിഷങ്ങളിൽ ഇല്ലാതായി. അപ്പോൾ എൻറെ ഭാര്യ എന്നോടും കുടുംബത്തോടും നിരന്തരം ചെയ്തുകൊണ്ടിരുന്ന ക്രൂരതയൊന്നും എൻറെ ചിന്തകളിൽ വന്നേയില്ല.

അവളുടെ സന്തോഷത്തിൽ ഞാൻ സന്തോഷിച്ചു.

എൻറെ മകൾ ഒരു ചിത്രശലഭത്തെപ്പോലെ വീട്ടിലെല്ലാം പാറി നടന്നു. അവളും ഒരു പക്ഷെ ഒരു നല്ല നാളെയെ അപ്പോൾ സ്വപ്നം കണ്ടിരുന്നിരിക്കാം.

എൻറെ അപ്പൻ അതീവ സന്തോഷവാനായി കാണപ്പെട്ടു. തമാശ പറയുന്നതിൽ അപ്പനും ഭാര്യക്കും വാശിയുള്ളതുപോലെ തോന്നി. കൂടെ സഹോദരിയും കൂടി ചേർന്നപ്പോൾ ശരിക്കും ഏറ്റവും നല്ലൊരു അനുഭവമായി അത്.

ഇനി ചത്താലും കുഴപ്പമില്ല എന്ന്‌ അപ്പൻ മനസ്സിൽ പറഞ്ഞിരിക്കണം!

ഭക്ഷണം എല്ലാം കഴിഞ്ഞ് വലിയ സ്‌ക്രീനിൽ സിനിമ കണ്ടിരിക്കുമ്പോഴും ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു ചിരിച്ചു കൊണ്ടിരുന്നു.

അങ്ങിനെ മൂന്നുനാലുമണി ആയിക്കാണും.

മകളെ കാണാത്തതിനാൽ ഞാൻ ഞങ്ങളുടെ ബെഡ്റൂമിലേക്ക് പോയി. മകൾ അവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു.

ഇത്തിരി മുൻപുവരെ വീട് മുഴുവൻ ആർത്തുല്ലസിച്ച് നടക്കുകയായിരുന്ന മകൾ പെട്ടെന്നുറങ്ങുകയോ? എനിക്കെന്തോ പന്തികേട് തോന്നി.

ഞാൻ ഭാര്യയുടെ മുഖത്തേയ്ക്കു നോക്കി. ഭാര്യ എന്തോ എന്നിൽ നിന്നും മറയ്ക്കാൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി. മകൾ എന്താണ് പെട്ടെന്നുറങ്ങിയത് എന്ന എൻറെ ചോദ്യം ഞാൻ ആവർത്തിച്ചു.

പെട്ടെന്ന് ഒരു കാര്യം ഒരു വെള്ളിടി പോലെ എൻറെ ചിന്തകളിലേയ്ക്കും, അതുപിന്നെ അനിയന്ത്രിതമായ കോപമായി എൻറെ ശരീരമാകെയും പടർന്നു കയറി.

എൻറെ മകൾക്ക് മനോരോഗത്തിനെന്നും പറഞ്ഞ് വീണ്ടും മരുന്ന് കൊടുത്തിരിക്കുന്നു. ആ മരുന്ന് കഴിച്ചതുമൂലമാണ്, ആർത്തുല്ലസിച്ചു പാറിനടന്ന എൻറെ പൊന്നുമകൾ ഇപ്പോൾ തളർന്നുകിടന്നുറങ്ങുന്നത്.

പ്രതികരിക്കാനുള്ള പ്രാപ്തി ഉള്ളതിനാൽ മനോരോഗസെല്ലിൽ നിന്നും, ഭാര്യ തീർക്കുന്ന ചതിക്കുഴികളിൽ നിന്നും ഞാൻ എങ്ങനെയൊക്കെയോ ഇന്നുവരെ രക്ഷപ്പെട്ടു. പക്ഷെ, നിസ്സഹായയായ മകൾ എങ്ങിനെ രക്ഷപ്പെടും?

