Saturday 23 May 2015

ചോദിക്കുന്ന പണം കൊടുത്തില്ലെങ്കിൽ മകളെ പീഡിപ്പിച്ചു എന്ന് പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഭാര്യ

"പപ്പാ, എനിക്ക് പില്ലോ വേണം", കട്ടിലിൽ എന്നോട് ചേർന്ന് കിടന്ന മകൾ അത് പറഞ്ഞപ്പോൾ, എനിക്കാദ്യം മനസ്സിലായില്ല. കാരണം രണ്ടു പില്ലോകൾ കൂടി ആ ബെഡ്ഡിൽ കിടപ്പുണ്ട്. പിന്നെ എന്തിനാണ് അവൾ എന്നോട് പില്ലോ വേണം എന്ന് പറയുന്നത്.

ഞാൻ അങ്ങിനെ സംശയിച്ചു നിൽക്കുമ്പോൾ, അവൾ എന്നോട് ഇടതുവശം തിരിഞ്ഞു കിടക്കുവാൻ പറഞ്ഞു. ഞാൻ അങ്ങിനെ കിടന്നപോൾ അവൾ എൻറെ ഇടതു കൈ പിടിച്ചു മടക്കി വച്ച്, അതിൽ തലവച്ച് എൻറെ മുഖത്തോട് മുഖം ചേർന്ന് കിടന്നു.

അപ്പോൾ അതാണ്‌ കാര്യം, മടക്കി വച്ച എൻറെ കയ്യാണ് അവളുടെ പില്ലോ!

തലേന്ന് അങ്ങിനെ കിടന്ന് ഞാൻ കഥകൾ പറഞ്ഞു കൊടുത്തിരുന്നു. ഒന്നല്ല, മൂന്നു കഥകൾ.

പക്ഷെ ഇത്തവണ ഒന്നും രണ്ടും കഥകൾ അല്ല അവൾ ആവശ്യപ്പെട്ടത്, പത്തെണ്ണമാണ്‌!

ഞാൻ അവതാളത്തിലായി. കൈയ്യിൽ സ്റ്റോക്ക്‌ ഉണ്ടായിരുന്ന കഥകൾ അവൾ അബുദാബിയിൽ വന്ന ആദ്യ രണ്ടു ദിവസങ്ങളിൽ തന്നെ പറഞ്ഞു തീർത്തു! ഇനി എന്ത് കഥ പറയും? അതും ഒന്നും രണ്ടുമാണോ, പത്തെണ്ണം!

നൂറു കഥ വേണമെങ്കിലും പറഞ്ഞുകൊടുക്കാം, കാരണം അതിൽപരം സന്തോഷം കിട്ടുന്ന മറ്റൊരു കാര്യമുണ്ടോ, പക്ഷെ കഥ വേണ്ടേ!!

ചെറുപ്പത്തിൽ ബാലരമ, ബാലമംഗളം പോലെയുള്ള കുട്ടികളുടെ വാരികകളിൽ നിന്നും നൂറുകണക്കിന് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഓർത്തെടുക്കാൻ മാത്രമുള്ള ഓർമ്മ ശക്തി ഒന്നും ഇപ്പോഴില്ല.

പക്ഷെ മക്കളോട് ചേർന്ന് ഇങ്ങനെ കഥ പറഞ്ഞു കൊടുത്തിട്ടുള്ള അപ്പന്മാരോട് ചോദിച്ചാൽ അറിയാം അങ്ങിനെ കഥ പറഞ്ഞു കൊടുക്കുന്നതിലെ നിർവ്വചിക്കാൻ ആവാത്ത സുഖം.

കുറെ ആലോചിച്ചിട്ടും കഥ ഒന്നും കിട്ടാത്തതിനാൽ, ഞാൻ ഒരു കഥ ഉണ്ടാക്കി പറയാൻ തീരുമാനിച്ചു.

"ഒരിടത്തൊരിടത്ത്...." എന്ന് പറഞ്ഞു തുടങ്ങിയതേ, ശ്രദ്ധിച്ചു കേൾക്കാനായി അവൾ എന്നോട് കൂടുതൽ ചേർന്ന് കിടന്നു.

