Monday 28 September 2015

മോദിക്കും ഉമ്മനുമൊന്നും എൻറെ പാദങ്ങൾ കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യതപോലുമില്ല

ഞാൻ നീതിക്കായി സമീപിച്ചപ്പോൾ മഹാനായ ഈ മോദി എൻറെ എഫ്ബി അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്തു.

നിങ്ങൾ എൻറെ ബ്ലോഗ്‌ വായിക്കുക. എന്നിട്ട് പറയുക എനിക്ക് നീതി ലഭിക്കണമോ വേണ്ടയോ എന്ന്.

http://seban15081969.blogspot.com/2015/06/what-army-lady-officer-had-to-say-on-my.html

http://seban15081969.blogspot.in/2015/02/what-kejriwal-did-now-i-had-done-17.html

അഴിമതിക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ പോരാടുകയും, എത്രയൊക്കെ പ്രതിസന്ധികൾ ഉണ്ടായിട്ടും നീതിമാനായി ജീവിക്കുകയും ചെയ്യുന്ന എൻറെ കാലു കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യതപോലും ചുറ്റും അഴിമതിയുടെയും പക്ഷപാതത്തിൻറെയും കൂത്തരങ്ങ് നടന്നിട്ടും ഒന്ന് പ്രതികരിക്കുകപോലും ചെയ്യാതെ അധികാരത്തിൽ കടിച്ചു തൂങ്ങുന്ന ദേഹം മുഴുവൻ സ്വന്തം പേരെഴുതി നാണം കെട്ടു നടക്കുന്ന മോദിക്കോ, ഉമ്മനോ ഒന്നും ഇല്ല.

സ്വന്തം ദേശത്തുള്ള വിവരവും കാര്യപ്രാപ്തിയും ദീർഘവീക്ഷണവും ഉള്ള അരവിന്ദ് കേജ്രിവാൾ എന്നൊരാൾ തുറന്ന ചർച്ചയ്ക്ക് ക്ഷണിച്ചപ്പോൾ ഓടിയൊളിച്ചവൻ ലോകം ചുറ്റും പറന്നു വിടുവായത്തം വിളമ്പുകയാണ്‌. സ്തുതി പാടാനും കയ്യടിക്കാനും മാത്രം അറിയാവുന്നവർ കയ്യടിക്കുന്നത് കാണുമ്പോൾ, ലോകം മുഴുവൻ സ്വന്തം കാൽക്കീഴിൽ ആയി എന്ന് സ്വയം ഭാവിച്ചു നടക്കുന്ന ഭോഷ്ക്കൻ.

ഇപ്പോൾ എന്നെ തെറി പറയാൻ ഒരുപാട് പേർ കാണും. പക്ഷെ നിങ്ങളിൽ ആര് എനിക്ക് നീതി നടപ്പാക്കി തരും? നീതിമാനായിട്ടും, ജോലിയും പോയി ജയിലിലും കിടന്നതും പോരാഞ്ഞ് ജീവിതകാലം മുഴുവൻ അപമാനിതനായി ഞാൻ ജീവിച്ചു കൊള്ളണമെന്നോ?

ഞാൻ ചോദ്യം ആവർത്തിക്കുന്നു. എനിക്കാര് നീതി തരും?


Saturday 26 September 2015

മുൻ എംപി കെ സുധാകരന് പരാതി നൽകാൻ പോയ എൻറെ നേരെ കയ്യേറ്റശ്രമം

ഇന്ന് (26/09/2015) ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ മുൻ കണ്ണൂർ എംപി കെ സുധാകരൻ ചെറുപുഴയിൽ വന്നു.

ഇത് നല്ലൊരു അവസരം ആണെന്ന് മനസ്സിലാക്കി ഞാൻ മുഖ്യമന്ത്രിക്കെതിരെ അരങ്ങം പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയുമായി അവിടെ ചെന്നു. ആ പരാതിയുടെ URL താഴെ കൊടുക്കുന്നു.

http://seban15081969.blogspot.com/2015/09/blog-post.html

കുറെ സമയം ഞാനാ തീപ്പൊരി പ്രസംഗം ശ്രവിച്ചു. ഉമ്മൻ ചാണ്ടിയും മാണിയും ഒക്കെ കേരളത്തിൽ ചെയ്യുന്ന മഹത്തായ ജനക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് ചെറുപുഴയെ പ്രകമ്പനം  കൊള്ളിച്ചുകൊണ്ട് നടത്തിയ പ്രസംഗം ഞാൻ കുറേസമയം കേട്ടുനിന്നു.

ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി നടത്തുന്ന ജനസമ്പർക്കപരിപാടികളെക്കുറിച്ചായി സംസാരം. അതിലൂടെ ഉമ്മൻ ചാണ്ടി മുഴുവൻ മലയാളികളുടെയും കണ്ണീരൊപ്പി എന്നു പറയുന്നതു കേട്ടപ്പോൾ, റോഡിനു തുകയനുവദിച്ചിട്ട് രണ്ടു വർഷം ആയിട്ടും, ടാറിങ്ങിനായി ഒരു കല്ലുപോലും ഇടാതെ കിടന്ന റോഡിലൂടെ രണ്ടാഴ്ച്ച മുൻപ് എൻറെ അപ്പനെ മരണത്തിനു വിട്ടുകൊടുക്കാതെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഞാൻ കഷ്ടപ്പെട്ട കാര്യമാണ് എൻറെ ഓർമ്മയിൽ വന്നത്.

ഇതുതന്നെ നല്ല അവസരം എന്നു കരുതി ഞാൻ വേദിയുടെ അടുത്തേയ്ക്കു ചെന്നു.

പരാതി നീട്ടിയപ്പോൾ, സുധാകരൻ അത് വാങ്ങുവാൻ വിസമ്മതിച്ചു. അപ്പോഴേയ്ക്കും കുറെ അനുയായികൾ എൻറെ കഴുത്തിനും അരയിലും കയ്യിലും ഒക്കെയായി പിടിച്ച് വേദിയുടെ പുറകിലേയ്ക്ക് കൊണ്ടുപോയി.

എന്നെ അതിശയിപ്പിച്ചത് ഇങ്ങനെ അവർ എന്നെ പിടിച്ചു തള്ളുമ്പോഴും സുധാകരൻ സ്ഥിതി ശാന്തമാക്കി എന്നോട് പരാതി സ്വീകരിക്കുന്നതിനു പകരം പ്രസംഗം തുടർന്നുകൊണ്ടിരുന്നത് കണ്ടതാണ്.

വേദിയുടെ പിന്നിലേയ്ക്ക് കൊണ്ടുപോകുന്നതിലെ ഉദ്ദേശം നല്ലതല്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പലരുടെയും കൈകൾ എന്നെ ഏതുനിമിഷവും അടിക്കും എന്ന രീതിയിൽ ഉയരുന്നുണ്ടായിരുന്നു.

എൻറെ ശാന്തത കൈവിടാതെതന്നെ  മുൻനിരയിലുള്ള ഒരു സീറ്റിൽ ഞാൻ വന്നിരുന്നു.

പ്രസംഗം കഴിഞ്ഞപ്പോൾ കുറേപ്പേർ എനിക്ക് ചുറ്റും കൂടി. കൂടിയതിൽ ഏറ്റവും കുറഞ്ഞത്‌ ഒരാളെങ്കിലും കുടിച്ചിട്ടുണ്ടായിരുന്നു. സംസാരിക്കുമ്പോൾ മദ്യത്തിൻറെ ദുർഗന്ധം എൻറെ മൂക്കിലേയ്ക്ക് ഇരച്ചുകയറി. കുറച്ചുപേർ തനിഗുണ്ടകളുടെ മാതിരിയാണ് എന്നോട് പെരുമാറിയത്. എനിക്കുറപ്പുണ്ട്, നേതാവായാൽ ജയ് വിളിക്കാൻ കുറേ അണികൾ ഉണ്ടാവും എന്നു സുധാകരൻ പണ്ടുപറഞ്ഞത് ഇവരെക്കുറിച്ചാണ് എന്നുറപ്പ്. അവർ എന്നെ തല്ലിയാൽ, അതും വാങ്ങി പോവുകയേ തരമുള്ളൂ. അതാണ്‌ അഹിംസയെക്കുറിച്ച് നാഴികയ്ക്ക് നാല്പതു വട്ടവും പ്രസംഗിക്കുന്ന ഇവിടുത്തെ ജനാധിപത്യ പാർട്ടികളുടെ പിന്നാമ്പുറത്തെ വിശേഷങ്ങൾ.

ഞാൻ എനിക്കാവുന്ന രീതിയിൽ ചുറ്റും കൂടി നിന്നവരോട് കാര്യം പറഞ്ഞു. രണ്ടുദിവസം കണ്ണൂരിൽ പോയിനിന്ന്‌ റോഡ്‌ ടാറിങ്ങ് നടത്തുന്നതിനുള്ള പരാതി ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രിക്ക് കൊടുത്തതും, അന്നതിന് തുക അനുവദിച്ചിട്ട്, രണ്ടു വർഷം കഴിഞ്ഞിട്ടും റോഡുടാറിംഗ് നടത്താത്ത കാര്യവും പറഞ്ഞിട്ടും, അവർക്ക് അവരുടെ നേതാവായിരുന്നു വലുത്.

ജനാധിപത്യത്തിൽ അതങ്ങനെയല്ല സുധാകരാ. നിങ്ങൾ ഒക്കെ ചെയ്യേണ്ടത് ചെയ്യാതെയും, ചെയ്യേണ്ടാത്തത് ചെയ്തും (സരിതയെ മസ്കറ്റ് ഹോട്ടലിലെ ആഡംബരപൂർണ്ണമായ മുറിയിൽവച്ച് ജനങ്ങളുടെ പണം മുടക്കി കളിച്ച അബ്ദുള്ളക്കുട്ടിയും നിങ്ങളുടെ കൂടെ ഇപ്പോഴും ഉണ്ട്. അവൻ കളിച്ചതല്ല മറിച്ച് അതിന് പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്ത കാര്യമാണ് ഞാൻ പറയുന്നത്. അതേസമയം അഴിമതിക്കെതിരെ ശബ്ദമുയർത്തി എന്ന ഒറ്റ കാരണത്താൽ ജോലിയും പോയി ജയിലിലും കിടന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നീതി ലഭിക്കാതെ ഞാനിപ്പോഴും അലയുന്നു) നടന്നിട്ട്, ഒരു പരാതിയുമായി വരുന്നവനെപ്പോലും ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്തുന്നതല്ല ജനാധിപത്യം.

"നീയൊരു കോണ്‍ഗ്രെസ്സുകാരൻ അല്ലല്ലോടാ" എന്നാണ് ഒരുവൻ ആക്രോശിച്ചത്. അതെന്താ എൻറെ നിയോജകമണ്ഡലത്തെ  പ്രതിനിധീകരിച്ചിരുന്ന ഒരു എംപി ക്ക് (ഞാൻ 2013ൽ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമ്പോൾ, സുധാകരൻ ആയിരുന്നു എംപി. മാത്രവുമല്ല, പരാതി കൊടുത്തപ്പോൾ ആ വേദിയിൽ സുധാകരനും ഉണ്ടായിരുന്നു) പരാതി കൊടുക്കാൻ ഞാൻ ഏതു പാർട്ടിക്കാരൻ ആണെന്ന് നോക്കണമോടോ? നീയൊക്കെ എന്നാണ് ജനാധിപത്യം എന്തെന്ന് പഠിക്കുക?