എനിക്കെൻറെ കോപത്തെ അടക്കാൻ ആയില്ല. ഒരു കാരണവശാലും ഞാൻ ഒച്ചയെടുക്കില്ല എന്ന എൻറെ ഉറച്ച തീരുമാനം ഞാൻ ഓർത്തില്ല.

തളർന്നുറങ്ങുന്ന എൻറെ പൊന്നുമകളുടെ ദൈന്യമാർന്ന മുഖം എൻറെ എല്ലാ നിയന്ത്രണങ്ങളും തെറ്റിച്ചു.

ഞാൻ അലറി, 'പൊലയാടി മോളെ, നീ പിന്നെയും എൻറെ പൊന്നു മകൾക്ക് മരുന്ന് കൊടുത്തോ, അതും എൻറെ അനുവാദമില്ലാതെ?"

എന്നെ ആശ്രയിച്ചിരിക്കുന്ന എൻറെ 90 വയസ്സായ അപ്പൻറെയും, 9 വയസ്സായ മകളുടെയും സംരക്ഷണവും സുരക്ഷിതത്വവും എൻറെ ഉത്തരവാദിത്തമാണ്.

എൻറെ ഭാര്യയെന്ന് പറയുന്ന തേവിടിശ്ശി സ്ത്രീയുടെ കവിളിൽ ആഞ്ഞടിക്കുമ്പോൾ എൻറെ സർവ്വ കരുത്തും, ദേഷ്യവും എല്ലാം എൻറെ കയ്യിലേക്ക് സന്നിവേശിച്ചിരുന്നു.

എനിക്ക് ഭ്രാന്തുണ്ടോ?

http://seban15081969.blogspot.in/2017/05/blog-post_13.html




Sunday 6 August 2017

സിഐ ഇപി സുരേശൻ മുഷ്ടി ചുരുട്ടി എൻറെ നെഞ്ചിനിട്ട് ശക്തമായി ഇടിച്ചു

ആലക്കോട് സിഐ ഇപി സുരേശന്,

പോലീസ് സ്റ്റേഷനിൽ വച്ച് താങ്കൾ മുഷ്ടി ചുരുട്ടി എൻറെ നെഞ്ചിനിട്ട് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ശ്വാസം എടുക്കുവാൻ വിഷമിച്ച് ഞാൻ കുറേനേരം നിന്നു. ഇപ്പോൾ ശ്വാസം എടുക്കാം, പക്ഷെ, ആ ഇടി ഭാവിയിൽ എന്തൊക്കെ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് എനിക്കിപ്പോൾ അറിയില്ല.

എന്തിന്? എൻറെ ഭാഗത്തുനിന്നും പ്രകോപനപരമായ എന്തെങ്കിലും ഉണ്ടായോ? എൻറെ മകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആണ് ഞാൻ നടത്തുന്നത് എന്നല്ലേ പറഞ്ഞുള്ളൂ?

എന്നെ ഇടിച്ചത് കൃത്യനിർവ്വഹണത്തിൻറെ ഭാഗമായല്ല, പൊലീസിന് എന്തും ആവാം എന്ന അഹംഭാവമാണ് അവിടെ വെളിപ്പെട്ടത്. ശിക്ഷാർഹമായ ഒരു കുറ്റമാണ് താങ്കൾ ചെയ്തത്.

ജാമ്യവ്യവസ്ഥ അനുസരിച്ച് എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിണ്ടേണ്ടതിനാലാണ് ശനിയാഴ്ച്ച (05 August 2017) ഞാൻ വന്നത്.

ഞാൻ പറയുന്നു, ഇനി എന്നെയവിടെയിട്ട് ഇടിച്ചും ചവിട്ടിയും കൊന്നാലും ആരും ചോദിക്കാൻ വരില്ല. കാരണം ഞാൻ ജീവിതത്തിൽ ശത്രുക്കളെ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. അതിൽ രാഷ്ട്രീയക്കാരും, എല്ലാ മതങ്ങളിലുംപെട്ട മതമേലദ്ധ്യക്ഷന്മാരും, വിശ്വാസികളും, പോലീസും, കോടതിയും എല്ലാം പെടും.