"ഒരിടത്തൊരിടത്ത് മാളു എന്ന് പറയുന്ന ഒരു വികൃതിക്കുട്ടി ഉണ്ടായിരുന്നു", ഞാൻ പറഞ്ഞു തീരുന്നതിനു മുൻപേ, അവൾ എന്നെ തടസ്സപ്പെടുത്തി.

"അതുവേണ്ട, എൻറെ പേര് ഉള്ള കഥ വേണ്ട!!" അവൾ തടസ്സപ്പെടുത്തും എന്നെനിക്ക് അറിയാമായിരുന്നു, അതുകൊണ്ട് തന്നെയാണ് കഥയിലെ കുട്ടിക്ക് മാളു എന്ന് പേരിട്ടത്!! അത് കഥ പറച്ചിലിൻറെ രസം കൂട്ടും.

"ഒരിടത്തൊരിടത്ത് ആൻ മേരി എന്നൊരു കുട്ടി ഉണ്ടായിരുന്നു." ഇത്തവണ അവളുടെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ പേരാണ് ഞാൻ പറഞ്ഞത്. അതവൾക്ക്‌ ഇഷ്ടമായി.

പിന്നെ എനിക്ക് അപ്പോൾ മനസ്സിൽ തോന്നിയ രീതിയിൽ ഞാൻ കഥ പറഞ്ഞുകൊണ്ടിരുന്നു. അതവൾ നന്നായി ആസ്വദിക്കുന്നുമുണ്ടായിരുന്നു.

പത്തു കഥകൾ പറയാനുള്ളതിനാൽ രണ്ടു മിനിറ്റു കൊണ്ടുതന്നെ ആദ്യകഥ പൂർത്തിയാക്കി!

പറഞ്ഞു നിർത്തിയിട്ട്, കൊള്ളാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ, കൊള്ളാം എന്നവൾ മറുപടി പറഞ്ഞു. കൂടെത്തന്നെ ഇനി ഒൻപത് കഥകൾ കൂടി ഉണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കുകയും ചെയ്തു.

കണക്കു തെറ്റിച്ചു അവളെ പറ്റിക്കാം എന്ന് മാത്രം കരുതേണ്ട, ഒൻപതെന്നു പറഞ്ഞാൽ ഒൻപത് കഥകൾ തന്നെ പറഞ്ഞെ തീരൂ!

അതിനാൽ ഞാൻ അടുത്ത കഥ മെനയാൻ ഉള്ള ശ്രമത്തിൽ ആയി.

ഏതായാലും, അവൾക്കു എണ്ണം തെറ്റിയില്ലെങ്കിലും, ഏഴുകഥകൾ കഴിഞ്ഞപ്പോഴേയ്ക്കും അവൾ മെല്ലെ മയക്കത്തിലേയ്ക്കു വീണു. എൻറെ കയ്യാകുന്ന പില്ലോയിൽ തലവച്ചു അവൾ ശാന്തമായി ഉറങ്ങി. ആ ഉറക്കം ആസ്വദിച്ചു ഞാൻ അവളുടെ മുടിയിഴകളെ താളാൽമകമായി തലോടി.

അവൾ വെറും പത്തുദിവസമേ എന്നോടൊപ്പം കാണുകയുള്ളൂ എന്ന ചിന്ത എന്നെ വിഷമിപ്പിക്കാതെയും ഇരുന്നില്ല.

അങ്ങിനെ അവൾ മടങ്ങുന്ന ദിവസംവരെ, എൻറെ കഥകൾ കേട്ട് അവൾ നന്നായി ഉറങ്ങി. മടങ്ങുന്നതിൻറെ തലേന്ന് അവൾ പറഞ്ഞു, "പപ്പാ, പത്തു ദിവസം പോരായിരുന്നു. ഒരു മാസം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു."