ഒരു പരാതി തരാൻ വന്ന എന്നെ അണികൾ നിൻറെ മുന്നിൽ വച്ച് കയ്യേറ്റം നടത്തിയിട്ടും, അത് കാണാത്ത മട്ടിൽ പ്രസംഗിച്ചുകൊണ്ടിരുന്ന നീ ഒരു സാധാരണ പൗരനേക്കാൾ ശ്രേഷ്ടനാണോ സുധാകരാ? നീ എന്തു ജനസേവകൻ ആണെടോ?

ഇതിനിടയിൽ ഒരാൾ എന്നെ അവിടെനിന്നും കഴുത്തിൽ തള്ളി പുറത്തേയ്ക്ക് കൊണ്ടുവന്നു. ഞാൻ ഏകദേശം പുറത്ത് എത്താറായപ്പോൾ, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ്‌ എന്നെ രക്ഷപ്പെടുത്താൻ എത്തി. അവിടെനിന്നും എന്നെയും വിളിച്ചുകൊണ്ട് പഞ്ചായത്ത് ഓഫീസ് നില്ക്കുന്ന ഭാഗത്തേയ്ക്ക് വന്നു. വരുന്നവഴിക്ക്, എൻറെ പരാതി തീർച്ചയായും സുധാകരന് നൽകാം എന്ന ഉറപ്പും നൽകി എന്നു മാത്രമല്ല, സുധാകരന് ഒപ്പമുള്ള ആരോടോ പറഞ്ഞ് പരാതി സുധാകരനെ ഏൽപ്പിക്കണം എന്നും ഞാൻ കേൾക്കെ പറഞ്ഞു.

എന്തു പരാതി ഉണ്ടെങ്കിലും എന്നെ വന്നു കാണണം എന്നും പറഞ്ഞ് എനിക്ക് ഷേക്ക്‌ ഹാൻഡും തന്നു ഞങ്ങൾ പിരിഞ്ഞു.

അവിടെ നിന്നും വന്നിരുന്നാണ് ഞാനിത് എഴുതുന്നത്‌.

ഇവിടെ എടുത്തു പറയേണ്ട രണ്ടു കാര്യങ്ങൾ ഉണ്ട്. ഞാനീ പരാതിയുമായി ആലക്കോട് പഞ്ചായത്തിൽ പോയിരുന്നു. അപ്പോൾ അവിടെ ഉണ്ടായിരുന്ന അസിസ്റ്റന്റ്‌ സെക്രട്ടറി പറഞ്ഞത് വളരെ വിചിത്രമായ ഒരു കാര്യമായിരുന്നു. റോഡിൻറെ ടാറിംഗ് പഞ്ചായത്തല്ലേ നടത്തേണ്ടത്, അല്ലാതെ മുഖ്യമന്ത്രി ആണോ എന്നാണ് അങ്ങേർ എന്നോട് ചോദിച്ചത്. എന്നു മാത്രമല്ല, ഗ്രാമസഭയിൽ ഇത് ഇതുവരെ അവതരിപ്പിച്ചില്ലേ എന്നും ചോദിക്കുന്നു. പതിറ്റാണ്ടുകളായി ഉള്ള ഒരാവശ്യത്തെക്കുറിച്ചാണ്  അങ്ങേർ വളരെ നിസ്സാരമായി എന്നോടു ചോദിച്ചത്. അതുതന്നെയാണ് ഞാനും ചോദിച്ചു  കൊണ്ടിരിക്കുന്നത്. ഈ വാർഡിലും പഞ്ചായത്തിലും ജില്ലയിലും ഒക്കെ ശമ്പളം പറ്റി ജനസേവനം എന്നും പറഞ്ഞിരിക്കുന്ന ഇവരൊന്നും ചെയ്യേണ്ടത് ചെയ്യാതെ, കോടിക്കണക്കിനു പണം ധൂർത്തടിച്ച് മുഖ്യമന്ത്രിതന്നെ നേരിട്ടുവന്നു ജനസമ്പർക്ക പരിപാടി എന്ന പ്രഹസനം നടത്തി നിങ്ങളൊക്കെ ചെയ്യേണ്ട ക്ലെറിക്കൽ ജോലി ചെയ്യുന്നതാണോ ജനാധിപത്യം?

അങ്ങിനെ ചെയ്തിട്ട്, തുക അനുവദിച്ചിട്ടുപോലും, അതും കട്ടുമുടിച്ചിട്ട്‌ യാതൊരുളുപ്പും ഇല്ലാതെ തീപ്പൊരി പ്രസംഗം നടത്തുകയും, പരാതിക്കാരെയും പ്രതികരിക്കുന്നവരെയും ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്തുന്നതും ആണോ ജനാധിപത്യം. അതല്ല സുധാകരാ ജനാധിപത്യം.

ഞാനിപ്പോൾ സുരക്ഷിതനല്ല. കാരണം ആ 50 ലക്ഷം പോയ വഴിയിൽ ആരോക്കെയുണ്ടെന്ന് ആർക്കറിയാം? അന്ന് എംപി ആയിരുന്ന സുധാകരൻറെ എംപി ഫണ്ടിൽ നിന്നും അതിൻറെ വിഹിതം ഉണ്ടെന്നു വാർഡ്‌ മെമ്പർ അന്നു പറഞ്ഞിരുന്നു. ഇപ്പോഴത്‌ RIDFൽ നിന്നും ആണെന്നും പറയുന്നു. ഇപ്പോൾ എം പി മാറി. അപ്പോൾ അന്ന് എംപി ഫണ്ടിൽ നിന്നും അനുവദിച്ച തുക എവിടെപ്പോയി?

ഇനി മറ്റൊരു കാര്യം. ചെറുപുഴയുള്ള ബാറിൻറെ ലൈസെൻസുമായി ബന്ധപ്പെട്ട്, പഞ്ചായത്ത് പ്രസിഡന്റ്‌ 10 ലക്ഷം രൂപ കോഴ വാങ്ങിയതായി ഒരു സംസാരം ഉണ്ടെന്നും, ആ പ്രസിഡന്റ്‌ ഇപ്പോൾ ഒരു കൊട്ടാരസദൃശ്യമായ വീട് പണിയുന്നുണ്ടെന്നും, അതിനുള്ള ശ്രോതസ്സ് എന്താണെന്ന് അന്വേഷിക്കണമെന്നും കാണിച്ചു ഞാൻ മുഖ്യമന്ത്രിക്ക് ഒരു പരാതി കൊടുത്തിരുന്നു. അതന്വേഷിച്ചയാൾ പ്രഥമദൃഷ്ട്യാ പരാതിയിൽ പറഞ്ഞതിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ, കൂടുതൽ അന്വേഷണത്തിന് കൂടുതൽ അധികാരമുള്ള ഒരാളെ നിയമിക്കണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നിർഭാഗ്യകരം എന്നു പറയട്ടെ, പിന്നീട് ഞാൻ മുഖ്യമന്ത്രിയുടെ ഓണ്‍ലൈൻ കംപ്ലൈന്റ്റ്‌ സെൽ വഴി അതെക്കുറിച്ച് പലതവണ അന്വേഷിച്ചിട്ടും, ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞിട്ടും 'WAITING' എന്ന സ്റ്റാറ്റസ് ആണ് കാണിക്കുന്നത്.

ഇതെന്തൊരു ജനാധിപത്യമാണ്? സത്യസന്ധനായി ജീവിക്കുന്ന എനിക്ക് ജീവിക്കാൻ ഒരുപാട് തടസ്സങ്ങൾ. അതേസമയം, ചെയ്യേണ്ട ജോലി കൃത്യതയോടെ ചെയ്യാത്തവരും, അഴിമതിക്കാരും, കോഴക്കാരും എന്തിന് ഗുണ്ടകൾ വരെ സസുഖം ജീവിക്കുന്നു. എന്തൊരു ജനാധിപത്യം ആണിത്?

ഞാൻ എങ്ങിനെയാണ് ജീവിക്കേണ്ടത്?

വാൽക്കഷണം:

മുൻപൊരിക്കൽ നീതിക്കായി 10 ദിവസം നിരാഹാരം കിടന്ന് കൊടുത്ത പരാതി, അന്നത്തെ എംപി മുല്ലപ്പള്ളി രാമചന്ദ്രൻ കൊണ്ടുപോയി ചവറ്റുകുട്ടയിൽ ഇട്ടു. അതിന് മുൻപും പിന്നീടും നീതിക്കായി ഞാൻ കൊട്ടാത്ത വാതിലുകൾ ഇല്ല. പക്ഷെ അന്നും ഇന്നും കേൾക്കുന്നത് മാണിമാരുടെ അഴിമതിക്കഥകളും, സുധാകരന്മാരുടെ തീപ്പൊരി പ്രസംഗങ്ങളും.

പട്ടാളത്തിലെ എൻറെ ജോലി പോകാനും, 6 മാസം ജയിലിൽ കിടക്കാനും മാത്രം അന്നു ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് അറിയാമോ? പട്ടാളത്തിൽ നടക്കുന്ന അഴിമതിയെക്കുറിച്ചും അടിമത്തത്തെക്കുറിച്ചും അന്വേഷിക്കണം എന്ന്‌ ആവശ്യപ്പെട്ട് ഇന്ത്യൻ പ്രസിഡന്റ്‌ന് നേരിട്ടു കത്തയച്ചു എന്നതായിരുന്നു ഞാൻ ചെയ്ത തെറ്റ്. അതു ഞാൻ ചെയ്തത്, ഞാൻ ശരിക്കും പരാതി കൊടുക്കേണ്ടിയിരുന്നവരും അഴിമതിക്കാർ ആയതുകൊണ്ടാണ്. പിന്നീട് എത്ര അഴിമതിക്കഥകൾ ആണ് പട്ടാളക്കോട്ടകളിൽ നിന്നും മറനീക്കി പുറത്തുവന്നത്. എന്തിന് ശവപ്പെട്ടി കുംഭകോണത്തിലൂടെ അവർ വീരമൃത്യുവരിക്കുന്ന ജവാന്മാരുടെ ശവത്തെപ്പോലും വെറുതെവിട്ടില്ല. എന്നിട്ടും, എനിക്ക് നീതിയില്ല. ഒരു അഡ്വക്കേറ്റ് എൻറെ കേസ് പഠിച്ചതിനുശേഷം, "നീ ഇതുവരെ ഒരു നക്സലൈറ്റ് ആയില്ലല്ലോ" എന്ന്‌ അതിശയം കൂറുകയാണ് ചെയ്തത്.

ഇനിയിപ്പോൾ മരണംവരെ നിരാഹാരം കിടന്നാലോ  എന്നാണ് ഞാൻ ആലോചിക്കുന്നത്. അഹിംസയുടെ വഴിക്കും, സത്യസന്ധതയ്ക്കും ശക്തിയുണ്ടോ എന്ന്‌ വീണ്ടുമൊരു പരീക്ഷണം. ജനാധിപത്യത്തിൽ ഒരാൾക്ക്‌ നീതിമാനായി ജീവിക്കുവാൻ സാധിക്കുമോ എന്നറിയാൻ ഒരവസാനപരീക്ഷണം.

ഞാൻ ഇപ്പോഴും ശുഭാപ്തിവിശ്വാസി ആണ്. കാരണം, മാണിമാരും, സുധാകരന്മാരും ഒക്കെ വന്നും പോയുമിരിക്കും, അതിനിടയിൽ മാറ്റങ്ങളും സംഭവിച്ചുകൊണ്ടിരിക്കും. ഞാൻ ശുഭാപ്തിവിശ്വാസി ആണ്.