ഇങ്ങനെ എല്ലാവരോടും ശത്രുത ഉണ്ടാക്കുന്നതുകൊണ്ട് എനിക്ക് വട്ടാണെന്നാണ് ഭാര്യയടക്കമുള്ള എല്ലാവരും പറയുന്നത്. അങ്ങിനെ ഭാര്യ പറയുന്നത് പോലെ നിനക്ക് വട്ടുണ്ടെന്നു പറഞ്ഞാണല്ലോ താങ്കൾ എന്നെ ഇടിച്ചതും.

എനിക്ക് ശരിക്കും വട്ടുണ്ടോ? എന്തുകൊണ്ടാണ് എല്ലാവരും എൻറെ ശതുക്കൾ ആകുന്നത്? ഇതാ ചില ഉദാഹരണങ്ങൾ:

1.   ആർമി: ആർമിയിൽ ജോലി ചെയ്തിരുന്ന കാലത്ത് അവിടെ നടക്കുന്ന അഴിമതിയും, പാദസേവയും, അടിമത്തവും കണ്ട് (അത് പോലീസിലും ഉണ്ടെന്നത് ഞാൻ പറയേണ്ടതില്ലല്ലോ. പോലീസ് തലപ്പത്തിരിക്കുന്ന രണ്ടുപേർ അടുത്തിടെ നടത്തിയ പ്രകടനങ്ങൾ കണ്ടതല്ലേ. സെൻകുമാർ പറയുന്നു ടോമിൻ തച്ചങ്കരി ഒരു അറവുകാരനാണെന്ന്. ടോമിൻ തച്ചങ്കരി പറയുന്നു സെൻകുമാർ ഒരു മനോരോഗിയും മന്ദബുദ്ധിയും ആണെന്ന്. പക്ഷെ ഞാൻ പറയുന്നു രണ്ടുപേരും സ്വാഭിമാനം ഇല്ലാത്ത പാദസേവകർ ആണ്. അങ്ങിനെയാണ് അവർ പോലീസ് തലപ്പത്ത് എത്തിയത്. അങ്ങനെയുള്ളവരുടെ കീഴിൽ പോലീസ് എന്തായിരിക്കും ചെയ്യുക?), അതിനെതിരെ തെളിവുകൾ സഹിതം പ്രതികരിച്ചപ്പോൾ ഞാൻ അവരുടെ ശത്രുവായി. അങ്ങിനെ ശത്രു ആയപ്പോൾ അവർ എന്നെ പിരിച്ചുവിടുക മാത്രമല്ല, ആറുമാസം ജയിലിൽ അടയ്ക്കുകയും ചെയ്തു. അങ്ങിനെ പിരിച്ചുവിട്ടത് 'പരംവീർ ചക്ര' ആയി ഞാൻ കരുതിയാൽ എനിക്ക് വട്ടെന്നല്ലാതെ എന്താണ് പറയേണ്ടത് അല്ലേ?

2.   രാഷ്ട്രീയക്കാർ. അതിൽ തന്നെ പല വിഭാഗങ്ങൾ ഉണ്ട്:

