Monday 17 November 2014

ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു വ്യക്തിക്ക് മനോരോഗത്തിന് ചികിത്സ വിധിച്ച ഒരു ഭിഷഗ്വരനും ആശുപത്രിയും: ആശിർവാദ് ഹോസ്പിറ്റൽ, കണ്ണൂർ

NHRC Complaint No: 1418019
Petition to CM. Docket No: 6754/2014

എൻറെ 45 വർഷത്തെ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള പ്രശ്നങ്ങൾക്ക് കണക്കില്ല. പക്ഷെ ഓരോ പ്രശ്നങ്ങളെയും തീവ്രമായ വിഷമങ്ങൾക്ക് ശേഷമാണെങ്കിൽ പോലും കുറച്ചു ദിവസങ്ങൾക്ക് ശേഷം അതിജീവിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഇത്തവണ നാട്ടിൽ ചെന്നപ്പോൾ ഉണ്ടായ അനുഭവം നൽകിയ ഷോക്കിൽ നിന്നും ഇപ്പോഴും ഞാൻ മോചിതൻ അല്ല.

നിങ്ങൾക്കിത് വിശ്വസിക്കാൻ തന്നെ പ്രയാസം ആകും എന്നെനിക്ക് ഉറപ്പുണ്ട്.

എൻറെ അപ്പനെ നോക്കാതെ, 85 വയസ്സായ ആ മനുഷ്യൻ അതികഠിനമായി കഷ്ടപ്പെട്ട് ഉണങ്ങി വച്ചിരുന്ന റബ്ബർഷീറ്റ്, ഉറങ്ങി കിടന്ന സമയത്ത് മോഷ്ടിച്ച് കൊണ്ടുപോയി വിറ്റിട്ട്‌, അപ്പനെ അവിടെ ഉപേക്ഷിച്ച് തന്നിഷ്ട പ്രകാരം വീടുവിട്ടിറങ്ങിയ എൻറെ ഭാര്യയെന്ന സ്ത്രീയുടെ അടുത്തേയ്ക്ക് ഒരു കാരണവശാലും പോകില്ല എന്നു ഞാൻ ശപഥം ചെയ്തിരുന്നു.

അതിനാൽ ലീവിന് നാട്ടിൽ പോയപ്പോൾ  മകളെ കാണാൻ അവൾ പള്ളിയിലും സ്കൂളിലും പോകുന്ന സമയത്ത് അവിടെ പോയി കണ്ടു. പിന്നെ മകളോട് സംസാരിക്കണം എന്ന ആഗ്രഹം കൂടുമ്പോൾ, ഫോണിൽ വിളിച്ച് സംസാരിക്കാൻ ശ്രമിച്ചു. അങ്ങിനെ ഒരിക്കൽ ഫോണ്‍ വിളിച്ചപ്പോൾ, ഭാര്യ പൊട്ടിക്കരഞ്ഞു നിലവിളിച്ചുകൊണ്ട് എന്നോട് പറഞ്ഞു, "കഴിഞ്ഞ രണ്ടുമൂന്നു മാസമായി ബ്ലീഡിംഗ് നില്ക്കാതെ നിരന്തരം ഹോസ്പിറ്റൽ കയറി ഇറങ്ങുകയാണ്. എന്നെ നോക്കാൻ ആരുമില്ല."

ഇതും പറഞ്ഞിട്ട് അവൾ നിർത്താതെ പൊട്ടിക്കരഞ്ഞു.

എനിക്കവളോടുള്ള എല്ലാ വെറുപ്പിനും മേലെ, കുറ്റബോധം എന്നിൽ നിറഞ്ഞു. ഒന്നുമില്ലെങ്കിലും, ഒരു പതിറ്റാണ്ടിലധികം എൻറെ ഭാര്യ ആയിരുന്നവളല്ലേ. എന്നിട്ടും അവൾ ഒരു വിഷമഘട്ടത്തിൽ വന്നപ്പോൾ ഞാൻ അവളെ ശുശ്രൂഷിച്ചില്ല. വിഷമിക്കേണ്ടെന്നും നമുക്ക് ഏറ്റവും നല്ല ചികിത്സ നടത്താം എന്നും പറഞ്ഞ് ഞാനവൾക്ക് കരുത്തുനൽകി.

അതിനടുത്ത ദിവസം (28/10/2014) അപ്പന് കണ്ണിൻറെ തിമിര ശസ്ത്രക്രിയക്കായി ഞാൻ കണ്ണൂരുള്ള വാസൻ ഐ കെയർ ആശുപത്രിയിൽ പോകാൻ തീരുമാനിച്ചിരുന്നു.അപ്പോൾ ഞങ്ങളോടൊപ്പം വരാനും, അന്നു തന്നെ കണ്ണൂരുള്ള ഏതെങ്കിലും വിദഗ്ധ ഡോക്ടറിനെ കാണിക്കാമെന്നും ഞാൻ പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു.

അന്നത്തെ യാത്രയിൽ അവൾക്കു അങ്ങിനെ ഒരു വിഷമം ഉള്ളതായൊന്നും എനിക്ക് തോന്നിയില്ല. പെണ്ണുങ്ങൾ വിഷമങ്ങൾ ഒരുപാട് ഒളിപ്പിച്ചു വച്ച് ചിരിക്കുന്നവരാണ്. ഭാര്യയും അങ്ങിനെ വിഷമം ഒളിപ്പിച്ചു വച്ച് ചിരിക്കുകയാണെന്ന് ഞാൻ കരുതി.

കണ്ണിൻറെ ശസ്ത്രക്രിയ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ, അവളോട്‌ ഏതെങ്കിലും ഗൈനക്കോളജിസ്റ്റിനെ കാണിക്കാം എന്നു അഭിപ്രായപ്പെട്ടപ്പോൾ, ഇത്രയും ദൂരെ കാണിക്കുന്നതിലും, വീടിനോട് കുറച്ചുകൂടി അടുത്തുള്ള പയ്യന്നൂരോ മറ്റോ കാണിക്കാം എന്നു പറഞ്ഞതിൻപ്രകാരം ഞങ്ങൾ അന്നു മടങ്ങി.

അപ്പോഴൊക്കെയും, ബ്ലീഡിംഗ് മൂലം അവൾ കഷ്ടത അനുഭവിക്കുന്നതായി എനിക്ക് തോന്നിയില്ല. അപ്പൻറെ തിമിര ശസ്ത്രക്രിയക്കു ശേഷം എല്ലാവർക്കും കൂടി വയനാട് ചുരം കയറി അല്പം പ്രകൃതി ഭംഗി ആസ്വദിച്ചു പോകാം എന്നു ഞാൻ അഭിപ്രായപ്പെട്ടപ്പോൾ, അവളാണ് ഏറ്റവും സന്തോഷത്തോടെ സമ്മതം മൂളിയത്. അപ്പനും അതു സമ്മതിച്ചു.

അതെൻറെ ശരിയായ തീരുമാനം ആയിരുന്നില്ല. കാരണം പാതി വഴിയായപ്പോൾ, ശസ്ത്രക്രിയ കഴിഞ്ഞ അപ്പന് അസ്വസ്ഥത അനുഭവപ്പെട്ടു. അതിനാൽ പാതി വഴിയിൽ ഞങ്ങൾ തിരിച്ചു പോന്നു. എങ്കിലും പിണങ്ങി നിന്നിരുന്ന എല്ലാവരും ഒരേ വാഹനത്തിൽ സഞ്ചരിച്ചത് ഒരു നല്ല ലക്ഷണമായി എല്ലാവരും കണ്ടു.

പിന്നെ എന്നിലെ അഭിമാനിയെ കുഴിച്ചുമൂടി, ഞാൻ അവൾ താമസിക്കുന്ന സ്ഥലത്ത് പോയി താമസിച്ചു. അങ്ങിനെ ഒന്നു താഴുക വഴി, അപ്പനെ നോക്കില്ല എന്നുള്ള അവളുടെ തീരുമാനത്തിൽ മാറ്റം വരുത്താൻ സാധിക്കും എന്നു ഞാൻ കരുതി.

ഞാനും അവളും ഞങ്ങളുടെ മകൾ ഞങ്ങളുടെ നടുക്കുമായി ഞങ്ങൾ വീണ്ടും ഒരു കട്ടിലിൽ കിടന്നു. മകൾക്ക് ഇതിൽപരം സന്തോഷം അനുഭവിക്കാൻ ഇല്ലായിരുന്നു എന്നത് അവളുടെ ചിരി കളി വർത്തമാനത്തിൽ നിന്നും വ്യക്തമായിരുന്നു. പക്ഷെ അന്നും എൻറെ ഭാര്യ എന്നു പറയുന്ന സ്ത്രീ, മകളെ കെട്ടിപ്പിടിച്ചു ഞാൻ ഉറങ്ങിയപ്പോൾ എൻറെ ലിംഗം ഉദ്ധരിച്ചിട്ടുണ്ടോ എന്നു തപ്പി നോക്കി. മകളോടൊപ്പം ഉള്ള കുറച്ചു ദിവസങ്ങൾ ബഹളം ഉണ്ടാക്കില്ല എന്നുറപ്പിച്ചു ഞാൻ നിശബ്ദനായി കിടന്നു.

മൂന്നാം ദിവസം (31/10/2014) രണ്ടാമത്തെ കണ്ണിൻറെ ശസ്ത്രക്രിയക്കായി ഞങ്ങൾ വീണ്ടും കണ്ണൂരിൽ പോയി. അവൾ വരുന്നില്ല എന്നു പറഞ്ഞതിനാൽ, ഇത്തവണ ഞാൻ മകളെയും കൂട്ടിയാണ് പോയത്.

ഞങ്ങൾ കണ്ണൂരെത്തി ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ എനിക്കവളുടെ ഫോണ്‍ വന്നു. അവൾ തളിപ്പറമ്പിൽ ഉള്ള ലൂർദു ഹോസ്പിറ്റലിൽ ഉള്ള ഗൈനക്കോളജിസ്റ്റിനെ കാണാൻ വന്നിട്ടുണ്ട്, അതിനാൽ തിരിച്ചു വരുമ്പോൾ തളിപ്പറമ്പ് കൂടി വരണം എന്നു പറഞ്ഞു. അതിൻ പ്രകാരം ഞങ്ങൾ അവിടെ എത്തി.

അവിടെ ടെസ്റ്റ്‌ റിസൾട്ട്‌ വരാൻ രണ്ടു മൂന്നു മണിക്കൂർ കാത്തിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ അപ്പന് അസ്വസ്ഥത ഉണ്ടായിരുന്നു എങ്കിലും, വീണ്ടും ഒരു വരവ് ഒഴിവാക്കാൻ അവൾ റിസൾട്ട്‌ കിട്ടി ഗൈനക്കോളജിസ്റ്റിനെ കാണുന്നതുവരെ ഞങ്ങൾ അവിടെ നിന്നു. ഗൈനക്കോളജിസ്റ്റിനെ കാണുമ്പോൾ അവൾ എന്നെയും നിർബന്ധപൂർവ്വം അവളോടൊപ്പം കൊണ്ടുപോയിരുന്നു.

കുഴപ്പം ഒന്നും ഇല്ലെന്നും, നേരിയ ഇൻഫെക്ഷൻ ഉള്ളതുപോലെ തോന്നുന്നതിനാൽ, അതിനുള്ള ചില മരുന്നുകളും അവർ കുറിച്ചു. സംസാരിച്ച കൂട്ടത്തിൽ, രണ്ടാമത്തെ കുട്ടിയെക്കുറിച്ച് ഞങ്ങൾ ആലോചിക്കുന്നുണ്ടെന്നും, അതിനു വല്ല തടസ്സവും ഉണ്ടോ എന്നു ഞാൻ  ചോദിച്ചപ്പോൾ, അങ്ങിനെ ഒരു താല്പര്യം ഉണ്ടെങ്കിൽ ഭാര്യയുടെ പ്രായം കണക്കിലെടുത്ത്, ഇനിയും വൈകിക്കേണ്ട എന്നും അവർ ഉപദേശിച്ചു.

പിന്നെ കുറിച്ച മരുന്നുകളും വാങ്ങി ഞങ്ങൾ മടങ്ങി.

നവംബർ മൂന്നിന് ഞങ്ങൾ വീണ്ടും അപ്പനെയും കൂട്ടി വാസനിൽ പോയി. അവിടെ ഡോക്ടറിനോട്‌ അല്പം മുഷിഞ്ഞു സംസാരിക്കേണ്ടി വന്നു.

അപ്പന് ചെറിയ അക്ഷരങ്ങൾ വായിക്കാൻ പറ്റാത്തതിനാൽ ആണ് അവിടെ പോയത്. ശസ്ത്രക്രിയ കഴിഞ്ഞാൽ കണ്ണട ഉപയോഗിക്കാതെ തന്നെ (ആ ആശുപത്രിയിൽ പലയിടത്തും അങ്ങിനെ എഴുതി വെച്ചിട്ടുണ്ട് എന്ന്‌ മാത്രമല്ല, കണ്ണിൽ വില കൂടിയ ലെൻസ് വെക്കുന്ന ശസ്ത്രക്രിയ ആണ് ചെയ്തത്) അതു സാധിക്കും എന്നു പറഞ്ഞതിനാലാണ് 30000ൻറെ പാക്കേജ് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചത്. അപ്പോൾ ഞാൻ കരുതിയത്‌ അതു മൊത്തം ചികിത്സക്കുള്ള തുക ആണെന്നാണ്‌. പക്ഷെ പിന്നീടറിഞ്ഞു അതു അന്ന് ശസ്ത്രക്രിയ ചെയ്ത ഒരു കണ്ണിനു മാത്രമുള്ള തുകയാണ്. ചുരുക്കി പറഞ്ഞാൽ യാത്രാ ചെലവും എല്ലാം ചേർത്ത് 80000 രൂപക്ക് മേലെ ആയി. എങ്കിലും കാഴ്ച്ചക്ക് പുരോഗതി ഉണ്ടായാൽ, പ്രത്യേകിച്ചും അപ്പൻറെ പ്രായം കണക്കിലെടുക്കുമ്പോൾ, ഞാൻ അതീവ സന്തോഷവാൻ ആയേനെ.

പക്ഷെ എല്ലാം കഴിഞ്ഞിട്ടും ഒരു മാറ്റവും കണ്ടില്ല. ഡോക്ടറിനോട്‌ സംസാരിച്ചപ്പോൾ പറയുന്നു, ശസ്ത്രക്രിയ ചെയ്തത് ദൂരക്കാഴ്ച്ച വർദ്ധിക്കാൻ ആണ്, വായിക്കണമെങ്കിൽ, ഇനി അതിനുള്ള കണ്ണട വെക്കണം എന്ന്‌. ഞാൻ അല്പം മുഷിഞ്ഞു സംസാരിച്ചു. പക്ഷെ എന്തു പ്രയോജനം, അവർ പരിശോധിച്ചു പറഞ്ഞ കണ്ണട ഇപ്പോൾ ഉപയോഗിക്കുന്നു. ഏതായാലും, ഇപ്പോൾ പഴയതിലും നന്നായി വായിക്കാൻ പറ്റുന്നുണ്ട് എന്ന്‌ അപ്പൻ പറയുന്നു, അതിനാൽ ഞാൻ സന്തോഷവാൻ ആണ്.

നവംബർ നാലാം തിയതി, സ്കൂട്ടി സർവീസ് ചെയ്യേണ്ട ദിവസം ആയതിനാൽ, ഞാൻ അതുമെടുത്ത് പയ്യന്നൂർ പോയി. അവിടെ ചെന്നപ്പോൾ അറിയുന്നു, അന്ന് ഹർത്താൽ ആണ്.

ലീവിന് വന്നപ്പോൾ ഉള്ള പ്ലാൻ അനുസരിച്ച്, നാലാം തിയതിക്ക് മുൻപ് വിസ കിട്ടുകയും, നാലാം തിയതി ഞാൻ മടങ്ങേണ്ടതും ആണ്. പക്ഷെ, വിസ ലഭിക്കാഞ്ഞതിനാൽ, യാത്ര ഒരാഴ്ച്ചത്തെയ്ക്ക് നീട്ടി. എങ്കിലും വിസ ലഭിച്ചാലുടൻ മടങ്ങണം എന്നും സൂചിപ്പിച്ചിരുന്നതിനാൽ ഒന്നും പ്ലാൻ ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നു

ഇതൊക്കെയും ആലോചിച്ചു പയ്യന്നൂർ നിന്നപ്പോൾ, കുറച്ചു ദിവസങ്ങൾക്കു മുൻപ് പാതി വഴിക്ക് ഉപേക്ഷിച്ച വയനാട് ചുരം കയറ്റം നടത്തിക്കളയാം എന്ന്‌ തീരുമാനിച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല. സ്കൂട്ടറിൽ ഞാൻ കണ്ണൂർ, കൂത്തുപറമ്പ് വഴി വയനാട്ടിനു പുറപ്പെട്ടു. തിരിച്ചു താമരശ്ശേരി ചുരം ഇറങ്ങി വേണമെങ്കിൽ കോഴിക്കോട് ഒരു ദിവസം തങ്ങി, അടുത്ത ദിവസം പയ്യന്നൂർ വന്നു വണ്ടി സെർവിസിങ്ങും ചെയ്തു വീട്ടിൽ തിരിച്ചെത്താം എന്ന്‌ തീരുമാനിച്ചു.

