Saturday 28 February 2015

ആരാണ് എൻറെ മകളുടെ അച്ഛൻ?

നാം ഇവിടെ ജനിക്കാൻ ഉണ്ടായ കോടിക്കണക്കായ സാഹചര്യങ്ങളിൽ ചിലതാണ് എൻറെ മകൾ ജനിച്ചത്‌ വരെയുള്ള എൻറെ ജീവിതവഴിത്താരകളിലെ അനുഭവങ്ങളിലൂടെ പറയുന്നത്. നിങ്ങൾക്കും അങ്ങിനെ രസകരമായതും, അല്ലാത്തതുമായ ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ടെന്നെനിക്കുറപ്പുണ്ട്.

ഈ ബ്ലോഗിൻറെ തലക്കെട്ട്‌ വായിച്ചിട്ട് ആരും നെറ്റിചുളിക്കേണ്ട. കാരണം ഈ ബ്ലോഗ്‌ മുഴുവൻ വായിച്ചു കഴിഞ്ഞാൽ നിങ്ങളും നിങ്ങളുടെ മക്കളുടെ പിതൃത്വം അന്വേഷിക്കും.

നാം കാണുന്നതിനെ ഇഷ്ടപ്പെടുന്നു. കാണാതെ പോകുന്നതിനെക്കുറിച്ച് ഒരിക്കലും വേവലാതിപ്പെടുന്നില്ല.

നാം നമുക്കുണ്ടായ മക്കളുടെ സ്നേഹമയരായ മാതാപിതാക്കൾ എന്നതിനേക്കാൾ, നമ്മിലൂടെ ജനിക്കേണ്ടിയിരുന്ന, എന്നാൽ അതിനുള്ള അവസരം നമ്മളാൽ നിഷേധിക്കപ്പെട്ട, അനേകം മക്കളുടെ അന്തകരാണ്. അങ്ങിനെ നോക്കുമ്പോൾ, അങ്ങിനെ നാം അനേകായിരങ്ങളെ കൊന്നുകൂട്ടിയപ്പോൾ, യാദൃശ്ചികമായി മാത്രം പിറന്നവരാണ് നമുക്കിന്നുള്ള മക്കൾ.

നാം കൊന്നവരെ നാം കാണുന്നില്ല, അതിനാൽ നമുക്ക് വേവലാതി ഇല്ല. യാദൃശ്ചികമായി ജനിച്ചവരെ നാം കാണുന്നു, അതിനാൽ നാം അവരെ സ്നേഹിക്കുന്നു, അല്ലെങ്കിൽ സ്നേഹിക്കുന്നതായി തോന്നുന്നു എന്ന് മാത്രം.

നാം നമ്മുടെ മക്കളെ  ശരിക്കും സ്നേഹിക്കുന്നുണ്ടായിരുന്നെങ്കിൽ, നാം മൂലം ജനിക്കാതെ പോയ മക്കളെക്കുറിച്ചോർത്തു വിലപിക്കുകയും ചെയ്യുമായിരുന്നു.

അപ്പോൾ ആരാണ് എൻറെ മകളുടെ അച്ഛൻ?

അദ്ധ്യായം 1:  അച്ഛൻ ഒന്ന്

ചെന്നയിൽ ഉള്ള എംജിഎൽ എന്ന കമ്പനിയിലെ എച്ച് ആർ ആണോ എൻറെ മകളുടെ അച്ഛൻ? ഞാൻ വെറുമൊരു നിമിത്തം മാത്രമാണോ?

ഞാൻ ജർമ്മനിയിൽ നിന്നും മടങ്ങി വന്ന് ഡൽഹിയിൽ താമസിക്കുന്ന കാലം. എനിക്കപ്പോൾ ജോലി ഇല്ല. ജോലിക്കായുള്ള നിരന്തര ശ്രമത്തിൽ ആയിരുന്നു ഞാൻ.

വിവാഹം കഴിഞ്ഞിട്ട് നാലഞ്ചു വർഷമായി. പക്ഷെ ഞങ്ങൾ ഒന്നിച്ചു ജീവിച്ചതോ ഏതാനും മാസങ്ങൾ മാത്രം. അങ്ങിനെ ഒന്നിച്ചു ജീവിക്കുമ്പോഴും, കുട്ടികൾ ഉണ്ടാകേണ്ട സമയത്ത് ഞങ്ങൾ ബന്ധപ്പെടാറില്ലായിരുന്നു. ഞങ്ങൾ ഇന്നേവരെ ഒരിക്കലും ഒരുതരത്തിലുമുള്ള ഗർഭനിരോധന ഉപാധികളും ഉപയോഗിച്ചിട്ടില്ല.

ഓവുലേഷൻ സമയം ആകുമ്പോൾ, ഭാര്യ പറയും. ഞാൻ കലാപരിപാടികൾ വേണ്ടെന്നു വെക്കും. അതായത്, എന്നിലൂടെ ജനിക്കേണ്ടിയിരുന്ന ഒരുപാട് മക്കളെ അവരെ ജനിപ്പിക്കാൻ അവസരം ഉണ്ടായിട്ടു പോലും ഞാൻ പാഴ്നിലങ്ങളിൽ ഒഴുക്കി കൊന്നുകളഞ്ഞു.

അതെക്കുറിച്ച് ഒരുപാട് എഴുതാൻ ഉണ്ട് അത് പിന്നെയാവട്ടെ. ഇപ്പോൾ ഞാൻ പറയാൻ വന്ന കാര്യം പറഞ്ഞു തീർക്കട്ടെ.

അങ്ങിനെ ഡൽഹിയിൽ നിൽക്കുമ്പോൾ ആണ്,ഞങ്ങൾ രണ്ടുപേരും കൂടി ഒരു കുഞ്ഞു വേണം എന്ന തീരുമാനത്തിൽ എത്തിയത്.

പക്ഷെ അപ്പോഴേയ്ക്കും അവളിലൂടെ കുഞ്ഞ് ഉണ്ടാകണമെങ്കിൽ ഡോക്ടറുടെ സഹായം വേണമെന്നായി.

എന്ത് തന്നെയാവട്ടെ. അത്തവണ ഓവുലേഷൻ നടക്കുന്ന സമയത്ത് വിത്ത് പാകാൻ പാകത്തിൽ അവൾ ഡോക്ടറെ കണ്ടു ചികിത്സ ഒക്കെ തുടങ്ങി.

ഞാൻ ഇതിനിടക്ക്‌ പല കമ്പനികളിലും ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നുണ്ടായിരുന്നു.

ചെന്നയിലെ മുൻപ് പറഞ്ഞ എംജിഎൽ എന്ന കമ്പനിയിലും ഇന്റർവ്യൂ നൽകിയിരുന്നു. തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചതിനാൽ നല്ല പ്രതീക്ഷയും ഉണ്ടായിരുന്നു.

ഭാര്യയുടെ ഓവുലേഷൻ ആകാറായ സമയത്താണ് പെട്ടെന്ന് എംജിഎല്ലിലെ എച്ച്ആർ എന്നെ വിളിച്ചത്. രണ്ടു ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണം.

ഞാൻ ഒരു വിഷമസന്ധിയിൽപെട്ടു. ഉടനെ ചെന്നക്ക് പോയാൽ ഒരു കുഞ്ഞിനു വേണ്ടി നടത്തിയ പ്ലാനുകൾ എല്ലാം വൃഥാവിൽ ആകും. എന്ന് മാത്രവുമല്ല, ചെന്നൈക്ക് പോയാൽ പിന്നെ എപ്പോൾ ആണ് തിരിച്ചു വരാൻ പറ്റുക എന്നറിയില്ല. അതേ സമയം പോകാതിരുന്നാൽ കൈവന്ന നല്ലൊരു ജോലി പോകും.

ഒരു ചെറുപ്പക്കാരനായ ആ എച്ച്ആറിനോട് ഞാൻ ഉള്ള കാര്യങ്ങൾ തുറന്നു പറഞ്ഞു. വിവാഹം കഴിഞ്ഞു വർഷങ്ങളായ ഞങ്ങൾ, ഇപ്പോൾ ഒരു കുഞ്ഞിനെക്കുറിച്ച് ആലോചിക്കുകയാണെന്നും, ഭാര്യ അതിനുള്ള ചികിത്സയിൽ ആണെന്നും, രണ്ടു ദിവസത്തിനുള്ളിൽ വരുന്ന ഓവുലേഷന് വേണ്ടി കാത്തിരിക്കുകയാണെന്നും, അതിനാൽ മൂന്നുനാലു ദിവസത്തെ സാവകാശം തരണം എന്നും ഞാൻ അവനോട് അപേക്ഷിച്ചു.