  • ഉമ്മനും കൂട്ടരും: 2013 ൽ ജനസമ്പർക്ക പരിപാടിയിൽ ചെക്കിച്ചേരി-നാപ്പ-ചെറുപാറ റോഡ് ടാറിങ്ങിന്‌ 50 ലക്ഷം രൂപം അനുവദിച്ചിട്ട് ഇതുവരെയും ഒരു കല്ലുപോലും ഇടാതെ അത് മുഴുവൻ മുക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ കോൺഗ്രസ്സുകാരുടെ ശത്രുവായി. അതിനെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിൽ വന്നപ്പോൾ അതന്വേഷിക്കാൻ ഒന്നും പൊലീസിന് സമയമില്ല. ഞാനും താങ്കളുമെല്ലാം കൊടുക്കുന്ന നികുതിപ്പണം എടുത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ മുറിയെടുത്ത് സരിതയോടൊപ്പം രമിച്ച അബ്ദുള്ളക്കുട്ടിയെ വീണ്ടും സ്ഥാനാർത്ഥിയായി നിർത്തിയത് കണ്ട് ഞാൻ ഒച്ചയെടുത്തപ്പോൾ ഞാൻ വട്ടനായി.
  • പിണറായിയും കൂട്ടരും: സ്വതന്ത്രമായ അഭിപ്രായം പറഞ്ഞു എന്ന ഒറ്റക്കാരണത്താൽ ടിപി ചന്ദ്രശേഖരനെ അമ്പത്തൊന്നു വെട്ടുവെട്ടി കൊന്നതിനെ ന്യായീകരിച്ച പിണറായിയും, ശിക്ഷയനുഭവിക്കുന്ന കൊടും കുറ്റവാളികളെ ജയിലിൽ പോയി സന്ദർശിച്ച ജയരാജനും കോടിയേരിയും ഒക്കെ സംസ്ഥാനം ഭരിക്കുമ്പോൾ അത് കണ്ട് അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഞാൻ ഒരേസമയം ശത്രുവും വട്ടനുമാണ്.
  • മോദിയും കൂട്ടരും: പശു അമ്മയാണെന്ന് വിശ്വസിക്കുന്നതും പോരാഞ്ഞ്, അത് മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുകയും, അതിൻറെ മറവിൽ ആളുകൾ കൂട്ടം ചേർന്ന് നിരപരാധികളെ കൊല്ലുകയും ചെയ്യുമ്പോൾ അത് അന്ധതയും തെമ്മാടിത്തരവും ആണെന്നും, അത് രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിയിടുമെന്നും ഉറക്കെ വിളിച്ചുപറയുമ്പോൾ അവരുടെയെല്ലാം മുന്നിൽ ഞാൻ ഒരു ശത്രുവും വട്ടനുമാണ്.
3.  മതങ്ങൾ. അതിൽ പ്രധാനമായും 3 വിഭാഗങ്ങൾ ഉണ്ട്:
  • ക്രിസ്തുമതം: ഈ മതം ആദ്യം പഠിപ്പിക്കുന്നത് "നിൻറെ കർത്താവായ ദൈവം ഞാനാകുന്നു, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്" എന്നാണ്. അതിലൂടെ വിഘടനചിന്തയും, വിദ്വേഷവും എല്ലാം കൊച്ചുകുഞ്ഞുങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ്. ഭീകരവാദത്തിൻറെ ആദ്യപടിയാണിത്. അത് അന്ധതയാണ്, കുട്ടികളെ ആ അന്ധതയിലേയ്ക്ക് തള്ളിയിടരുത്, പകരം അവരെ സ്വതന്ത്രമായി ചിന്തിക്കാൻ അനുവദിക്കണം എന്ന് ഞാൻ പറയുമ്പോൾ എൻറെ ഭാര്യക്ക് മാത്രമല്ല, ഈ മതവിശ്വാസത്തിൻറെ മറവിൽ പണിയെടുക്കാതെ, വിശ്വാസികളെ പിഴിഞ്ഞ് ജീവിക്കുന്ന അച്ചന്മാർക്കും, ബിഷപ്പുമാർക്കും എല്ലാം ഞാൻ ശത്രുവും വട്ടനും ആയിത്തീരുന്നു.
  • ഇസ്ലാം മതം: ഒൻപതു വയസ്സുമാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ കെട്ടി ആ കുഞ്ഞിനെ പീഢിപ്പിച്ച ആഭാസനായ ഒരുവൻ എഴുതിയതെല്ലാം ശരിയാണെന്നു പറയുകയും, അവൻ ഉണ്ടെന്നു പറയുന്ന അള്ളാഹു ഇല്ലെന്നാരെങ്കിലും പറഞ്ഞാലോ, നിന്ദിച്ചാലോ ശിരശ്ചേദം ചെയ്യണമെന്ന് പറയുന്നത് വിശ്വസിക്കുന്നത് ലോകത്തിൽ നാശമേ ഉണ്ടാക്കൂ എന്നും, ആചാരങ്ങളുടെ മറവിൽ കുട്ടികളുടെ ലിംഗാഗ്രം മുറിക്കുന്നത് അവരോടു ചെയ്യുന്ന ക്രൂരത ആണെന്നും ഒക്കെ പറയുമ്പോൾ അവർക്കെല്ലാം ഞാൻ ശത്രുവും വട്ടനുമാണ്.
  • ഹിന്ദുമതം: ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഒരു വിഭാഗത്തെ മനുഷ്യരായിപ്പോലും കാണാതെ, പശുവിനെ പശുവായി ജീവിക്കാൻ അനുവദിക്കാതെ അതിനെ അമ്മയായി കണ്ട് അതിൻറെ മറവിൽ നിരപരാധികളെ കൊല്ലുന്ന പ്രാകൃത വിശ്വാസങ്ങൾ മനുഷ്യരെ പിന്നെയും ശിലായുഗത്തിലേയ്ക്ക് നയിക്കാനേ ഉതകൂ എന്ന് പറയുമ്പോൾ മോദിയുടെയും കൂട്ടരുടെയും മുൻപിൽ ഞാൻ ശത്രുവും വട്ടനുമാകുന്നു.
ഈ ദൈവങ്ങൾ എല്ലാം ഉണ്ടായിട്ടും ഓരോ വർഷവും ദശലക്ഷക്കണക്കിന് കുട്ടികൾ വിശപ്പുമൂലവും, പോഷകാഹാരക്കുറവ് മൂലവും ലോകമെമ്പാടും മരിക്കുന്നു. അതും പോരാഞ്ഞ് ദൈവങ്ങളുടെ പേരിൽ ഒരുപാട് ജീവൻ പൊലിയുന്നു. എന്നിട്ടും മനുഷ്യരുടെ ഭോഷ്ക്ക് കൂടുന്നതല്ലാതെ കുറയുന്നില്ല, അവർ ഈ ഇല്ലാത്ത ദൈവങ്ങളുടെ പേരിൽ സ്വയം അന്ധതവരിച്ച് നടക്കുകയാണ്. ഈ അന്ധതയിൽ നിന്നും, അനാചാരങ്ങളിൽ നിന്നും, കപടസദാചാരങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കണമെന്ന് പറയുമ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു എനിക്ക് വട്ടാണെന്ന്.