അങ്ങിനെ പ്രകൃതി ഭംഗി ആവോളം ആസ്വദിച്ചു ഞാൻ മാനന്തവാടി എത്തി. ഉച്ചയൂണും കഴിഞ്ഞു വീണ്ടും പുറപ്പെട്ടു. കൽപറ്റ എത്താറായപ്പോൾ ഇടത്തോട്ട് തിരിയുന്ന ഒരു റോഡിൽ ഊട്ടി എന്ന ബോർഡ്‌ കണ്ടു! അവിടന്നങ്ങോട്ട് പ്രകൃതി കൂടുതൽ മനോഹരമായി തോന്നിയതിനാൽ അതുവഴി കുറച്ചു പോയി മടങ്ങാം എന്ന്‌ കരുതി ഞാൻ പ്ലാനിൽ അല്പം മാറ്റം വരുത്തി. അതൊരു നല്ല തീരുമാനം ആയിരുന്നു. എത്ര മനോഹരം ആണവിടം. വയനാട് പോകുന്നവർ ആ വഴിയിലൂടെ അല്പം യാത്ര ചെയ്യാൻ മറക്കരുത്.

അങ്ങിനെ കുറെ പോയി വഴിയരികിൽ കണ്ട ഒരു ചായക്കടയിൽ കയറി ഒരു ചായയും രണ്ടു പഴവും, ഒരു ഉള്ളിവടയും കഴിച്ചിരിക്കുമ്പോൾ, അവിടെ ചായയും കുടിച്ചു നാട്ടുവർത്തമാനവും പറഞ്ഞിരുന്നവരോട്, ഊട്ടിയിലെയ്ക്കുള്ള ദൂരവും, റോഡിൻറെ അവസ്ഥയും ഒക്കെ തിരക്കി.

സമയം അപ്പോൾ മൂന്നുമണി. രാത്രിയായാൽ വഴിയിൽ ആനശല്യം ഉണ്ടെന്നും, പക്ഷെ അപ്പോൾ പുറപ്പെട്ടാൽ രാത്രി ആവുന്നതിനു മുൻപ് ഗൂഡല്ലൂർ എത്താമെന്നും, അവിടെ എത്തിയാൽ പിന്നെ കുഴപ്പം ഇല്ലെന്നും പറഞ്ഞത് കേട്ടപ്പോൾ, എൻറെ അതുവരെ ഉള്ള പ്ലാൻ എല്ലാം മാറി. ആ പ്രകൃതിയുടെ മനോഹാരിത എന്നെ തിരിച്ചു പോകാൻ അനുവദിച്ചില്ല.

ഊട്ടിയിൽ നിന്നും പാലക്കാട് വഴി മടങ്ങുന്ന കാര്യം പറഞ്ഞപ്പോൾ, അവർ ആ റൂട്ട് കൂടുതൽ വ്യക്തമായി പറഞ്ഞു. ഊട്ടിയിൽ നിന്നും മേട്ടുപ്പാളയം, കോയമ്പത്തൂർ വഴി പാലക്കാട് എത്താം. കോയമ്പത്തൂർ നിന്നും വേണമെങ്കിൽ കൊടൈക്കനാൽ പോകാം. പക്ഷെ അതിനു കൂടുതൽ സമയം വേണ്ടി വരും. അതിനാൽ കൊടൈക്കനാൽ പോക്ക് ഇത്തവണ വേണ്ടെന്നു തീരുമാനിച്ചു.

ഞാൻ വീണ്ടും മുൻപോട്ടു തന്നെ എൻറെ യാത്ര തുടർന്നു. മുന്നോട്ട് പോകുന്തോറും, എൻറെ തീരുമാനം കൂടുതൽ കൂടുതൽ ശരിയെന്നു ഉറപ്പിക്കും വിധം പ്രകൃതിഭംഗി അതിൻറെ ഉച്ചകോടിയിൽ എത്തി. ഞാൻ പല സ്ഥലങ്ങളിലും വണ്ടി നിർത്തി, ശ്വാസം നീട്ടിയെടുത്ത് നാലു ഭാഗവും പച്ച പുതച്ചു കിടക്കുന്ന മൊട്ട കുന്നുകളെയും, വിശാലമായ താഴ്വാരങ്ങളെയും എൻറെ മനസ്സാകുന്ന ക്യാൻവാസ്സിൽ പകർത്തി. യാത്ര തുടരാനുള്ള ഊര്ജ്ജവും ഉന്മേഷവും അതെന്നിൽ നിറച്ചു.

അധികസമയം അങ്ങിനെ നിൽക്കാൻ ആവില്ല, കാരണം, രാത്രി ആകുന്നതിനു മുൻപ് ഗൂഡല്ലൂർ എത്തണം.

സന്ധ്യ ആകുന്നതിനു മുൻപ് ഞാൻ ഗൂഡല്ലൂർ എത്തി.

അവിടെ നിന്നും അൽപം മുൻപോട്ടു പോയപ്പോൾ ആണ് പെട്രോൾ കുറവാണെന്ന കാര്യം ശ്രദ്ധിച്ചത്. അന്വേഷിച്ചപ്പോൾ ഇനി ഊട്ടിയിലേ പെട്രോൾ സ്റ്റേഷൻ ഉള്ളൂ എന്നറിഞ്ഞു. അതിനാൽ ഞാൻ തിരിച്ചു ഗൂഡല്ലൂർ വന്നു. ടാങ്ക് നിറയെ പെട്രോൾ അടിച്ചു, വീണ്ടും യാത്ര തുടർന്നു.

അവിടെ നിന്നും ഒന്നു രണ്ടു സ്ഥലത്ത് ഊട്ടീയിലേയ്ക്കുള്ള വഴി ചോദിച്ചു പോയില്ലെങ്കിൽ, വഴി മാറി പോകാൻ സാദ്ധ്യത ഉണ്ട്. അതുമാത്രമല്ല, ഗൂഡല്ലൂർ മുതൽ ഊട്ടി വരെ റോഡ്‌ വളരെ മോശമാണ്.(സീസണ്‍ ആകുമ്പോൾ നന്നാക്കുമായിരിക്കാം). അതെൻറെ യാത്രയുടെ വേഗതയെ നന്നേ കുറച്ചു.

പക്ഷെ അതൊന്നും എൻറെ ഉല്ലാസത്തെ തെല്ലും കുറച്ചില്ല. പ്രകൃതി ഭംഗി അതെന്നിൽ നിറച്ചുകൊണ്ടേയിരുന്നു. ആ വഴിയിൽ ഒരു വലിയ പാറമലയുടെ താഴെ വണ്ടി നിർത്തി ഞാൻ ആ പാറയെയും നോക്കി കുറെ നിന്നു. പക്ഷെ ഇനി അധികം നില്ക്കുന്നത് നല്ലതല്ല, കാരണം ഇരുട്ടു വീണാൽ ആ ദുർഘട പാതയിലൂടെയുള്ള യാത്ര സുഗമമായിരിക്കില്ല. അതിനാൽ എൻറെ പ്രയാണം തുടർന്നു.

ക്രമേണ എല്ലായിടവും ഇരുട്ടു പരന്നു. ലൈറ്റ് ഇട്ടു യാത്ര തുടർന്നു.എതിരെ വരുന്ന വാഹങ്ങളുടെ പ്രകാശം എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഒരാളും ലൈറ്റ് ഡിം ചെയ്യുന്നുണ്ടായിരുന്നില്ല.

ഒരു വളവു തിരിഞ്ഞു മാറുമ്പോഴേക്കും വീണ്ടും നല്ല പകൽ വെളിച്ചം. വീണ്ടും ഇരുട്ടിലേയ്ക്ക്‌. ആകാശം മൂടി വരിവരിയായി നിൽക്കുന്ന നൂറു കണക്കിന് യൂക്കാലിമരങ്ങൾക്ക് ഇടയിലൂടെ പോയപ്പോൾ, ഡ്രാക്കുളക്കഥയിലും മറ്റും വിവരിക്കുന്ന വന്യവും വശ്യവുമായ പ്രകൃതിയുടെ മറ്റൊരു മുഖം കണ്ടു. ഒരു മായിക ലോകത്തെന്ന പോലെ എനിക്കനുഭവപ്പെട്ടു. അതെന്നെ കൂടുതൽ ആവേശഭരിതൻ ആക്കി.

ക്രമേണ തണുപ്പ് കൂടിക്കൂടി വന്നു. ഒരു ചായ കുടിക്കണം എന്ന് തോന്നി. ഈ മലമുകളിൽ ചായ കിട്ടുമോ എന്നാലോചിക്കുന്നതിനു മുൻപ് രണ്ടു മൂന്നു കടകൾ ശ്രദ്ധയിൽ പെട്ടു. അവിടെ നിന്നും ഒരു ചായയും ബിസ്കറ്റും വാങ്ങി കഴിച്ചു. പിന്നെ സോക്സും (വള്ളിച്ചെരുപ്പാണ് ഇട്ടിരിക്കുന്നത്), ഗ്ലൗസ്സും വാങ്ങി. അവ കാലിലും കയ്യിലും ഇട്ട് (ഹെൽമെറ്റ്‌ ഉള്ളതിനാൽ തല തണുക്കില്ല), വീണ്ടും യാത്ര.

ചുറ്റും ഇരുട്ടായതിനാൽ പ്രകൃതിഭംഗി ആസ്വാദനം നിലച്ചു. എങ്കിലും ആ ഇരുട്ടിലും മൊട്ടക്കുന്നുകളും, താഴ്വാരങ്ങളും, കൂറ്റൻ മരങ്ങളും ഒരു നിഴൽ ചിത്രത്തിലെന്നപോലെ കാണാമായിരുന്നു. അതിനും വ്യത്യസ്തമായ ഒരു സൌന്ദര്യം ഉണ്ടായിരുന്നു.

എങ്കിലും ദുർഘടമായ വഴി എന്നെ വിഷമിപ്പിക്കാതിരുന്നില്ല. പ്രത്യേകിച്ചും, രാത്രി അധികം വാഹനം ഓടിച്ചു പരിചയം ഇല്ലാത്തതിനാൽ. തിരിഞ്ഞു നോക്കുമ്പോൾ, ആ രാത്രിയാത്ര അൽപം റിസ്ക്‌ ഉള്ളതായിരുന്നു എന്ന് തോന്നുന്നു. എന്നാലും അതു നല്കിയ സന്തോഷം, ആ റിസ്കിനെ നിഷ്പ്രഭമാക്കി!

അങ്ങിനെ രാത്രി എട്ടര ആയപ്പോൾ ഞാൻ ഊട്ടിയിൽ എത്തി. ഒരു റൂമെടുത്ത് അൽപ നേരം നീണ്ടുനിവർന്ന് ഒന്നുകിടന്നു. പിന്നെ പുറത്തുപോയി, ഒരു തോർത്തും, ബ്രഷും, പേസ്റ്റും വാങ്ങി, ഭക്ഷണവും കഴിച്ച് വന്ന് നന്നായൊന്നു കുളിച്ച്, കമ്പിളിക്കുള്ളിൽ കയറി നന്നായി ഉറങ്ങി.

രാവിലെ ആറു മണിക്ക് എഴുന്നേറ്റു. അര മണിക്കൂർ കൊണ്ട് തയ്യാറായി. ഹോട്ടലിൽ നിന്നും കിട്ടിയ വിവരം അനുസരിച്ച്, ആദ്യം തടാകം കാണാൻ പോയി. അവിടെ എത്തിയപ്പോൾ, ഗേറ്റ് അടച്ചിരിക്കുകയാണ്. എങ്കിലും, പുറത്തു നിന്നും കണ്ടു. ബോട്ടിൽ കയറാനൊന്നും താല്പര്യം ഇല്ല (ഒണ്ടേറിയോ തടാകത്തിനു മീതെ ബോട്ടിൽ പലതവണ യാത്ര ചെയ്ത എനിക്ക് അതൊരു വലിയ കാര്യം അല്ല). പിന്നെ നേരെ ബോട്ടാണിക്കൽ ഗാർഡനിലേയ്ക്ക് പോയി. രാവിലെ ആയതിനാലും, സീസണ്‍ അല്ലാത്തതിനാലും ആയിരിക്കണം, തിരക്ക് തീരെ ഉണ്ടായിരുന്നില്ല. പ്രഭാതസവാരിക്കിറങ്ങിയ ചിലർ അതിനുള്ളിലുള്ള വഴികളിലൂടെ നടക്കുന്നുണ്ടായിരുന്നു. ഞാനും ശ്വാസം നന്നായി വലിച്ചെടുത്തു അതിനുള്ളിലൂടെ നടന്നു. മല കയറി, അതിൻറെ മറുപുറം ചെന്നു. അവിടെ ഒരു ചെറുഗ്രാമം പോലെ തോന്നിച്ചു. ഇന്നലെ രാത്രിയിൽ നിഴൽ ചിത്രങ്ങൾ പോലെ മാത്രം കണ്ട പ്രകൃതി ഇന്ന് പകൽ വെളിച്ചത്തിൽ ഞാനവിടെ കണ്ടു. എല്ലാം പ്രകൃതി തന്നെ! മൊട്ടക്കുന്നുകളും, തടാകവും, മരങ്ങളും, താഴവാരങ്ങളും, സൂര്യനും, നീയും ഞാനുമെല്ലാം പ്രകൃതി തന്നെ!!

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എന്ന് കവി പാടിയത് വെറുതെയല്ല. അത്ര മനോഹരമാണീ പ്രകൃതി. എന്നാലും അതാവോളം കണ്ടാസ്വദിക്കാൻ മാത്രം മനുഷ്യർക്ക്‌ സമയമില്ല.

തത്വചിന്തയൊന്നും വേണ്ട. എൻറെ മടക്ക യാത്രക്ക് സമയമായി.

തടാകത്തിലേയ്ക്ക് പോകുന്നതിനു മുൻപ് തന്നെ പ്രഭാതഭക്ഷണം കഴിച്ചിരുന്നു. ഇനി സ്കൂട്ടറിനു വേണ്ട ഇന്ധനം നല്കി കഴിഞ്ഞാൽ യാത്ര തുടരാം.

തിരിച്ചുള്ള യാത്ര ഇതുവരെ കണ്ടതിലും നല്ല ദൃശ്യവിരുന്നാണൊരുക്കിയത്. ഊട്ടി മുതൽ മേട്ടുപ്പാളയം വരെയുള്ള ചുരം വഴിയുള്ള യാത്ര, ഒരിക്കലെങ്കിലും ചെയ്തില്ലെങ്കിൽ അതൊരു നഷ്ടം ആയിരിക്കും.

ഇന്നലെ ചെയ്ത യാത്ര മൂലം തിരിച്ചുള്ള വരവ് വിഷമം ഉള്ളതായിരിക്കും എന്ന ചിന്ത പാടെ തെറ്റിച്ചുകൊണ്ട്, ഈ യാത്ര എത്ര വേണമെങ്കിലും ചെയ്യാം എന്ന ഉണർവോടെയുള്ള ചിന്തകൾ എന്നെ വീണ്ടും ആവേശഭരിതനാക്കി. ആ ഉന്മേഷം എന്നെ കോഴിക്കോട് വരെ ഒരു വിഷമവും ഇല്ലാതെ എത്തിച്ചു.

അവിടെ നിന്നും വീട്ടിൽ എത്തണമെങ്കിൽ രാത്രിയിൽ യാത്ര ചെയ്യണം എന്നതിനാൽ യാത്ര തുടരണോ, അതോ അവിടെ വിശ്രമിച്ച്‌ രാവിടെ പോകണോ എന്ന ഒരു സന്ദേഹം എന്നിൽ ഉണ്ടായി.

പിന്നെ ആലോചിച്ചപ്പോൾ ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്‌ സ്കൂട്ടർ സർവീസ് ചെയ്യിക്കാൻ ആണ്. അങ്ങിനെയെങ്കിൽ. നാളെ പയ്യന്നൂർ കൊണ്ടു പോയി സർവീസ് ചെയ്ത് വീട്ടിൽ എത്താം എന്ന തീരുമാനത്തിൽ, കൊയിലാണ്ടി വന്ന് വിശ്രമിക്കാം (അവിടെനിന്നും പുറപ്പെട്ടാൽ 9 മണിക്ക് പയ്യന്നൂർ എത്താം എന്ന കണക്കു കൂട്ടൽ ആണ് കൊയിലാണ്ടി തെരഞ്ഞെടുക്കാൻ കാരണം) എന്ന് തീരുമാനിച്ചു. അതു പ്രകാരം കൊയിലാണ്ടിയിൽ വന്നു വിശ്രമിച്ചു.

രാവിലെ വീണ്ടും യാത്ര തുടർന്നു. അവിടെ ഞാനൽപ്പം അലസത കാണിച്ചു.ഹെൽമെറ്റ്‌ തലയിൽ വച്ചു എങ്കിലും, അതു ബന്ധിക്കാൻ മറന്നു. വണ്ടി നിർത്തി അതു ബന്ധിച്ചിട്ട് യാത്ര ചെയ്യാം എന്നു പല തവണ ഞാൻ ഡ്രൈവ് ചെയ്യുമ്പോഴും ചിന്തിച്ചതാണ്. പക്ഷെ അങ്ങിനെ നിർത്തിയാൽ പയ്യന്നൂർ 9 മണിക്ക് എത്തില്ല എന്ന ചിന്ത വന്നതിനാൽ, വേഗത കൂട്ടാൻ ആണ് ഞാൻ തീരുമാനിച്ചത്. അങ്ങിനെ ഞാൻ തലശ്ശേരി കഴിഞ്ഞു ധർമടം പാലത്തിൽ എത്തി. എനിക്ക് മുൻപിൽ ഒരു പ്രൈവറ്റ് ബസ്‌ പോകുന്നുണ്ടായിരുന്നു. 50ൽ കൂടുതൽ വേഗത ഉണ്ട്. ഞാനതിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. പാലം കയറി ഇറങ്ങുന്ന ഭാഗത്ത്‌ ഒരു വളവും ഉണ്ട്.