My Army Story:

http://seban15081969.blogspot.in/2015/02/what-kejriwal-did-now-i-had-done-17.html
http://seban15081969.blogspot.in/2015/06/what-army-lady-officer-had-to-say-on-my.html










Tuesday 22 September 2015

ആത്മഹത്യ ചെയ്യണമെന്ന് തോന്നുന്നുണ്ടോ? ഉറപ്പായും ഇതാദ്യം വായിക്കുക.

മഗ്ഗിൽ വെള്ളം എടുത്ത് ശരീരത്തേയ്ക്ക് കോരിയൊഴിക്കുന്ന ശബ്ദം ഒരു പെരുമ്പറ മുഴക്കം പോലെ എൻറെ മനസ്സിനെ വല്ലാതെ മദിച്ചു.

എത്ര ശ്രമിച്ചിട്ടും, തുറന്നു വച്ചിരുന്ന പുസ്തകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല.

അമ്മയാണ് കുളിക്കുന്നത് എന്നെനിക്ക് അറിയാമായിരുന്നു. അമ്മയാണെന്ന ആ അറിവുപോലും എൻറെ മനസ്സിനെ ശാന്തമാക്കിയില്ല. എന്നെ പ്രകൃതി വിരുദ്ധവേഴ്ചയ്ക്ക് ഉപയോഗിച്ച യുവാവ് പറഞ്ഞ, പള്ളിമുറിയിൽ അച്ചൻ കെട്ടിപ്പിടിച്ചു നിന്നതു കണ്ടപ്പോൾ തോന്നിയ,  പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരുന്നു സ്വയംഭോഗം ചെയ്തപ്പോൾ കൂട്ടുകാർ പറഞ്ഞ, മനോരാജ്യം വാരികയിലെ തുടർക്കഥകൾക്കുവേണ്ടി വരച്ച വടിവൊത്ത ചിത്രങ്ങളിൽ കണ്ട, വനിതാ മാസികയിലെ ബ്രായുടെ പരസ്യത്തിൽ കണ്ട, ഇങ്ങിനെയുള്ള പൂർണ്ണതയില്ലാത്ത കാഴ്ച്ചകൾ മൂലം ഭാവനയിൽ നിറഞ്ഞിരിക്കുന്ന സ്ത്രീശരീരം കാണുകയെന്ന എന്നിൽ നിറഞ്ഞിരിക്കുന്ന അനിയന്ത്രിതമായ ആഗ്രഹം കുളിക്കുന്നത് അമ്മയാണെന്ന അറിവിനും മുകളിലായിരുന്നു.

പെണ്ണിൻറെ നഗ്നത കാണണമെന്ന കുറെക്കാലമായി എന്നിൽ നിറഞ്ഞിരിക്കുന്ന ആഗ്രഹത്തിൻറെ കടിഞ്ഞാണ്‍ പൊട്ടി. എൻറെ കാലുകളെ മുൻപോട്ടു നയിച്ചത് ഞാൻ അല്ലായിരുന്നു, കടിഞ്ഞാണ്‍ പൊട്ടിയ എൻറെ മനസ്സായിരുന്നു.

അപ്പോൾ എന്നെ സംബന്ധിച്ചിടത്തോളം കുളിക്കുന്നത് എൻറെ അമ്മയല്ലായിരുന്നു, ഞാൻ കാണുവാൻ ആഗ്രഹിക്കുന്ന നഗ്നതയുള്ള ഒരു സ്ത്രീ മാത്രമായിരുന്നു.

അടച്ചിട്ട ജനൽപാളികളുടെ വിടവിലൂടെ ഞാൻ പുറത്തേയ്ക്ക് നോക്കി. മണ്ണെണ്ണ വിളക്കിൻറെ അരണ്ട വെളിച്ചത്തിൽ ഒരു നിഴൽ പോലെ സ്ത്രീശരീരം ഞാൻ കണ്ടു.

ഒന്നും വ്യക്തമല്ലായിരുന്നു. കുനിഞ്ഞു വെള്ളം കോരിയെടുത്ത് ശരീരത്തേയ്ക്ക് തുടർച്ചയായി ഒഴിക്കുമ്പോൾ ഒരു നിഴൽരൂപം മാത്രമേ കാണാൻ  പറ്റുന്നുണ്ടായിരുന്നുള്ളൂ.

വെള്ളം കോരിയൊഴിക്കുമ്പോൾ, ശരീരത്തിൽ നിന്നും താഴേയ്ക്ക് ഒഴുകിയിറങ്ങി, നിന്നിരുന്ന കല്ലിൽ തട്ടി ചിതറുന്ന ശബ്ദത്തിന് മാത്രം നല്ല വ്യക്തതയുണ്ടായിരുന്നു.

അങ്ങിനെ വെള്ളം ഒഴിക്കാൻ നിവരുമ്പോൾ, ഞാൻ താഴേയ്ക്ക് അതിസൂക്ഷ്മമായി നോക്കി. പക്ഷെ നിരാശ മാത്രമായിരുന്നു ഫലം. എത്ര ശ്രമിച്ചിട്ടും ഒരു ഇരുളിമ മാത്രമേ ദൃഷ്ടിഗോചരത്തിൽ എത്തുന്നുള്ളു.

ഞാൻ മെല്ലെ ഒരു ജനൽപാളി അൽപം തുറന്നു. എത്ര കരുതലോടെ അത് ചെയ്തിട്ടും, പഴകിയ വിജാഗിരി തിരിയുന്ന നേരിയ ശബ്ദം ഉണ്ടായപ്പോൾ എന്നിൽ ഭയം നിറഞ്ഞു. പിടിക്കപ്പെടുമോ? ഞാൻ ശ്വാസം അടക്കിപ്പിടിച്ച് അൽപനേരം നിന്നു.

ജനൽ പാളി തുറന്നതിൻറെ ഫലമായി അകത്തിരിക്കുന്ന വിളക്കിൻറെ പ്രകാശം കുറച്ചു കൂടി പുറത്തേയ്ക്ക് വ്യാപിച്ചു.

പെട്ടെന്ന്‌ പുറത്ത് വെള്ളം കോരിയൊഴിക്കുന്ന ശബ്ദം നിന്നു.

"ആരാ അത്?", ഒരു വെള്ളിടി വെട്ടിയതുപോലെയാണ് ഞാനാ ചോദ്യം കേട്ടത്.

ഒരൊറ്റ നിമിഷം കൊണ്ട്‌, എന്നിലെ ഭാവനകളും, ഭ്രമവും എല്ലാം ഇല്ലാതായി, ഉള്ളിൽ നിറയെ ഭയം നിറഞ്ഞു. ശരീരമാകെ ഒരു വിറയൽ ബാധിച്ചു. പെട്ടെന്നുതന്നെ ഞാൻ അവിടെ നിന്നും പിന്നിലേയ്ക്ക് മാറി, തുറന്നു കിടന്നിരുന്ന വാതിലിലൂടെ വീടിനു പുറത്തേയ്ക്കോടി.

ഒരു ഭ്രാന്തമായ അവസ്ഥയിൽ ആയിരുന്നു ഞാനപ്പോൾ.

പക്ഷെ ആ അവസ്ഥയിലും, ക്രമേണ ഞാൻ ഒളിഞ്ഞു നോക്കിയത് എൻറെ സ്വന്തം അമ്മയെത്തന്നെ ആണെന്ന സത്യം ഒരു ഞെട്ടലായി എന്നിൽ പടർന്നുകയറി. അതെന്നിലെ ബോധം പൂർണ്ണമായും ഇല്ലാതാക്കി.

ഞാനൊരു കൊടിയ പാപം ചെയ്തിരിക്കുന്നു. ഇനി മരിക്കുന്നതാണ് നല്ലത്.

ലക്ഷ്യബോധമില്ലാതെ ഞാൻ ഓടി.

മങ്ങിയ നിലാവെളിച്ചത്തിൽ കുറെ പാറക്കൂട്ടങ്ങൾ ഉള്ള ഒരു സ്ഥലത്ത് ഞാൻ പോയൊളിച്ചു. എന്നിലെ കുറ്റബോധത്തിൻറെ തീവ്രത അനുനിമിഷം കൂടിക്കൂടി വന്നു.

ഞാൻ രണ്ടു കല്ലുകൾ കയ്യിലെടുത്തു. അതിൽ ഒരു കല്ലിൽ അന്ന് വളരെ ചെറുതായിരുന്ന, ഭയം മൂലം അതിലും ചെറുതായ, എൻറെ ലിംഗം വച്ചു. പിന്നെ മറ്റേ കല്ലുകൊണ്ട് അതിൽ ഇടിക്കുവാൻ ഞാൻ ശ്രമിച്ചു. പക്ഷെ, ഞാൻ വെറുമൊരു ഭീരു ആയിരുന്നു. കല്ല്‌ കയ്യിൽ ഇരുന്നതല്ലാതെ, അതുകൊണ്ട്, എൻറെ ലിംഗത്തിൽ ആഞ്ഞിടിക്കുവാൻ, എന്തിന് മെല്ലെ ഒന്ന് തൊടുവാൻ പോലും, എത്ര ശ്രമിച്ചിട്ടും എനിക്കായില്ല.

ആ ശ്രമം പരാജയപ്പെട്ടപ്പോൾ, എങ്ങിനെ മരിക്കണം എന്നതായി എൻറെ ചിന്ത. കഴുത്തിൽ കയർ മുറുകി, എങ്ങും കാലുറപ്പിക്കാനാകാതെ പിടയുന്നത് ഓർക്കാൻ പോലും പറ്റാത്തത്ര ഭീരു ആയിരുന്നു ഞാൻ. ആ ഭീരുവായ ഞാൻ എങ്ങിനെ അതിനു മുതിരും?

വളരെ കലുഷിതമായ മനസ്സുമായി മണിക്കൂറുകളോളം ഞാൻ അവിടെ ഒളിച്ചിരുന്നു. ആ ഇരുട്ടിൽ പാറക്കൂട്ടങ്ങൾക്ക്‌ മറവിൽ ഇരിക്കുമ്പോഴും പാപഭാരത്താൽ എൻറെ ശിരസ്സ്‌ കുനിഞ്ഞിരുന്നു. എങ്ങും അന്ധതമാത്രം.

ഞാനൊരു ഭീരു ആയതുകൊണ്ടുമാത്രം ഇതെഴുതാൻ ഞാനിപ്പോൾ ജീവിച്ചിരിക്കുകയും ചെയ്യുന്നു.

--------------------------------------------------

എനിക്ക് ഏകദേശം പത്തു വയസ്സുള്ളപ്പോൾ നടന്ന ഈ സംഭവം ഇതെഴുതുന്നതുവരെ വെറും രണ്ടാൾക്ക്‌ മാത്രമേ അറിയൂ. എനിക്കും, അടുത്ത ദിവസം എന്നെ കണ്ടപ്പോൾ , എന്നോട് ദേഷ്യപ്പെടണോ, സഹതപിക്കണോ, ആശ്വസിപ്പിക്കണോ എന്നൊന്നും അറിയാതെ വളരെ വിഷമത്തോടെ എന്നെ നോക്കിയ എൻറെ അമ്മയ്ക്കും മാത്രം.