അങ്ങിനെ എല്ലാവരുടെയും ശത്രുവാണ്‌ ഞാൻ. ഞാൻ കൊല്ലപ്പെട്ടാൽ ഇവരിൽ ആരാണ് എന്നെ കൊന്നതെന്നുപോലും ആർക്കും കണ്ടെത്താനാവില്ല എന്ന് മാത്രമല്ല, ആര് കൊന്നാലും മറ്റെല്ലാവരും സന്തോഷിക്കും.

അങ്ങിനെയുള്ള എന്നെ താങ്കൾ ഇടിക്കുകയല്ല, പോലീസ് സ്റ്റേഷനിൽ ഇട്ട് കൊന്നാലും ആരും ചോദിക്കാൻ വരില്ല സുഹൃത്തേ. എന്നാലും ഞാൻ പറയുന്നു താങ്കൾ ചെയ്തത് ശരിയല്ല. ഈ ലോകം മുഴുവൻ ഒന്നിച്ചുനിന്നു പറഞ്ഞാലും നിരപരാധിയായ എന്നെ എത്രയും പെട്ടെന്ന് സ്വതന്ത്രനാക്കാൻ ഉത്തരവാദപ്പെട്ട താങ്കൾ എന്നെ ഇടിച്ചത് ശരിയായില്ല.