ഞാൻ ചെയ്തത് വലിയൊരു തെമ്മാടിത്തരം ആണ്. എതിരെ വരുന്ന വണ്ടി തൊട്ടടുത്ത്‌ എത്തുന്നത്‌ വരെ എനിക്ക് കാണാൻ കഴിയില്ല. എന്നിട്ടും ഞാൻ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. സ്പീഡ് കൂട്ടി ബസിൻറെ പകുതി ഭാഗം എത്തിയപ്പോൾ ആണ്, എതിരെ കെഎസ്ആർടിസി ബസ്‌ വരുന്നത് കണ്ടത്. പാലത്തിനു രണ്ടു ബസ്‌ പോകാനുള്ള വീതിയെ ഉള്ളൂ താനും.

തീരുമാനം പെട്ടെന്ന് എടുക്കണം. സ്പീഡ് കുറച്ചാലും, പ്രൈവറ്റ് ബസ്സിൻറെ പിന്നിലേയ്ക്ക് മാറാനുള്ള സമയം ഇല്ല. പെട്ടെന്ന് നിർത്തിയാൽ ബസ്സിനിട്ടു പോയിടിക്കും. അതേ സ്പീഡിൽ പോയാൽ രണ്ടു ബസ്സിൻറെയും ഇടയിൽ പെടും. എങ്ങിനെ ആയാലും അപകടം ഉറപ്പെന്ന് എൻറെ മനസ്സ് പറഞ്ഞു. ആ വേഗതയിൽ പോകുന്ന ഒരു സ്കൂട്ടർ അപകടത്തിൽ പെട്ടാൽ എന്തും സംഭവിക്കാം എന്ന ചിന്തയും, ഞാൻ ഹെൽമെറ്റ്‌ ബന്ധിച്ചിട്ടില്ലല്ലോ എന്ന ചിന്തപോലും ഒരു മിന്നായം പോലെ വന്നു പോയി.

ശരിയോ തെറ്റോ എന്നോ എന്നെനിക്കറിയില്ല. രണ്ടു തീരുമാനങ്ങൾ ആണ് ഞാൻ അപ്പോൾ എടുത്തത്. അതു റഫ്ലെക്സ് ആക്ഷന് സമാനമായ തീരുമാനങ്ങൾ ആയിരുന്നു.

ഒന്ന്‌, എതിരെ വരുന്ന വാഹനത്തിൽ ഒരു കാരണവശാലും ഇടിക്കരുത്. രണ്ട്, വേഗത കൂട്ടി പ്രൈവറ്റ് ബസ്സിനു മുന്നിൽ കയറുക.

തീരുമാന പ്രകാരം ഞാൻ പ്രൈവറ്റ് ബസ്സിന് അടുത്തേയ്ക്ക് കൂടുതൽ കൂടുതൽ ചേർത്ത് സ്പീഡ് കൂട്ടി. അതിൽ ഞാൻ വിജയിച്ചു എന്നു തോന്നിയ ഘട്ടത്തിൽ, സ്കൂട്ടർ പ്രൈവറ്റ് ബസ്സിൽ ഉരസ്സി (തെറ്റ് എൻറെതായിരുന്നെങ്കിലും, പ്രൈവറ്റ് ബസ്സിൻറെ ഡ്രൈവർക്ക് വണ്ടിയൊന്നു സ്ലോ ചെയ്ത് എന്നെ സഹായിക്കാമായിരുന്നു). അതോടെ എൻറെ ബാലൻസ് പോയില്ലെങ്കിലും, സ്കൂട്ടറിൻറെ ബാലൻസ് പോയി. അതു വലത്തേയ്ക്ക് ചെരിഞ്ഞു പ്രൈവറ്റ് ബസ്സിനു മുന്നിൽ ഞാൻ സ്കൂട്ടറിന്റെയും മുന്നിൽ വീഴത്തക്ക വിധം മറിഞ്ഞു. അങ്ങിനെ വീഴുന്നതു വരെ ഞാൻ സ്കൂട്ടറിലുള്ള പിടി വിട്ടില്ല.

ചന്തിയടിച്ചു വീഴുന്നതും, ആദ്യം റോഡിൽ ഇടിച്ച ശക്തിയിൽ ബന്ധിക്കാതിരുന്ന ഹെൽമെറ്റ്‌ തെറിച്ചു പോകുന്നതും, വാഹനത്തിന്റെ വേഗത്തിൽ തന്നെ റോഡിലൂടെ ഞാൻ ഉരുളുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു.

ഉരുളിച്ച നിന്നപ്പോൾ, ഞാൻ ആദ്യം ചെയ്തത്, ഏതൊക്കെ എല്ലുകൾ ഒടിഞ്ഞു എന്നു കാലും കയ്യും ഒക്കെ ആട്ടിയും കുലുക്കിയും പരിശോധിക്കുക ആയിരുന്നു. അതിശയം. എല്ലാം നന്നായി പ്രവർത്തിക്കുന്നുണ്ട്! എന്നിട്ടും എനിക്കതൊട്ടു വിശ്വസിക്കാൻ ആയില്ല. ഞാൻ എഴുന്നേറ്റു പാലത്തിൻറെ ഓരം ചേർന്ന് കിടന്നു. അപകടത്തിൻറെ ശരിക്കുമുള്ള ഭീകരത അപ്പോഴാണ്‌ എൻറെ തലയ്ക്കു പിടിച്ചത്, അപ്പോൾ ഒരു തല കറക്കം പോലെ തോന്നി.

ഓടിക്കൂടിയവർക്ക് ഞാൻ എഴുന്നേറ്റു വരുന്നത് കണ്ടിട്ട് വിശ്വാസം വന്നില്ല. എന്നെയവർ ചെരുപ്പിടാൻ പോലും സമ്മതിച്ചില്ല. രണ്ടു പേർ ചേർന്ന് എൻറെ കാലിലും കയ്യിലും എടുത്തു കാറിൽ കയറ്റി ഉടനെ തലശ്ശേരി കോപ്പറെറ്റീവ് ഹോസ്പിറ്റലിൽ കൊണ്ടു പോയാക്കി.

പരിശോധനയിൽ കുഴപ്പം ഒന്നുമില്ല. ശരീരത്തിൽ എല്ലാ ഭാഗത്തും പലയിടങ്ങളിലായി തൊലി പോയിട്ടുണ്ട്. താടിയിലും തൊലി പോയിട്ടുണ്ട്. ഹെൽമറ്റ് വച്ചതുകൊണ്ട് തല മിച്ചം കിട്ടി. പക്ഷെ അതു ബന്ധിക്കാതിരുന്നതിനാൽ. ഹെൽമെറ്റ്‌ തെറിച്ചു പോയി രണ്ടാമത്തെ ഉരുളിച്ചയിൽ ആയിരിക്കണം താടിയിലെ തൊലി പോയത്. ഞാൻ അതു മാത്രമല്ല, അതിലും കൂടുതൽ അർഹിക്കുന്നു!

പക്ഷെ ചന്തിക്കു നല്ല വേദന ഉണ്ടായിരുന്നു. അതു വല്ല പൊട്ടൽ മൂലമാണോ എന്നൊരു ഭയം എന്നിൽ ഉണ്ടായി. എക്സ്റേയിൽ കുഴപ്പം ഒന്നും ഇല്ലെന്നു കണ്ടപ്പോൾ ആശ്വാസം ആയി. പക്ഷെ മസിൽ ചതവ് ഉണ്ടായതിനാൽ ഉള്ള വേദന ആണ്. അതു ഞാനിതു എഴുതുമ്പോഴും കുറവുണ്ടെങ്കിലും അനുഭവപ്പെടുന്നുണ്ട്. അതൊരു പാഠമാണ്.

പിന്നെ ഒരു ഓട്ടോ വിളിച്ച് ഞാൻ അപകട സ്ഥലത്ത് വന്നു. സ്കൂട്ടറും, ചാവിയും, ഹെൽമെറ്റും, ചെരിപ്പും എല്ലാം അവിടെ ഉണ്ട്. എൻറെ ശരീരത്തിൽ പറ്റിയത് പോലെ സ്കൂട്ടറിന്റെ പുറവും മൊത്തം കുഴിഞ്ഞും പോറിയും ഒരു പരുവം ആയി. ഞാൻ അതൊന്നു ഓടിച്ചു നോക്കി. കുഴപ്പം ഒന്നുമില്ല. ഫ്രണ്ട് ഒരു വശത്തേയ്ക്ക് അൽപം ചെരിഞ്ഞിട്ടുണ്ട്.

ഞാൻ അതും എടുത്തു കണ്ണൂർ വന്നു, അവിടെ ഹോണ്ടയുടെ സർവീസ് സെന്ററിൽ കൊടുത്തു. പത്തുപതിനയ്യായിരം രൂപ പ്രതീക്ഷിക്കാം. എൻറെ 'സെർവിസിങ്ങും' കഴിഞ്ഞ്‌ ഞാൻ അന്നു തന്നെ ഇറങ്ങി, പക്ഷെ സ്കൂട്ടറിനു മൂന്നു മാസം അവിടെ കിടന്നാലേ ഇറങ്ങാൻ പറ്റൂ!

പക്ഷെ ഇതുവരെയും എഴുതിയത് ആമുഖം മാത്രമാണ്.എനിക്കിനിയും ഷോക്കിൽ നിന്നും മോചനം പ്രാപിക്കാൻ പറ്റാത്തവണ്ണം എന്നെ ഉലച്ചു കളഞ്ഞ സംഭവം ഇനി പറയാം.

ആറാം തിയതി വൈകുന്നേരം ഞാൻ വീട്ടിൽ എത്തി. സ്കൂട്ടർ ഭാര്യയുടെ പേരിൽ ആയതിനാൽ (പക്ഷെ ഒരു വർഷത്തിൽ ഏറെയായി ശ്രമിക്കുന്നു, എന്നിട്ടും ഡ്രൈവിംഗ് ലൈസൻസ് കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ സ്കൂട്ടറിനു ഇൻഷുറൻസ് തുക കിട്ടാനും സാധ്യത ഇല്ല) , ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയതിനു ശേഷം അപകടവിവരം ഞാൻ വിളിച്ചറിയിച്ചിരുന്നു.

വീട്ടിൽ എത്തി മകൾ എൻറെ പരിക്കുകൾ കണ്ടപ്പോൾ വിഷമം താങ്ങാനായില്ല. അവൾ എന്നോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യാറുള്ളതിനാൽ സ്കൂട്ടർ അപകടം ആണെന്ന് അവളോട്‌ ഞാൻ പറഞ്ഞില്ല. പെട്ടെന്ന് തോന്നിയത്, ഡാൻസ് ചെയ്തപ്പോൾ വീണതാണെന്നാണ് എന്നു പറയാനാണ്.

എന്തിനാ അങ്ങിനെ ഡാൻസ് ചെയ്തത് എന്നായി അവൾ. ഇനി ഒരിക്കലും മിണ്ടില്ല എന്നു പറഞ്ഞു കരഞ്ഞു കൊണ്ടു അവൾ പോയി കതകടച്ചിരുന്നു.

അവളെ ആശ്വസിപ്പിക്കാൻ കതകിൽ തട്ടി വിളിച്ചപ്പോൾ, എന്നോട് മിണ്ടണ്ട എന്നു പറഞ്ഞു അവൾ കതകിൽ ശക്തിയായി തള്ളി പിടിച്ചു. അങ്ങിനെ തള്ളിയപ്പോൾ, അവളുടെ കൈ കതകിൽ ഉണ്ടായിരുന്നു ഹാൻഡിൽ ഉറപ്പിച്ച സ്ക്രൂവിൽ കൊണ്ടു മുറിഞ്ഞു.

പിന്നെ അവളെ ആശ്വസിപ്പിക്കാൻ ഞാൻ വളരെ വിഷമിച്ചു.

കുറച്ചു കഴിഞ്ഞ്‌ എൻറെ അടുത്തു വന്നു, പപ്പയ്ക്ക് എന്തെങ്കിലും പറ്റിയാൽ എനിക്ക് വല്ലാത്ത വിഷമം ആണെന്ന് പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞു. വെറും ആറു വയസ്സുകാരി ആണെങ്കിലും അവൾ ഒരുപാട് വളർന്നിരിക്കുന്നു.

പിറ്റേന്ന് സ്കൂൾ ബസ്‌ വരാറായപ്പോൾ ഞാൻ കൊണ്ടു വിടണം എന്നായി അവൾ. സ്കൂട്ടർ ഇല്ല, അതുകൊണ്ട് സ്കൂൾ ബസ്സിൽ പൊയ്ക്കൊള്ളാൻ പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല. പിന്നെ ഞങ്ങൾ രണ്ടു പേരും ഒരു ബസ്സിൽ കയറി, ചെറുപുഴ ഇറങ്ങി. പിന്നെ അവൾക്കു വേണമെന്നു പറഞ്ഞ പേനയും, പെൻസിലും ഒക്കെ വാങ്ങി ഞാൻ അവളെ സ്കൂളിൽ കൊണ്ടാക്കി.

തിരികെ ചെറുപുഴ വന്നിട്ട് എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ടായിരുന്നു. അത്യാവശ്യമായി ഇമെയിൽ ചെക്ക്‌ ചെയ്യണം. വിസ റെഡിയാണോ, ഉടനെ യാത്ര ചെയ്യേണ്ടതുണ്ടോ എന്നൊക്കെ അറിയണം.

വിസ ഇതുവരെയും വന്നിട്ടില്ല. അതിനാൽ ഫ്ലൈറ്റ് ടിക്കറ്റ്‌ ഒരാഴ്ചത്തെയ്ക്ക് കൂടി നീട്ടി. അതൊരാശ്വാസമായി. കാരണം പരിക്കുകൾ ഒക്കെ ഒന്നുണങ്ങിയിട്ട് പോകുന്നതാണ് നല്ലത്.

അതേസമയം ഈ സമയം വെറുതെ കളയാതെ, പ്രൊജക്റ്റ്‌ വർക്ക്‌ പഠിക്കാൻ പറഞ്ഞു എൻറെ പ്രൊജക്റ്റ്‌ മാനേജർ കുറെ സ്റ്റഡി മറ്റീരിയൽസ് അയച്ചു തന്നിരുന്നു. ഞാൻ അതെല്ലാം അവിടെ ഇരുന്നു നോക്കി.

ഏകദേശം മൂന്നു മണി ആയപ്പോൾ എനിക്ക് ഭാര്യയുടെ നമ്പറിൽ നിന്നും ഒരു കോൾ വന്നു. പക്ഷെ സംസാരിച്ചത് അവൾ ആയിരുന്നില്ല. അവർ സ്വയം പരിചയപ്പെടുത്തി. കണ്ണൂർ ഉള്ള ആശിർവാദ് ഹോസ്പിറ്റലിലെ ഒരു നേഴ്സ് ആണെന്നും, ഭാര്യയെ അവിടെ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണെന്നും, അതിനാൽ, മകളെയും കൂട്ടി എത്രയും പെട്ടെന്ന് വരുവാനും പറഞ്ഞു.

ഞാൻ പെട്ടെന്ന് അസ്വസ്ഥനായി. ബ്ലീഡിംഗ് ഉണ്ടെന്നു പറഞ്ഞതാണ്. തളിപറമ്പിലെ ലൂർദു ഹോസ്പിറ്റലിൽ കാണിച്ചു വേണ്ട മരുന്നുകൾ വാങ്ങിയതുമാണ്. പിന്നെയും അഡ്മിറ്റ്‌ ആയെങ്കിൽ വളരെ സീരിയസ് ആയിരിക്കണം.

അപ്പോൾ ചെറുപുഴ ഉണ്ടായിരുന്ന എൻറെ ഇളയ പെങ്ങളോട് ഇക്കാര്യം പറഞ്ഞു.

പിന്നെ ഞാൻ ഉടനെ സ്കൂളിൽ പോയി പ്രിൻസിപ്പലിനെ കണ്ടു. കുട്ടിയുടെ പ്രാക്ടിക്കൽ നടക്കുന്നതിനാൽ, സ്കൂൾ കഴിഞ്ഞ്‌ കൊണ്ടുപോയാൽ പോരെ എന്നു ചോദിച്ചപ്പോൾ മതിയെന്ന് പറഞ്ഞു ഞാൻ പെട്ടെന്ന് വീട്ടിൽ പോയി അവൾക്കും കൊച്ചിനും ഉള്ള വസ്ത്രങ്ങൾ ഒക്കെ എടുത്തു വച്ചു.

നാലുമണിയായപ്പോൾ മകൾ എത്തി. അവളെ കുളിപ്പിച്ച് ഒരുക്കി, ഭക്ഷണവും കൊടുത്ത് ഞങ്ങൾ ഇറങ്ങി. രാത്രി ഏകദേശം ഏഴര ആയപ്പോൾ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.

അവിടെ എത്തിയതേ ഞങ്ങളെ ഒരു നേഴ്സ് മൂന്നാം നിലയിലേയ്ക്ക് (അതോ രണ്ടാം നിലയാണോ എന്നോർക്കുന്നില്ല) കൂട്ടി കൊണ്ടു പോയി. അവിടെ എത്തിയപ്പോൾ അവർ ഒരു ലോക്ക് തുറക്കുന്നത് കണ്ടു. അതു തുറന്നു, ഗേറ്റ് കടന്നു ഞങ്ങളെ ഒരു മുറിയിലേയ്ക്ക് കൊണ്ടു പോയി. അവിടെ എത്തിയപ്പോൾ ഭാര്യ അവിടെ ബെഡ്ഡിൽ കിടപ്പുണ്ടായിരുന്നു.

