Monday 11 November 2019

രാമായണവും മഹാഭാരതവും എല്ലാം വെറും കോമിക് കഥകളാണ്, മൈ ലോർഡ്!


രാമായണവും മഹാഭാരതവും എല്ലാം വെറും കോമിക് ബുക്കുകളും അതുപോലെ അവയിലൊക്കെ പറഞ്ഞിരിക്കുന്ന രാമനും, വിവേചനത്തിൻറെയും വിധേയത്തത്തിൻറെയും പ്രതീകമായ ഹനുമാനും, കൃഷ്ണനും,കംസനും, തുമ്പിക്കയ്യുള്ള ഗണപതിയും, വലിയ ലിംഗമുള്ള ശിവനും എല്ലാം വെറും കഥാപാത്രങ്ങളും മാത്രമാണ്, എൻറെ ദൈവമേ (My Lord)!

സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ തമാശയാണ് വിധി. വിവാദഭൂമി രാമക്ഷേത്രം പണിയാൻ വിട്ടുനല്കിയതുകൊണ്ടല്ല, മറിച്ച് വെറുമൊരു കഥാപാത്രം മാത്രമായ രാമൻറെ ജന്മസ്ഥലം ആയതുകൊണ്ട് നൽകുന്നു എന്നതിൽ പറയുന്നതുകൊണ്ടാണത്! അടിസ്ഥാന രഹിതമായ പ്രാകൃതമതങ്ങൾ മനുഷ്യജാതിയുടെ മേൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിൻറെ ഉത്തമ ഉദാഹരണമാണ് വിധി.

ഏറ്റവും അപകടകരമായ ഒരു വിധി ആണിത്, കാരണം ഇതുവരെ വെറുമൊരു വിശ്വാസം മാത്രമായിരുന്ന രാമൻ കൃഷ്ണൻ എന്നിങ്ങനെയുള്ള ദൈവ സങ്കല്പങ്ങൾക്കെല്ലാം അസ്തിത്വം നൽകിയിരിക്കുകയാണ് വിധിയിലൂടെ സുപ്രീം കോടതി ചെയ്തിരിക്കുന്നത്. അയോധ്യ രാമൻറെ ജന്മസ്ഥലം ആണെന്ന് പറഞ്ഞ് അത് രാമക്ഷേത്രം നിർമ്മിക്കാൻ വിട്ടുനൽകിയതിലൂടെ മനുഷ്യരെ അന്ധതയിൽ തന്നെ തളച്ചിടുകയാണ് കോടതി ചെയ്തത്.

വിധി അപഹാസ്യമാണ്, കാരണം വാല്മീകി രാമായണത്തിൽ അയോധ്യ രാമൻറെ ജന്മസ്ഥലം ആണെന്ന് പ്രതിപാദിച്ചിട്ടുണ്ട് എന്നാണ് കോടതി പറയുന്നത്. രാമായണവും മഹാഭാരതവും എല്ലാം വെറും കോമിക് ബുക്കുകൾ മാത്രമാണ്, എൻറെ ദൈവമേ!

വിധി ജനാധിപത്ത്യത്തിൻറെയും നീതിന്യായവ്യവസ്ഥയുടെയും മേലുള്ള ഒരു കറുത്ത പാടായി നിലനിൽക്കും, കാരണം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനോട് ഒരു പ്രത്യേക മതത്തിൻറെ ആരാധന സ്ഥലമായ അമ്പലം, മതത്തിലെ തീവ്രവാദികളെ സുഖിപ്പിക്കാൻ, പണിയാൻ കോടതി ആജ്ഞാപിക്കുന്നു.

വിധിയിലൂടെ ഇന്ത്യൻ ജനാധിപത്യവും നീതിന്യായവ്യവസ്ഥയും ഇപ്പോഴും ശൈശവദശയിൽ ആണുള്ളതെന്ന് അടിവരയിട്ട് തെളിയിക്കുന്നു, കാരണം ഇപ്പോഴും മുകളിൽ ഇരുന്ന് ജനങ്ങളെ നയിക്കുന്നവർ രാമനെയും കൃഷ്ണനെയും പോലുള്ള കോമിക് കഥാപാത്രങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.

വിധിയിലൂടെ വിധി പ്രസ്താവിച്ചവരും ജനങ്ങളും എല്ലാം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനാധിപത്യ ലോകത്താണ് ജീവിക്കുന്നതെങ്കിലും അവരുടെ ചിന്തകൾ പ്രാകൃതഗോത്രകാലത്തുതന്നെ തളച്ചിടപ്പെട്ടിരിക്കുകയാണെന്ന് സംശയലേശമന്യേ തെളിയിക്കുന്നു.