അമ്മയിന്ന് ജീവിച്ചിരിപ്പില്ല. ആ രഹസ്യം രഹസ്യമായിത്തന്നെ സൂക്ഷിച്ച് അമ്മ പോയി. അല്ലെങ്കിലും ഏതമ്മയാണ്, സ്വന്തം മകൻ ചെയ്ത ഒരു തെറ്റ് മറ്റുള്ളവരോട് പറഞ്ഞ് അവനെ ഒരു പരിഹാസപാത്രമാക്കുക?

പക്ഷെ, ഞാൻ ചെയ്തത് ഒരു കനലായി കുറേക്കാലം എൻറെ മനസ്സിനെ പൊള്ളിച്ചുകൊണ്ടിരുന്നു.

എങ്കിലും സ്ത്രീശരീരം കാണുക എന്ന എൻറെ ആഗ്രഹത്തിന് കുറവ് വരുത്താൻ ആ കനലിനുപോലും കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ, ഞാൻ വീണ്ടും വീണ്ടും അബദ്ധങ്ങളിൽ ചെന്നുപെട്ടുകൊണ്ടിരുന്നു.

------------------------------------------------------

പക്ഷെ ഇന്നാ സംഭവത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, ഒരു തരത്തിലുള്ള വിഷമമോ കുറ്റബോധമോ എനിക്ക് തോന്നാറില്ല. കാരണം, ഞാൻ ചെയ്തത് ഒരു തെറ്റല്ലതന്നെ. അത് എന്നിലെ വളർച്ചയുടെ ഒരു ഭാഗം മാത്രമായിരുന്നു. മാത്രവുമല്ല, ഇത് വായിക്കുന്നവർക്ക് ഭിന്ന അഭിപ്രായം ഉണ്ടാവാമെങ്കിലും, അതാണ്‌ ശരി എന്നെനിക്ക് തോന്നുന്നു. അതിനു പല കാരണങ്ങൾ ഉണ്ട്.

ഒന്നാമത്, കുട്ടിക്കാലം പിന്നിട്ട്, കൗമാരയൗവ്വന ദശകളിലൂടെ കടന്നു പോകുന്ന ഒരു കുട്ടി, അതാണാവട്ടെ പെണ്ണാവട്ടെ, ഇത്തരം ലൈംഗികതാല്പര്യങ്ങൾ പ്രകടിപ്പിക്കുന്നില്ലെങ്കിൽ, അതാണ്‌ ഒരു കുറവ്.

എൻറെ കാര്യത്തിൽ ആണെങ്കിൽ, ഇത്തരം ശാരീരികമാറ്റങ്ങൾ എന്നിൽ സംഭവിക്കുന്നതിനു മുൻപുതന്നെ അബ്യൂസ് ചെയ്യപ്പെടുകയും, ഞാൻ ദൈവത്തെപ്പോലെ കണ്ടിരുന്ന അച്ചൻതന്നെ പള്ളിമുറിയിൽ പെണ്ണിനെ കെട്ടിപ്പിടിച്ചു നില്ക്കുന്നത് കാണാനിടയാവുകയും അങ്ങിനെ ഇതൊക്കെയും പ്രകൃതിവിരുദ്ധമായി അറിയുകയും അനുഭവിക്കുകയും ചെയ്തതിനാൽ, ഏതുവിധേനയും അത് കൂടുതൽ അറിയുവാനുള്ള ഒരാഗ്രഹം എന്നിൽ രൂപപ്പെട്ടത് ഒരു തെറ്റാണെന്ന് എങ്ങിനെ പറയാൻ കഴിയും?

ഇനി ഞാൻ പറയുന്നത് വളരെ പരിഹാസ്യം ആയി തോന്നിയേക്കാം. അതായത്, സ്ത്രീയുടെ നഗ്നത കാണണം എന്നു തോന്നിയപ്പോൾ, മറ്റു കുട്ടികളെയോ അടുത്ത വീട്ടിലെ സ്ത്രീകളെയോ ശല്യപ്പെടുത്താതെ എന്നെ തിരുത്താൻ കഴിയുന്ന അമ്മയുടെ അടുത്ത് തന്നെ അത് പ്രകടിപ്പിച്ചതാണ് ശരിയെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

ഇനി പറയുന്നത്, അതിലും പരിഹാസ്യമായി തോന്നിയേക്കാം. അതായത്, അങ്ങിനെ ഒരു മകൻ ഒരമ്മയെ സമീപിച്ചാൽ, അമ്മ ആ മകനെ സഹായിക്കണം എന്നാണു ഞാൻ പറയുന്നത്. അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ എന്നിലെ ആഗ്രഹം മനസ്സിലാക്കി, സ്ത്രീശരീരം എന്തെന്ന് ഞാൻ അറിയുവാൻ അമ്മതന്നെ എന്നെ അന്ന് സഹായിച്ചിരുന്നെങ്കിൽ, പിന്നീട് 30-34 വയസ്സുവരെ, ഗതികിട്ടാതെ, ഇതൊക്കെയും ഒന്ന് കാണുവാനുള്ള അമിതാവേശത്തിൽ ഭ്രാന്തമായി ഞാൻ അലയില്ലായിരുന്നു. പലപ്പോഴും പിടിക്കപ്പെട്ട്, അപമാനിതൻ ആവില്ലായിരുന്നു.

ഞാനീ പറയുന്നതിലെ ശരി മനസ്സിലാവണമെങ്കിൽ, നാമെല്ലാം കെട്ടിപ്പിടിച്ചു മഹത്തരമെന്നു കരുതി കൊണ്ടുനടക്കുന്ന കപടസംസ്ക്കാരങ്ങളിൽ നിന്നും പുറത്തുവരണം. ആ സംസ്ക്കാരമാണ്, ഞാൻ ചെയ്തത് ഒരു തെറ്റാണെന്ന രീതിയിൽ എന്നോട് സഹതപിക്കണോ, ദേഷ്യപ്പെടണോ, അതോ ആശ്വസിപ്പിക്കണോ എന്നറിയാതെ അമ്മ നില്ക്കാൻ ഇടയാക്കിയത്.

സ്വന്തം അമ്മയ്ക്ക് മകനെ സഹായിക്കാൻ കഴിയില്ലെങ്കിൽ മറ്റാർക്കാണ് അതിനു കഴിയുക?

------------------------------------------------

ഞാൻ ചെയ്തത് ന്യായീകരിക്കാൻ ഉള്ള ശ്രമമല്ല ഞാൻ ഇതുവരെ നടത്തിയത്. ഞാൻ ചെയ്തത് ഒരു മഹത്തായ കാര്യം ആണെന്ന് ഞാൻ കരുതുന്നുമില്ല.

മാത്രവുമല്ല, ഇത് വായിക്കുന്ന എല്ലാവരും 'അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ നാണം കെട്ടവൻ' എന്ന്‌ എന്നെ പരിഹസിക്കണം എന്ന അപേക്ഷയാണ് എനിക്കുള്ളത്.

അങ്ങിനെ സ്വയം പരിഹാസിതൻ ആവുന്നതിലൂടെ, ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ, ജീവനൊടുക്കിക്കളയാം എന്നു ചിന്തിക്കുന്ന എൻറെ പ്രിയപ്പെട്ട പൊന്നോമനകളോട്, നിങ്ങൾ അതൊരിക്കലും ചെയ്യരുത് എന്നു പറയുകയും, എന്തുകൊണ്ട് ചെയ്യരുത് എന്ന്‌ കാര്യകാരണസഹിതം ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത്തരം ഒരു ബ്ലോഗ്‌ എഴുതുന്നതിനു പിന്നിലെ എൻറെ ഉദ്ദേശം തന്നെ.

ഞാൻ എന്തുകൊണ്ടാണ് ഇന്ന് ജീവിച്ചിരിക്കുന്നത്‌? ഉത്തരം ഒന്നേയുള്ളൂ. ജീവനൊടുക്കാൻ കഴിവില്ലാത്ത ഒരു ഭീരു ആയതുകൊണ്ട്. അല്ലായിരുന്നെങ്കിൽ, അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കി പിടിക്കപ്പെട്ട ആ രാത്രിയിൽതന്നെ ഞാൻ ആത്മഹത്യ ചെയ്തേനെ. അപ്പോൾ, വെറും ഒരു ഭീരുവായതുകൊണ്ട് മാത്രം ഇപ്പോൾ ജീവനോടെയിരിക്കുന്ന എനിക്ക് ജീവിക്കുകയും, മോശമല്ലാത്ത രീതിയിൽ ജീവിതത്തിൽ വിജയിക്കുകയും, വിവിധരാജ്യങ്ങൾ സന്ദർശിച്ച് ഈ ഭൂമിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കുവാനും കഴിഞ്ഞുവെങ്കിൽ, ഭീരുക്കൾ അല്ലാത്ത, ആത്മഹത്യ ചെയ്യാൻതക്ക ധൈര്യമുള്ള നിങ്ങൾക്ക് എത്രതന്നെ വിജയിച്ചുകൂടാ?

ഞാൻ തറപ്പിച്ചു പറയുന്നു, ട്രെയിനിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാനും മാത്രം ധൈര്യമുണ്ടായിരുന്ന കോന്നിയിലെ പൊന്നോമനകളായ ആതിരയും, രാജിയും, ആര്യയും അത് ചെയ്യാതെ ജീവിച്ചിരുന്നുവെങ്കിൽ, അങ്ങിനെ ആത്മഹത്യ ചെയ്യാൻ കാണിച്ച ധൈര്യം മാത്രം മതിയായിരുന്നു അവർക്ക് ജീവിതത്തിൽ വിജയിക്കാൻ.

എന്തിനാണവർ ആത്മഹത്യ ചെയ്തത്? ഞാൻ സ്വന്തം അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയതിലും മോശമായ എന്തെങ്കിലും അവർ ചെയ്തോ? ഇല്ലേയില്ല.

പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, ഭീരുക്കൾ ആണ് ആത്മഹത്യ ചെയ്യുന്നതെന്ന്. പക്ഷെ, ഞാൻ പറയുന്നു, അസാമാന്യമായ ധൈര്യശാലികൾക്കേ ആത്മഹത്യ ചെയ്യാൻ പറ്റൂ (അതിനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ടുമാത്രം ജീവിച്ചിരിക്കുന്ന എന്നെപ്പോലെയുള്ള ഒരുപാടുപേർ നമുക്കിടയിൽ ഉണ്ട്). അതുകൊണ്ടു ഞാൻ പറയുന്നു, ആത്മഹത്യ ചെയ്യണം എന്ന്‌ ആർക്കെങ്കിലും എപ്പോഴെങ്കിലും തോന്നിയാൽ, അത് നടപ്പാക്കാൻ ഏറ്റവും ചുരുങ്ങിയത് കുറച്ചു ദിവസങ്ങൾ എങ്കിലും സാവകാശം കൊടുക്കുക. ഞാൻ ഉറപ്പിച്ചു പറയുന്നു, ജീവനൊടുക്കാൻപോലുമുള്ള അസാമാന്യമായ ധൈര്യമുള്ള നിങ്ങളുടെ മുന്നിൽ ആ കുറച്ചു ദിവസങ്ങൾക്കുള്ളിൽ, ജീവിക്കാൻ   പ്രേരിപ്പിക്കുന്ന പുതിയവഴികൾ തുറന്നുവരും.

അപ്പോൾ, ജീവനൊടുക്കിയേക്കാം എന്നെടുത്ത ആദ്യതീരുമാനം എത്ര ബാലിശമായിരുന്നു എന്ന്‌ നിങ്ങൾ തിരിച്ചറിയുകയും ചെയ്യും.