കൂടെ വന്ന നേഴ്സ് എൻറെ അപകടത്തെക്കുറിച്ചാണ് ആദ്യം തിരക്കിയത്. പിന്നെ ഒരു നേഴ്സ് വന്നു എൻറെ ബിപി ചെക്ക്‌ ചെയ്യണം എന്നു പറഞ്ഞു.

അപകടം നടന്നതിനു ശേഷം ഞാൻ വേണ്ട ട്രീട്മെന്റ്റ് എടുത്തിട്ടുണ്ടെന്നും, അതിനാൽ എന്നെ പരശോധിക്കേണ്ട ആവശ്യം ഇല്ലെന്നും ഞാൻ പറഞ്ഞു.

അപ്പോൾ അവർ എന്നെ നിർബന്ധിച്ചു. എന്തായാലും ടിടി യുടെ ഒരു ഇൻജെക്ഷൻ എടുക്കാമെന്നായി അവർ. ഞാനല്ല രോഗി, ഭാര്യയാണെന്നും അതിനാൽ അവൾക്കു വേണ്ട ട്രീട്മെന്റ്റ് നൽകിയാൽ മതിയെന്നും പറഞ്ഞപ്പോൾ, അതങ്ങിനെ അല്ല, ഒരപകടം ഉണ്ടായാൽ അതിൻറെ ആഘാതം പെട്ടെന്ന് അറിയണം എന്നില്ലെന്നും, അതിനാൽ വിശദമായ ഒരു പരിശോധന ആവശ്യമാണെന്നും ആയി അവർ.

ഇതിനിടെ ഒരു ചെറുപ്പക്കാരൻ, ഡോക്ടർ ആണെന്നാണ്‌ ഞാൻ കരുതിയത്‌, വന്നിട്ട് എന്നോട്, നീ കുടിക്കാറുണ്ടോ എന്നു ചോദിച്ചു. ടിടി എടുക്കണം എന്ന്‌ അയാളും ശഠിച്ചു.

അപ്പോഴാണ്‌ എനിക്കെന്തോ പന്തികേട്‌ തോന്നിയത്. ഞാൻ പുറത്തേയ്ക്ക് പോയി നോക്കിയപ്പോൾ ഗേറ്റ് അടഞ്ഞു കിടക്കുകയാണ്. എനിക്ക് അതിശക്തമായ ഒരപകട സൂചന ലഭിച്ചു. അവൾ അഡ്മിറ്റ്‌ ആയി എന്നു പറഞ്ഞത് വെറുതെ ആണ്. എന്നെ മനോരോഗത്തിന് ചികിത്സിക്കാൻ അവിടെ എത്തിക്കാൻ അവൾ കളിച്ച നാടകം ആയിരുന്നു അവളുടെ ബ്ലീഡിങ്ങും. അഡ്മിറ്റ്‌ ചെയ്തു എന്നു പറഞ്ഞതുമൊക്കെ.

അതൊരു ട്രാപ് ആയിരുന്നു.

എനിക്കിനി ഒരു തരത്തിലും അതിൽ നിന്നും നോർമൽ സ്ഥിതിയിൽ പുറത്തു വരാൻ സാധിക്കില്ല എന്ന തോന്നൽ എന്നെ വല്ലാതെ അസ്വസ്ഥനാക്കി.

കുറെ ചെറുപ്പക്കാർ എനിക്ക് ചുറ്റുമൊക്കെയായി വന്നു നിന്നിരുന്നു. അവർ ഏതു സമയവും എന്നെ ബലമായി പിടിച്ചു കുത്തിവെക്കുകയോ, ഷോക്ക്‌ തരികയോ ചെയ്യുമെന്ന ചിന്ത എന്നെ വീണ്ടും തളർത്തി.

എന്തു ചെയ്യണം എന്നറിയാതെ ഞാൻ ഒന്നു പകച്ചു. ഒച്ചയെടുത്താൽ കുഴപ്പം. കാരണം, അതൊരു കാരണം ആയി തീരും. ഒച്ചയെടുക്കാതിരുന്നാൽ കുഴപ്പം, കാരണം അപ്പോഴും അവർ എന്നെ ഒന്നിനും കൊള്ളാത്ത ഒരു ജീവശ്ചവം ആക്കും. അപ്പോഴത്തെ എൻറെ അവസ്ഥ ഓർക്കുമ്പോൾ ഇപ്പോഴും എൻറെ കൈ വിറക്കുന്നുണ്ട്‌.

ഞാൻ ഉടനെ എൻറെ ഇളയ പെങ്ങളെ വിളിച്ചു.

ഭാര്യ അഡ്മിറ്റ്‌ ആയെന്നു പറഞ്ഞത് ഒരു കെണി ആയിരുന്നു എന്നും, എന്നെ ഇവിടെ മനോരോഗത്തിന് ചികിത്സിക്കാൻ കൊണ്ടുവന്നതാണെന്നും, എന്തെങ്കിലും പെട്ടെന്ന് ചെയ്യണമെന്നും ഞാൻ അവളോട്‌ പറഞ്ഞു.എന്നോട് വിഷമിക്കേണ്ടെന്നും, അവർ എല്ലാവരും ഉടനെ എത്തുമെന്നും അവൾ എന്നോട് പറഞ്ഞു.

പിന്നെ അവൾ നേഴ്സിനോട് ഫോണിൽ വിളിച്ച്, അവർ വരുന്നത് വരെ ഒരു തരത്തിലുള്ള ട്രീട്മെന്റും ചെയ്യരുത് എന്നു പറഞ്ഞു.

ഞാൻ പിന്നെ 100 ൽ പോലീസിനെ വിളിച്ചു. അവർ കണ്ണൂർ പോലീസ് സ്റ്റേഷനിലെ നമ്പർ (0974 7184399) തന്നു.

ഞാൻ ആ നമ്പരിൽ ബന്ധപ്പെട്ടു. കാര്യങ്ങൾ എല്ലാം കേട്ടതിനു ശേഷം, ഒരു പരാതി നൽകാൻ അവർ ആവശ്യപ്പെട്ടു.

ഇതിനിടെ കുത്തിവെക്കണം എന്നു പറഞ്ഞ് നേഴ്സ് വീണ്ടും വീണ്ടും എന്നെ നിർബന്ധിച്ചു കൊണ്ടിരുന്നു. ഇതുവരെ കാണാത്ത ഒരു വ്യക്തിയെ എന്തടിസ്ഥാനത്തിൽ ആണ് നിങ്ങൾ മനോരോഗത്തിന് ചികിത്സിക്കുന്നത് എന്നു ചോദിച്ചപ്പോൾ, അവർ നിസ്സഹായർ ആണെന്നും, ഡോക്ടർ കുറിച്ചത് ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു.

പ്രയോജനം ഇല്ലെന്നു തോന്നിയിട്ടും, ഞാൻ ഒരു പുരുഷപീഡനത്തിന്  ഇരയാണെന്നും, നിങ്ങൾ ചെയ്യുവാൻ പോകുന്നത് വലിയ തെറ്റാണെന്നും ഞാൻ അവരോടു പറഞ്ഞു.

എങ്ങനെയും സമയം ദീർഘിപ്പിക്കുക എന്ന ഒരുദ്ദേശവും അതിൽ ഉണ്ടായിരുന്നു.

ഞാൻ ഇതൊക്കെയും പറയുമ്പോൾ ഭാര്യയെന്നു പറയുന്ന സ്ത്രീ ഡ്യൂട്ടി നേഴ്സിനെ നിർബന്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ, സംസാരത്തിനിടക്ക്‌, ഞാൻ കൈ ചലിപ്പിച്ചപ്പോൾ, അത്‌ മനോരോഗ ലക്ഷണമാണെന്ന് അവൾ പ്രഖ്യാപിച്ചു.

ഇതിനിടയിൽ അടുത്ത മുറിയിൽ നിന്നും, ജീവൻ ഉണ്ടെന്നു മാത്രം തോന്നിക്കുന്ന ഒരു വ്യക്തി പുറത്തേയ്ക്ക് വന്നു. ആ കാഴ്ചയും, ഇനി എൻറെ ഗതിയും ഇതാകുമോ എന്ന ചിന്തയും, എൻറെ അസ്വസ്ഥത വർദ്ധിപ്പിച്ചു.

ഇതെല്ലാം കണ്ടു മകളും വല്ലാതെ ഭയപ്പെട്ടിരുന്നു. അവൾ എൻറെ നെഞ്ചോട്‌ ചേർന്നിരുന്നു കരഞ്ഞു.

കുറെ കഴിഞ്ഞപ്പോൾ, ഒരു നേഴ്സ് വന്നിട്ട്, ഇന്ന് ഒരു ട്രീട്മെന്റും എടുക്കുന്നില്ല എന്നും, അടുത്ത ദിവസം പത്തു മണിക്ക് ഡോക്ടർ വന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കും എന്നും പറഞ്ഞു. എന്നോട് ഉറങ്ങിക്കൊള്ളാനും പറഞ്ഞു.

അപ്പോഴേയ്ക്കും പെങ്ങൾ എല്ലാവരെയും വിളിച്ചു കാര്യം പറഞ്ഞത് പ്രകാരം, അവർ എല്ലാവരും കണ്ണൂരെയ്ക്ക് പുറപ്പെട്ടിരുന്നു. ഇതിനിടയിൽ അവർ ആരോടൊക്കെയോ ബന്ധപ്പെട്ടുവെന്നും, ഒന്നും ഭയപ്പെടേണ്ട എന്നും പറഞ്ഞു.

ഞാൻ ഉറങ്ങാതെയും, കഴിക്കാതെയും, കുഞ്ഞിനേയും തോളിലിട്ടു അങ്ങോട്ടും ഇങ്ങോട്ടും നടന്നു.അവിടെ പല കാര്യങ്ങളും ചെയ്യുവാൻ ഞാൻ ഭയപ്പെട്ടു. കാരണം ഞാൻ എന്തു പറഞ്ഞാലും, ചെയ്താലും അത്‌ രോഗലക്ഷണമായി ചിത്രീകരിക്കപ്പെടും.

മണിക്കൂറുകളോളം ഞാൻ മകളെയും തോളിലിട്ടു അങ്ങിനെ ഇരുന്നു.

അർദ്ധരാത്രി ആയപ്പോൾ, എൻറെ ബന്ധുക്കൾ ഹോസ്പിറ്റലിൽ എത്തി. അവരെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചില്ല. പക്ഷെ വീണ്ടും ഞെട്ടിക്കുന്ന ഒരു വിവരം അവർ അറിഞ്ഞു.

എന്നെ ഈ വർഷം ജനുവരി നാലാം തിയതി മുതൽ അവിടെ ചികിൽസിക്കുന്നതായ രേഖ അവിടെ ഉണ്ട്!

ഞാൻ ആദ്യമായാണ്‌ ആ ഹോസ്പിറ്റലിൽ വന്നത്. ഇതിനു മുൻപ് മറ്റൊരു ഹോസ്പിറ്റലിലും പരിശോധിക്കുകയോ, ഒരു ഡോക്ടറെയും കൻസൽറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. പിന്നെ എങ്ങിനെയാണ് ഇത്തരം ഒരു റെക്കോർഡ്‌ അവിടെ ഉള്ളത്?

എത്ര ആവശ്യപ്പെട്ടിട്ടും, എന്നെ കാണാൻ അനുവദിക്കാത്തതിനാൽ, അവർ കണ്ണൂർ പോലീസ് സ്റ്റേഷനിൽ പോയി കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഒരു പരാതിയും എഴുതി കൊടുത്തു. അവിടെനിന്നും രണ്ടു പോലീസുകാർ ഹോസ്പിറ്റലിൽ വന്നു.

ആദ്യം അവരെയും അകത്തേയ്ക്ക് കടത്തി വിട്ടില്ല എന്നാണു അറിഞ്ഞത്. പിന്നീട് ഡോക്ടറിനോട്‌ അവർ സംസാരിച്ചു എന്നു തോന്നുന്നു. അവർ ഞാൻ കിടന്ന സെല്ലിൽ വന്നു.

എന്നെ വന്നു കണ്ടു കാര്യങ്ങൾ തിരക്കി. പിന്നെ ഉറങ്ങി കിടക്കുകയായിരുന്ന ഭാര്യയെ വിളിച്ചു ചോദിക്കാൻ തുടങ്ങിയപ്പോൾ, അവൾക്കു രഹസ്യമായി സംസാരിക്കണം എന്നായി അവൾ. അതു സാരമില്ല, ഇവിടെ നിന്നു സംസാരിച്ചോളൂ എന്നു പറഞ്ഞപ്പോൾ, എൻറെ വീട്ടിലുള്ളവർക്ക് എല്ലാം മാനസികരോഗം ആണെന്ന് അവൾ ആദ്യം പറഞ്ഞു.

പിന്നെ എനിക്ക് ഡൽഹിയിൽ വച്ച് അടി കിട്ടിയിട്ടുണ്ടെന്നും, അപ്പോൾ മുതൽ പ്രശ്നം ആണെന്നും അവൾ പറഞ്ഞു.

പിന്നെ സ്കൂട്ടർ അപകടത്തിൽ പ്രശ്നം ഉണ്ടായെന്ന് അവൾ പറഞ്ഞു. തലേന്ന് മാത്രം ഉണ്ടായ അപകടതിനാണ് എന്നെ ജനുവരി മുതൽ ട്രീറ്റ്‌ ചെയ്യുന്നതായ റെക്കോർഡ്‌ ഉണ്ടാക്കിയത്.

ഞാൻ എപ്പോഴാണ് ഹോസ്പിറ്റലിൽ വന്നത് എന്നു ചോദിച്ചപ്പോൾ, അറിയാതെ അവളുടെ വായിൽ നിന്നും സത്യം പുറത്തു വന്നു. അന്ന് ആദ്യമാണ് ഞാൻ അവിടെ വന്നത്.

അതിനർഥം, ഒരു വർഷത്തോളമായി അവൾ എനിക്കുള്ള മനോരോഗ ചികിത്സക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയായിരുന്നു. അതിനു എൻറെ മൂത്ത പെങ്ങൾ അവൾക്കു തുണയുണ്ടായിരുന്നു (എൻറെ ജീവിതം ഹോമിച്ചത് ഈ പെങ്ങൾക്ക് വേണ്ടിയാണ്. അതൊരു കഥയാണ്‌. എത്ര കൊടുത്താലും തികയാത്ത ജന്മങ്ങളുടെ കഥ. അതും എഴുതണം). ഞാൻ ഒരു വിഡ്ഢി, അവളുടെ ബ്ലീഡിംഗ് കഥ കേട്ടപ്പോൾ, എല്ലാം മറന്ന് അവളെ സഹായിക്കാൻ ഓടുകയായിരുന്നു.

പക്ഷെ ഇതിലെ ഭീകരത ഇതിലൊന്നുമല്ല ഉള്ളത്. എൻറെ ഭാര്യ എന്നു പറയുന്ന സ്ത്രീയോ, അവളെ സഹായിക്കാൻ എന്ന ഭാവേന എന്നോടുള്ള പ്രതികാരം തീർക്കാൻ ശ്രമിക്കുന്ന പെങ്ങളോ ഒക്കെ ഇതൊക്കെ ചെയ്യുന്നത് വിവരമില്ലായ്മ കൊണ്ടും, വക്രബുദ്ധി കൊണ്ടും ആണെന്ന് വേണമെങ്കിൽ പറയാം (അതിനു പിന്നിലെ മനശാസ്ത്രം ഞാൻ തന്നെ എഴുതാം). പക്ഷെ ഒരു ഡോക്ടർ, ഇതുവരെ കാണുകയോ, പരിശോധിക്കുകയോ ചെയ്യാത്ത ഒരു വ്യക്തിക്ക്, വിവരം തൊട്ടു തേച്ചിട്ടില്ലാത്ത രണ്ടു സ്ത്രീകൾ നൽകിയ വിവരണത്തിൻറെ അടിസ്ഥാനത്തിൽ, മനോരോഗത്തിനുള്ള ചികിത്സ എഴുതി വച്ചിട്ട്, വീട്ടിൽ പോയി കിടന്നുറങ്ങിയതിനെ എങ്ങിനെയാണ് വർണ്ണിക്കേണ്ടത്?

ഞാൻ ആ ഡോക്ടറെ എൻറെ സ്വതസിദ്ധമായ ശൈലിയിൽ തെറി വിളിക്കില്ല. കാരണം, ഒരു തെറിയിൽ തീരേണ്ട തെറ്റല്ല അവൻ ചെയ്തത്. ജീവിതകാലം മുഴുവൻ ഇരുമ്പഴികൾക്ക് പിന്നിൽ കിടക്കേണ്ട അത്രയും ക്രൂരനായ ഒരു ക്രിമിനൽ ആണവൻ. തല നാരിഴക്ക്‌ ഞാൻ രക്ഷപ്പെട്ടു. എത്രയോ പേർ ഈ ചതിക്കുഴിയിൽ പെട്ടിട്ടില്ലെന്ന് ആരു കണ്ടു?

അന്ന് പോലീസ് നൽകിയ ഉറപ്പിൽ ഞാൻ ആ സെല്ലിൽ കിടന്നുറങ്ങി.

അടുത്ത ദിവസം, ഭാര്യ എന്നു പറയുന്ന സ്ത്രീ രാവിലെ അവിടെ നിന്നും ഇറങ്ങി പോയി. ഞാനും മകളും മാത്രം സെല്ലിൽ. എൻറെ മകളെയും എന്നോടൊപ്പം ആ സെല്ലിൽ വരുത്തിച്ചു എന്നു പറയുമ്പോൾ, എൻറെ ഭാര്യയും, മകളുടെ അമ്മയായും ഭാവിക്കുന്ന ആ സ്ത്രീയുടെ മനോനില എന്തെന്ന് മനസ്സിലാകും.