ഇത്രയും ജെനുവിൻ ആയ ഒരു റിക്വസ്റ്റ് അവൻ ഒരുപക്ഷെ അതിനു മുൻപും പിന്നീടും കേട്ടിട്ടുണ്ടാവില്ല.

എന്നിട്ടും കിട്ടിയ മറുപടി എന്നെ വല്ലാതെ നിരാശപ്പെടുത്തി കളഞ്ഞു. എത്രയും പെട്ടെന്ന് തുടങ്ങേണ്ട ഒരു പ്രൊജക്റ്റ്‌ ആണെന്നും, രണ്ടു ദിവസത്തിനുള്ളിൽ ജോയിൻ ചെയ്തില്ലെങ്കിൽ, വേറെ ആളെ എടുക്കുമെന്നും അവൻ തറപ്പിച്ചു പറഞ്ഞു.

ഞാൻ ചെന്നൈക്ക് പോകുവാൻ ആണ് തീരുമാനിച്ചത്. ആ തീരുമാനം തെറ്റായിരുന്നുവെന്ന് ഇത് വായിക്കുന്നവരിൽ ബഹുഭൂരിപക്ഷവും പറഞ്ഞേക്കാം. പക്ഷെ അതിനു പ്രേരിപ്പിച്ച ഘടകങ്ങൾ എല്ലാം ഒന്നൊന്നായി പറഞ്ഞു വന്നാൽ ഞാൻ എടുത്ത തീരുമാനം ശരിയാണെന്ന് പറഞ്ഞുവെന്നും വരാം.

ഞാൻ അന്ന് തന്നെ ചെന്നൈക്ക് പുറപ്പെട്ടു. നീണ്ട ട്രെയിൻ യാത്രക്ക് ശേഷം നേരെ എംജിഎൽ ഓഫീസിലേയ്ക്കാണ് പോയത്.

പിന്നെ ഏകദേശം രണ്ടു മാസത്തോളം ഞാൻ അവിടെ ഒരു പ്രൊജക്റ്റ്‌ വർക്കും ഇല്ലാതെ വെറുതെ ഇരുന്നു.

എനിക്ക് ഉറപ്പായും പിറക്കേണ്ടിയിരുന്ന ഒരു കുഞ്ഞിൻറെ ജനിക്കാനുള്ള അവകാശം അങ്ങിനെ നഷ്ടപ്പെട്ടു. 'ആദ്യം കുഞ്ഞ്, പിന്നെ ജോലി' എന്ന ഒരുറച്ച തീരുമാനം എടുക്കാതിരുന്ന ഞാൻ ആണോ, അതോ ആരും പറയാത്ത ഓവുലേഷൻ രഹസ്യങ്ങൾവരെ പറഞ്ഞിട്ടും മാസങ്ങൾക്ക് ശേഷം മാത്രം തുടങ്ങേണ്ട ഒരു പ്രോജെക്റ്റിൻറെ പേരും പറഞ്ഞ് എന്നെ ദിവസത്തിനുള്ളിൽ ചെന്നയിൽ എത്തിച്ച ആ മഹാനായ എച്ച് ആർ ആണോ ഉത്തരവാദി?

ആ എച്ച്ആർ ആണ് ഉത്തരവാദിയെങ്കിൽ, എൻറെ പിന്നീട് ജനിച്ച മകളുടെ അച്ഛനും ആ എച്ച് ആർ തന്നെയല്ലേ? കാരണം അന്ന് എന്നെ രണ്ടു ദിവസം കൂടി ഡൽഹിയിൽ നിൽക്കുവാൻ അനുവദിച്ചിരുന്നുവെങ്കിൽ എനിക്ക് അന്നൊരു മകനോ മകളോ ജനിക്കുമായിരുന്നു. അപ്പോൾ എനിക്കിപ്പോഴുള്ള മകൾ ഉണ്ടാകുമായിരുന്നില്ല.

അങ്ങിനെ വരുമ്പോൾ, ഞാൻ ചോദിച്ച ചോദ്യത്തിൽ അൽപം കാര്യമില്ലേ? എൻറെ മകളുടെ അപ്പൻ ആ എച്ച് ആർ അല്ലെ? ഞാൻ വെറുമൊരു നിമിത്തം മാത്രമല്ലേ?

പക്ഷെ അങ്ങിനെ പിതൃത്വം അവനിൽ കേട്ടിയേൽപ്പിക്കാൻ വരട്ടെ. അപ്പോൾ കുഞ്ഞിൻറെ പിതൃത്വം ഏറ്റെടുക്കാൻ തയ്യാറുള്ള മറ്റു പലരും വന്നാലോ?

വരും, ഒരുപാട് പേർ വരും, തീർച്ച. അതൊക്കെ ഞാൻ എഴുതാം. എന്നിട്ട് നമുക്കെല്ലാവർക്കും കൂടി ഒരു തീരുമാനത്തിൽ എത്താം. ആരാണ് എൻറെ മകളുടെ അച്ഛൻ എന്ന്.

നിങ്ങൾ നിങ്ങളുടെ മക്കളെക്കുറിച്ച് അങ്ങിനെ ചോദിക്കാറായിട്ടില്ല. ധൃതി കൂട്ടാതെ, ആദ്യം ഞാൻ എല്ലാം ഒന്നെഴുതി തീർക്കട്ടെ.

അദ്ധ്യായം 2: എൻറെ മകളുടെ അച്ഛൻ ഒരു സ്ത്രീയോ?

അങ്ങിനെ രണ്ടു മാസം പ്രൊജക്റ്റ്‌ ഇല്ലാതെ ബെഞ്ചിൽ ഇരുന്നപ്പോൾ, എനിക്ക് പിറക്കേണ്ടിയിരുന്ന കുഞ്ഞിനെ കൊന്ന എംജിഎൽ എച്ച്ആറിനോട് എനിക്ക് അടങ്ങാത്ത വിദ്വേഷം ഉണ്ടായി എന്ന് മാത്രമല്ല, ഇനിയും കുഞ്ഞിൻറെ കാര്യം നീട്ടി കൊണ്ടുപോയിക്കൂടാ എന്ന് ഞാൻ തീർച്ചപ്പെടുത്തി.

അതിൻപ്രകാരം, എച്ച്ആർ കാണിച്ച തെമ്മാടിത്തരം ആദ്യം വിശദീകരിച്ചും, പിന്നെ അടുത്ത ഓവുലേഷൻ സമയത്ത് ഞാൻ ഡൽഹിയിൽ എത്തേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് (ടെക്നോളജി എത്ര വളർന്നാലും ബീജം ഈമെയിലിൽ അയക്കാൻ പറ്റില്ലല്ലോ!) എടുത്തു പറഞ്ഞും ഞാൻ ഒരാഴ്ചത്തെ ലീവിന് ആ എച്ച്ആറിൻറെ മുകളിൽ ഇരിക്കുന്ന മാനേജർക്ക് ഒരു അപേക്ഷ കൊടുത്തു. എൻറെ വികാരവിചാരവിക്ഷോഭങ്ങൾ എല്ലാം ആ കത്തിൽ പ്രതിഫലിച്ചിരുന്നു.

അങ്ങേർ സ്ത്രീ ആയിരുന്നു. ഒരുപക്ഷെ ഇതുപോലൊരു കത്ത് അവർക്ക് ആദ്യമായിട്ടായിരിക്കണം കിട്ടിയിട്ടുണ്ടാവുക. അല്ലെങ്കിൽ ആരാണ് ഓവുലേഷൻ വിശേഷങ്ങൾ ഒക്കെ ഇങ്ങനെ തുറന്നെഴുതുക?

എന്തായാലും, അവരുടെ ഭാഗത്ത് നിന്നുണ്ടായ നടപടി എൻറെ എല്ലാ ഭാവനകൾക്കും അപ്പുറമായിരുന്നു.

ജോയിൻ ചെയ്തു രണ്ടു മാസം പോലും ആയിട്ടില്ലാത്ത എനിക്ക് ഒരാഴ്ചത്തെ ലീവും പോരാഞ്ഞ്, റിട്ടേണ്‍ ഫ്ലൈറ്റ് ടിക്കെറ്റും അവർ എനിക്കെടുത്തു തന്നു.