അപ്പോൾ അവളും അതാഗ്രഹിച്ചിരുന്നു. പക്ഷെ എന്ത് ചെയ്യാം, അവളുടെ അമ്മക്ക് മറ്റു പല തീരുമാനങ്ങളും ഉണ്ട്. എന്നെക്കാളും, ഒരപ്പൻറെയും മകളുടെയും സ്നേഹത്തെക്കാളും, പള്ളിക്കും അച്ചൻമാർക്കും പ്രാധാന്യമുള്ള അവളുടേതായ തീരുമാനങ്ങൾ.

എന്തു തന്നെയായാലും, അവൾ ഇവിടെയുണ്ടായിരുന്ന പത്തുദിവസങ്ങൾ ഞങ്ങൾക്ക് രണ്ടു പേർക്കും ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ആണ് സമ്മാനിച്ചത്‌.

എയർപോർട്ടിൽ എത്തി, അമ്മയോടൊപ്പം അകത്തേയ്ക്ക് നടക്കുമ്പോൾ, ചുരുങ്ങിയത് ഒരു പത്തിരുപതു പ്രാവശ്യം എങ്കിലും തിരിഞ്ഞു നോക്കി എന്നെ കൈ വീശി കാണിക്കുകയും ഫ്ലയിംഗ് കിസ്സ്‌ തരികയും ചെയ്തു.

ക്രമേണ ആ മുഖം കണ്‍വെട്ടത്തുനിന്നും മറഞ്ഞപ്പോൾ, പെട്ടെന്നൊരു ശൂന്യത എനിക്കനുഭവപ്പെട്ടു.

പക്ഷെ അങ്ങിനെ വിഷമിച്ചിട്ടു കാര്യമില്ല, കാരണം എൻറെ കഴിഞ്ഞ നാലുപതിറ്റാണ്ടുകൾ നീണ്ട ജീവിതാനുഭവങ്ങൾ പരിശോദിച്ചാൽ, തുടർച്ചയായി സന്തോഷം അനുഭവിച്ചിട്ടുള്ള പത്തു ദിവസങ്ങൾ വിരളമാണ്. അതുകൊണ്ടുതന്നെ, ഏതു പ്രതിസന്ധിയെയും വിഷമങ്ങളെയും ഒരു നിസ്സംഗഭാവത്തോടെ കാണാൻ ഞാൻ എന്നെ പഠിച്ചു കഴിഞ്ഞു.

അതൊരു വാസ്തവം ആണ്, നമ്മുടെ ശരീരവും, മനസ്സും, ചിന്തകളും എല്ലാം ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് പരിണാമം സംഭവിച്ചു കൊണ്ടേയിരിക്കുന്നു. നാമെപ്പോഴും നമ്മോടൊപ്പം ഉള്ളതിനാൽ അത്തരം മാറ്റങ്ങൾ നാം പലപ്പോഴും അറിയുന്നില്ല എന്ന് മാത്രം.

വീണ്ടും കാട് കയറുന്ന എൻറെ സ്വഭാവം മാറുന്നില്ല. ഞാൻ പറഞ്ഞു വന്നത്, ഒരപ്പനെന്ന നിലയിൽ എന്നെ തകർത്തു കളയുന്ന തരത്തിലുള്ള എൻറെ ഭാര്യയുടെ വികലമായ ചെയ്തികൾ ആണ്.

പെണ്ണുങ്ങൾ ഇങ്ങനെ അധപതിക്കാമൊ?

അബുദാബിയിൽ നിന്നും തിരിച്ചു നാട്ടിൽ എത്തിയാൽ വാടക വീട്ടിലെ താമസം മാറ്റി, എൻറെ വീട്ടിൽ പോയി അപ്പനെയും നോക്കി, മകളെ അവിടെ നിന്നും സ്കൂളിൽ വിടണം എന്ന് അവളോട്‌ പറയാൻ ഞാൻ തീരുമാനിച്ചിരുന്നു.

പക്ഷെ എൻറെ തീരുമാനങ്ങൾക്ക് പുല്ലുവില അവൾ ഒരിക്കലും നൽകിയിട്ടില്ല. ഇത്തവണയും അതിനു മാറ്റം വന്നില്ല.