അവളുടെ കുടുംബത്ത് നടക്കുന്ന ഇത്തരത്തിലുള്ള,  ആദ്യത്തെ സംഭവം അല്ല ഇത്. അവളുടെ ഒരു ചേച്ചിയും ഇതുപോലെ ഭർത്താവിനും കുടുംബത്തിലുള്ള എല്ലാവർക്കും മനോരോഗം ആണെന്ന് പറഞ്ഞു വിവാഹബന്ധം വേർപെടുത്തി വേറെ കെട്ടി ജീവിക്കുകയാണ്. പെണ്‍ഭരണവും വളർത്തു ദോഷവും ആണവരുടെ പ്രശ്നം. ഇതിനെല്ലാം മുകളിൽ വിവരം എന്നൊന്നില്ല, എന്നാൽ എന്നെക്കാൾ വിവരം ഉള്ളവർ വേറെയില്ല എന്ന ചിന്തയും.

പതിനൊന്നു വർഷമായി ഞാനിതു സഹിക്കുന്നു. പക്ഷെ എല്ലാവരും പറയുന്നത്, കുടുംബമായാൽ പ്രശ്നങ്ങൾ ഉണ്ടാകും, അതൊക്കെ തരണം ചെയ്തും, സഹിച്ചും, ക്ഷമിച്ചും ജീവിക്കണമെന്ന്!

അന്ന് പത്തര ആയപ്പോൾ ഡോക്ടർ വന്നു  (പിന്നീട് റിസപ്ഷനിൽ നിന്നും പറഞ്ഞതു പ്രകാരം  ഡോക്ടറുടെ പേര് ഫ്രാൻസിസ് ജോർജ് (2747755) എന്നാണ്. അവിടെനിന്നും പോരാൻ നേരം, എൻറെ ഫയലിൻറെ ഒരു കോപ്പി ആവശ്യപ്പെട്ടപ്പോൾ ആണ്, അത് തരാൻ കഴിയില്ല, വേണമെങ്കിൽ ഡോക്ടറോട് സംസാരിക്കാൻ പറഞ്ഞ് ഡോക്ടറിൻറെ പേരും നമ്പരും റിസപ്ഷനിസ്റ്റ് തന്നത്. അങ്ങിനെ തന്നതിലും വല്ല ചതിയും ഉണ്ടോ എന്നുവരെ ഞാൻ ഭയപ്പെട്ടതിനാൽ, ഞാൻ വിളിച്ചില്ല).

വന്നിട്ട് എനിക്ക് മനോരോഗം ഉണ്ടോ എന്നു മനസ്സിലാക്കാൻ കുറെ ചോദ്യങ്ങൾ ചോദിച്ചു. പിന്നീട് ഭാര്യ എനിക്ക് മനോരോഗം ഉണ്ടെന്നു സ്ഥാപിക്കാൻ പറഞ്ഞതും, റെക്കോർഡിൽ എഴുതിയിരിക്കുന്നതുമായ കാര്യങ്ങൾ എന്നോട് പറഞ്ഞു. അവ ഇതാണ്:

1. എൻറെ കുടുംബത്തിൽ രണ്ടു ആത്മഹത്യകൾ നടന്നിട്ടുണ്ട് (കുടുംബങ്ങളെ തകർക്കുന്ന കേരളത്തിലെ മദ്യനയവും, മദ്യത്തിനടിപ്പെട്ട്, മദ്യം ഉപയോഗിക്കുന്നത് എൻറെ മൗലിക അവകാശം ആണെന്ന് പറഞ്ഞു എൻറെ ജ്യേഷ്ടന്മാർ കുടുംബത്തിലെ സർവ്വ സമാധാനവും തകർത്തതിൻറെ ഫലങ്ങളായിരുന്നു ആ ആത്മഹത്യകൾ, അതവിടെയും തീർന്നില്ല അവർ വരുത്തി വച്ച വിനാശങ്ങളുടെ പരിണതഫലങ്ങൾ ഇന്നും ആ വീട്ടിലുള്ള എല്ലാവരും അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഇനി അതിനൊരു മറുവശം കൂടിയുണ്ട്. ഈ ആത്മഹത്യകൾ എനിക്ക് മനോരോഗമുണ്ടെന്നു സ്ഥാപിക്കാൻ പറഞ്ഞ എൻറെ ഭാര്യയെന്നു പറയുന്ന സ്ത്രീയുടെ വീട്ടിൽ പോയാൽ, ഒരാളുടെ ഫോട്ടോ തൂക്കിയിട്ടിരിക്കുന്നത് കാണാം. അതു അവളുടെ പതിറ്റാണ്ടുകളായി കാണാനില്ലാത്ത ഒരാങ്ങളയുടേതാണ്. അവരുടെ പറമ്പിലൊക്കെ തെങ്ങും കുഴി എടുക്കുമ്പോൾ ഇനി തലയോട്ടി കിട്ടിയാലും അതിശയപ്പെടരുത്.

ഇതൊക്കെയും എഴുതിയത്, അവളുടെ വീട്ടുകാർക്കും മനോരോഗം ആണെന്ന് പറയാൻ അല്ല, മറിച്ച്, മലബാർ മേഖലയിലേയ്ക്ക് കുടിയേറിയ ബഹുഭൂരിപക്ഷം കുടുംബങ്ങളിലും ഇത്തരം കഥകൾ പറയാൻ ഉണ്ടാകും. അതിനെല്ലാം പിന്നിൽ കഷ്ടപ്പാടിൻറെയും, കുത്തഴിഞ്ഞ ജീവിതത്തിൻറെയും, കുടുംബ വഴക്കുകളുടെയും, സാമ്പത്തികഭദ്രത ഇല്ലായ്മയുടെയും കഥകൾ പറയാൻ ഉണ്ടാകും. ഇതിനിടയിൽ ശരിക്കും മനോരോഗമുള്ള കേസുകളും കണ്ടേക്കാം. അങ്ങിനെ കാണുന്നതിനു പകരം അവർക്കെല്ലാം മനോരോഗം ആണെന്ന് പറയാൻ തുടങ്ങിയാൽ, നിനക്കും നിൻറെ കുടുംബത്തിലുള്ളവർക്കും വരെ വട്ടുണ്ടെന്ന് പറയേണ്ടി വരും.)

2. എൻറെ അപ്പനെയും മനോരോഗത്തിന് ചികിത്സിച്ചിട്ടുണ്ട് (അപ്പനെതിരെ മക്കളെയെല്ലാം ഒന്നിച്ചു കൂട്ടി (അങ്ങിനെ സംഘടിപ്പിച്ചത്തിൻറെ ഫലമായിരുന്നു വീട്ടിൽ എല്ലാവരും മദ്യത്തിനു അടിപ്പെട്ടത്‌. കുറഞ്ഞ പക്ഷം അതൊരു കാരണമായിരുന്നു.എൻറെ അമ്മ എനിക്ക് മദ്യം വാറ്റി, ഊറ്റി തന്നിട്ടുണ്ട്), ഞങ്ങൾ എല്ലാവരും കൂടി ചെയ്ത വലിയൊരു തെറ്റായിരുന്നു അത്‌. അതിൻറെ തനിയാവർത്തനമാണ് എൻറെ കാര്യത്തിൽ നടക്കാൻ പോയത്. ഇവിടെ എൻറെ ഭാര്യ എന്നു പറയുന്ന സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു മാത്രം. ഈ ബ്ലോഗ്‌ വായിക്കുക: http://seban15081969.blogspot.ae/2014/08/blog-post_29.html)

3. പട്ടാളത്തിലെ എൻറെ ജോലി നഷ്ടപ്പെട്ടു (ഈ ബ്ലോഗുകൾ വായിക്കുക: http://seban15081969.blogspot.ae/2014/08/blog-post_27.html,
http://seban15081969.blogspot.ae/2014/10/gandhi-and-his-thoughts-are-not-ultimate.html)

4. ഞാൻ ഒരു ജോലിയിലും ഉറച്ചു നിൽക്കുന്നില്ല. പല കമ്പനികളിലെയും ജോലി നഷ്ടപ്പെട്ടു (ഈ ബ്ലോഗ്‌ വായിക്കുക. http://seban15081969.blogspot.ae/2014/10/who-deserves-appreciation-this-woman-or.html എച്സിഎൽ എന്ന കമ്പനിയിലെ എൻറെ ജോലി പോകാൻ ഇടയാക്കിയ ആ കമ്പനിയുടെ ബോസ്സായ ശിവ് നാടാരിനു ഞാൻ അയച്ച ഒരു കത്താണിത്. എൻറെ പോരാട്ടം ഞാൻ തുടരും. മാറ്റം വരേണ്ടത്, ഉള്ളവനെ വീണ്ടും വീണ്ടും വളർത്തുകയും, ഇല്ലാത്തവൻറെ പിച്ച ചട്ടിയിൽ നിന്നുവരെ കൈയ്യിട്ടു വാരാൻ അങ്ങിനെയുള്ളവരെ ഒക്കെ അനുവദിക്കുകയും ചെയ്യുന്ന (അംബാനിയും, അദാനിയും ഒക്കെ അതാണ്‌ ചെയ്യുന്നത്) ഇവിടുത്തെ സാമ്പത്തിക നയങ്ങളാണ്. അങ്ങിനെ ഉയർന്നു ചിന്തിക്കുന്ന എന്നെ മനസ്സിലാക്കാൻ എൻറെ കൂടെ ജീവിക്കുന്ന ഭാര്യക്ക് പോലും സാധിക്കുന്നില്ലെങ്കിൽ, എനിക്ക് വട്ടാണെന്ന് പറയുകയല്ല വേണ്ടത്, മറിച്ച് നിങ്ങൾ വളരുകയാണ് വേണ്ടത്.

മറ്റൊരു കമ്പനിയിൽ നിന്നും എൻറെ ജോലി പോയത്, അവിടെ മദ്യം വിളമ്പിയുള്ള പാർട്ടികൾ നടത്തുന്നതിനെതിരെ ശബ്ദിച്ചതിനാണ്. ഇനി ഭാര്യക്ക്‌ അറിയാത്ത ചില കാരണങ്ങൾ ഉണ്ട്. വനിതാ ജോലിക്കാരെ ഹരാസ് ചെയ്തു എന്നു പറഞ്ഞു ജോലി പോയ സംഭവങ്ങൾ ഉണ്ട്. അങ്ങിനെ ശിക്ഷിക്കപെടെണ്ട ഒരു തെറ്റും എൻറെ 45 വർഷത്തെ ജീവിതത്തിൽ ഞാൻ  ഒരു സ്ത്രീക്ക് എതിരെയും ചെയ്തിട്ടില്ല എന്നെനിക്ക് ഉത്തമബോധ്യമുണ്ട് പക്ഷെ എൻറെ കൂടെ കിടന്നു തന്ന് എൻറെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പകരം, ബ്ലീഡിംഗ് കഥയുണ്ടാക്കി, എൻറെ രണ്ടാഴ്ച മാത്രമുള്ള അവധിക്കാലം നരകതുല്ല്യമാക്കിയിട്ട്, ഈ പ്രായത്തിലും മാസ്റ്റർബേറ്റ് ചെയ്യേണ്ട ഗതികേടിലേയ്ക്ക് എന്നെ കൊണ്ടെത്തിച്ച എൻറെ ഭാര്യ ആണ് അതിൻറെ മുഖ്യഉത്തരവാദി. അതൊരു വലിയ പ്രശ്നമായി എൻറെ ജീവിതത്തിൽ അവശേഷിക്കുന്നു. അതുകൊണ്ട് തന്നെ വിവാഹമോചനം ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമായിരിക്കുന്നു. കാരണം, എനിക്ക് ജീവിക്കണം, ഇനിയുള്ള കാലമെങ്കിലും. പ്രത്യേകിച്ചും, മരണശേഷം മറ്റൊരു ജീവിതം ഉണ്ടെന്നു നിങ്ങൾ വിശ്വസിക്കുന്ന ഭോഷ്ക്ക് ഞാൻ വിശ്വസിക്കുന്നില്ല എന്നത് കൊണ്ടുതന്നെ, എനിക്ക് ജീവിക്കണം)

5. എനിക്ക് ഡൽഹിയിൽ വച്ച് തലയ്ക്കു അടി കിട്ടിയിട്ടുണ്ട് (ഡൽഹിയിൽ വച്ച് ഒരിക്കൽ അടിപിടി ഉണ്ടായിട്ടുണ്ട്. പക്ഷെ ഭാര്യ പറയുന്നത് പോലെ എനിക്ക് തലയ്ക്കു അടിയൊന്നും കിട്ടിയിട്ടില്ല.

ഞങ്ങൾ ഒരു വാടക വീട്ടിൽ ആയിരുന്നു താമസിച്ചു കൊണ്ടിരുന്നത്. എൻറെ അപ്പൻ, ഒരു പെങ്ങൾ, ഭാര്യ, മകൾ, പിന്നെ ഞാനും.

ഒരു ദിവസം വീട്ടുടമ, എന്നോട് വീട് ഒഴിയണം എന്നു പറഞ്ഞു. അവരുടെ ഏതോ ബന്ധു ബോംബെ നിന്നും വരുന്നുവത്രേ. പെട്ടെന്ന് മാറുവാൻ പറഞ്ഞപ്പോൾ ഞാൻ വിഷമിച്ചു. പക്ഷെ എന്നെ ദേഷ്യം പിടിപ്പിച്ചത് മറ്റൊരു കാര്യത്തിലാണ്.

എന്നോട് മാറാൻ പറഞ്ഞിട്ട്, അവർ വീട് വാടകയ്ക്ക് എന്ന നോട്ടീസ് പതിച്ചിരിക്കുന്നു. അതായത്, വാടക കൂട്ടാനുള്ള തട്ടിപ്പായിരുന്നു അവരുടെ ബോംബെ കഥ. ഞാൻ അവരോടു അതെക്കുറിച്ച് ചോദിച്ച് ഒന്നും രണ്ടും പറഞ്ഞു വഴക്കായി.

വന്നു വന്നു എൻറെ ഭാര്യയും അവിടുത്തെ സ്ത്രീയും മുടിയിൽ പിടിച്ചു വലിക്കുന്ന സ്ഥിതി എത്തി. എനിക്കാണെങ്കിൽ ഇടപെടാൻ വയ്യ. അതേസമയം, ഇവർ മുടിയിൽ വലിയും, അടിപിടിയും തുടരുകയാണ്. എങ്ങിനെയും പിടിച്ചു മാറ്റാൻ ശ്രമിക്കുമ്പോൾ ആണ്, അവിടുത്തെ ആണുങ്ങൾ വന്നത്. ഞാൻ സ്ത്രീകളെ ആക്രമിക്കുകയാണെന്നു അവർ തെറ്റിദ്ധരിച്ചു. ബൊക്സിങ്ങ് സ്റ്റൈലിൽ, എൻറെ മുഖത്തിന്‌ ഇടിച്ചു. എനിക്ക് ഒന്നും വയ്യാത്ത അവസ്ഥ. തിരിച്ചടിച്ചാൽ പ്രശ്നം കൂടുതൽ വഷളാകും. ഭാര്യയെയും, പെങ്ങളെയും ഒക്കെ അവിടെ വിട്ടിട്ട് ഓടാനും വയ്യ. ഞാൻ അവിടെ നിന്നു ആ അടികൾ കൊണ്ടു. എൻറെ ചുണ്ടെല്ലാം പൊട്ടി ചോര ഒഴുകി.

അന്നു തന്നെ ഞങ്ങൾ അവിടെ നിന്നും ഷിഫ്റ്റ്‌ ചെയ്തു. ഞാൻ പിന്നെ പോലീസിൽ പരാതിപ്പെട്ടു. എൻറെ ചികിത്സക്കുള്ള തുകയും, ബാക്കി തരാനുള്ള വാടകയും വാങ്ങി തരാമെന്ന് അവർ പറഞ്ഞു. അത്രയേ ഉള്ളൂ ഡൽഹിയിലെ ലോ ആൻഡ്‌ ഓർഡർ. ഇത്തരം പ്രശ്നങ്ങൾ നേരിടാത്ത മലയാളികൾ അവിടെ കുറവാണ്. ഞാൻ കൂടുതൽ പ്രതികരിക്കുന്നു എന്നതുകൊണ്ട്‌, അത്‌ മറ്റുള്ളവർ കാണുന്നു എന്നു മാത്രം. നിശബ്ദം സഹിക്കുക എന്നത് മനുഷ്യരുടെ ക്വാളിറ്റി ആയി നിങ്ങൾ കണ്ടേക്കാം, അതിനെ professionalism എന്നു പേരിട്ടു വിളിക്കുകയും ചെയ്തേക്കാം, പക്ഷെ ഞാനതിനെ വിളിക്കുന്നത്‌ ഭീരുത്വം എന്നാണ്.Let me quote what Subhash Chandra Bose once said, "Not injustice but suffering injustice silently is a greater crime." If so, you are all criminals.)