ആ സ്ത്രീയുടെ വിശാല മനസ്കതയാണ് ഞാൻ ഡൽഹിക്ക് പോകുവാനും, എൻറെ മകൾ ജനിക്കാൻ കാരണഹേതുവായ വിത്ത് വിതക്കാനും എനിക്ക് സാധിച്ചത്.

അപ്പോൾ ആ സ്ത്രീയല്ലേ എൻറെ മകളുടെ അച്ഛൻ? എന്നെക്കാളും എൻറെ മകൾ ആ സ്ത്രീയോടല്ലേ കടപ്പെട്ടിരിക്കുന്നത്? ആ സ്ത്രീയല്ലേ, ഞാൻ വെറുതെ ടോയിലെറ്റിൽ ഒഴുക്കി കളയുമായിരുന്ന എൻറെ മകളെ ജീവിതത്തിലേയ്ക്ക് കൊണ്ടു വന്നത്?

ആണെന്ന് പറയാൻ വരട്ടെ, കാരണം, ആണെന്നെങ്ങാനും നിങ്ങൾ ഇപ്പോൾ പറഞ്ഞാൽ, ഞാൻ ഇനി എഴുതുന്നത്‌ വായിക്കുമ്പോൾ നിങ്ങൾക്കത് തിരുത്തേണ്ടി വരും.

അതിനാൽ ക്ഷമയോടെ കാത്തിരിക്കുക.

അദ്ധ്യായം 3: വരാനുള്ളത് കുപ്പയിലും കിടക്കില്ല 

രാവിലെ പത്രം മറിച്ചു നോക്കി. ഒരു കല്യാണം കഴിക്കണം എന്ന ആഗ്രഹം കൊണ്ടുനടക്കുന്ന ഒരു മുപ്പത്തിനാലുകാരൻ, വരനെ ആവശ്യമുണ്ട് എന്ന കോളം ഉള്ള പേജാണ്‌ കൂടുതൽ വായിച്ചത് എന്ന് പറഞ്ഞാൽ തെറ്റ് പറയാൻ ആവില്ല.

ആ പേജിൽ ഒരുപാട് നമ്പരുകൾ ഉണ്ട്. എന്താണ് കാരണം എന്ന് ഞാൻ ഓർക്കുന്നില്ല, ഒരു പക്ഷെ എൻറെ തട്ടകമായ ദില്ലിയിൽ തന്നെ ജോലി ചെയ്യുന്ന പെണ്‍കുട്ടി ആയതിനാൽ ആവാം, ഞാൻ അതിലൊരു പരസ്യത്തിൽ വട്ടമിട്ടു വച്ചു. നമ്പരും കൊടുത്തിട്ടുണ്ട്. ജോലി കഴിഞ്ഞു വന്നിട്ട് വൈകുന്നേരം വിളിക്കാം എന്ന് കരുതി ഞാൻ പത്രം മേശപ്പുറത്തു വച്ചിട്ട് ജോലിസ്ഥലത്തേയ്ക്ക് പോയി.

വൈകുന്നേരം തിരിച്ചു വന്ന് പത്രം നോക്കിയപ്പോൾ, പത്രം ഉണ്ട്, പക്ഷെ ആ പേജ് മാത്രം ഇല്ല. ഞാൻ എല്ലാ റൂമുകളിലും അരിച്ചു പെറുക്കി. എങ്ങുമില്ല.

നിരാശനായി അതെവിടെ പോയി എന്ന ചോദ്യത്തോടെ വിഷണ്ണനായി നിൽക്കുമ്പോൾ ആണ്, വേസ്റ്റ് ഒക്കെ ഇടുന്ന പാത്രം യാദൃശ്ചികമായി എൻറെ കണ്ണിൽ പെട്ടത്. ഭക്ഷത്തിൻറെയും ഒക്കെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു പത്രക്കടലാസ് ചുരുട്ടിക്കൂട്ടി ഇട്ടിരിക്കുന്നത് ഞാൻ കണ്ടു.

വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നെങ്കിലും, ഞാൻ അതെടുത്ത് അതിനു പുറത്തെ അവശിഷ്ടങ്ങൾ ഒക്കെ മെല്ലെ തട്ടിക്കളഞ്ഞു നിവർത്തി.

അതിനുള്ളിൽ മൊത്തം തണ്ണിമത്തൻറെ തൊണ്ടും കുരുവും ആയിരുന്നു. പത്രം മുഴുവൻ അതിൻറെ നീര് വീണു കുതിർന്നിരുന്നു.

പത്രം കീറാതെ, വളരെ സൂക്ഷ്മതയോടെ ഞാൻ തൊണ്ടും കുരുവുമെല്ലാം തട്ടിക്കളഞ്ഞു. പിന്നെ ഓടിച്ചൊന്നു നോക്കി.

അതെ അത് വരനെ ആവശ്യമുണ്ട് എന്ന കോളമുള്ള പേജ് തന്നെ. ഏതോ റൂംമേറ്റ്‌ തണ്ണിമത്തനും തിന്നിട്ട്, ചുരുട്ടി കൂട്ടി ഇട്ടതാണ്.

ദിവസവും കൂട എടുക്കുവാൻ വരുന്ന ആൾ, അന്നെന്തോ കാരണത്താൽ വന്നില്ല. അതിനാൽ അതവിടെ തന്നെ എനിക്കായിട്ടെന്ന പോലെ കിടന്നു.

ഞാൻ രാവിലെ വട്ടമിട്ടു വച്ചിട്ട് പോയ പരസ്യം ഞാൻ അതിൽ പരതി. ഉണ്ട്, അല്പം വെള്ളം വീണ് നമ്പരുകൾ പടർന്നിട്ടുണ്ടെകിലും, എനിക്കാ നമ്പർ എഴുതി എടുക്കുവാൻ കഴിഞ്ഞു.

വരാനുള്ളത് കുപ്പയിലും കിടക്കില്ല.

അന്ന് ആ നമ്പരിൽ വിളിച്ചതിൻറെ ഫലമാണ്, ഇന്ന് എൻറെ ജീവിതത്തിലെ ഒരു ശാപം പോലെ എൻറെ ഭാര്യ എന്ന് പറയുന്ന സ്ത്രീ വന്നിരിക്കുന്നത്. നീണ്ട പതിമൂന്നു വർഷങ്ങൾ. ഞാൻ അവളിൽ നിന്നും  അപമാനിതനും, പരിഹാസിതനും, പീഡിതനും ഒക്കെ ആയിക്കൊണ്ടിരിക്കുന്നു.

കുപ്പയിൽ കിടക്കേണ്ടത്‌ കുപ്പയിൽ തന്നെ കിടത്താതെ, എടുത്തു ഒക്കത്തെടുത്ത്‌ വച്ചത് എൻറെ തെറ്റ്.

അന്ന് കൂട എടുക്കാൻ വരാതിരുന്ന ആ മനുഷ്യൻ ആണ് എൻറെ ജീവിതത്തെ ഈ പരുവത്തിൽ ആക്കിയത്!

പക്ഷെ അപ്പോൾ ഒന്നുണ്ട്. അന്ന് ഞാൻ ഓഫീസിൽ നിന്നും വരുന്നതിനു മുൻപ് അയാൾ വേസ്റ്റ് എടുത്തു കൊണ്ട് പോയിരുന്നെങ്കിൽ, ഇന്നെൻറെ മകൾ ഉണ്ടാകുമായിരുന്നോ?

അപ്പോൾ ആ കൂടക്കാരൻ അല്ലെ എൻറെ മകളുടെ അച്ഛൻ?

പക്ഷെ വേണ്ട കേട്ടോ, ഇനിയും അവകാശികൾ വരാനുള്ളതിനാൽ തിരക്ക് കൂട്ടരുത്.

(തുടരും)





    

ശവപ്പെട്ടിയുടെ അവസാന ആണിയും അടിച്ച് ഭാര്യ

ശവപ്പെട്ടിയുടെ അവസാന ആണിയും അടിച്ച് ഭാര്യ

Wednesday 25 February 2015

Terrorists Are Made, Not Born

Chris Kyle, an American Sniper, had killed a mother and her son among the 160 persons he had shot down in Iraq during US operations there and he was justifying it by saying somewhat like this, “That mother had already died (which is obvious because even if he had not killed her, she would have died in the explosion) and he was trying to stop her from taking his fellow troopers along with her”.

It was shown in the film, American Sniper, as well.

From an American’s point of view, killing that woman was justified that way because he was merely trying to save others’ lives. Even my friends who watched the movie were justifying him.

However it clearly shows the mind set of Americans who give zero value to lives of those who are living elsewhere on this planet.