പക്ഷെ അവൾക്കു പണം വേണം. ചെന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ, മകളുടെ അഡ്മിഷന് വേണ്ടി 30000 രൂപ വേണമെന്ന് കാണിച്ച് അവൾ മെസ്സേജ് അയച്ചു.

ഞാൻ പറയുന്നതിനെ കേൾക്കാൻ തയ്യാറില്ലെങ്കിൽ ജീവിക്കാൻ ഉള്ള വഴി സ്വയം കണ്ടെത്തണം എന്ന് ഞാൻ മറുപടിയും നൽകി. എങ്കിലും, മകളുടെ അഡ്മിഷന് തടസ്സം വരരുത് എന്ന് കരുതി, ഏതു സ്കൂളിൽ ആണ് രണ്ടിൽ ചേർക്കാൻ 30000 രൂപ വേണ്ടതെന്നും, അവരുടെ നമ്പർ തരുവാനും ഞാൻ ആവശ്യപ്പെട്ടു.

കള്ളി വെളിച്ചത്താവും എന്നായപ്പോൾ അവൾ അടവ് മാറ്റി. പുതിയ സ്കൂളിൽ 30000 രൂപയും, പഴയ സ്കൂളിൽ തന്നെ ആണെങ്കിൽ 15000 രൂപയും വേണമെന്നായി.

ഞാൻ ആ സ്കൂളിൽ നേരിട്ട് അന്വേഷിച്ചപ്പോൾ, 7000 രൂപയിൽ താഴെ മാത്രമേ ആകൂ.

സ്വന്തം മകളെ ഇടയ്ക്കു നിർത്തി പണം പിടുങ്ങുന്ന പരട്ടുതേവിടിശ്ശി.

തൽക്കാലം പണം കൊടുക്കുന്നില്ലെന്ന് ഞാൻ തീരുമാനിച്ചു. പിന്നെ പെങ്ങളോട് പറഞ്ഞു സ്കൂളിൽ പണം നേരിട്ടടക്കാനും ഞാൻ ഏർപ്പാടാക്കി.

ആ നാറിയുടെ അടുത്ത മെസ്സേജ് ഒരു ഭീഷണി ആയിരുന്നു. പണം അയച്ചു കൊടുത്തില്ലെങ്കിൽ, അവർ അബുദാബിയിൽ വന്നപ്പോൾ ഞാൻ മകളെ പീഡിപ്പിച്ചു എന്ന് പരാതി കൊടുക്കുമത്രേ.

എനിക്ക് വട്ടുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല. പക്ഷെ ഇപ്പോൾ ഒരുകാര്യം എനിക്കുറപ്പുണ്ട്. അവൾക്കു ചികിത്സയുടെ ആവശ്യം ഉണ്ട്.

അതോ ഇതൊക്കെ പെണ്ണുങ്ങളുടെ അടിസ്ഥാന സ്വഭാവം ആണോ? നിസ്സാരമായ കാര്യസാദ്ധ്യത്തിനു വേണ്ടി ഒരപ്പൻ മകളെ പീഡിപ്പിച്ചു എന്ന് പരാതി കൊടുക്കാൻ മാത്രം അധപതിച്ച സംസ്ക്കാരം ആണോ ഈ നാഴികക്ക് നാല്പതു വട്ടവും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്ന പെണ്ണുങ്ങൾക്കുള്ളത്?

ഇതവിടം കൊണ്ടും തീർന്നില്ല. ഇവിടെ നിന്നും ഏറ്റവും സന്തോഷത്തോടെ മടങ്ങിയ അവൾക്കു (http://seban15081969.blogspot.ae/2015/05/blog-post.html), വീണ്ടും എൻറെ വീട്ടുകാർ എല്ലാം വട്ടുള്ളവർ ആയി.

മകളുടെ അടുത്തും എൻറെ കുടുംബത്തിലെ എല്ലാവരും മോശക്കാർ ആണെന്ന് പഠിപ്പിച്ചു വച്ചിരിക്കുകയാണ്.