ഇനി ഞാൻ പറയാൻ പോകുന്ന കാര്യമാണ് ഏറ്റവും പ്രധാനമായുള്ളത്.

അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയിട്ട് ലിംഗം ഇടിച്ചു പൊട്ടിക്കാനും, ആത്മഹത്യ ചെയ്യാനും ശ്രമിച്ച ഞാൻ, പിന്നീട് അതൊരു തെറ്റല്ലായിരുന്നു എന്നും, മറിച്ച് അത് എൻറെ ശരിയായ ശാരീരിക വളർച്ചയുടെ ഒരു ബാഹ്യമായ പ്രകടനം  മാത്രമായിരുന്നു അതെന്നും വാദിച്ചതു ശ്രദ്ധിച്ചോ?

അതായത്, ആത്മഹത്യ ചെയ്യാനും മാത്രം വലിയ തെറ്റെന്നു നിങ്ങൾക്ക് ഇന്ന് തോന്നുന്ന കാര്യങ്ങളും പ്രതിസന്ധികളും പരീക്ഷയിൽ തോറ്റു എന്നതുപോലെയുള്ള ചെറിയ പരാജയങ്ങളും, നിങ്ങൾ വളരുകയും, കൂടുതൽ കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്യുമ്പോൾ, തെറ്റുകൾ അത്ര വലിയ തെറ്റല്ലായിരുന്നു, ചിലപ്പോൾ തെറ്റേ അല്ലായിരുന്നു എന്നും, പ്രതിസന്ധികൾ ശ്രമിച്ചാൽ നിസ്സാരമായി മറികടക്കാൻ കഴിയുന്നതാണെന്നും, പരാജയങ്ങൾ സത്യത്തിൽ ജീവിതവിജയം നേടാൻ  നമ്മെ കൂടുതൽ കരുത്തരാക്കുകയാണ് ചെയ്യുന്നതെന്നും നിങ്ങൾ തിരിച്ചറിയും. അത്തരം തിരിച്ചറിവുകൾ നാം ജീവിച്ചിരുന്നാലേ  ഉണ്ടാവൂ.

അപ്പോൾ ആ തിരിച്ചറിവ് ഉണ്ടാവുന്നതുവരെ ജീവിച്ചിരിക്കേണ്ടേ? തീർച്ചയായും വേണം. ആതിരയും, രാജിയും, ആര്യയും അങ്ങിനെ കുറച്ചു ദിവസങ്ങൾ സാവകാശം കൊടുത്തിരുന്നെങ്കിൽ, അവർ ആത്മഹത്യ ചെയ്തേക്കാം എന്ന തീരുമാനം തീർച്ചയായും മാറ്റിയേനെ.

ഇവിടെ മനസ്സിലാക്കേണ്ട ഒരു പ്രധാനകാര്യം, നാം വളർന്നു വരുമ്പോൾ, നാം കാണുകയും, പരിചയപ്പെടുകയും ഒക്കെ ചെയ്യുന്ന ആണിനോടും പെണ്ണിനോടും ഒക്കെ ഇഷ്ടം തോന്നുന്നതും, അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണം എന്നും, എന്തിന് ലൈംഗികമായി ബന്ധപ്പെടണം എന്നുമൊക്കെ തോന്നുന്നതും ഒന്നും ഒരിക്കലും തെറ്റല്ല. മറിച്ച്, അതങ്ങിനെ ആയിരിക്കണം എന്നതാണ് വസ്തുത.

ഇനി ഞാൻ പറയുന്നത് നിങ്ങൾ ചെയ്യണം എന്നല്ല ഞാൻ പറയുന്നത്. പക്ഷെ, അഥവാ നിങ്ങൾ അത് ചെയ്താലും, അത് തെറ്റല്ല. അതായത്, സമൂഹം തെറ്റാണെന്ന് പഠിപ്പിച്ചു വച്ചിരിക്കുന്ന എന്തെങ്കിലും നിങ്ങൾ ചെയ്യാൻ ഇടയാവുകയോ, പിന്നീട് മറ്റുള്ളവർ എന്തുപറയും, വിചാരിക്കും എന്നിങ്ങനെയുള്ള ചിന്തകൾ നിങ്ങളെ അലട്ടുന്നുവെങ്കിൽ, ഞാൻ പറയുന്നു, അങ്ങിനെ സമൂഹം എന്തെങ്കിലും വിചാരിക്കുന്നതിലും പതിന്മടങ്ങ്‌ ശ്രേഷ്ടമാണ് നിങ്ങളുടെ ജീവൻ.

എന്നുമാത്രമല്ല, ഈ പരിഹസിക്കും എന്നു നിങ്ങൾ കരുതുന്ന ഈ സമൂഹവും ഇതൊക്കെയും, ആഗ്രഹിക്കുകയോ, മറഞ്ഞിരുന്നു ചെയ്യുകയോ ചെയ്യാറുണ്ട്. അതിനും മേലെ, അവരൊക്കെ ഒരുപക്ഷെ, നിങ്ങളേക്കാൾ ഭീരുക്കൾ ആയതു കൊണ്ടാവാം ഒന്നും ചെയ്യാതെ, കപടസംസ്ക്കാരത്തിൻറെ മേലങ്കിയും അണിഞ്ഞു നടക്കുന്നത്. മാത്രവുമല്ല, അവനവനോട് പോലും നീതി പുലർത്താത്തവരാണ് അവരിൽ ബഹുഭൂരിപക്ഷം പേരും. അതുകൊണ്ടുതന്നെ. അവരെന്തു വിചാരിക്കും എന്ന ഭോഷ്ക്ക് ചിന്ത കളഞ്ഞ്, അവർ കരുതുന്നതിനെയും, ചെയ്യുന്നതിനെയും ഒക്കെ നിസ്സാരമായി കണ്ട്‌, ജീവിതം തുടരുകയാണ് വേണ്ടത്.

മറക്കരുത്, ജീവിതം ശ്രേഷ്ടമാണ്, അതിനാൽ, അവസാനശ്വാസംവരെയും ജീവിച്ചേ തീരൂ.

എൻറെ പൊന്നുമക്കളെ, മറക്കരുത്, നിങ്ങളെ പഴിക്കും എന്നു നിങ്ങൾ കരുതുന്ന ഈ സമൂഹമല്ല, മറിച്ച് നിങ്ങളാണ് ഇന്നിൻറെ പ്രതിനിധികൾ. ആ നിങ്ങളിലൂടെയാണ് വരും തലമുറകൾ ഉണ്ടാവുകയും അതുവഴി ജീവൻ നിലനിൽക്കുകയും ചെയ്യേണ്ടത്. അതുകൊണ്ട്‌, ജീവനൊടുക്കിയേക്കാം എന്ന ചിന്തപോലും മാറ്റി, നിങ്ങളിലുള്ള അസാമാന്യമായ ധൈര്യം ഉപയോഗിച്ച്  ജീവിച്ചു മുന്നേറുക.

എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

---------------------------------------------

വാൽക്കഷണം:

1.  ഒരിക്കലും ആത്മഹത്യ ചെയ്യണം എന്നു തോന്നിയിട്ടില്ലാത്തവർക്കും, ഇനി തോന്നുകയില്ല എന്ന്‌ ഉറപ്പുള്ളവർക്കും വേണ്ടിയല്ല ഞാനിത് എഴുതിയത്. കാരണം, അവർക്ക് ഇതിൻറെ ആവശ്യമില്ല. പക്ഷെ, അവരും ഇത് വായിക്കണം, എന്നിട്ട് 'സ്വന്തം അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയവൻ' എന്നെന്നെ പരിഹസിക്കണം. അങ്ങിനെ പരിഹാസിതൻ ആയതിനുശേഷവും, അവസാന ശ്വാസംവരെ എങ്ങിനെ ഞാൻ ജീവിക്കുന്നു എന്നു മറ്റുള്ളവർ കാണട്ടെ. അതവർക്ക് ജീവിക്കാനുള്ള പ്രചോദനം നൽകട്ടെ.

2. 'നിനക്ക് അമ്മയും പെങ്ങന്മാരും ഇല്ലേടാ പട്ടീ' എന്ന്‌ ഇനിയെങ്കിലും ആരും എന്നോട് കയർത്തു പറയില്ല എന്ന്‌ പ്രതീക്ഷിക്കട്ടെ!




Wednesday 16 September 2015

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി പോയ ഞാൻ മറ്റൊരു കേസ്സിൽ അകത്ത്!

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി (Blog: http://seban15081969.blogspot.in/2015/09/blog-post.html) സ്റ്റേഷനിൽ പോയ എനിക്ക്, മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഒരു ദിവസം ലോക്കപ്പിൽ കിടന്ന്, അടുത്ത ദിവസം  ജാമ്യത്തിൽ ഇറങ്ങേണ്ടി വന്നു! അങ്ങിനെ ഞാൻ പോയില്ലായിരുന്നെങ്കിൽ ഞാൻ ഒരുപക്ഷെ തത്വത്തിൽ ഒരു പിടികിട്ടാപ്പുള്ളി ആയേനെ!!

അൽപം ഫ്ലാഷ് ബാക്ക്:

വീടിൻറെ വാർപ്പിനുവേണ്ടി നല്ല മണൽ അന്വേഷിച്ചു കൊണ്ടിരിക്കുമ്പോൾ, ഒരു ദിവസം മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരപ്പനും മകനും കൂടി വീട്ടിൽ വന്നു. അരിച്ചതും, ഉപ്പില്ലാത്തതും, നല്ല തരിയുള്ളതുമായ 650 അടി മണൽ 60000 രൂപയ്ക്ക് ഇറക്കിത്തരാം എന്നു പറഞ്ഞപ്പോൾ, മൊത്തം വാർപ്പിനുള്ള മണൽ ആകുമല്ലോ എന്നുകരുതി സമ്മതിച്ചു.

അതുപ്രകാരം ഒരു ദിവസം രാത്രി മൂന്നുമണിയ്ക്ക്  അവർ  മണൽ ഇറക്കി. ഞാൻ സ്ഥലത്തില്ലായിരുന്നു . ഭാര്യ പണം കൈപ്പറ്റിയതായി ഒന്നെഴുതി ഒപ്പിട്ടു വാങ്ങുകപോലും ചെയ്യാതെ, 60000 രൂപ അപ്പോൾ തന്നെ കൊടുത്തു.

നേരം വെളുത്തപ്പോൾ ആണ് അവർ ഇറക്കിയ മണൽ ശരിക്കും കണ്ടത്. അരിക്കാത്ത വലിയ കല്ലുകൾവരെയുള്ള, അതും ഉപ്പുള്ള മണൽ. ഇതിനെല്ലാം പുറമേ, 650 പോയിട്ട്, 400 അടി പോലുമില്ല (650 അടി മണൽ കൊള്ളുന്ന വാഹനത്തിനു വരാൻ പറ്റുന്ന റോഡ്‌ അല്ല അവിടെയുള്ളത്.

കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലായപ്പോൾ, ആ തുക മിച്ചം പിടിക്കാനായി, കാനഡയിൽ ആയിരിക്കുമ്പോൾ, മകൾക്ക് അവൾക്കിഷ്ടപ്പെട്ട ബർഗർ വാങ്ങിക്കൊടുക്കാതിരുന്ന എന്നെത്തന്നെ ഞാൻ വെറുത്തു.