Look at that incident from a different angle. Both that mother and child were in their own country, the only place where they can live. They had never attacked America or any other nation. Both were literally innocent. Iraq invasion created a situation where they were not allowed to live in peace even in their own country. If they had not supported those who fight against invaders, they would get killed by them. If they stand by them, they would get killed by US soldiers.

Whatever they did then were for their survival. If they had not done what they were trying to do, you tell me what was the other option that would have saved their lives?

And an American Sniper, Kris Kyle, who went to another country and killed an innocent mother and child in their own country is now simply justifying it saying that he was trying to save his fellow troopers (they too had entered in that country illegally and they were terrorising innocent mothers, infants and children who were trying to survive in very difficult situations).

And now a movie, created based on that invasion and killings, is breaking all collection records and Americans feel proud of their valiant snipers.

What was that innocent mother's crime? That little boy was in utter fear but still, he was simply obeying what his mother told him to do. Was that a crime? Were they terrorists?

What would you do if you are in such a situation?

If they were terrorists, I love such terrorists because I too would have done what they did if I were put in such a situation. You denied their right to live and enjoy life on earth.

Terrorists are made, not born. They are made by religions, oppression, discrimination and invasion which are all man-made products. You are killing innocents and ignoring the root causes. You are then making money by making films based on your crimes committed.

Aren't you all terrorists?





No doubt, we, human beings, are the worst fucking assholes in the world.

Today I had an opportunity to talk to a Palestine citizen. Though his was broken English like mine, he said a very disturbing truth very casually about the life in that part of the world.

When I told him that I have only one child, he couldn't believe that. He then told me that in his 'country' they are all encouraged to have as many children as they can. But he didn't stop there but went on saying that still they would be having one or two children left with them because many of them would get killed in violence or war.

It sums up the situation in places like Palestine.

No doubt, we human beings are the worst fucking assholes in the world.


Innocent and hapless infants and children die everywhere.

Discrimination, corruption, racism, religions, allahs, gods, borders, wars, violence, terrorism, counter terrorism.....Fucking assholes....

ap_nick_ut_pulitzer_prize_image_1972_vietnam_thg_120606_wblog

Thursday 19 February 2015

ഭാര്യയും വേശ്യയും

സീൻ 1: ഭാര്യ

ഒരു വർഷത്തോളമായി എൻറെ ഭാര്യ എന്നറിയപ്പെടുന്ന സ്ത്രീ എന്നെ മനോരോഗത്തിന് ചികിത്സിക്കാനുള്ള ശ്രമത്തിലാണ്. അതിനു ആ സ്ത്രീ ഏതറ്റം വരെ പോയെന്നത്, ഈ ബ്ലോഗ്‌ വായിച്ചാൽ മനസ്സിലാകും:
http://seban15081969.blogspot.ae/2014/11/blog-post_17.html.

എന്നാൽ പരസ്പര ധാരണയിൽ വിവാഹമോചനം നടത്താം എന്നു പറഞ്ഞപ്പോൾ സമ്മതമല്ല. ചികിൽസിച്ചിട്ട് ഒന്നിച്ചു ജീവിക്കാം എന്നാണു പറയുന്നത്! സത്യം പറയട്ടെ, അവൾ പറയുന്നത് പോലെ എനിക്ക് വട്ടുണ്ടോ എന്നറിയില്ല, പക്ഷെ ചികിൽസിച്ചിട്ടോ അല്ലാതെയോ അവളോടൊപ്പം ഇനി ജീവിക്കാൻ മാത്രം വട്ടെനിക്കില്ല എന്നെനിക്കുറപ്പുണ്ട്.

ഇപ്പോൾ അവൾ തന്നിഷ്ടപ്രകാരം ഇറങ്ങിപ്പോയി വേറെ ജീവിക്കുന്നു. അവളുടെ ചതിക്കെണിയിൽ നിന്നും രക്ഷപ്പെട്ടു വന്ന് ഞാനിപ്പോൾ അന്യനാട്ടിൽ ജോലിചെയ്തും, ആവശ്യമെന്ന് തോന്നുമ്പോൾ വാണമടിച്ചും ജീവിക്കുകയാണ്.

പിന്നീട് മകളോട് സംസാരിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് അങ്ങോട്ട്‌ വിളിക്കുമ്പോൾ എല്ലാം അത് കട്ട് ചെയ്യും.

ഇതിനിടയിൽ, എൻറെ കമ്പനി എനിക്ക് ഫാമിലിയെ കൊണ്ടുവരാനുള്ള ചെലവു വഹിക്കാം എന്നും, ഫാമിലി സ്റ്റാറ്റസ് തരാം എന്നും പറഞ്ഞപ്പോൾ, അവൾക്കുള്ള ജോലിക്കും, അതുപോലെ മകൾക്ക് സ്കൂളിൽ അഡ്മിഷനും വേണ്ടിയുള്ള അന്വേഷണവും ഒക്കെ നടത്തി, അവളോട്‌ വരുവാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, ആദ്യം താല്പര്യം കാണിച്ചു എങ്കിലും, പിന്നീടത്‌ വേണ്ടെന്നു വച്ചു. കേരളത്തിൽ ഇന്നും ലക്ഷക്കണക്കിന്‌ പെണ്‍കുട്ടികൾക്ക് സ്വപ്നം മാത്രം കാണാൻ കഴിയുന്ന ഒരവസരം ആണ് ആ പരട്ട സ്ത്രീ തട്ടിയെറിഞ്ഞത്.

പക്ഷെ അവിടം കൊണ്ട് കാര്യങ്ങൾ തീരുന്നില്ല.

കുറച്ചു കാലമായി എനിക്ക് മെസ്സേജ് അയച്ചു കൊണ്ടിരിക്കുകയാണ്. ചെലവിനുള്ള പണം അയച്ചു കൊടുക്കണം അല്ലെങ്കിൽ പോലീസിൽ പരാതി കൊടുക്കും എന്ന് ഭീഷണി! എങ്കിൽ ആദ്യം പരാതി ആവട്ടെ എന്ന് കരുതി ഞാൻ ഇരുന്നു.

ഇതെല്ലാം ചെയ്യുന്നത്, ഞാൻ മുകളിൽ എഴുതിയത് കൂടാതെ,  അവൾ വീട്ടിൽ നിന്നും എടുത്തു കൊണ്ടുപോയ അര ലക്ഷം രൂപയിലേറെ വില വരുന്ന ഷീറ്റ് വിറ്റും, ഉണ്ടായിരുന്ന സ്വർണ്ണം മുഴുവൻ പണയം വച്ചും (അത് വീട്ടുലോണ്‍ അടക്കാൻ വില്ക്കാം എന്ന് ഞാൻ നേരത്തെ പറഞ്ഞപ്പോൾ തരില്ല എന്ന് പറഞ്ഞു എന്ന് മാത്രമല്ല, എനിക്ക് വട്ടാണെന്നുമാണ്  എന്നോടന്നും പറഞ്ഞത്), ഞങ്ങളുടെ ജോയിന്റ് അക്കൗണ്ടിൽ ഉണ്ടായിരുന്ന അര ലക്ഷത്തോളം രൂപയും എല്ലാം തീർത്തിട്ടാണ് ഭീഷണിപ്പെടുത്തുന്നത്.

പക്ഷെ കഴിഞ്ഞ ആഴ്ച അയച്ച മെസ്സേജിൽ ഭീഷണിയുടെ  സ്വരം മാറി ഒരപേക്ഷയായി. കയ്യിൽ പൈസ ഇല്ല, അയച്ചു തരണം എന്ന് മാത്രം എഴുതി.

അയച്ചു കൊടുക്കേണ്ട ഒരു ബാധ്യതയും ഇല്ല എന്നെനിക്ക് ഉറപ്പുണ്ടെങ്കിലും, എൻറെ മകളും കഷ്ടപ്പെടുമല്ലോ എന്നോർത്ത് ഞാൻ 25000 രൂപ അക്കൗണ്ടിൽ ഇട്ടിട്ട് അത് ഭക്ഷണത്തിനും, കൊച്ചിനുള്ള ചെലവിനും മാത്രമേ ഉപയോഗിക്കാവൂ എന്ന് മെസ്സേജ് വിട്ടു.

പിന്നെ ഞാൻ മകളോട് സംസാരിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് വിളിച്ചു. പൈസ കിട്ടിയപ്പോൾ, ഇത്തവണ ഫോണ്‍ എടുത്തു, ഞാൻ മകളോട് സംസാരിച്ചു.