വിധി ഇപ്പോൾ ഇന്ത്യയിൽ ഉള്ള ഏറ്റവും പ്രഗത്ഭർ എന്നുകരുതുന്ന വക്കീലന്മാർ വരെ വെറും അന്ധരാണെന്ന് തെളിയിക്കുന്നു. വിധിയിലൂടെ ഹീറോ ആയിമാറിയ പരാശരൻ തൻറെ ജീവിതകാലം മുഴുവൻ രാമനും കൃഷ്ണവും പോലുള്ള കഥാപാത്രങ്ങളുടെ അസ്തിത്വം തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനായി ഭോഷ്ക്കൻ ചൂണ്ടിക്കാണിച്ചതോ വേറെചില മതാന്ധത ബാധിച്ച ഭോഷ്ക്കന്മാർ എഴുതിയ ബുക്കുകളും. എന്നിട്ട് പരാശരന് പദ്മ ഭൂഷണും പദ്മ വിഭൂഷണും നൽകി രാജ്യം ആദരിച്ചു എന്നുപറയുമ്പോൾ രാജ്യം ഇപ്പോഴും ഗോത്രകാലത്ത് തുടരുകയാണെന്ന് അത് തെളിയിക്കുന്നു.

വിധിയിലൂടെ രാമനും കൃഷ്ണനും അള്ളാഹുവും ദൈവവും എല്ലാം വെറും മനുഷ്യസൃഷ്ടികൾ മാത്രമാണെന്ന് അടിവരയിട്ട് തെളിയിക്കുന്നു, കാരണം എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്നു എന്ന് പറയുന്ന ദൈവങ്ങൾക്ക് കോടതിവിധിയിലൂടെ രണ്ടേക്കറും അഞ്ചേക്കറുമൊക്കെയായി സ്ഥലങ്ങൾ അമ്പലം പണിയാനും മസ്ജിദ് പണിയാനും ഒക്കെയായി നല്കേണ്ടിവരുന്നു. അപ്പോൾ ശരിക്കും ആരാണ് ദൈവം, ദൈവത്തിന് വീടുപണിയാൻ സ്ഥലം കൊടുത്ത രഞ്ജൻ ഗൊഗോയിയോ അതോ അതേ വിധിയിൽ എല്ലാറ്റിൻറെയും നാഥനെന്ന് കോടതി നിരീക്ഷിച്ച രാമനോ? ഇനി രാമൻ ആണെങ്കിൽ മുസ്ലിങ്ങൾ വിശ്വസിക്കുന്ന അള്ളാഹുവും ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ദൈവവും എവിടെ?

വിധിയിലൂടെ ഇന്ത്യൻ നീതിന്യായവ്യവസ്ഥ വെറും പാഴാണെന്ന് തെളിയിക്കുന്നു, കാരണം ആറുവയസ്സ് മാത്രമുണ്ടായിരുന്ന അയിഷയെന്ന പെൺകുട്ടിയെ, ഇല്ലാത്ത ഒരു അള്ളാഹു അനുവാദം നൽകിയെന്ന് അവളുടെ മാതാപിതാക്കളെ പറഞ്ഞ് പറ്റിച്ച്, കെട്ടി അവളോടൊപ്പം നഗ്നനായി കുളിക്കുകയും, അവളുടെ ശരീരത്തിൽ കാമപുരസ്സരം സ്പർശിക്കുകയും, അവളെക്കൊണ്ട് ശുക്ലം തുടപ്പിക്കുകയും, അവളെ പീഢിപ്പിക്കുകയും ചെയ്ത പ്രാകൃതൻ മുഹമ്മദ് നബി ഉണ്ടാക്കിയ ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന മതാന്ധരെ സുഖിപ്പിക്കാൻ അവർക്കും അഞ്ചേക്കർ സ്ഥലം കൊടുത്തിരിക്കുന്നു. വിചിത്രം, 125 കോടിയിലധികം വരുന്ന മനുഷ്യർ ഭോഷ്ക്ക് ഇപ്പോഴും വിശ്വസിക്കുന്നു. അതുപോലെ മറ്റൊരു 250 കോടിയിലധികം വരുന്ന ജനവിഭാഗം ആരാനോ ഉണ്ടായ ക്രിസ്തു പരിശുദ്ധാത്മാവിനാൽ ഉണ്ടായതാണെന്നും അവനെ ജനിപ്പിച്ച സ്ത്രീയെ കന്യകയാണെന്നും വിശ്വസിക്കുന്നു!

ഗോത്രകാല പ്രാകൃത മതങ്ങളിൽ വിശ്വസിക്കുന്ന രഞ്ജൻ ഗൊഗോയിയും നരേന്ദ്ര മോദിയും റാം നാഥ് കോവിന്ദും എല്ലാം അന്ധരാണ്, ഇലാമപ്പഴച്ചാറ് രുചിച്ച് അന്ധരായവർ. അന്ധരാണ് രാജ്യത്തെ ജനങ്ങളെ മുന്നോട്ട് നയിക്കുന്നത്, കഷ്ടമെന്നു പറയട്ടെ അവർ ജനങ്ങളെ മുന്നോട്ടല്ല മറിച്ച്പിന്നോട്ട് ശിലായുഗത്തിലേക്കാണ് നയിക്കുന്നത്.

ലോകം മതാന്ധത ബാധിച്ചവരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ചീഫ് ജസ്റ്റിസ് അടക്കമുള്ള സുപ്രീം കോടതിയിലെ ജഡ്ജിമാർക്കുവരെ ആർട്ടിക്കിൾ 51A (h) പറഞ്ഞിരിക്കുന്നത് എന്തെന്നതിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല!

ഒരു ഉത്തരവാദപ്പെട്ട പൗരനെന്ന നിലയ്ക്ക് ഞാൻ വിധിയെ വെല്ലുവിളിക്കുന്നു.