6. ജ്യേഷ്ടന്മാർ എല്ലാവരും കുടിച്ചു നശിപ്പിച്ചവരും, നശിപ്പിച്ചു കൊണ്ടിരിക്കുന്നവരും ആണ് (ഈ ബ്ലോഗുകൾ വായിക്കുക: http://seban15081969.blogspot.ae/2014/08/blog-post_1.html,
http://seban15081969.blogspot.ae/2014/08/blog-post_21.html. ഇതേക്കുറിച്ച് ഞാൻ മുകളിൽ എഴുതിയിട്ടുണ്ട്. അതിൻറെ ഫലം, എത്ര നന്നായി ജീവിച്ചിട്ടും ഞാനിന്നും അനുഭവിക്കുന്നു എന്നതിൻറെ ഉത്തമ തെളിവാണ്, എനിക്ക് മനോരോഗം ഉണ്ടെന്ന് സ്ഥാപിക്കാൻ ഭാര്യ എന്നു പറയുന്ന സ്ത്രീ അതുപയോഗിച്ചു എന്നത്. മാത്രവുമൊ, ഞാൻ എന്തൊക്കെ മഹത്തായതും, നല്ലതുമായ കാര്യങ്ങൾ ചെയ്താലും, അതോ, അത്‌ അവൻ ആ കുടുംബത്തിൽ ഉള്ളതല്ലേ, തല തിരിവാണ് എന്നു എൻറെ കുടുംബത്തെ അറിയുന്ന മുഴുവൻ പേരും പറയുന്നു എന്ന ശാപവും പേറി നടക്കുകയാണ് ഞാൻ.

ഇതാ ഏറ്റവും പുതിയ ഉദാഹരണം. കഴിഞ്ഞ ജനസമ്പർക്ക പരിപാടിയിൽ, ഞാൻ പരാതി കൊടുത്തതിൻ പ്രകാരം, ഞങ്ങളുടെ നാട്ടിലെ റോഡ്‌ ടാറിംഗ് ചെയ്യാൻ 50 ലക്ഷം അനുവദിച്ചു. അത്‌ വാർഡ്‌ മെമ്പർ വന്നു പറയുകയും ചെയ്തു. പക്ഷെ അവിടെ ഉള്ളവർക്ക് അതംഗീകരിക്കാൻ പ്രയാസം. അത്‌ ഇതുവരെയും അങ്ങോട്ട്‌ തിരിഞ്ഞു നോക്കാത്ത കെ സി ജോസഫ്‌ ആണ് ചെയ്തത് എന്നാണ് അവർ പറയുന്നത്. ഞാൻ പറയുന്നതോ, ചെയ്യുന്നതോ ഒന്നും മനസ്സിലാക്കാൻ പോലും കഴിവില്ലാത്തവർ ആണ് ബഹുഭൂരിപക്ഷം പേരും. എൻറെ ഭാര്യ എന്നു പറയുന്ന സ്ത്രീയും അതിൽ പെടും. അവരൊക്കെ എനിക്ക് വട്ടാണെന്ന് പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ. പാദസേവ ചെയ്തും, വിധേയപ്പെട്ടും ജീവിക്കാൻ ആണ് മനുഷ്യർക്കിഷ്ടം. അതിനപ്പുറം വളരാൻ ഇവിടുത്തെ മതങ്ങളും, സംസ്ക്കാരവും ഒന്നും അവരെ അനുവദിക്കുന്നില്ല എന്നതിനും മേലെ, അതൊന്നും ഈ അടിമകൾ ആഗ്രഹിക്കുകയോ, അറിയുകയോ ചെയ്യുന്നില്ല എന്നതാണ് പരിതാപകരം. ഞാൻ വട്ടാണെന്ന് വിളിക്കപ്പെട്ടുകൊണ്ടേയിരിക്കും!).

ഇനി ഡോക്ടർ എന്നോട് പറഞ്ഞില്ലെങ്കിലും, അവൾ എനിക്ക് വട്ടുണ്ടെന്ന് സ്ഥാപിക്കാൻ പറയാനിടയുള്ള കാരണങ്ങൾ ഞാൻ തന്നെ പറയാം

7. ഞാൻ ദൈവനിഷേധിയാണ്. സഭയേയും, പള്ളിയെയും, അച്ചന്മാരെയും തെറി പറയുന്നു (ഈ ബ്ലോഗുകൾ വായിക്കുക:
http://seban15081969.blogspot.ae/2014/03/a-pathfinder-to-world-of-peace-and.html,
http://seban15081969.blogspot.ae/2014/03/i-have-that-dream.html,
http://seban15081969.blogspot.ae/2014/05/blog-post.html, http://seban15081969.blogspot.ae/2014/06/blog-post_2412.html, http://seban15081969.blogspot.ae/2014/06/blog-post_5.html, http://seban15081969.blogspot.ae/2014/07/blog-post.html,
http://seban15081969.blogspot.ae/2014/09/blog-post_19.html)

8. ഞാൻ സ്ത്രീലമ്പടൻ ആണ് (ഈ ബ്ലോഗുകൾ വായിക്കുക: http://seban15081969.blogspot.ae/2014/08/blog-post_15.html,
http://seban15081969.blogspot.ae/2014/08/blog-post_32.html,
http://seban15081969.blogspot.ae/2014/09/blog-post_26.html,
http://seban15081969.blogspot.ae/2014/10/blog-post_11.html,
http://seban15081969.blogspot.ae/2014/09/blog-post_26.html,
http://seban15081969.blogspot.ae/2014/07/blog-post_31.html,
http://seban15081969.blogspot.ae/2014/08/blog-post.html
http://seban15081969.blogspot.ae/2014/06/it-is-unfortunate-women-almost-all-are.html,
http://seban15081969.blogspot.ae/2014/06/blog-post_28.html

9. സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത് എതിർക്കുന്നു (സ്ത്രീകൾ ആണ് സ്ത്രീകളെ അടിമകളാക്കി വച്ചിരിക്കുന്നത്.സ്ത്രീകൾ പുരുഷന്മാരിൽ നിന്നുമല്ല, അവർ തന്നെ ധരിച്ചു വച്ചിരിക്കുന്ന അടിമത്തമാകുന്ന കവചങ്ങൾ വലിച്ചെറിഞ്ഞ് സ്വതന്ത്രരാകണം. ഈ സ്വർണ്ണാഭരണ ഭ്രമം അതിലൊന്ന് മാത്രം)

10. എല്ലാവരോടും വഴക്ക് കൂടുകയും, തെറി പറയുകയും ചെയ്യുന്നു (മനുഷ്യർ സത്യസന്ധമായി, സ്വന്തം വിയർപ്പിനാൽ അന്നം ഭക്ഷിച്ച്‌ ജീവിക്കണം.)

11. മകൾ പഠിക്കുന്ന സ്കൂളിൽ പോയി അവർക്കൊന്നും വിവരവും വിദ്യാഭ്യാസവും ഇല്ലെന്നു പറയുന്നു (ഈ ബ്ലോഗുകൾ വായിക്കുക:
http://seban15081969.blogspot.ae/2014/05/blog-post.html,
http://seban15081969.blogspot.ae/2014/11/blog-post.html
http://seban15081969.blogspot.ae/2014/12/my-daughter-malu-sanjana-sebastian.html

വിദ്യാഭ്യാസ സമ്പ്രദായങ്ങൾ പാടെ അഴിച്ചു പണിയണം. വരും തലമുറകളുടെ സമാധാന പൂർണ്ണമായ ജീവിതത്തിന്, ജീവിതരീതികൾ മാറണം,  ശരിയെന്നു കരുതി ജീവിതചര്യയാക്കി കൊണ്ടു നടക്കുന്ന പലതും, അതുപോലെ ഭരണഖടനവരെ തിരുത്തേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിലല്ല കാര്യം, വരും തലമുറകളിലൂടെയും, മറ്റു ജീവജാലങ്ങളിലൂടെയും ജീവൻ നിലനില്ക്കുക എന്നതാണ് പ്രധാനം, പ്രത്യേകിച്ചും ഈ പ്രപഞ്ചത്തിൽ മറ്റൊരിടത്തും ജീവൻ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല എന്ന സ്ഥിതിക്ക്.)

12. പോലീസ് സ്റ്റേഷനിൽ പോയിട്ടും അടി ഉണ്ടാക്കുന്നു (ഞാൻ അദ്ധ്വാനിച്ചു ഉണ്ടാക്കിയത്, എനിക്കും, എൻറെ കുടുംബത്തിനും ജീവിക്കാൻ ആണ്. പണിയെടുക്കാതെ, അത്‌ പിടിച്ചു പറിച്ചു ജീവിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ഞാൻ അനുവദിച്ചു കൊടുക്കില്ല. പിന്നെ, പോലീസ് രേഖയിൽ എസ്ഐ തന്നെ ഞാൻ തല്ലു കൊടുത്തവൻ ചെയ്ത തെമ്മാടിത്തരം രേഖപ്പെടുത്തിയിട്ടുണ്ട്. എത്ര കപടമാണീ ലോകം! ഇതേക്കുറിച്ച് ഒരു ബ്ലോഗ്‌ തന്നെ എഴുതാൻ ഉണ്ട്. എഴുതാം)

13. സ്വന്തം പെങ്ങളും എനിക്ക് വട്ടുണ്ടെന്ന് പറയുന്നു (എൻറെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സഹായിച്ചത് ഈ പറയുന്ന പെങ്ങളെ ആണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരുപാട് നൽകി. ഒരു മകളുടെ വിവാഹത്തിനു, ഭാര്യയോടു വാങ്ങി 6-7 പവൻ സ്വർണം ആണ് കൊടുത്തത്. അങ്ങിനെ കൊടുത്തതുകൊണ്ട്‌ എനിക്ക് വട്ടാണെന്ന് എൻറെ ഭാര്യ പറയുന്നു! അങ്ങിനെ ഞാൻ കൊടുക്കുന്നു എന്നു കണ്ടപ്പോൾ, കൂടുതൽ കൂടുതൽ വേണമെന്നായി. ഒരിക്കൽ 35 ലക്ഷം രൂപ വേണമെന്ന് പറഞ്ഞു. അതും ആ പെങ്ങളുടെ ഒരു മകൾ സൗദി അറബിയിൽ നല്ലൊരു ജോലി ചെയ്യുമ്പോൾ.

അതിനെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചാൽ ശരിയാവില്ല എന്നു തോന്നിയിട്ട്, ഞാൻ അവരെ അല്പം അകറ്റി നിർത്തി. ഇനി സ്വന്തമായി ജീവിക്കുവാൻ പറഞ്ഞു. നിന്നെ ഞാൻ ജീവിക്കാൻ അനുവദിക്കില്ല എന്നു പറഞ്ഞ്, അന്നു വീട് വിട്ടിറങ്ങിയതാണ്.

അതിലെ രസകരമായ കാര്യം എന്താണെന്നാൽ, കുടിച്ചു മറിച്ച് നടന്ന ജ്യെഷ്ടന്മാരോട് അവർക്ക് ഒരു പരാതിയും ഇല്ല എന്നതാണ്.

നാടകമേ ഉലകം. എന്തൊക്കെ കാണുകയും, കേൾക്കുകയും ചെയ്യണമോ ആവോ?

എന്നാലും ആ സ്ത്രീയും കഷ്ടതകൾ മാത്രം അനുഭവിച്ചതാണ്‌. കല്ല്യാണം കഴിക്കുന്നത്‌ വരെ വീടെന്ന നരകത്തിൽ. കല്ല്യാണം കഴിച്ചു ചെന്നത് അതിലും വലിയ നരകത്തിൽ (അതിന് ഞാനെന്തു പിഴച്ചു? ഞാൻ എനിക്ക് ജോലി ലഭിച്ച കാലം മുതൽ, അതിന് മുൻപ് കൂലിപ്പണി എടുത്തും, ഇവരുടെയൊക്കെ കഷ്ടതകൾ ഇല്ലാതാക്കാനേ ശ്രമിച്ചിട്ടുള്ളൂ. അങ്ങിനെ ജീവിക്കാതെ സ്വന്തം കാര്യം ചെയ്തിരുന്നെങ്കിൽ, ഞാനിന്നൊരു നാട്ടുപ്രമാണി ആയേനെ. ഒരു വീടുപണി പൂർത്തിയാക്കാൻ ആകാതെ ഈ 45 ആം വയസ്സിലും കഷ്ടപ്പെടില്ലായിരുന്നു,). കൂടെ ദുർബ്ബല ആയ സ്ത്രീയും. മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടുന്നതായി സ്വപ്നം കണ്ടു. അത്‌ വെളിപാട് ആണെന്ന് പറഞ്ഞ് കുറെ ദിവസങ്ങൾ എല്ലാവരുടെയും ഉറക്കം കെടുത്തി.

ദൈവഭക്തി ആകാശം മുട്ടെ ഉണ്ട്, എന്നാൽ കുടിലതയും ഒക്കെ അതിനും മേലെ ഉണ്ട് താനും.

ഇവർക്കൊക്കെ എത്ര ചെയ്താലാ എനിക്കൊന്നു ജീവിക്കാൻ പറ്റുക?)

14. ഞാൻ പെങ്ങൾമാർക്ക് എല്ലാം വാരിക്കോരി കൊടുക്കുന്നു (അതവൾ പറയും. കാരണം, അഞ്ചു പെണ്ണും, ഒരാണും മാത്രമുള്ള അവളുടെ വീട്ടിൽ, എല്ലാവരുടെയും സ്വത്തു കെട്ടിപ്പിടിച്ചു, കെട്ടു പ്രായം കഴിഞ്ഞിട്ടും, അവളുടെ ശമ്പളവും പിടുങ്ങി ജീവിച്ച, എന്നിട്ട് അവൾ ലീവിന് ചെല്ലുമ്പോൾ മോളെ എന്നു വിളിച്ചു ചിക്കൻ കറിയും ഉണ്ടാക്കി കൊടുത്തു സുഖിപ്പിച്ചു കബളിപ്പിക്കുന്ന ആങ്ങളയെ മാത്രമേ അവൾ കണ്ടിട്ടുള്ളു. അവനാകട്ടെ ആയ കാലത്ത് തന്നെ പെണ്ണും കെട്ടി, തുരുതുരാ മക്കളെയും ഉണ്ടാക്കി സസുഖം ജീവിക്കുന്നു. ഞാൻ എൻറെ പെങ്ങൾമാർക്ക് കൊടുക്കുന്നതാ തെറ്റ്? കൊടുത്തില്ലെങ്കിലും വട്ടൻ, ഇവിടെ കൊടുത്താലും വട്ടൻ!)

15.മകളുടെ കാത് കുത്താൻ സമ്മതിക്കുന്നില്ല (അവൾ വളർന്ന് സ്വന്തമായി തീരുമാനം എടുക്കാൻ ആവുന്നതുവരെ അവളെ അടിമയാക്കാൻ എനിക്ക് സമ്മതമല്ല. എന്നാലും, എൻറെ മകളുടെ ഭാവി നിശ്ചയിക്കാൻ പോലും ഈ വൃത്തികെട്ട സമൂഹം എന്നെ അനുവദിക്കുന്നില്ല. അവളും വിശ്വസിക്കുന്നു, വിശ്വസിക്കുന്നു എന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു. എന്തു വിശ്വസിക്കുന്നു എന്നത് അവളെ പഠിപ്പിക്കുന്നവർക്കോ, അവൾക്കോ അറിയില്ല. വെറുതെ വിശ്വസിക്കുന്നു. കുട്ടികളെ ഇങ്ങനെ അന്ധരാക്കുന്നത് എന്നില്ലാതാകുന്നുവോ, അന്നേ ഈ ലോകത്ത്, ശാന്തിയും സമാധാനവും ഉണ്ടാവൂ.)

16. വയസ്സായ അപ്പൻറെ കണ്ണിൻറെ ശാസ്ത്രക്രിയക്കെന്നും പറഞ്ഞ് വെറുതെ 80000 രൂപ കളഞ്ഞു. (ഞാനിതിന് എന്താ മറുപടി പറയേണ്ടത്?)

ഡോക്ടർ ചോദിച്ചതിനെല്ലാം ഞാൻ മറുപടി നൽകി. ചില സംഭവങ്ങൾ നടന്ന കൃത്യമായ തിയതികൾ പറയാൻ ഞാൻ വിഷമിച്ചു. അത്രയും ഓർമ്മശക്തി ഉണ്ടായിരുന്നെങ്കിൽ, എനിക്കുള്ള പഠിക്കാനുള്ള താൽപര്യവും, കണക്കിനുള്ള എൻറെ കഴിവും ചേരുമ്പോൾ, ഞാനിന്ന് ഏതു നിലയിൽ എത്തിയേനെ!

ജോലി നഷ്ടപ്പെട്ടതിനെ കുറിച്ച് പറഞ്ഞപ്പോൾ, സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുമ്പോൾ ജോലി നഷ്ടപ്പെടും എന്നു ഞാൻ പറഞ്ഞു. തന്മൂലം എനിക്ക് ഒരുപാട് പരാജയങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ, അതു ശരിയാണോ എന്നായി ഡോക്ടർ. 'എൻറെ ലെവലിലെയ്ക്ക് വരാൻ നീയിനിയും വളരണമെടാ പുല്ലേ' എന്നു പറയാൻ ആണ് ഞാൻ ആഗ്രഹിച്ചത്‌. പക്ഷെ അവിടെ നിന്നും എങ്ങിനെയും രക്ഷപ്പെടുക എന്ന ഒരേയൊരു ലക്‌ഷ്യം മുന്നിൽ ഉള്ളതിനാൽ, എല്ലാവരും അതുപോലെ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണം എന്നു മാത്രം ഞാൻ പറഞ്ഞുവച്ചു.