അവൾ പറഞ്ഞത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. അവളുടെ ടീച്ചർ പപ്പാ വിളിക്കാറുണ്ടോ എന്ന് അവളോട്‌ ചോദിച്ചുവത്രേ. ഇല്ലെന്നു പറഞ്ഞുവെന്നു സങ്കടത്തോടെ ആണവൾ പറഞ്ഞത്. പിന്നെ എന്നോടൊരു ചോദ്യം, "അതെന്താ പപ്പാ, പപ്പാ എന്നെ വിളിക്കാത്തത്, എന്നെ ഇഷ്ടമല്ലേ" എന്ന്. എൻറെ വിഷമം ആരോട് പറയാൻ.

ഞാൻ നിരന്തരം വിളിക്കാറുണ്ടെന്നും, പക്ഷെ അവളുടെ അമ്മ അതെടുക്കാത്തത് കൊണ്ടാണ് സംസാരിക്കാൻ പറ്റാത്തതെന്നും വെറും ആറു വയസ്സ് മാത്രമായ അവളോട്‌ എങ്ങിനെ പറയും? അമ്മയക്കുറിച്ച് (മറ്റാരെക്കുറിച്ചും) അവളുടെ ഉള്ളിൽ വെറുപ്പ്‌ എന്തിനാണ് നിറക്കുന്നത്? അതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല, പകരം അവളോട്‌ ക്ഷമ ചോദിക്കുകയും, ഇനി എപ്പോഴും വിളിക്കാം എന്നും പറഞ്ഞു. അവൾക്കു സന്തോഷമായി.

ഈ വിളി കഴിഞ്ഞു, കഴിഞ്ഞ നാലഞ്ചു ദിവസമായി ഒരു പത്തു തവണ എങ്കിലും അങ്ങോട്ട്‌ വിളിച്ചു. പക്ഷെ എൻറെ ഭാര്യ എന്ന് പറയുന്ന തേവിടിശ്ശി ഫോണ്‍ എടുത്തില്ല. ആ നാറിക്ക് വട്ടനായ ഞാൻ ഉണ്ടാക്കുന്ന പൈസ വേണം, പക്ഷെ അതിനു നന്ദി കാണിക്കണ്ട, പക്ഷെ ഒരപ്പന് മകളോട് സംസാരിക്കാനുള്ള, അതുപോലെ ഒരു മകൾക്ക് സ്നേഹമയനായ അവളുടെ അപ്പനോട് സംസാരിക്കാനുള്ള അവകാശത്തെ നിഷേധിക്കാൻ പാടുണ്ടോ?

ഞാൻ വളരെ നിരാശനാണ്. വളരെ വളരെ നിരാശനാണ്. പക്ഷെ നിരാശയിൽ അങ്ങിനെ തകരാൻ ഇഷ്ടമില്ലാത്തത് കൊണ്ടും, വാണമടിച്ചു മടുത്തത് കൊണ്ടും, ഇനിയൊരിക്കലും വേശ്യയെ സമീപിക്കില്ല എന്ന് പണ്ടൊരിക്കൽ തീരുമാനിച്ചിരുന്നെങ്കിലും (http://seban15081969.blogspot.ae/2014/08/blog-post_15.html), ഇന്നലെ ഞാൻ ഒരു വേശ്യയോടൊപ്പം കുറെ സമയം ചെലവഴിച്ചു. കുറെ നല്ല മുഹൂർത്തങ്ങൾ ഉണ്ട്, അതെഴുതാം.

സീൻ 2: വേശ്യ

ഞാൻ കുറെ കാലമായി കേൾക്കുന്നു. ഞാൻ താമസിക്കുന്നതിനു അല്പം മാറി വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള സ്ത്രീകളെ കാണുവാനും, വേണമെങ്കിൽ അവരോടൊത്ത് ശയിക്കാനും പറ്റുന്ന ഒരു സ്ട്രീറ്റ് ഉണ്ട്.

പക്ഷെ പണത്തിനായി മാത്രം കിടന്നു കൊടുക്കുന്ന ഒരു സ്ത്രീയുമായി ബന്ധപ്പെടുന്നതിനോട് എനിക്ക് താല്പര്യം ഇല്ല. അതിനു പല കാരണങ്ങൾ ഉണ്ട്.

പക്ഷെ അതൊന്നും വിശദീകരിച്ചു ബോറടിപ്പിക്കുന്നില്ല.

വൈകുന്നേരം ആയപ്പോൾ, ഞാൻ മീശയൊക്കെ നന്നായി കട്ട്‌ ചെയ്ത്, നന്നായി കുളിച്ച്, മുഖകാന്തി ഒക്കെ വർദ്ധിപ്പിച്ച്, ബോഡി ലോഷൻ ഒക്കെ തേച്ചുപിടിപ്പിച്ച്, അതും പോരാഞ്ഞ് ഡ്രസിന് മുകളിൽ പെർഫ്യൂം ഒക്കെ അടിച്ചു, കുട്ടപ്പനായി പുറപ്പെട്ടു.

ആദ്യമായി പോകുന്നതിനാൽ, അവിടം കണ്ടു പിടിക്കാൻ കുറെ കറങ്ങി. പക്ഷെ ഇത്തരം കാര്യങ്ങളിൽ ലക്‌ഷ്യം കണ്ടെത്താതെ ആരെങ്കിലും പിന്മാറുമോ?!

 ഒരു സ്റ്റേഷൻ മുൻപേ ബസ്‌ ഇറങ്ങിയതാണ് വട്ടം കറങ്ങാൻ കാരണം. അവിടെനിന്നും നടന്നു.

പക്ഷെ ആ നടത്തവും എന്നിലെ ഉത്സാഹം കുറച്ചില്ല.

ക്രമേണ ഞാൻ തിരക്ക് കൂടുതലുള്ള ഒരു സ്ട്രീറ്റിൽ എത്തി. ഇന്ത്യയിൽ ഒരിക്കൽ ഞാൻ വേശ്യാതെരുവിൽ പോയിട്ടുള്ളതിനാൽ, അങ്ങിനെയുള്ള സ്ത്രീകളുടെ ചലനങ്ങളും, ഭാവപ്രകടനങ്ങളും കണ്ടാൽ ഞാൻ തിരിച്ചറിയും.

ഇവിടെ പക്ഷെ ഇന്ത്യയിലേതുപോലെ വേശ്യാഗൃഹങ്ങളും മാടിവിളിക്കലും ഒന്നുമില്ല.

അവർ തെരുവിലൂടെ അൽപം തുറന്ന വസ്ത്രം ഒക്കെ ധരിച്ച് നടക്കും.

കണ്ടവരിൽ കൂടുതലും, ഫിലിപ്പിനോയും, ചൈനക്കാരുമാണ്,  കണ്ടാൽ എല്ലാവരും ഏകദേശം ഒരുപോലെ ഇരിക്കും!

പിന്നെ കുറച്ചു റഷ്യക്കാരും, അപൂർവ്വം ആഫ്രിക്കക്കാരും. അവരുടെ ചുണ്ടുകളും, ചന്തിയും കഴിഞ്ഞേ മറ്റെന്തും ഉള്ളൂ!

അവിടെ തമ്പിക്കൂടി നില്ക്കുന്ന ചെറുപ്പക്കാരെ കണ്ടാൽ, അതെന്തിനുള്ള നിൽപ്പാണെന്ന് അവർക്കറിയാം. അവർ അങ്ങിനെ നിൽക്കുന്നവരുടെ അടുത്ത് ചെന്ന് ചിരിക്കും. പിന്നെ തുക എത്രയെന്നു പറയും, വിലപേശും, ധാരണയിൽ എത്തിയാൽ രണ്ടു പേരും (ഒന്നിൽ കൂടുതൽ പേരുണ്ടെങ്കിൽ, അവർ ഒന്നിച്ച്) ഒരു ടാക്സി പിടിച്ചു, ആ സ്ത്രീയുടെ ഫ്ലാറ്റിലേയ്ക്കു പോകും.

ഞാൻ ആദ്യം ഇതൊക്കെ കണ്ടും കേട്ടും അങ്ങോട്ടുമിങ്ങോട്ടും കുറച്ചു നടന്നു.

പിന്നെ ഒരിടത്ത് പോയി നിന്നു. ആരെങ്കിലും ഈ സുന്ദര കുട്ടപ്പനെ ഗൗനിക്കുന്നുണ്ടോ എന്നറിയണമല്ലോ.