പ്രയോജനം ഒന്നും ഉണ്ടാകില്ല എന്നറിയാമായിരുന്നിട്ടും ഞാൻ അരങ്ങം പോലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുത്തു. അതു പ്രകാരം അടുത്ത ദിവസം ആ തന്തയ്ക്കു പിറക്കാത്ത അപ്പനെയും, മകനെയും (മകനെ എങ്ങിനെ കുറ്റം പറയാൻ പറ്റും, അവൻറെ തന്തയ്ക്കു പിറക്കാത്ത അപ്പൻ അതല്ലേ അവനെ പഠിപ്പിച്ചു വച്ചിരിക്കുന്നത്) സ്റ്റേഷനിൽ വിളിപ്പിച്ചു.

ഞാൻ ഭാര്യയും, മകളോടും ഒപ്പം അവിടെ എത്തി.

സ്റ്റേഷനിൽ എത്തിയ ഞങ്ങളോട് അവരുടെ മുൻപിൽ വച്ചുതന്നെ ഒരു പോലീസുകാരൻ കാര്യങ്ങൾ തിരക്കി.പിന്നീട് അവരോടു പരാതിയിൽ പറഞ്ഞത് ശരിയോ എന്നു ചോദിച്ചു. അവരിൽ അപ്പനാണ് മറുപടി പറഞ്ഞത്. മണൽ ഇറക്കിയത് ശരിയാണെന്നും, പക്ഷെ, 20000 രൂപ മാത്രമേ കൊടുത്തുള്ളൂ എന്നുമാണ് ആ പൊലയാടിമോൻ പറഞ്ഞത്. അതും സ്വന്തം മകൻ അരികിൽ നിൽക്കെത്തന്നെ.

60000 രൂപ കബളിപ്പിച്ചതും പോരാഞ്ഞ്, ഇപ്പോൾ 20000 രൂപ മാത്രമേ കൊടുത്തിട്ടുള്ളൂ എന്നു പറഞ്ഞതിലൂടെ, അവൻ ഒരേസമയം എൻറെ ഭാര്യയേയും, അപ്പനെയും കള്ളനാക്കിയിരിക്കുന്നു.

പറഞ്ഞു തീർന്നതും, എൻറെ കൈ അവൻറെ കവിളിൽ പതിഞ്ഞതും ഒരേ സമയത്തായിരുന്നു. അടിക്കുമ്പോഴും, എൻറെ മകൾ എൻറെ മറുതോളിൽ ഉണ്ടായിരുന്നു.

അടിച്ചത് ഒരു വലിയ ഹീറോയിസം ആയി എനിക്കൊരിക്കലും തോന്നിയിട്ടില്ല. അടിക്കുന്നത് നല്ലതാണെന്ന അഭിപ്രായവും എനിക്കില്ല. എങ്കിലും, പല കാരണങ്ങൾ കൊണ്ടും, ഞാൻ അന്ന് ചെയ്തത് ശരിയെന്നു തന്നെയാണ് ഇപ്പോഴും എനിക്ക് തോന്നുന്നത്. ഒന്നാമത്, അയാളുടെ ശരീരത്ത് ദേഹോപദ്രവം ഏല്പിക്കുക എന്നതായിരുന്നില്ല എൻറെ ഉദ്ദേശം. മറിച്ച്, ഒന്നു ഭയപ്പെടുത്തുക  എന്നതും, അതിലൂടെ ആ അപ്പൻ മകന് നൽകിയിട്ടില്ലാത്ത ഒരു ശിക്ഷണം, അതായത്, കള്ളത്തരം കാണിക്കുന്നത് നല്ലതല്ല എന്ന അറിവ്, നൽകുകയായിരുന്നു എൻറെ ഉദ്ദേശം.

സ്വന്തം വിയർപ്പിനാൽ ഭക്ഷിക്കണം എന്ന പൊതുതത്ത്വത്തിന് വിപരീതമായാണ് (ഇത് വായിക്കുമ്പോൾ പലരും ചിരിക്കും എന്നെനിക്കറിയാം, കാരണം അതല്ലേ ഈ മാണിമാരും ബാബുമാരും അങ്ങിനെ ബഹുഭൂരിപക്ഷം പേരും ചെയ്യുന്നത്!) അവർ രണ്ടുപേരും ചെയ്തത്. എന്നു മാത്രമല്ല, എൻറെ പണം തട്ടിയെടുത്തതിലൂടെ സ്വന്തം വിയർപ്പിനാൽ മാത്രം ജീവിക്കുകയും, ഭക്ഷിക്കുകയും ചെയ്യുന്ന എന്നെ അങ്ങിനെ ജീവിക്കാൻ അവർ അനുവദിച്ചില്ലതാനും. അതിനും പുറമേ, എൻറെ കുടുംബത്തിൽ ഉള്ളവരെ വളരെ നിസ്സാരമായി കള്ളന്മാർ ആക്കുകയും. അവർ ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ ആവാത്തത് ആയിരുന്നു.

ഞാൻ അടിച്ചത് പോലീസ് സ്റ്റേഷനുള്ളിൽ ഒരു പോലീസുകാരൻറെ മുന്നിൽവച്ച് ആയതിനാൽ, എല്ലാവർക്കും അപ്രതീക്ഷിതം ആയ ഒരു കാര്യം ആയിരുന്നു അത്‌. അതാണ്‌ വാദി പ്രതിയായി, എനിക്കെതിരെ കേസ്സിൽ കലാശിച്ചതും.

പിന്നീട് എസ്ഐ ആ അപ്പനെയും മകനെയും മാറിമാറി ചോദ്യം ചെയ്ത്, അവർ പറഞ്ഞത് കള്ളമാണെന്ന് തെളിയിച്ചു. അവർ മണൽ കൊണ്ടുവന്നത് കാസറഗോഡ് ജില്ലയിൽ നിന്നുമായിരുന്നു. അങ്ങിനെ കൊണ്ടുവരുന്നതിനു പോലീസുകാർക്കും കൈക്കൂലി കൊടുക്കണം എന്നും അവർ പറഞ്ഞിരുന്നു (അപ്പോൾ, ഈ മണൽ മാഫിയയും, പോലീസും അങ്ങിനെ പലരും ഇതിൽ കണ്ണികളാണ് എന്നതാണ് മറ്റൊരു പരസ്യമായ രഹസ്യം). അല്ലെങ്കിൽ വണ്ടിയടക്കം, പിടിച്ചിടുമത്രേ.

അവർ കേസ് ഉണ്ടാക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ ആശുപത്രിയിൽ പോയി. ഞാൻ വീട്ടിലേയ്ക്ക് മടങ്ങി.

എനിക്ക് വട്ടാണെന്ന് സ്ഥാപിക്കാൻ എൻറെ ഭാര്യ ഇപ്പോൾ ഈ സംഭവവും ചൂണ്ടിക്കാണിക്കാറുണ്ട്. അതും ഞാൻ പലവട്ടം അവളോട്‌ പറഞ്ഞിട്ടും, പണം കൊടുത്തപ്പോൾ, അതൊരു പേപ്പറിൽ എഴുതി ഒപ്പിട്ടു വാങ്ങാതിരുന്നു എന്ന അവളുടെ തെറ്റും ഞാൻ അടിക്കുന്നതിൽ കലാശിക്കാൻ കാരണമായി എന്ന വസ്തുതയും, അവളെയും കള്ളിയാക്കിയതാണ് എന്നെ പ്രകോപിപ്പിച്ചത് എന്ന സത്യവും സൗകര്യപൂർവ്വം വിസ്മരിച്ചുകൊണ്ടുതന്നെ !

അവർ ചെയ്ത കള്ളം വെളിവായതിനാൽ, അതവിടെ തീരും എന്നാണ് ഞാൻ കരുതിയത്‌.  പക്ഷെ, അത് വെറും തോന്നൽ മാത്രമായിരുന്നു.

എനിക്കെതിരെ കേസ് ഉണ്ടെന്നു പിന്നീടറിഞ്ഞു. അതിൻ പ്രകാരം, ഞാൻ ഒരു വക്കീലിനെ ഏർപ്പാട് ചെയ്തിരുന്നു.

പോലീസും, വക്കീലും, അതുപോലെ ഈ സംഭവം അറിഞ്ഞ ഏകദേശം എല്ലാവരും തന്നെ പറഞ്ഞത്, തല്ലാനായിരുന്നെങ്കിൽ ആരും കാണാതെ രഹസ്യമായി തല്ലിയാൽ പോരായിരുന്നോ അപ്പോൾ തെളിവൊന്നും ഉണ്ടാകില്ലായിരുന്നല്ലോ എന്നാണ്. എനിക്കതിനോട് അന്നും ഇന്നും വിയോജിപ്പുണ്ട്.

അങ്ങിനെ രഹസ്യമായി ഓരോന്ന് ചെയ്തിട്ട്, കപടമുഖവുമായി നടക്കുന്നതാണ് പൊതുരീതി. ഞാൻ അതിൽനിന്നും വ്യത്യസ്തനാണ്. തല്ലിയത് തെറ്റാണെന്ന് എനിക്കിപ്പോഴും തോന്നുന്നില്ല, പ്രത്യേകിച്ചും അതു ചെയ്തത് നിയമപാലകരുടെ  മുൻപിൽ വച്ചുതന്നെ ആയതിനാൽ.

ഇവിടെ മറ്റൊരു തെറ്റ് വേണമെങ്കിൽ ചൂണ്ടിക്കാണിക്കാം. സ്റ്റേഷനിൽവച്ച്‌, അതും പോലീസുകാരുടെ മുൻപിൽ വച്ചുതന്നെ അടിച്ചതുവഴി ഞാൻ പോലീസിനെ അവഹേളിക്കുകയും, കൃത്യനിർവ്വഹണത്തിന് തടസ്സം നില്ക്കുകയും ചെയ്തു എന്ന തെറ്റ്. പ്രത്യക്ഷത്തിൽ അതൊരു തെറ്റ് തന്നെയാണ്. അതു ഞാൻ സമ്മതിക്കുന്നു. പക്ഷെ, അതിനിടയാക്കിയ സാഹചര്യങ്ങൾ പോലീസിനുതന്നെ മനസ്സിലായി എന്ന നിലക്ക്, ക്ഷമിക്കപ്പെടാവുന്നതേയുള്ളൂ. മാത്രവുമല്ല , അങ്ങിനെ അവഹേളിക്കുകയോ, കൃത്യനിർവ്വഹണത്തിന് തടസ്സം നില്ക്കുകയോ പോലുള്ള ഒരുദ്ദേശവും എനിക്കുണ്ടായിരുന്നില്ലതാനും.

ഈ സംഭവത്തിനുശേഷം, ഞാൻ ജോലി സംബന്ധമായി അബുദാബിയിലേയ്ക്കു പോയി.

പിന്നീട്, 3 സമൻസ് വന്നതായും, ഇപ്പോൾ അറസ്റ്റ് വാറണ്ട് ഉണ്ടെന്നും, ഞാൻ മുഖ്യമന്ത്രിക്കെതിരെ പരാതി കൊടുക്കാൻ പോയ അന്നാണ് അറിയുന്നത്! പരാതിയെക്കുറിച്ച് എസ്ഐ (ഇപ്പോൾ എസ്ഐ മാറി) യുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ സെബാസ്റ്റ്യൻ ആണോ എന്ന് ചോദിച്ച് ഒരു പോലീസുകാരൻ അങ്ങോട്ട്‌ വന്നത്. ഞാൻ സ്ഥലത്തില്ല എന്ന് കരുതിയാണ്, എന്നെ അറിയിക്കാതിരുന്നതത്രേ.