മൂത്തവർ എല്ലാം കുടിച്ചു നശിപ്പിച്ചില്ലേ എന്നു ചോദിച്ചപ്പോൾ, അതിനു ഞാനും ഇരയാണെന്നും, അതിൽ നിന്നും കരകയറാൻ ഞാൻ വളരെ കഷ്ടപ്പെട്ടു എന്നും ഞാൻ പറഞ്ഞു. അങ്ങിനെ കുടിച്ചതിനു എനിക്ക് മനോരോഗം ഉണ്ടെന്നല്ല, ഇവിടുത്തെ സർക്കാരുകൾ മുക്കിനു മുക്കിനു ബാറുകൾ അനുവദിച്ചു തന്തക്കു പിറക്കായിക കാണിച്ചതാണെന്നു പറയണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷെ പറഞ്ഞില്ല. "അത്തരം ഒരു കുടുംബാന്തരീക്ഷത്തിൽ ജീവിച്ചു വളർന്നിട്ടും, ഇന്നെനിക്കു രണ്ടര ലക്ഷം രൂപ മാസശമ്പളമുള്ള ഒരു സ്ഥിരജോലിയുണ്ട്, എന്നിട്ടാണോടാ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്നെ മനോരോഗത്തിന് ചികിത്സിക്കാൻ കുറിച്ചിട്ടു പോയി കിടന്നുറങ്ങിയത് പൊലയാടി മോനെ" എന്നു പറയാനും ഞാൻ ആഗ്രഹിച്ചു. പക്ഷെ മിണ്ടിയില്ല.

എനിക്ക് ചികിത്സയല്ല, ഞാൻ പുരുഷപീഡനത്തിന് ഇരയാണെന്നും, അതിനാൽ വിവാഹ മോചനം ആണ് വേണ്ടതെന്നും ഞാൻ ഡോക്ടറോട് പറഞ്ഞു.

തലേന്ന് നാലുമണിവരെ ഡോക്ടർ എന്നെ കാത്തിരുന്നു എന്നും, കാണാഞ്ഞപ്പോൾ വീട്ടിലേയ്ക്ക് പോന്നു എന്നും ഡോക്ടർ പറഞ്ഞു. അതായത് നാലുമണി വരെ കാണാതിരുന്നപ്പോൾ, ഒരാൾ മനോരോഗി ആണെന്നും, അതിനുള്ള ചികിത്സ ആരംഭിക്കാം എന്നും ഡോക്ടർ തീരുമാനിച്ചു, പിന്നെ പോയി കിടന്നുറങ്ങി!

ഇതിനിടയിൽ, എന്നെ ഏറ്റവും ഞെട്ടിച്ച ഒരു ചോദ്യം ഡോക്ടർ എന്നോട് ചോദിച്ചു. ആറ് വയസ്സ് മാത്രം പ്രായമുള്ള എൻറെ മകളെ അവിടെ ചികിത്സിക്കുന്നുണ്ടെന്ന കാര്യം എനിക്കറിയാമോ എന്നാണ് ചോദിച്ചത്. ഞാൻ പറയുന്നു, വിവരം കെട്ട ഒരമ്മ (കൊച്ചു തൂറിയാൽ കഴുകിക്കാതെ (അപ്പി ഉണങ്ങി  നാപ്പിയുടെ ഉള്ളിൽ കാണും. അവൾ കുഞ്ഞിനെ എടുക്കാറില്ലെന്നതോ പോകട്ടെ, കുഞ്ഞിനെ വേണ്ടവിധം ശ്രദ്ധിക്കുന്നില്ല എന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണോ?), ജോലി കഴിഞ്ഞ് വരുന്ന ഞാൻ എടുക്കുമ്പോൾ, കൊച്ചിനെ തീട്ടം മണക്കുന്നു എന്നു പറയുമ്പോൾ, എൻറെ മൂക്കിൻറെ കുഴപ്പം ആണെന്നും, എനിക്ക് വട്ടാണെന്നും പറയുമ്പോൾ വഴക്കുണ്ടാകുകയും, ആ വഴക്ക് കണ്ടുകണ്ടു പേടിച്ച് കൊച്ചു തൂറുന്നത് തന്നെ നിർത്തിയാൽ ആർക്കാണ് ചികിത്സ വേണ്ടത്? ഇതിനെല്ലാം ശേഷം മകൾ എപ്പോഴോ അപ്പി വച്ചിട്ട് ഇതുവരെയും കഴുകിയില്ല എന്നവർ അറിഞ്ഞാൽ പോലും, എന്നെ വട്ടനെന്നൊക്കെ വിളിച്ചതിന് ക്ഷമ പറയാറില്ലെന്നതോ പോകട്ടെ, അത് സമ്മതിച്ചു തരാൻ പോലും അവൾ തയ്യാറാവില്ല. അപ്പോഴും എപ്പോഴത്തെയും പോലെ കുറെ ന്യായീകരണങ്ങൾ മാത്രം.) പറഞ്ഞതു കേട്ട് എൻറെ മകൾക്ക് ചികിത്സ വിധിച്ച ഡോക്ടറെ ചങ്ങലക്കിടണം.

ഇപ്പോൾ എനിക്ക് മനസ്സിലാകുന്നു. എൻറെ ഭാര്യയെന്നു പറയുന്ന സ്ത്രീ ഞാൻ വീട്ടിൽ ഉള്ള സമയത്തൊക്കെ ജലദോഷത്തിനും, കഫക്കെട്ടിനും ഒക്കെ നല്ലതാണെന്ന് പറഞ്ഞു ഗുളികകൾ തരുമായിരുന്നു. മകൾക്ക് ദിവസവും കൊടുക്കുന്നുണ്ട്. എൻറെ അപ്പനും അവൾ എന്തൊക്കെ കൊടുത്തിട്ടുണ്ട് എന്ന്‌ ആർക്കറിയാം.

ഞാൻ പറയുന്നു, ഭ്രാന്തുള്ളവരെ ചങ്ങലക്കിടണം. എൻറെ മകളെ എങ്ങിനെ എങ്കിലും രക്ഷിക്കണം.

എല്ലാം കഴിഞ്ഞ്, എനിക്ക് മാനസ്സിക പ്രശ്നം ഇല്ലെന്നും, പ്രശ്നങ്ങൾ നേരിടാൻ ഉള്ള വിഷമവും, ക്ഷിപ്രകോപവും ഒക്കെ കുറച്ചു കൊണ്ടു വരുവാൻ ആവശ്യമായ ചികിത്സ വേണമെങ്കിൽ ചെയ്യാമെന്നും, അതിനും അടച്ചിട്ട സെല്ലിൽ കിടക്കേണ്ട ആവശ്യമില്ലെന്നും ഡോക്ടർ പറഞ്ഞപ്പോൾ, അതല്ല, ഇപ്പോൾ തന്നെ ചികിത്സ വേണമെന്നായി എൻറെ ഭാര്യ എന്നു പറയുന്ന സ്ത്രീ.

ഇതിനിടയിൽ കതകിൽ തള്ളിയപ്പോൾ മകളുടെ കൈയ്യിൽ ഉണ്ടായ മുറിവും, മകളിലുള്ള മനോരോഗത്തിൻറെ ഫലമാണെന്ന് അവൾ ഡോക്ടറിനോടും, അവിടെയുള്ള ഡ്യൂട്ടി നേഴ്സിനോടും പറഞ്ഞുകൊണ്ടിരുന്നു.

പിന്നീട് പുറത്തു വന്നു ഡോക്ടർ എൻറെ ബന്ധുക്കാരോട് ഉണ്ടായ കാര്യങ്ങളുടെ ഒരേകദേശ രൂപം നൽകി. എൻറെ ഭാര്യ എന്നു പറയുന്ന സ്ത്രീ പലതവണ ഡോക്ടറെ പോയി കാണുകയും, മനോരോഗത്തിന് എന്നെ ചികിത്സിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്യുമായിരുന്നത്രേ. അതുകേട്ട് എന്നെ ചികിത്സിക്കാൻ ഡോക്ടർ അങ്ങു തീരുമാനിച്ചു. എനിക്ക് പറ്റിയ അപകടം ഒരു മറയായി ഉപയോഗിക്കാനും അങ്ങു തീരുമാനിച്ചു!

ഇനി ഡോക്ടറോടാണ് എനിക്ക് ചോദിക്കാൻ ഉള്ളത്. എന്തടിസ്ഥാനത്തിൽ ആണ് അങ്ങിനെ ഒരു നിഗമനത്തിൽ എത്തിയത്. എടോ പുല്ലേ, തലേന്ന് രാത്രി മുതൽ ഒന്നും കഴിക്കാതെ, ബലമായി തടങ്ങലിൽ വച്ചിട്ട്, മനോരോഗത്തിന് ചികിത്സിക്കാൻ ഒരുങ്ങിയ ഒരു വ്യക്തി, എങ്ങിനെയാണെടാ ശാന്തനായി ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുന്നത്? മാത്രവുമല്ല, കൂടെ കിടന്നു ഭർത്താവിൻറെ ആവശ്യം സാധിച്ചു കൊടുക്കാതെ, ഇല്ലാത്ത ബ്ലീഡിംഗ് കഥ ഉണ്ടാക്കി, ഭർത്താവിനെ മനോരോഗത്തിന് ചികിത്സിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന ഒരു സ്ത്രീ കൂടെ ഉണ്ടെങ്കിൽ, ഞാൻ കോപിക്കുകയും, അസ്വസ്ഥതപ്പെടുകയും അല്ലാതെ നാമജപം ചൊല്ലുമോടോ?

അടുത്ത ചോദ്യം, ഞാൻ നോർമൽ ആണെന്ന് നീ കണ്ടെത്തി. അങ്ങിനെയെങ്കിൽ, എന്തടിസ്ഥാനത്തിൽ ആണെടാ പൊലയാടിമോനേ, തലേന്ന് രാത്രി എനിക്ക് മനോരോഗത്തിനുള്ള ചികിത്സ വിധിച്ചിട്ടു നീ പോയി കിടന്നുറങ്ങിയത്? ഇപ്പോൾ മനസ്സിലായോടാ തായോളീ, ഞാൻ എന്തുകൊണ്ടാണ്, എപ്പോഴൊക്കെയാണ് തെറി വിളിക്കുന്നതെന്ന്?

തെറി പറയാതെയും എനിക്കിതൊക്കെ എഴുതാൻ അറിയാം. പക്ഷെ ഇവിടെ തെറി എഴുതിയത്, ഞാൻ എപ്പോഴാണ് തെറി വിളിക്കുന്നത്‌ എന്ന്‌ നിന്നെ മനസ്സിലാക്കി തരാനാണ്. എനിക്കല്ലെടാ കുഴപ്പം, അന്ധതയിലും, അജ്ഞതയിലും, കപടതയിലും, അതുപോലെ മറ്റുള്ളവരെ പറ്റിച്ചും, പിടിച്ചുപറിച്ചും സ്വാർത്ഥജീവിതം നയിക്കുന്ന എനിക്ക് ചുറ്റുമുള്ളവർക്കാണ് കുഴപ്പം. അവർ ഭൂരിപക്ഷം ആയതുകൊണ്ട് എനിക്ക് വട്ടാണെന്ന് അവർക്ക് തോന്നുന്നു. പക്ഷെ സമൂഹത്തിലുള്ള മുഴുവൻ പേരും ഒരു തെറ്റ് ദിനചര്യപോലെ ചെയ്തുകൊണ്ടിരുന്നാലും തെറ്റ് തെറ്റല്ലാതാവുകയില്ല പക്ഷെ ദൌർഭാഗ്യവശാൽ അതാണ്‌ ഇവിടെ നടക്കുന്നത്. അതിനെ സംസ്ക്കാരമെന്നും, വിശ്വാസമെന്നും ഒക്കെ പറഞ്ഞു വരും തലമുറകളിലെയ്ക്കും അവർക്ക് തിരിച്ചറിവാകുന്നതിനു മുൻപ് തന്നെ അടിച്ചേൽപ്പിക്കുന്നു (ഈ ബ്ലോഗ്‌ വായിക്കുക: http://seban15081969.blogspot.ae/2014/09/this-is-how-these-fucking-religions.html). നീയും ഒരു വിശ്വാസി ആയതങ്ങിനെയാണ്. എന്നെ മനോരോഗി എന്നു വിളിക്കുന്നതിനു പകരം, അത്തരം കപട സംസ്ക്കാരങ്ങളും, വിശ്വാസങ്ങളും തുടച്ചുമാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങുകയാണ് വേണ്ടത്.

നവംബർ എട്ടാം തിയതി വൈകുന്നേരം എന്നെ അവിടെ നിന്നും മോചിപ്പിച്ചു. അങ്ങിനെ ഡോക്ടർ തീരുമാനിച്ചതിനു ശേഷവും എൻറെ ഭാര്യ എന്ന്‌ വിളിക്കുന്ന സ്ത്രീ, എന്നെ ഇറക്കാതിരിക്കാൻ ഒരു പാട് ശ്രമിച്ചു. വനിതാ കമ്മിഷനെ സമീപിക്കും എന്നവൾ പറഞ്ഞപ്പോൾ, ഹോസ്പിറ്റൽ അധികൃതർ എന്നെ വിട്ടയക്കുന്നത് വീണ്ടും താമസിപ്പിച്ചു.

എന്നിട്ടും രക്ഷയില്ല എന്നു കണ്ടപ്പോൾ, അവൾ വീണ്ടും എൻറെ സെല്ലിൽ എൻറെ കട്ടിലിൽ വന്നിരുന്നു നിലവിളിച്ചു. എന്നെ സഹായിക്കാൻ വന്നവർ എല്ലാം എന്നെ ചൂഷണം ചെയ്യാൻ തക്കം പാർത്തിരിക്കുന്നവർ ആണെന്നും, ചികിത്സ എടുത്തിട്ട് ഒന്നിച്ചു ജീവിക്കണമെന്നും പറഞ്ഞു നിലവിളിച്ചു.

അവൾ ഒരു വിഷമാണ്. എന്നെ തകർക്കാൻ സ്വന്തം ആർത്തവം വരെ ഉപയോഗിച്ച വിഷം. ആറ് മാസം അന്യദേശത്ത് ഒറ്റയ്ക്ക് താമസിച്ചു വന്ന ഭർത്താവിനു വേണ്ടി ഒരിക്കലെങ്കിലും കിടന്നു തരാതെ, ഇല്ലാത്ത ബ്ലീഡിങ്ങിനെ കൂട്ടുപിടിച്ച് കെണിയൊരുക്കി, ഏറ്റവും നീതിമാനായ ഒരു മനുഷ്യനെ മനോരോഗിയാക്കി, എല്ലാക്കാലത്തേയ്ക്കുമായി ഒന്നിനും കൊള്ളാത്തവൻ ആക്കാൻ ശ്രമിച്ച വിഷം.

ഡോക്ടർ കുഴപ്പമില്ലെന്നു പറഞ്ഞതിനു ശേഷവും, ഞാൻ അഭിനയിക്കുക ആയിരുന്നെന്നും, അതു ഡോക്ടർ പിന്നീട് പറഞ്ഞു എന്നും പറഞ്ഞു ഇനിയും ചികിത്സിക്കണം എന്നു പറയുന്ന വിഷം. അങ്ങിനെ അഭിനയിക്കാൻ എനിക്കറിയാമെങ്കിൽ, അങ്ങിനെ അഭിനയിക്കാനുള്ള കഴിവുള്ളതു തന്നെ എനിക്ക് മനോരോഗം ഇല്ലെന്നതിൻറെ തെളിവാണെന്ന് അറിയാനുള്ള കഴിവുപോലും ഇല്ലാത്ത വിഷം. അതോ അവൾക്കു പിന്നിൽ നിന്നു അവളെ ഒരു ശിഖണ്ടിയായി മുന്നിൽ നിർത്തി ആരെങ്കിലും  പ്രവർത്തിക്കുന്നതാണോ? അന്വേഷിക്കണം.

അവളിൽ ആ വിഷം വെറുതെ അങ്ങുണ്ടായതല്ല, മറിച്ച് ഇല്ലാത്ത ദൈവങ്ങളും, അവയെ സൃഷ്ടിച്ച മതങ്ങളും, ഇതെല്ലാം വിശ്വസിച്ച് ആഭരണമാക്കി അതിനെ മുതലെടുത്തും, അതു തലമുറകളിൽ അവർ പോലുമറിയാതെ അടിച്ചേൽപ്പിച്ചും, പിന്നെ അന്ധതയിലും അജ്ഞതയിലും ജീവിക്കുന്ന അച്ചന്മാരും എന്തിന് പോപ്പുവരെ അടങ്ങിയ ഒരു വിഭാഗവും, അവനവൻറെ വിയർപ്പിനാൽ ജീവിക്കാൻ ശ്രമിക്കാതെ, അഴിമതി കാണിച്ചും പിടിച്ചു പറിച്ചും ജീവിച്ചിട്ട്, അതിന്മേൽ ആട്ടിൻതോൽ അണിഞ്ഞു നടക്കുക എന്നതു മാത്രമല്ല, സത്യസന്ധമായി ജീവിക്കാൻ നിരന്തരം ശ്രമിക്കുന്ന എന്നെ ജീവിക്കണമെങ്കിൽ പ്രാക്ടിക്കൽ ആകണം എന്നുപദേശിക്കുകയും ചെയ്യുകയും, അത് ചെയ്യാതിരിക്കുമ്പോൾ എൻറെ ജോലികൾ തെറിപ്പിക്കുകയും, എന്നിട്ടും തൃപ്തിയാകാതെ എന്നെ വട്ടൻ എന്നു വിളിക്കുകയും ചെയ്യുന്ന (അതാണല്ലോ എളുപ്പം) കപടത മാത്രം മുഖമുദ്ര ആക്കിയ മനുഷ്യർ അടങ്ങിയ ഈ സമൂഹമാണ് അവളിൽ ആ വിഷം കുത്തി നിറച്ചിരിക്കുന്നത്. ഞാൻ ആ സമൂഹചിന്തക്കും, കപടതക്കും, അന്ധതക്കും എതിരെ ശബ്ദിക്കുകയും, അതുവഴി നിരന്തരം ജോലി നഷ്ടപ്പെടുകയും, പരാജയം സംഭവിക്കുകയും ചെയ്യുമ്പോൾ, ഞാൻ മുൻപ് പറഞ്ഞ സമൂഹത്തിൻറെ ഭാഗമായ എൻറെ ഭാര്യ എന്നു പറയുന്ന സ്ത്രീ എന്നെ വട്ടൻ എന്നു വിളിച്ചില്ലെങ്കിലേ അതിശയിക്കാനുള്ളൂ.