കാളയുടെ വാല് പൊക്കൽ അവർ എത്ര കണ്ടിട്ടുള്ളതാ!

ഒരു സുന്ദരി എൻറെ അടുത്ത് വന്ന് എന്നോട് മുട്ടി മുട്ടിയില്ല എന്ന മട്ടിൽ നിന്നു ലാസ്യഭാവത്തിൽ ചിരിച്ചു. ആ ലാസ്യഭാവം ഒക്കെ അഭിനയം ആണെന്ന് എനിക്കറിയാം പൊന്നുമോളെ എന്ന് ഞാൻ പറഞ്ഞില്ല കേട്ടോ.

കാരണം അതാർക്കാണ് അറിയില്ലാത്തത്? ഓരോ ദിവസവും പത്തും ഇരുപതും പേരുടെ കീഴിൽ കിടന്നു കൊടുക്കുന്നവർക്ക് എന്തു ലാസ്യഭാവം?

ഒരാണ് ആണെങ്കിൽ, കൂടി വന്നാൽ രണ്ടു തവണ ചെയ്തിട്ട്, പൊടിയും തട്ടി എഴുന്നേറ്റു പോകും. പിന്നെ സാക്ഷാൽ മല്ലികാ ഷെരാവത് വന്നാൽ പോലും, വേണ്ടേ വേണ്ട.

പക്ഷെ പെണ്ണ്, അവരെക്കൊണ്ടത് എങ്ങിനെ സാധിക്കുന്നു എന്നത് എന്നെ അതിശയിപ്പിക്കുന്നു. സ്ത്രീകളുടെ സഹനശക്തി സമ്മതിച്ചു കൊടുത്തേ പറ്റൂ. അവരിലത്  പ്രകൃത്യാതന്നെ കൂടുതലായുണ്ട്.

എന്തായാലും താല്പര്യം ഉണ്ടെന്ന മട്ടിൽ ഞാനും ചിരിച്ചു.

അങ്ങിനെ ഞാൻ ചിരിച്ചപ്പോൾ അവർ ഒന്നുകൂടി എന്നോട് ചേർന്നു നിന്നു. ആ നിൽപ്പിൻറെ അർത്ഥം ചൂണ്ടയിൽ കുടുങ്ങിയ മീൻ പോകാതിരിക്കാൻ ചൂണ്ട നൂൽ ഒരു പ്രത്യേക ആങ്കിളിൽ പെട്ടെന്ന് വലിക്കുന്ന മീൻ പിടുത്തക്കാരോട്  ചോദിച്ചാൽ അവർ പറയും!!

എന്തായാലും ഞാൻ കുടുങ്ങി. ഇവിടെ അങ്ങിനെ കുടുങ്ങാൻ ഞാനും ആഗ്രഹിച്ചിരുന്നു എന്നു മാത്രം!

പെട്ടെന്ന് തന്നെ കാര്യങ്ങൾ അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നു. നിരക്കെത്രയെന്ന് അവർ പറഞ്ഞു. ഏകദേശം 3000 രൂപ. അത് കൂടിപ്പോയോ എന്ന മട്ടിൽ അവർ എന്നെ നോക്കി. വിലപേശൽ നടക്കാറുള്ളതിനാൽ അവർ എപ്പോഴും അൽപം കൂട്ടി പറയാറാണ് പതിവ്.

പക്ഷെ ആറക്ക ശമ്പളമുള്ള എനിക്ക് അതൊരു നിസ്സാര തുക ആയാണ് തോന്നിയത്, പ്രത്യേകിച്ചും അതിലും വലിയൊരു തുക ചോദിക്കും എന്നു പ്രതീക്ഷിച്ചതിനാൽ.

ഒരു വിലപേശലിനും നിൽക്കാതെ ഞാൻ സമ്മതിച്ചു.

അപ്പോൾ സന്തോഷം കൂടി അവർ എൻറെ അരക്കു ചുറ്റുമായി വട്ടം പിടിച്ചു, അവരുടെ കവിളുകൾ എൻറെ കവിളിനോട് ഉരസുന്ന വിധത്തിൽ ചേർന്നു നിന്നു. അപ്പോൾ അവരുടെ ശ്വാസത്തിൻറെ ചൂട് എൻറെ മുഖത്ത് തട്ടി, പെട്ടെന്ന് തന്നെ എൻറെ ശരീരവും ചൂട് പിടിച്ചു.

അങ്ങിനെ ചേർന്നു നിന്നു ടാക്സിക്കായി കാത്തു നിൽക്കുമ്പോൾ, ഞാൻ അവളോട്‌ അവൾ ഫിലിപ്പിനോ ആണോ എന്നു ചോദിച്ചു. പക്ഷെ എനിക്ക് തെറ്റി, അവൾ ചൈനാക്കാരി ആയിരുന്നു.

ആ പ്രദേശങ്ങളിൽ ഉള്ളവർ എല്ലാം ഏകദേശം ഒരേപോലെ ഇരിക്കുന്നത് എൻറെ കുറ്റമാണോ!

പക്ഷെ അവളുടെ സംഭാഷണം ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ എനിക്കത് മനസ്സിലാക്കാമായിരുന്നു. കാരണം ഫിലിപ്പിനോകൾ ഇംഗ്ലീഷ് നന്നായി സംസാരിക്കും. ചൈനക്കാരോ, ഇക്കാര്യത്തിൽ ഏറ്റവും പിന്നിലാണ്. ഇനി അഥവാ സംസാരിച്ചാലും, കേൾവിക്കാർക്ക് അവർ അവരുടെ ഭാഷ തന്നെ സംസാരിക്കുന്നത് പോലെയേ തോന്നൂ!

എന്നോട് ചേർന്നു നിൽക്കുന്നവൾ എന്നോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ, പറഞ്ഞതിൽ കൂടുതൽ ആംഗ്യം കാണിക്കുകയായിരുന്നു! അവൾക്കു തരാനുള്ളതും, എനിക്ക് വേണ്ടതും ഒന്നുതന്നെ ആയതുകൊണ്ട് ഞാൻ മനസ്സിലാക്കി എന്നു മാത്രം!!

പേര് ജെന്നി.  അതവളുടെ ശരിക്കുള്ള പേരാണോ അല്ലയോ എന്നത് പ്രസക്തി ഉള്ള കാര്യമല്ല. വെറും ഒന്നോ രണ്ടോ മണിക്കൂർ നേരത്തെ കാര്യമല്ലേ ഉള്ളൂ, അല്ലാതെ ആജീവനാന്തം ഒന്നിച്ച് ജീവിക്കാൻ ഒന്നുമല്ലല്ലോ!

ടാക്സി വന്നു നിന്ന്, ഞാൻ മുൻസീറ്റിലേയ്ക്ക് കയറാൻ ഒരുങ്ങിയപ്പോൾ, അവൾ എൻറെ കയ്യിൽ ബലമായി പിടിച്ചു പിൻസീറ്റിലേയ്ക്ക് ഇരുത്തി. ആദ്യമേ കയറിയിരുന്ന അവളുടെ മടിയിലാണ് ഞാൻ പോയി ഇരുന്നത്.

പിന്നെ ടാക്സി മുന്നോട്ടു നീങ്ങുമ്പോൾ, ഞങ്ങൾ ഒരുപാട് പരിചയം ഉള്ളവരെപ്പോലെ ചേർന്നിരുന്നു.

ജെന്നി എൻറെ ഇടതു കൈ എടുത്തു അവളുടെ വലതു കയ്യിൽ എടുത്തു വച്ച് മൃദുവായി തലോടി. അറിയാതെ തന്നെ എൻറെ വലതു കൈ അവളുടെ കൈയ്ക്ക് മുകളിലൂടെ നീങ്ങി.

ഞാൻ എന്തെന്നില്ലാത്ത ഒരു സന്തോഷം അനുഭവിക്കുകയായിരുന്നു അപ്പോൾ.

അഞ്ചു മിനിട്ടിനുള്ളിൽ ഞങ്ങൾ ജെന്നിയുടെ ഫ്ലാറ്റിനു അടുത്തായി എത്തി. ഫ്ലാറ്റിനു അൽപം മാറ്റിയാണ് ടാക്സി നിർത്തിച്ചത്.

അതിനു കാരണം ഉണ്ട്. രണ്ടുപേരും കൂടി ഒന്നിച്ചു പോയാൽ ചോദ്യം ഉണ്ടായേക്കാം. കാരണം ഇതൊന്നും പരസ്യമായി നടത്തുന്ന കാര്യങ്ങൾ അല്ല.