ഒപ്പിടാൻ വന്നപ്പോൾ ആണറിയുന്നത്, എൻറെ ഭാര്യയെന്ന് പറയുന്ന സ്ത്രീ വീണ്ടും ഒരു പരാതി നൽകിയിട്ടുണ്ടെന്ന്. എറണാകുളത്ത് കടവന്ത്ര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി അവർ ആലക്കോട് പോലീസ് സ്റ്റേഷനിലേയ്ക്ക് അയച്ചിരിക്കുകയാണ്.

അതിലെ പൂർണ്ണ ഉള്ളടക്കം എനിക്കറിയില്ല. പക്ഷെ, മകളെയും, പീഢനത്തിന് ഇരയായ നടിയെയും ചേർത്തുവച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട് ഞാൻ മകളെ അപമാനിച്ചു എന്നാണ് വായിച്ചു കേൾപ്പിച്ച ഭാഗത്ത് പറഞ്ഞിരിക്കുന്നത്.

നിരപരാധിയായ ഞാൻ ശിക്ഷിക്കപ്പെടുന്നതും, സിനിമാ നടിയുടെ കാര്യത്തിൽ കാണിക്കുന്ന താൽപര്യം എൻറെ കേസിൻറെ കാര്യത്തിൽ പോലീസ് കാണിക്കുന്നില്ല എന്നും (അതുതന്നെയാണ് ഞാൻ ഫേസ്ബുക്ക് പോസ്റ്റിലും ഇട്ടിട്ടുള്ളത്.) വളരെ ശാന്തനായിത്തന്നെ ഞാൻ സംസാരിച്ചപ്പോൾ ആണ് എന്നെ ഇടിച്ചത്.

എൻറെ മകളെ രക്ഷിക്കാനുള്ള ശ്രമമാണ് ഞാൻ നടത്തുന്നത് എന്ന് പറഞ്ഞപ്പോൾ ആണ് താങ്കൾ പ്രകോപിതനായത്.

പപ്പയോടൊപ്പം ജീവിക്കണം എന്ന് പറഞ്ഞ് എൻറെ മകൾ നിലവിളിക്കുന്നു. ഇവിടെയുള്ള നിയമങ്ങളും, അത് നടപ്പാക്കാൻ ശ്രമിക്കുന്ന പോലീസും കോടതിയും ഒന്നും എൻറെ മകളുടെ നിലവിളി കേൾക്കുന്നില്ല.

എൻറെ മകളെ രക്ഷിക്കേണ്ടത് അവളുടെ അപ്പനായ എൻറെ കടമയാണെന്ന് പറയുമ്പോൾ നിങ്ങൾ പ്രകോപിതരാകുന്നു, എന്നെ മർദ്ദിക്കുന്നു.

എനിക്ക് ഇവിടെ ജീവിക്കണമെങ്കിൽ ഞാൻ എൻറെ മകളെ ഉപേക്ഷിക്കേണ്ടിവരും. അതാണ് എൻറെ ഇപ്പോഴത്തെ അവസ്ഥ.

പക്ഷെ ഞാൻ എൻറെ മകൾക്ക് വാക്ക് കൊടുത്തിട്ടുണ്ട്, എന്തുതന്നെ സംഭവിച്ചാലും ഞാൻ അവളെ ഉപേക്ഷിക്കുകയോ കൈവിടുകയോ ഇല്ല എന്ന്.

അങ്ങിനെ ഞാൻ വാക്ക് കൊടുത്തിട്ടുണ്ടോ ഇല്ലയോ എന്നതല്ല. ഞാൻ അവളുടെ അപ്പനാണ്. അതെൻറെ ഉത്തരവാദിത്തമാണ്.

പൊലീസോ കോടതിയോ ഒന്നും എന്നെ എൻറെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ തടസ്സമായി നില്ക്കരുത്.

എനിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ, തീർച്ചയായും അന്വേഷിക്കണം. എത്രയും പെട്ടെന്നുതന്നെ അന്വേഷിക്കണം, കാരണം ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്. അന്വേഷിക്കേണ്ട, എന്നെ രക്ഷിക്കണം എന്ന് ഞാൻ ഒരിക്കലും പോലീസിനോടോ, കോടതിയോടോ ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്തണം എന്നാണ് ഞാൻ ആവശ്യപ്പെട്ടിട്ടുള്ളത്. അങ്ങിനെ സത്യാവസ്ഥ കണ്ടെത്തുമ്പോഴേ എനിക്ക് നീതി ലഭിക്കുകയുള്ളു, പ്രത്യേകിച്ചും സ്ത്രീകൾക്ക് അനുകൂലമായി അത് ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട് എന്നത് കണക്കിലെടുക്കാതെ ഒരുപാട് നിയമങ്ങൾ ഉള്ളപ്പോൾ.

എനിക്ക് ജാമ്യം നൽകിയപ്പോൾ, ജാമ്യം ലഭിക്കാൻ മാത്രമല്ല, എൻറെ നിരപരാധിത്വം തെളിയിക്കാനുള്ള രേഖകൾവരെ നൽകിയിട്ടുപോലും എന്നോട് രണ്ടു മാസത്തേയ്ക്ക്, അല്ലെങ്കിൽ പോലീസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ, കണ്ണൂർ വിട്ടു പോകരുതെന്നും, എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ വന്നൊപ്പിടാനും ജഡ്ജ് വിധിക്കുന്നു. എന്തിന്? എനിക്ക് ജീവിക്കേണ്ടേ?

അത്തരം ഒരു വിധി മൂലം എനിക്കുണ്ടാകുന്ന ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം പിന്നീട് ഞാൻ നിരപരാധി ആണെന്ന് തെളിഞ്ഞു കഴിയുമ്പോൾ ആര് നികത്തിത്തരും?

ഇനി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനെക്കുറിച്ച് പറയുന്നു. എന്തന്വേഷണം ആണിതുവരെ നടത്തിയത്? അതെത്രയും പെട്ടെന്ന് നടത്തി റിപ്പോർട്ട് സമർപ്പിച്ചാൽ എനിക്ക് വീണ്ടും ജീവിതം തുടങ്ങാം. എന്തുകൊണ്ട് അതെത്രയും പെട്ടെന്ന് നടത്തി എന്നെ ജീവിക്കാൻ അനുവദിക്കുന്നില്ല?

അതേ വിധിയിൽ തന്നെ, കേസ് കെട്ടിച്ചമച്ചതാണോ എന്നുകൂടി അന്വേഷിക്കുവാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് കിട്ടാൻ വൈകി, ഒപ്പിടാൻ വരാൻ അൽപം വൈകിയ എന്നോട് തട്ടിക്കയറിയതല്ലാതെ, എന്തന്വേഷണം ആണിതുവരെ നടത്തിയിട്ടുള്ളത്?

ഞാൻ ഒരു നീതിമാനാണ്. എനിക്ക് വട്ടാണെന്ന് പറയുന്നവരും, ശത്രുവായിക്കാണുന്നവരും അങ്ങിനെ നീതിമാനായി ജീവിക്കുന്നവരെ അധികം കണ്ടിട്ടില്ലാത്തതുകൊണ്ടാണ് എനിക്ക് വട്ടാണെന്ന് അവർ പറയുന്നത്.

കേസന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ച്,
എന്നെ നീതിമാനായി ജീവിക്കാനും, അതുവഴി എൻറെ മകളുടെ ഭാവിക്കുവേണ്ടി എനിക്കാവുന്നതുപോലെയൊക്കെ ചെയ്യാനും (ഒരേസമയം അതെൻറെ അവകാശവും ഉത്തരവാദിത്തവുമാണ്) ഉള്ള സാഹചര്യം എനിക്കുണ്ടാക്കി തരണം എന്നും അപേക്ഷിക്കുന്നു.


സെബാസ്റ്റ്യൻ തോമസ് (Crime No: 147/2017)