ചുരുക്കി പറഞ്ഞാൽ എൻറെ കുടുംബം തകർത്തത് ഇനിയും വളരാൻ തയ്യാറാകാത്ത ഈ സമൂഹം ആണ്. ഞാൻ പറയുന്നത് ശരിയാണെന്ന് പറഞ്ഞതിനു ശേഷം, തൊട്ടു പിന്നാലെ  'പക്ഷെ പ്രായോഗികം അല്ല, പ്രാക്ടിക്കൽ ആകണം' എന്നുപദേശിക്കാതെ, ഞാൻ പറയുന്നതിൽ കാര്യമുണ്ടെന്നും, അതനുസരിച്ച് ജീവിക്കുകയും വളരുകയും ചെയ്യുമ്പോൾ അത് ഇന്നത്തെ തലമുറക്കും, വരും തലമുറക്കും കൂടുതൽ ശാന്തിയും സമാധാനവും പ്രധാനം ചെയുമെന്നും മനസ്സിലാക്കി, എന്നെ അംഗീകരിക്കുമ്പോൾ, എനിക്ക് നീതി ലഭിക്കുകയും, അത് കാണുമ്പോൾ ഞാനൊരു വട്ടനല്ലെന്ന് എൻറെ ഭാര്യ തിരിച്ചറിയുക മാത്രമല്ല, എന്നെപ്പോലെ ഒരാളെ ഭർത്താവായി കിട്ടിയ ഞാൻ എത്ര ഭാഗ്യവതിയാണെന്ന് ചിന്തിച്ചു തുടങ്ങി, അതിൻറെ ഫലമായി ഞങ്ങളുടെ ജീവിതം വീണ്ടും പച്ചപിടിക്കുകയും ചെയ്യും.

സത്യസന്ധമായി ജീവിക്കുന്ന ഒരാൾക്ക്‌ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയും, അങ്ങിനെ ജീവിക്കുന്നവർക്ക് പരമാവധി ക്ഷേമം ഉറപ്പാക്കുകയും ചെയ്‌താൽ (അതാണ്‌ ഏതൊരു ഭരണകൂടവും ചെയ്യേണ്ടത്), എനിക്ക് നീതി കിട്ടുമെന്നുറപ്പ്‌, ഞാൻ അതർഹിക്കുന്നു. അങ്ങിനെ ഒരു പിതാവിൻറെ മകളാണ് ഞാനെന്ന് എൻറെ മകൾ അഭിമാനപൂർവ്വം പറയാൻ ഇടവരുത്തണം..

ഇനിയെനിക്ക് മുഖ്യമന്ത്രിയോടാണ് പറയാനുള്ളത്. പട്ടാളത്തിൽ നിന്നും എന്നെ പിരിച്ചു വിട്ട്, ജയിലിൽ അടച്ചത് ഞാൻ നീതിമാനും, അഴിമതിക്കെതിരെ പോരാടിയത് കൊണ്ടും ആണ്. എത്ര തവണ ആണെടാ നീതിക്ക് വേണ്ടി നിൻറെ ഒക്കെ പിന്നാലെ നടക്കേണ്ടത്‌? അങ്ങിനെ പിരിച്ചു വിടപ്പെട്ടതിൻറെ ഫലം കണ്ടോടാ? എനിക്ക് വന്ന സാമ്പത്തിക നഷ്ടവും ദുരിതങ്ങളും ഒരു വശത്ത്. അതിനും മേലെ, അങ്ങിനെ പിരിച്ചു വിടപ്പെട്ടത്‌ എനിക്ക് വട്ടായത് കൊണ്ടാണെന്ന് പറഞ്ഞു എൻറെ ഭാര്യയെന്നു പറയുന്ന സ്ത്രീ എന്നെ കെണിയിൽ പെടുത്തി മനോരോഗത്തിന് ചികിത്സിച്ചു ഒരു ജീവിക്കുന്ന ശവം ആക്കാൻ ശ്രമിക്കുന്നു.

എന്നിട്ടും എനിക്ക് നീതി ഉറപ്പാക്കാൻ ശ്രമിക്കുന്നതിനു പകരം, എൻറെ പരാതി (6199/2014) വീണ്ടും കുറുക്കൻറെ കയ്യിൽ തന്നെ കൊടുക്കുന്നു. അവർ അതു കീഴ്ഘടകത്തിന് കൊടുക്കാൻ പറയുന്നു, അതിനർത്ഥം, എനിക്ക് നീതി കിട്ടില്ലെന്നുറപ്പ്.

എൻറെ ഭാര്യയെന്നു പറയുന്ന സ്ത്രീ കരുതുന്നതു പോലെ എനിക്ക് വട്ടായതു കൊണ്ടല്ല എൻറെ ജോലികൾ നഷ്ടപ്പെടുന്നത്, മറിച്ച് ഞാനൊരു നീതിമാൻ ആയതു കൊണ്ടാണ്. അതുകൊണ്ടുതന്നെ, എൻറെ പോരാട്ടത്തിനു ഒരു കുറവും ഉണ്ടാവില്ല. ഞാനാണ് ജീവിക്കാൻ അർഹൻ. എൻറെ കുഞ്ഞിനെ ഓർത്തെങ്കിലും എനിക്ക് നീതി ഉറപ്പാക്കെടോ.

പിന്നെ, ഒരിക്കലും നേരിൽ കാണുകയോ, പരിശോധിക്കുകയോ ചെയ്തിട്ടില്ലാത്ത എനിക്ക്, വിവരമില്ലാത്ത ഒരു സ്ത്രീ പറഞ്ഞ വിവരണത്തിൻറെ അടിസ്ഥാനത്തിൽ മനോരോഗത്തിനുള്ള ചികിത്സ വിധിച്ചിട്ടു, പോയി കിടന്നുറങ്ങിയ ഡോക്ടർ ഫ്രാൻസിസ് ജോർജിനെതിരെയും, എന്നെ ബലമായി തടങ്കലിൽ വച്ച്‌, അപകത്തിൽപെട്ടതിനുള്ള ചികിത്സയെന്ന വ്യാജേന (അങ്ങിനെ ചെയ്തിരുന്നെങ്കിൽ എൻറെ വീട്ടുകാർ പോലും ഞാൻ ഒരു ജീവശ്ചവം ആയതു അപകടം മൂലമാണെന്ന് കരുതിയേനെ, എൻറെ ഭാര്യയെന്ന സ്ത്രീയുടെ അപാര ബുദ്ധി.), മനോരോഗത്തിന് ചികിത്സിക്കാൻ ശ്രമിച്ച ആശുപത്രി അധികൃതരെയും വിശദമായ അന്വേഷണം നടത്തി നിയമത്തിൻറെ മുന്നിൽ കൊണ്ടുവരണം എന്നും അപേക്ഷിക്കുന്നു.

സെബാസ്റ്റ്യൻ തോമസ്‌





Thursday 6 November 2014

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്നത് (6462/2014)

മകളെ സർക്കാർ സ്കൂളിൽ ചേർക്കാം എന്നു പറഞ്ഞപ്പോഴും എനിക്ക് വട്ടാണെന്ന് ഭാര്യ പറഞ്ഞു. പിന്നെ അവളാണ് കുഞ്ഞിനെ കണ്ണൂർ ജില്ലയിലെ, ചെറുപുഴ ഉള്ള Archangel's English Medium സ്കൂളിൽ ചേർത്തത്. Christian Management School ആണത്.

അവിടത്തെ പെരുന്നാൾ നേർച്ച എന്ന പേരിലുള്ള അനധികൃത പണപ്പിരിവിനെക്കുറിച്ച് ഞാൻ കഴിഞ്ഞ ഒരു ബ്ലോഗിൽ എഴുതിയിട്ടുണ്ട് (http://seban15081969.blogspot.in/2014/05/blog-post.html).

കഴിഞ്ഞ ആഴ്ച്ച അമ്മ മകളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്‌ കേട്ടാണ് ലീവിന് നാട്ടിൽ വന്ന ഞാൻ ഉണർന്നത്. CREATURS എന്നു സ്പെല്ലിങ്ങ് പറഞ്ഞിട്ട് അത് CREATORS എന്ന രീതിയിൽ ഉച്ചരിച്ചു. ഒരുപാട് ആലോചിച്ചിട്ടും CREATURS എന്നൊരു ഇംഗ്ലീഷ് പദം എനിക്ക് കിട്ടിയില്ല. ഞാൻ ബുക്ക്‌ വാങ്ങി നോക്കി. അതിൽ CREATURES ഉണ്ടായിരുന്നു. CREATURS എന്നൊരു പദം ഇല്ലെന്നു ഞാൻ പറഞ്ഞപ്പോൾ ഉണ്ടെന്നായി അവൾ. പിന്നെ എപ്പോഴുമെന്ന പോലെ നിങ്ങൾക്ക് എന്തറിയാം എന്ന മട്ടിൽ അവൾ എന്നെ നോക്കി.

ഞാൻ വീണ്ടും ആവർത്തിച്ചപ്പോൾ ടീച്ചർ മകളുടെ നോട്ടിൽ എഴുതിയതു കാണിച്ചു. അപ്പോഴാണ്‌ ഞാൻ ശരിക്കും ഞെട്ടിയത്. അതിൽ ടീച്ചർ CREATURS എന്ന്‌ എഴുതി വച്ചിരിക്കുകയാണ്. ഞാനാ മറിച്ച പേജുകളിൽ ഒന്നു കണ്ണോടിച്ചു. അതിൽ ടീച്ചർ തന്നെ എഴുതിയ പല തെറ്റുകൾ!

CREATURES എന്നത് CREATURS എന്ന്‌ എഴുതിയിരിക്കുന്നു. 'Who has given us a (or this) beautiful world?' എന്നിടത്ത് 'who has give us beautiful world' എന്ന്‌ എഴുതിയിരിക്കുന്നു. "has given" എന്നിടത്ത് "has give" എന്നഴുതിയിരിക്കുന്നു. ‍വാചകത്തിൻറെ ആദ്യം വലിയ അക്ഷരം ഇല്ല. ചോദ്യത്തിൻറെ അവസാനം Question Mark ഇല്ല. ഇതിനെല്ലാമുപരി, ഇല്ലാത്ത ഒരു ദൈവം ആണ് ഈ ലോകം തന്നത് എന്ന തെറ്റ് സ്കൂളിലും പഠിപ്പിച്ചു കുട്ടികളെ കൂടുതൽ കൂടുതൽ അന്ധരാക്കുന്നു.

എന്താണ് കൂണുപോലെ മുളക്കുന്ന ഇത്തരം വിദ്യാഭ്യാസ (അതോ വിദ്യാഭാസമോ?) സ്ഥാപങ്ങളുടെ നിലവാരം? ആരാണ് ഇതൊക്കെയും അതുപോലെ, അവിടെ പഠിപ്പിക്കുന്ന അധ്യാപകരുടെ നിലവാരവും പരിശോധിക്കുന്നത്? വിദ്യാഭ്യാസ വകുപ്പിന് ഇത്തരം സ്ഥാപനങ്ങളുടെ മേൽ എന്തെക്കിലും നിയന്ത്രണം ഉണ്ടോ?

അന്ന് ഞാൻ മകളുടെ കൂടെ ആ ബുക്കും എടുത്ത് സ്കൂളിൽ പോയി. അന്നത്തെ സ്കൂളിലെ അസ്സംബ്ലിയിൽ നടക്കുന്നത് നേരിൽ കാണാൻ ഇടയായി. ഒരുപാട് അനുവദനീയം അല്ലാത്ത കാര്യങ്ങൾ ആണ് അവിടെ കാണാൻ ഇടയായത്. അവ താഴെ കൊടുക്കുന്നു:

(a) തുടങ്ങിയത് തന്നെ ദൈവം ആണ് എല്ലാം സൃഷ്ടിച്ചത് എന്ന പാട്ടോടെയാണ്‌.
(b) ബൈബിളിലെ ലൂക്കായുടെ സുവിശേഷവായന (ഇത് വിദ്യ അഭ്യസിക്കാനുള്ള സ്ഥാപനമോ അതോ വേദപാഠ ക്ലാസ്സോ?)
(c) Principal (ഒരു കന്യാസ്ത്രീയാണ്) പറഞ്ഞതിൽ വ്യാകരണ തെറ്റ്. There are class leaders are there എന്ന്‌ പറയുന്നത് കേട്ടു.

അസ്സംബ്ലി കഴിഞ്ഞ് ഞാൻ പ്രിൻസിപ്പലിനെ കണ്ട് നോട്ടുബുക്ക് കാണിച്ചു. ഇംഗ്ലീഷ് നോട്ടിലെ ടീച്ചർ തന്നെ ഒരു പേജിൽ വരുത്തിയ ഒന്നിലധികം തെറ്റുകൾ വിശദീകരിക്കാൻ അവർ വിഷമിച്ചു. പിന്നെ നോട്ടുബുക്ക് അവർ വാങ്ങിയിട്ട്, അത് ടീച്ചറിനെ കാണിക്കാം എന്ന്‌ പറഞ്ഞു. അവർ തന്നെ അസ്സംബ്ലിയിൽ വരുത്തിയ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ അവർ നിന്ന് ചൂളുന്നത് കണ്ടു.

പിന്നെ രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷമാണ് ആ നോട്ടുബുക്ക് അവർ  മകളുടെ വശം തിരികെ നൽകിയത്. അതിൽ വളരെ മിനക്കെട്ട് ടീച്ചർ ഒരുപാട് തിരുത്തലുകൾ വരുത്തിയിരുന്നു. ആ പേജുകൾ ഇതോടൊപ്പം ലോഡ് ചെയ്തിട്ടുണ്ട്.

ഇനി അവിടുത്തെ ഒരു പാഠപുസ്തകത്തിലെ ഒരു അദ്ധ്യായം ഇതോടൊപ്പം ലോഡ് ചെയ്തിട്ടുണ്ട്. അവിടെ നടക്കുന്നത് വിദ്യാഭ്യാസം അല്ല മറിച്ച് വേദപാഠമെന്ന ആഭാസം ആണ് എന്നതിന് വേറെ തെളിവൊന്നും വേണ്ട.

ചുരുക്കി പറഞ്ഞാൽ എൻറെ മകളും, അതുപോലെ ആ സ്കൂളിലുള്ള മറ്റു കുട്ടികളും പഠിക്കുന്നത് തെറ്റുകളുടെ ഒരു കൂമ്പാരം ആണ്. പക്ഷെ ഉന്നത വിദ്യാഭ്യാസം നേടിയ അധ്യാപകർ ഉള്ള സർക്കാർ സ്കൂളുകളെ തള്ളി ഇത്തരം അന്ധത ആഭരണം ആക്കി നടക്കുന്ന ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന വിദ്യാഭ്യാസ കച്ചവടസ്ഥാപനങ്ങളിൽ  കുട്ടികളെ വിട്ടു പഠിപ്പിക്കാനാണ് എന്നെ നിരന്തരം വട്ടൻ എന്ന്‌ വിളിക്കുന്ന എൻറെ ഭാര്യയെപ്പോലെ ഉള്ള മാതാപിതാക്കൾക്ക് താല്പര്യം.

ഇതിൻറെയെല്ലാം പൂർണ്ണ ഉത്തരവാദിത്തം കേരള സർക്കാരിനും, വിദ്യാഭ്യാസ വകുപ്പിനും ആണ്. ഇങ്ങനെ ന്യൂനപക്ഷങ്ങൾ പണമുണ്ടാക്കാൻ നടത്തുന്ന സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടി, നല്ല ഉന്നതനിലവാരത്തിലേയ്ക്ക് ഇവിടുത്തെ സർക്കാർ സ്കൂളുകളും കോളേജുകളും ഉയർത്തി, സർക്കാർ ശമ്പളം പറ്റുന്ന അവിടെയുള്ള അധ്യാപകർ അവരുടെ ജോലി ഭംഗിയായി നിറവേറ്റുന്നു എന്നുറപ്പാക്കി പഠിച്ചു വളരുന്ന തലമുറയിൽ അന്വേഷണത്വര വളർത്തുകയും, അവർക്ക് സാമൂഹ്യബോധവും ദിശാബോധവും നൽകുന്നതിനുപകരം, അഡ്മിഷൻ കിട്ടാൻ പോലും വലിയൊരു തുക കൈക്കൂലിയായി വാങ്ങി (അവരാണ് മൂല്യങ്ങൽ പഠിപ്പിക്കുന്നത്‌), കള്ളത്തരം തന്നെ കണ്ടും കേട്ടും വളർന്ന്, അതൊക്കെ ജീവിതത്തിൻറെ ഒരു ഭാഗമാണെന്ന തോന്നലിൽ വളരാനിടയാക്കുന്ന ഇവിടുത്തെ വിദ്യാഭ്യാസസമ്പ്രദായം മാറണം.

ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങളുടെ മേൽ സമഗ്രമായ ഒരന്വേഷണം നടത്തും എന്ന്‌ കരുതുന്നു.