അതിനാൽ എന്നോട് ഫ്ലാറ്റ് നമ്പർ (301) പറഞ്ഞിട്ട്, ജെന്നി ആദ്യമേ പോയി.

ഒന്നുരണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ഞാനും അങ്ങോട്ട്‌ പോയി.

മൂന്നാം നിലയിൽ 301-ആം നമ്പർ ഫ്ലാറ്റിനു മുൻപിൽ എത്തിയപ്പോൾ, ജെന്നി എന്നെയും കാത്ത് കതക് അൽപം തുറന്നു കാത്ത് നിൽപ്പുണ്ടായിരുന്നു.

രണ്ടോ മൂന്നോ റൂമുകൾ ഉണ്ടെന്നു തോന്നിച്ച ആ ഫ്ലാറ്റിൻറെ ഒരു റൂമിലേയ്ക്ക് അവൾ എന്നെ കൂട്ടികൊണ്ട് പോയി.

അകത്തു നല്ല സൗകര്യം ഉണ്ടായിരുന്നു. നന്നായി അലങ്കരിച്ചിരുന്നു.

അകത്തു കടന്നതും ഞാൻ പ്രതീക്ഷിച്ചിരുന്നത് തന്നെ സംഭവിച്ചു. പറഞ്ഞുറപ്പിച്ച തുക ആദ്യം കൊടുക്കണം. ഈ ആണുങ്ങളെ അങ്ങിനെയങ്ങ് വിശ്വസിക്കരുത് എന്നും, തുക വാങ്ങുന്നത് ഒരിക്കലും കാര്യങ്ങൾ എല്ലാം ചെയ്യുന്നതിന് ശേഷം വരെ നീട്ടരുതെന്നും ഈ ലോകത്തുള്ള എല്ലാ വേശ്യകൾക്കും അറിയാം. കാരണം വെരി സിമ്പിൾ! ശരീരത്തിലെ ചൂടെല്ലാം ശുക്ലം വഴി പുറത്തേയ്ക്ക് പോയിക്കഴിഞ്ഞാൽ ആണുങ്ങളുടെ തേനെപാലെ വിളിയും പുന്നാരവുമെല്ലാം പറപറക്കും (ചുള്ളന്മാരുടെ പ്രലോഭനങ്ങളിൽ പെടുന്ന സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുന്ന പെങ്കൊച്ചുങ്ങൾ ഈ പ്രകൃതിസത്യം ഓർത്തിരുന്നാൽ നന്ന്).

പിന്നെ പറഞ്ഞുറപ്പിച്ച തുക പോക്കെറ്റിൽ നിന്നും എടുക്കാൻ അവർക്ക് വിഷമം തോന്നും. അത്ര ബലഹീനർ ആണ് ഈ ഉശിരുള്ള ആണുങ്ങൾ!!


ഇതുമാത്രമല്ല, അങ്ങിനെ ആദ്യം തന്നെ പണം വാങ്ങുന്നതിലെ മനശാസ്ത്രം. അങ്ങിനെ ആദ്യം വാങ്ങുമ്പോൾ, പറഞ്ഞുറപ്പിച്ചതിലും കൂടുതൽ കൊടുക്കാനും ചിലർ തയ്യാറാകും.

അതുതന്നെയാണല്ലോ ഞാൻ ചെയ്തതും! ഞാൻ വെറും 3000 അല്ല, ഏകദേശം 4000 രൂപയ്ക്കു തുല്യമായ ഒരു തുകയാണ് ജെന്നിക്ക് നല്കിയത്. ഞാനത് തുറന്ന മനസ്സോടെയാണ് കൊടുത്തത്.

അതവളെ ഏറെ സന്തോഷിപ്പിച്ചു. അവൾ മേശപ്പുറത്തിരുന്ന മുന്തിരി കുലകളിൽ നിന്നും മുന്തിരികൾ ഓരോന്നായി എനിക്ക് തന്നു. അത് കാമത്തെക്കാൾ ഒരു പ്രണയ ഭാവം എന്നിലും ഉണർത്തി. ഞാനും മുന്തിരികൾ ഒന്നൊന്നായി അവളുടെ ചുണ്ടുകളിലും വച്ചു കൊടുത്തു.

അവൾ പിന്നെ എഴുന്നേറ്റ് അവളുടെ ശരീരത്തെ മറച്ചിരുന്ന വസ്ത്രം ഊരി മാറ്റി. ഇപ്പോൾ മുട്ടോളം എത്തുന്ന ഒരു ജീൻസും, ബ്രായും മാത്രം. പിന്നെ അവൾ എന്നോട് ചേർന്ന് നിന്ന് അവളുടെ ചുണ്ടുകൾ എൻറെ ചുണ്ടുകളോട് ചേർത്തു.

പതിയെ പതിയെ ഞങ്ങൾ ഞങ്ങളുടെ ചുണ്ടുകൾ നുകർന്ന് കൊണ്ടിരിക്കുമ്പോൾ, അവൾ പതിയെ അവളുടെ നാവ് എൻറെ വായിലേയ്ക്ക് തന്നു.

അതെന്നെ ശരീരം മുഴുവൻ പടരുന്ന ഒരു സുഖത്തിൻറെ ഉച്ചസ്ഥായിയിൽ എത്തിച്ചു. അത്തരം ഒരവസ്ഥയിൽ ഉണങ്ങിയ മരം പോലും തളിർത്തു, പൂവിട്ടു ഫലങ്ങൾ പുറപ്പെടുവിക്കും, അപ്പോൾ, തഴച്ചു വളർന്നു നിൽക്കുന്ന ഞാനെന്ന വൃക്ഷത്തിൻറെ കാര്യം പറയണോ?

ഞങ്ങൾ പരസ്പരം കാണുന്നുണ്ടായിരുന്നില്ല, അറിയുക മാത്രം ആയിരുന്നു.

ക്രമേണ അവളുടെ ഒരു കൈ താഴേയ്ക്ക് വന്ന് എൻറെ ജീൻസിന് മുകളിലൂടെ പരതി. എൻറെ വികാരത്തിൻറെ തീവ്രതയും കരുത്തും അവളുടെ കൈകൾക്ക് അനുഭവപ്പെട്ടപ്പോൾ അവൾ എന്നോട് കൂടുതൽ ഇഴുകി ചേർന്ന് നിന്നു.

അതൊരു പുതിയ അനുഭവം ആയിരുന്നു എനിക്ക്. വേശ്യകൾ പൊതുവെ പറഞ്ഞ തുക കിട്ടിക്കഴിഞ്ഞാൽ എല്ലാം പെട്ടെന്ന് ചെയ്തു തീർക്കാൻ തിരക്ക് കൂട്ടുകയാണ് പതിവ്. അടുത്ത കസ്റ്റമർ ആണവരുടെ ലക്ഷ്യം. അവരെ കുറ്റം പറയാൻ ആവില്ല താനും.

പക്ഷെ ജെന്നി, അവളുടെ ഓരോ ചെയ്തികളും കാണുമ്പോൾ, ഞാൻ അവളുടെ സാമീപ്യം ആഗ്രഹിക്കുന്നതുപോലെ അവളും എന്നോടൊപ്പമുള്ള സമയം ആസ്വദിക്കുന്നത് പോലെ എനിക്ക് തോന്നി.

ഞാൻ മെല്ലെ അവളുടെ മുഖം എൻറെ രണ്ടു കൈകളിലുമായി കോരിയെടുത്ത് അവളുടെ കണ്ണുകളിലേയ്ക്ക് പ്രണയപൂർവ്വം നോക്കി നിന്നു. അതിഷ്ടപ്പെട്ടത്‌ പോലെ, അവൾ അനങ്ങാതെ എന്നെത്തന്നെ നോക്കി ചെറുതായി പുഞ്ചിരിച്ചു.

എന്നിലെ പ്രണയം ഇരട്ടിച്ചു കൊണ്ടിരുന്നു. ഞാൻ അവളുടെ നെറ്റിയിലും, കണ്ണുകളിലും, കവിളുകളിലും, ചെവിയിലും, മുടിയിഴകൾ അലസമായി കിടക്കുന്ന ചെവിയുടെ പിൻഭാഗത്തും  മൃദുവായി ചുംബിച്ചുകൊണ്ടിരുന്നു.