പരാതി പറയാൻ ചെന്ന ഞാൻ പിടികിട്ടാപ്പുള്ളി ആണെന്നറിഞ്ഞപ്പോൾ എസ്ഐ ചിരിച്ചു..

അടുത്ത ദിവസം കോടതിയിൽ ഹാജരാക്കാൻ അവർ തീരുമാനിച്ചു. ജാമ്യത്തിലിറങ്ങാൻ, രണ്ടു ജാമ്യക്കാരെ കോടതിയിൽ വരുത്തണമെന്നും  അവർ പറഞ്ഞു. ഏതായാലും അന്ന് പോലീസുകാർ തന്ന കഞ്ഞിയും കുടിച്ച്, ലോക്കപ്പിനുവെളിയിൽ ഇട്ട രണ്ടുബഞ്ചിൽ കിടന്നുറങ്ങി.

അടുത്ത ദിവസം രണ്ടു പോലീസുകാർ എന്നെ കോടതിയിൽ എത്തിച്ചു. ഒരു പോലീസുകാരൻ ബൈക്കിലും, രണ്ടാമൻ ഞാനോടിച്ച സ്കൂട്ടിയുടെ പിന്നിൽ  ഇരുന്നുമാണ്  കോടതിയിലേയ്ക്ക് പോയത്! ഞാൻ ഒരു നീതിമാൻ ആണെന്ന് അവർക്കുള്ള ബോധ്യമാണ് എന്നെ അങ്ങിനെ കൊണ്ടുപോകുന്നതിൽ തെറ്റില്ല എന്ന തീരുമാനത്തിൽ അവരെ എത്തിച്ചത് എന്നുതോന്നുന്നു.

ഏതായാലും, ജാമ്യം കിട്ടി. ഈ മാസം 30ന് വീണ്ടും ഹാജരാവണം. അപ്പോൾ അടിച്ചിട്ടില്ല എന്നു പറഞ്ഞാലേ ജാമ്യം കിട്ടൂ. അടിച്ചുവെന്ന സത്യം പറഞ്ഞാൽ, എന്തുകൊണ്ട് അടിച്ചു എന്നൊരു മറുചോദ്യം ഒന്നുമില്ല, അതിലെ ശരിയും തെറ്റും ഒന്നും കോടതിക്ക് ബാധകമല്ല. അടിച്ചു, അത്രതന്നെ. അതൊരു കുറ്റം ആയതിനാൽ നേരെ അകത്തു കിടക്കാം. അപ്പോൾ, കോടതി കനിയണമെങ്കിലും കള്ളം പറഞ്ഞേ തീരൂ.

അതുതന്നെയാണ് മാണിയും ബാബുവും ഒക്കെ ചെയ്തത്. അവരോട് കോഴ വാങ്ങിയോ എന്ന്‌ കോടതി ചോദിച്ചു, അവർ ദൈവനാമത്തിൽ കണ്ണീർ വാർത്ത്, 'ഇല്ലേ' എന്നു കോടതിയോട് പറഞ്ഞു. ആയതിനാൽ അവരിപ്പോൾ സസുഖം ജീവിക്കുന്നു.

ഞാനെന്ന പൊട്ടൻ ഇപ്പോഴും ആശയക്കുഴപ്പത്തിൽ ആണ്.

ഇനി കള്ളം പറഞ്ഞു ജാമ്യത്തിൽ ഇറങ്ങിയാലും, ഒന്നും അവസാനിക്കുന്നില്ല. 60000 രൂപ നഷ്ടപ്പെട്ട ഞാൻ ഇപ്പോൾ തന്നെ വക്കീലിന് 7000 രൂപയോളം കൊടുത്തു. അതും ഒരു രേഖയും ഇല്ലാതെ. ഇനിയും കൊടുത്തുകൊണ്ടേയിരിക്കണം.

ഞാൻ അടിച്ചുവെന്നു കേസ് ഫയൽ ചെയ്ത, എന്നെ കോടതിയിൽ കൊണ്ടുപോയ പോലീസുകാർ പോലും ഒരു വിഷമവും ഇല്ലാതെ ജാമ്യം കിട്ടുമെന്നാണ് പറഞ്ഞത്. പക്ഷെ വക്കീൽ പറയുന്നു, ജാമ്യം കിട്ടാൻ അദ്ദേഹം വളരെ കഷ്ടപ്പെട്ടുവത്രേ.

എന്തുതന്നെയായാലും ജീവിതമാകുന്ന നാടകത്തിൻറെ അടുത്ത രംഗത്തിനായി ഞാൻ കാത്തിരിക്കുന്നു. ഇതിനിടയിലും, മരിക്കുന്നതിനു മുൻപ് എനിക്കെന്തു ചെയ്യാൻ സാധിക്കും എന്ന ചിന്തയും ഉണ്ട്.

എന്നെക്കൊണ്ട് എന്തെങ്കിലും സാധിച്ചാൽ എന്ത്, സാധിച്ചില്ലെങ്കിലും എന്ത്?!

Wednesday 9 September 2015

മുഖ്യമന്ത്രിക്കെതിരെ അരങ്ങം പോലീസ് സ്റ്റേഷനിൽ കൊടുക്കുന്ന പരാതി: ജനസമ്പർക്ക പരിപാടിയുടെ മറവിൽ പകൽക്കൊള്ള നടത്തുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

From:
സെബാസ്റ്റ്യൻ തോമസ്‌,
ചെറുകാനം വീട്, നാപ, ചെറുപാറ, കണ്ണൂർ , കേരള - 670581
ഫോണ്‍: 7559960240

To:

സബ് ഇൻസ്പെക്ടർ, അരങ്ങം പോലീസ് സ്റ്റേഷൻ, ആലക്കോട്

ജനസമ്പർക്ക പരിപാടിയുടെ മറവിൽ പകൽക്കൊള്ള നടത്തുന്ന
മുഖ്യമന്ത്രി
ഉമ്മൻ ചാണ്ടി

ബഹുമാനപ്പെട്ട സർ,

2013 ഡിസംബർ മാസം കണ്ണൂരിൽവച്ച് കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയിൽ ഞാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, അൻപതോളം വർഷങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന ചെക്കിച്ചേരി-നാപ-ചെറുപാറ റോഡിൻറെ ടാറിങ്ങിനായി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. പരാതി നൽകി രണ്ടു മാസത്തിനകം, തുക അനുവദിച്ചതായി ചെറുപാറ വാർഡ്മെമ്പർ ആയ ശ്രീമതി സുമിത്രയാണ് ഇക്കാര്യം പ്രദേശവാസികളെ അറിയിച്ചത്.

പഴയ തലമുറയിൽപെട്ട പലരും, അത്തരമൊരു അടിസ്ഥാനപരമായ വികസനം പോലും കാണാതെ മണ്മറഞ്ഞു. ഇനി ശേഷിക്കുന്നവർക്കെങ്കിലും അതിനുള്ള അവസരം ഉണ്ടാകുമെന്ന പ്രതീക്ഷയും ഇപ്പോൾ തെറ്റിയിരിക്കുന്നു. ഫണ്ട് അനുവദിച്ച് ഇപ്പോൾ രണ്ടു വർഷത്തോളം ആയെങ്കിലും, റോഡ്ടാറിങ്ങ് നടന്നിട്ടില്ല.

ഇത് സംബന്ധിച്ച് ഞാൻ പലതവണ മുഖ്യമന്ത്രിയുടെ ഓണ്ലൈൻ കംപ്ലൈന്റ്റ്സെല്ലിൽ (http://www.keralacm.gov.in/index.php/petition-to-cm. അവയുടെ കോപ്പികൾ ഇതോടൊപ്പം ചേർക്കുന്നു) പരാതി കൊടുത്തിരുന്നു. അതെല്ലാം ഇപ്പോഴും, 'WAITING', 'PROCESSING' എന്നിങ്ങനെയുള്ള സ്റ്റാറ്റസ്സുകൾ ആണ് കാണിക്കുന്നത്. എൻറെ പരാതികൾക്ക് മാസങ്ങളും, വർഷങ്ങളും കഴിഞ്ഞിട്ടും വ്യക്തമായ ഒരുത്തരം പോലും തരാൻ കഴിയാത്തത്, ഇതിനു പിന്നിലുള്ള അഴിമതിയെയാണ് വെളിപ്പെടുത്തുന്നത്.

അന്നനുവദിച്ച തുകയെവിടെ? മുഖ്യമന്ത്രി അനുവദിച്ചതിനാൽ, മുഖ്യമന്ത്രിതന്നെ അതടിച്ചു മാറ്റി എന്നതിൽ എനിക്ക് മറുത്തൊന്നും ചിന്തിക്കേണ്ട കാര്യമില്ല. ഇനി മറ്റാരെങ്കിലും ആണ് അത് ചെയ്തതെങ്കിൽ പോലും, ഫണ്ട്അനുവദിച്ച മുഖ്യമന്ത്രി ഉത്തരം പറഞ്ഞെ തീരൂ. കാരണം, അതൊക്കെയും പൊതുഖജനാവിൽ നിന്നും അനുവദിക്കുന്നതാണ്. അതായത്, ജനങ്ങളുടെതന്നെ സമ്പത്താണ്‌. അതവരുടെതന്നെ ക്ഷേമത്തിന് വിനിയോഗിക്കാൻ ഉള്ളതാണ്, അല്ലാതെ, കൊള്ളയടിക്കാൻ ഉള്ളതല്ല. അതുകൊണ്ടുതന്നെ, അതിൽ നിന്നും തുക അനുവദിക്കുമ്പോൾ, അത് കൃത്യമായി വിനിയോഗിക്കുന്നു എന്നുറപ്പാക്കേണ്ട ഭാരിച്ച ഉത്തരവാദിത്തവും (അതാണ്ശരിക്കുള്ള ഉത്തരവാദിത്തം, ഫണ്ട്അനുവദിക്കുകയെന്നത്ഒരു കൊച്ചുകുട്ടിക്ക് വരെ ചെയ്യാവുന്ന കാര്യമാണ്) മുഖ്യമന്ത്രിക്ക് തന്നെയാണ്.

ഇത് പകൽക്കൊള്ളയാണ്. ഒന്നാമത്, ഒരു വാർഡ്മെമ്പറോ, അതതു പഞ്ചായത്തോ, ജില്ലാ ഭരണകൂടമോ ചെയ്യേണ്ട കാര്യങ്ങൾ (അതും പതിറ്റാണ്ടുകൾക്ക് മുൻപ് ചെയ്യേണ്ട കാര്യങ്ങൾ), അവർ ചെയ്യാതിരിക്കുകയും, പിന്നീട് അവർ ചെയ്യേണ്ട കാര്യങ്ങൾ കോടിക്കണക്കിന് രൂപ ചെലവഴിച്ച് മുഖ്യമന്ത്രി ജനസമ്പർക്ക പരിപാടി നടത്തി, ഫണ്ട് അനുവദിച്ചിട്ട്, പിന്നീട് അതും കൊള്ളയടിക്കുന്ന മുഖ്യമന്ത്രി, സ്ഥാനത്ത് തുടരാൻ അർഹനല്ല എന്നുമാത്രമല്ല, കൃത്യവിലോപത്തിൻറെ പേരിലും, അഴിമതിനിരോധന നിയമപ്രകാരവും കേസെടുത്ത് അന്വേഷിക്കേണ്ടതും, കുറ്റക്കാരനെന്നു തെളിഞ്ഞാൽ (അതിനുള്ള തെളിവുകൾ ആണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്) ഉചിതമായ ശിക്ഷ നൽകേണ്ടതുമാണ്‌.