എന്നാൽ ആ നാറിയോട് ഒന്നുച്ചൊരു വിവാഹമോചനത്തിന് അപേക്ഷ നല്കാം എന്ന് പറഞ്ഞാൽ തയ്യാറല്ലതാനും.

എൻറെ മകളുടെ ഭാവി ആ നാറി നശിപ്പിക്കും.

ഇതൊന്നും പോരാഞ്ഞ് കഴിഞ്ഞ ദിവസം എനിക്ക് ഒരു മെയിൽ വിട്ടിരിക്കുന്നു. അത് ചുവടെ ചേർക്കുന്നു.

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും, സ്ത്രീവിമോചനത്തെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കുന്ന ഈ ലോകത്ത്, സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്ന ഈ വ്യവസ്ഥിതിയിൽ, കൈവീശി അവൾക്കിട്ട്‌ ഒന്ന് കൊടുത്താൽ എന്നെ തുറുങ്കിലടക്കാൻ ധാരാളം പേർ കാണും.

അതേ സമയം അവൾ എന്നെ പല തവണ അടിച്ചിട്ടുണ്ട് എന്നും, ഇപ്പോൾ സ്വന്തം മകളുടെ ഭാവിയെക്കുറിച്ച് പോലും ചിന്തിക്കാതെ, തെമ്മാടിത്തരം വിളിച്ചു പറയുമ്പോൾ അത് പുരുഷപീഡനം ആണെന്നും പറയുമ്പോൾ, ഞാൻ കഴകത്തില്ലാത്തവനും, കുഴപ്പക്കാരനും അവിടെയും തൃപ്തി വരാതെ വട്ടൻ ആണെന്നും പറയാൻ ആണ് എല്ലാവർക്കും താൽപര്യം,

ആ പറയുന്നതിൽ കാര്യമില്ലാതില്ല എന്ന് തോന്നുന്നു. കാരണം കുടിച്ചും വലിച്ചും തലകുത്തി മറിഞ്ഞും നടന്നിട്ട്, വീട്ടിൽ വന്നു കയറി ഭാര്യക്കിട്ട് നാലു തൊഴിയും കൊടുത്തു നടക്കുന്ന എത്രയോ ആണുങ്ങളുടെ വീട്ടിൽ ഈ പരട്ടു പെണ്ണുങ്ങൾ ഒരു പരാതിയും ഇല്ലാതെ ജീവിക്കുന്നുണ്ട്. അപ്പോൾ ഇവർക്കൊക്കെ കിട്ടേണ്ടത് കിട്ടിയാലേ നന്നാവുകയുള്ളൂ എങ്കിൽ, ആ കൊടുക്കേണ്ടത് ഭാര്യക്ക്‌ കൊടുക്കാതെ, സ്ത്രീകൾ ആണുങ്ങളുടെ ചവിട്ടു കൊണ്ട് ജീവിക്കാൻ ഉള്ളവരല്ല എന്ന് പറയുന്ന ഞാൻ ശരിക്കും ഒരു വട്ടനല്ലേ?

മനുഷ്യർ വിചിത്രജന്തുക്കൾ തന്നെ. മറ്റു ജീവജാലങ്ങളുടെ ഗണത്തിൽപെടുത്താൻ കൊള്ളാത്ത വൃത്തികെട്ട ജന്തുക്കൾ.

Here is the letter she sent today:

From: shella ma <XXXXXXX@yahoo.co.nz>
Date: Sat, May 23, 2015 at 2:48 PM
Subject: need cash
To: sebastian <xxxxxxxx@gmail.com>


cash venamenne parajete deposite chaitela,maluvent aduth kanichs abnormal aya behaviour ella kaniche,njagalke chilavene tharatha the,lnne napayil poyapol achayen cash thannila,shiney avishamelathe vazhake oondaki.avelke enode orukariyavum parayan adhikaramela,aval orupade nunaparajane ellavarodum cash,thigns medikunathe,arune 80%,marke illaenne njanparayunu.njan ellam kaniche complaintne pokum,shl adm chaitela









   

No comments:

Post a Comment