ഇതോടൊപ്പം മറ്റൊരു പരാതി കൂടിയുണ്ട്. എനിക്കറിവായ കാലം മുതൽ ഞാൻ മുൻപ് പറഞ്ഞ റോഡ്ഉൾപ്പെടുന്ന ഇരിക്കൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കെസി ജോസഫ്ആണ്. കെസി ജോസഫ്കൃത്യവിലോപം നടത്തിയതുകൊണ്ടാണ്, മുഖ്യമന്ത്രിക്ക് കോടികൾ ചെലവഴിച്ച് ജനസമ്പർക്ക പരിപാടി നടത്തി ഫണ്ട്അനുവദിക്കേണ്ടി വന്നത്.
അങ്ങിനെ ചെയ്യേണ്ട ജോലി ചെയ്യാതെ, അടുത്ത  കാലത്ത്, മുള്ളോങ്കൽ ജയ്മി എന്ന മറ്റൊരു വാർഡ്മെമ്പറിൻറെ (മുൻപ്, ചെറുപാറ വാർഡിനെ  പ്രതിനിധീകരിച്ചിരുന്നത് ജയ്മിയാണ്) അമ്മയുടെ ചരമവാർഷികത്തിന് അനുശോചനം അറിയിക്കാൻ വന്നിട്ട് (ആദ്യമായാണ്‌, പതിറ്റാണ്ടുകൾ എംഎൽഎ ആയിരുന്ന കെ സി ജോസഫ്അതിലെ വരുന്നതും, അങ്ങിനെ ഒരു റോഡ്ഗതികിട്ടാതെ അവിടെ ഉണ്ടെന്നും അറിയുന്നത് തന്നെ! മുഖ്യമന്ത്രിക്ക് ജനസമ്പർക്ക പരിപാടി എന്തുകൊണ്ട് നടത്തേണ്ടി വരുന്നു എന്നതിനുള്ള ഉത്തരം ഇപ്പറഞ്ഞതിൽ ഉണ്ട്), ജയ്മിയുടെ വീട് വരെയുള്ള റോഡിനു തുക അനുവദിച്ചിട്ട് പോയി. അതേസമയം, ഞാൻ മുൻപ് പറഞ്ഞ റോഡിനെ മുട്ടുന്ന ഇപ്പറഞ്ഞ റോഡ്മുഴുവൻ ടാർ ചെയ്യാൻ തുക അനുവദിച്ച്, അവിടങ്ങളിൽ താമസിക്കുന്ന (ജയ്മിയെപ്പോലെ അത്ര പ്രമാണിമാർ അല്ലാത്തവർ!) ബാക്കി ജനങ്ങൾക്ക്കൂടി പ്രയോജനപ്പെടുന്ന രീതിയിൽ ഫണ്ട്അനുവദിക്കാൻ കെസി ജോസഫിനോ, അങ്ങിനെ ഫണ്ട് നേടിയെടുക്കാൻ മെമ്പർക്കോ കഴിഞ്ഞില്ല. അപ്പോൾ, പൊതുഖജനാവിലെ  തുക എല്ലാ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ അതീവ ഉത്തരവാദിത്തത്തോടെ വിനിയോഗിക്കാതെ, തനിക്കു വേണ്ടപ്പെട്ടവരെ സുഖിപ്പിക്കാൻ അനുവദിച്ചതുവഴി കെ സി ജോസഫ്ശിക്ഷാർഹമായ സ്വജനപക്ഷപാതം ആണ് നടത്തിയത്‌.

ഇങ്ങനെ കൃത്യവിലോപം നടത്തുകയും, ഫണ്ട്കൊള്ളയടിക്കുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിയും, കൃത്യവിലോപം ചെയ്യുകയും സ്വജനപക്ഷപാതം നടത്തുകയും ചെയ്യുന്ന കെസി ജോസഫും ഒരു തരത്തിലുള്ള അധികാരസ്ഥാനത്തോ ഔദ്യോഗിക പദവിയിലോ ഇരിക്കാൻ അർഹരല്ല. ആയതിനാൽ, അവർ ഇപ്പോൾ വഹിച്ചുകൊണ്ടിരിക്കുന്ന പദവികളിൽ നിന്നും അവരെ സ്വതന്ത്രരാക്കാൻ ആവശ്യമായ നടപടികൾ ചെയ്യുകയും, പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ അന്വേഷണം നടത്തി കുറ്റക്കാരെന്നു ബോദ്ധ്യപ്പെട്ടാൽ, അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും അപേക്ഷിക്കുന്നു.
                                       വിനയപൂർവ്വം,
സ്ഥലം: നാപ
തിയതി: 9/9/2015                                                                                   സെബാസ്റ്റ്യൻ തോമസ്

Copy to:

ശ്രീമതി സുമിത്ര, വാർഡ്മെമ്പർ, ചെറുപാറ: ഇന്ന് ഞാൻ മാഡത്തെ വിളിച്ചപ്പോൾ, തുക ലഭിക്കുക RIDFഇൽ നിന്നും ആണെന്നാണ്‌ പറഞ്ഞത്. അതെന്നു കിട്ടുമെന്ന് ഇപ്പോഴും അറിയില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രി രണ്ടുവർഷം മുൻപ് അനുവദിച്ച തുക കിട്ടാൻ ഇനിയും കാക്കണമെന്നോ? അപ്പോൾ ഈ മുഖ്യമന്ത്രി ആര്, വെറും ഏഴാം കൂലിയോ? എന്താണിതിലെ കള്ളക്കളികൾ?

ജില്ലാ കളക്ടർ, കണ്ണൂർ, പഞ്ചായത്ത്പ്രസിഡന്റ്, ആലക്കോട്:
സത്യസന്ധനായി ജീവിക്കുകയും, അഴിമതിക്കെതിരെ  ശക്തമായി പോരാടുകയും ചെയ്തപ്പോൾ, എൻറെ ജോലിയും നഷ്ടപ്പെട്ടു, ജയിലിലും കിടന്നു, 'ഉണ്ടായിരുന്ന ജോലിയും കളഞ്ഞു തെണ്ടി നടക്കുന്നവൻ' എന്ന ലേബലിൽ  നടക്കേണ്ടി വന്നിടത്തും എൻറെ ദുരനുഭവങ്ങൾ തീർന്നില്ല. കേരള ഹൈക്കോടതിയെ സമീപിച്ചപ്പോൾ സംഭവം നടന്നത് കൽക്കട്ടയിൽ ആയതിനാൽ, ഓട്ടക്കീശയുമായി തെണ്ടിനടന്ന എന്നോട്, അവിടെ പോയി കേസ് നടത്തണം എന്നു പറഞ്ഞ് കൈകഴുകി. പിന്നീട് പത്തുദിവസം നിരാഹാരം കിടന്ന് ഒരു പരാതി അന്നത്തെ കണ്ണൂർ എംപി  മുല്ലപ്പള്ളിക്ക് കൊടുത്തിട്ട്, അവനതു കൊണ്ടുപോയി ചവറ്റുകുട്ടയിൽ ഇട്ടു. അത്രയേ ഉള്ളൂ ഈ രാഷ്ട്രീയ കോമരങ്ങൾ.

ഈയിടെ എൻറെ ഫയലുകൾ ഞാനൊരു വക്കീലിനെ കാണിച്ചപ്പോൾ, നീയിതുവരെ ഒരു നക്സലൈറ്റ് ആയില്ലല്ലോ എന്നദ്ദേഹം ആശ്ചര്യപ്പെട്ടു. എങ്ങിനെ ആശ്ച്ചര്യപ്പെടാതിരിക്കും? അഴിമതിക്കെതിരെ പോരാടിയ ഞാൻ നീതി കിട്ടാതെ പരിഹാസിതനായി അലയുകയും, കോടികൾ കോഴ വാങ്ങിയ മാണിമാർ മുഖ്യമന്ത്രിയുടെവരെ സഹായത്തോടെ വിലസുമ്പോൾ, ജനങ്ങളുടെ പണം മുടക്കി പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് സരിതയെ കളിച്ചവനും ജനങ്ങളുടെ  പണം ദുരുപയോഗം ചെയ്തതിൻറെ പേരിൽ ശിക്ഷിക്കപ്പെടാതെ പദവിയിൽ ഇപ്പോഴും തുടരുകയും ചെയ്യുമ്പോൾ, ഞാനൊരു നക്സലൈറ്റ് ആകാതിരുന്നത് അത്ഭുതം തന്നെയല്ലേ?

ഇതിനെയൊക്കെ ചോദ്യം ചെയ്യേണ്ട ബാധ്യത നിങ്ങൾക്കുമുണ്ട്. കാരണം നിങ്ങളിലൂടെ ജനങ്ങളിൽ എത്തേണ്ട പണമാണ് ഇങ്ങനെ പലരൂപത്തിൽ പാഴാവുന്നത്. പക്ഷെ, സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയാത്ത നിങ്ങളിൽ നിന്നും എന്തു പ്രതീക്ഷിക്കാനാണ്?
ഇപ്പോൾ ഞാനിങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ട്, എനിക്ക് വട്ടാണെന്നാണ് നാട്ടുകാർ, എന്തിന് ഭാര്യവരെ, പറയുന്നത്. ഇപ്പോൾ വിവാഹമോചനത്തിൻറെ വക്കിലാണുതാനും. അവളെ കുറ്റം പറയാൻ പറ്റില്ല, കാരണം മാണിമാരും, ബാബുമാരുമൊക്കെ കോടികൾ കോഴയും വാങ്ങി അവരുടെ ഭാര്യമാരെ സുഖിപ്പിക്കുമ്പോൾ ഞാനൊരു ജീവിക്കാൻ അറിയാത്ത വിഡ്ഢി.

എനിക്ക് നീതി ഉറപ്പാക്കാൻ ഇവിടുത്തെ ഭരണവർഗ്ഗത്തിനോ നീതിന്യായ വ്യവസ്ഥയ്ക്കോ കഴിയുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യണം?
നിങ്ങളുടെയൊക്കെ ഉത്തരവാദിത്തങ്ങൾ എന്നാണു  നിങ്ങൾ  സത്യസന്ധമായി ചെയ്തു തുടങ്ങുക? നിങ്ങൾ  അത് ചെയ്തിരുന്നെങ്കിൽ, ഞാൻ മുകളിൽ പറഞ്ഞ 50 വർഷത്തിലേറെ പഴക്കമുള്ള പഞ്ചായത്ത് റോഡ്‌ എത്രയോ പതിറ്റാണ്ടുകൾക്ക് മുൻപേ ടാറിങ്ങ് നടന്നുപോയേനെ.

ഫണ്ട്അനുവദിച്ചിട്ട് പദ്ധതി നടപ്പാക്കാത്ത മുഖ്യമന്തി കുറ്റക്കാരൻ ആണെന്ന് തീർച്ച. നിങ്ങൾക്ക് അതിലുള്ള പങ്കെന്താണ്?

Online Complaint URLs:

http://seban15081969.blogspot.in/2015/07/show-cause-notice-to-chief-minister-of.html
http://seban15081969.blogspot.in/2015/03/my-online-complaint-10262015-where-is.html