ഇടയ്ക്കിടയ്ക്ക് എൻറെ ചെയ്തികൾ ഇഷ്ടപ്പെട്ട മാതിരി കണ്ണടച്ചു നിന്ന ജെന്നിയുടെ കണ്ണുകൾ തുറപ്പിച്ച് ആ കണ്ണുകളിലേയ്ക്ക് പ്രണയപൂർവ്വം നോക്കി നിന്നു.

ഇപ്പോൾ ജെന്നിയുടെ മുഖത്ത് കണ്ടത് അഭിനയം അല്ലായിരുന്നു. 'എന്നെ ഇഷ്ടമായോ' എന്ന് ഞാൻ അവളുടെ ചെവിയിൽ മെല്ലെ ചോദിച്ചു.

ഇഷ്ടമായി എന്ന് പറഞ്ഞു എന്ന് മാത്രമല്ല, പലരും ഇങ്ങിനെ വന്ന് അവരെ വേദനിപ്പിക്കുന്ന കാര്യങ്ങളും ഞാൻ പറയാതെ തന്നെ അവൾ പറഞ്ഞു.

അതെന്നിലെ പ്രണയത്തെ വീണ്ടും വർദ്ധിപ്പിച്ചു. കൂടുതൽ തീവ്രതയോടെ ഞങ്ങളുടെ നാവുകൾ പരസ്പരം പരതി. ചുണ്ടും നാവും വായുമെല്ലാം ഒരു സുഖമുള്ള നനവ്‌ പടർന്നു കയറി.

ഞങ്ങൾ പോലുമറിയാതെ ഞങ്ങൾ ബെഡ്ഡിലേയ്ക്ക് വീണു.

പിന്നെ എൻറെ ഇംഗിതം മനസ്സിലാക്കിയത് പോലെ ജെന്നി ബ്രാ അഴിച്ചു മാറ്റി.

അത് മാറി മുലകൾ എനിക്ക് കാണാം എന്നായപ്പോൾ ജെന്നി പറഞ്ഞു, 'എൻറെ മുലകൾ വളരെ ചെറുതാണ്' . ആ വാക്കുകളിൽ തൻറെ മുലകൾ അത്ര ആകർഷണം ഉള്ളതല്ല എന്ന ഒരു നിരാശ നിഴലിച്ചിരുന്നു.

അവൾ പറഞ്ഞത് ശരിയായിരുന്നു. ചെറിയ മുലകൾ ആയിരുന്നു. പക്ഷെ മുലകളുടെ വലുപ്പക്കുറവ്   ഒന്നുകൊണ്ടും ഒരു കുറവല്ല എന്നതാണ് സത്യം.

ഞാൻ രണ്ടു മുലകളെയും രണ്ടു കയ്യിലും ചേർത്ത് പിടിച്ചു കൊണ്ട് ജെന്നിയുടെ കണ്ണുകളിലേയ്ക്ക് നോക്കി പറഞ്ഞു, "നിൻറെ മുലകൾ അതീവ സുന്ദരങ്ങൾ ആണ്."

അതവൾക്കിഷ്ടമായി. ഞാനാ മുലകളെ തലോടുന്നതും, ഓരോന്നായി നുണയുന്നതും നോക്കി അവൾ അനങ്ങാതെ കിടന്നു.

അൽപം കഴിഞ്ഞപ്പോൾ മുഖം ചുളിച്ചു കൊണ്ട് ഞാൻ പറഞ്ഞു, "ഒട്ടും പാലില്ല.!"

അതും പറഞ്ഞിട്ട് പ്രതികരണം അറിയാൻ ഞാൻ അവളുടെ മുഖത്തേയ്ക്കു നോക്കി.

അവൾ പൊട്ടിച്ചിരിച്ചു. മറ്റു റൂമുകളിൽ ഉള്ളവരും അത് കേട്ടിരിക്കും എന്നുറപ്പ്.

ആ ചിരിക്കിടയിൽ തന്നെ, "പാല് കിട്ടാൻ കുഞ്ഞൊന്നും അല്ലല്ലോ" എന്നായി അവൾ!!

അപ്പോൾ ഞങ്ങളുടെ ചിരികൾ പരസ്പരം അലിഞ്ഞു ചേർന്നു.

ആ സമയം ഞങ്ങളുടേത് ലൈംഗികതൃഷ്ണ തീർക്കാൻ വന്ന ഒരു ചെറുപ്പക്കാരനും ഒരു വേശ്യയും തമ്മിലുള്ള ബന്ധമായിരുന്നില്ല. മറിച്ച് ഒരു പുരുഷനും സ്ത്രീയും പ്രകൃത്യാ നടത്തേണ്ടുന്ന സുന്ദരപ്രണയം ആയിരുന്നു.

ആ പ്രണയം അവളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ എന്നോട് പറയാൻ അവളെ പ്രേരിപ്പിച്ചു.

ഇപ്പോൾ ചൈനയിൽ അവളുടെ അമ്മയോടൊപ്പം താമസിക്കുന്ന അവളുടെ മകളെക്കുറിച്ചും, അവൾ മുലകുടി നിർത്തിയപ്പോൾ ഉണ്ടായ ഒരനുഭവവും അവൾ പറഞ്ഞു.

കുഞ്ഞരിപല്ലുകൾ ഒക്കെ വന്ന സമയത്ത്, മകൾ മുലകളെ കടിക്കുമായിരുന്നുവത്രേ! അത് കൂടി വന്നപ്പോൾ, മകളെ വല്ല്യമ്മയെ ഏൽപ്പിച്ച് ജെന്നി കുറച്ചു ദിവസം മാറി നിന്നു.

ഒന്നുരണ്ടാഴ്ചകൾക്ക് ശേഷം അമ്മയെ കണ്ടപ്പോൾ അവൾ മുലകൾ നൊട്ടിനുണഞ്ഞു, പക്ഷെ 'കറവ' വറ്റിയിരുന്നു. അതിനാൽ മകളും ഞാൻ കാണിച്ചതുപോലെ മുഖം കോട്ടി കാണിച്ചുവത്രേ.

ഇതെല്ലാം ഇംഗ്ലീഷിൽ പറഞ്ഞു മനസ്സിലാക്കി തരാൻ പ്രയാസപ്പെട്ടിട്ടു ജെന്നി മുലകളെ കുടിക്കുന്നത് പോലെ ആദ്യം കാണിച്ചിട്ട് പിന്നെ മുഖം കോട്ടി കാണിച്ചു.

പിന്നെ കൂട്ടച്ചിരി ആയിരുന്നു.

ചിരിക്കിടയിൽ, ഞാൻ മുലകളെ വീണ്ടും നുണഞ്ഞിട്ടു അതിശയത്തോടെ, "ഇതേ, ഇപ്പോൾ പാല് വരുന്നുണ്ട്" എന്ന് പറഞ്ഞു.

നേരോ എന്ന മട്ടിൽ ജെന്നി എന്നെ നോക്കി.

കളിപ്പിച്ചേ എന്ന മട്ടിൽ ഞാൻ അവളെ നോക്കിയപ്പോൾ, വീണ്ടും പൊട്ടിച്ചിരി.

അവൾ എന്നോട് നന്ദി പറഞ്ഞു. കൊച്ചുണ്ടായതിനു ശേഷം അവളുടെ ഭർത്താവ് പണം പണം എന്ന് പറഞ്ഞു അവളെ എപ്പോഴും അടിക്കുമായിരുന്നുവത്രേ.

ഉള്ളു തുറന്നു ഇതുപോലെ ചിരിച്ചിട്ട് ഒരുപാട് കാലമായി എന്ന് പറഞ്ഞു അവൾ എൻറെ നെറുകയിൽ ചുംബിച്ചു.

വിഷമം മാറ്റാൻ ഞാൻ പറഞ്ഞു, "ഒരു കാര്യം ചെയ്യ്, ഈ മുലകൾ എനിക്ക് വേണം, ഞാൻ എൻറെ കൂടെ കൊണ്ടുപോവുകയാ"

പെട്ടെന്ന് മറുപടിയും വന്നു, "അതിനെന്താ, കൂടെ ഇന്ത്യയിലേയ്ക്ക് കൊണ്ടുപൊയ്ക്കോ!"

എത്ര നല്ല സമയം ആണ് ഞങ്ങൾ ഒന്നിച്ചു ചെലവിട്ടത്. അവിടെ രാജ്യത്തിൻറെയോ, ഭാഷയുടെയോ, നിറത്തിൻറെയോ, മതത്തിൻറെയോ, കപട സംസ്ക്കാരങ്ങളുടെയോ അതിർ വരമ്പുകൾ ഇല്ലായിരുന്നു.

പരിശുദ്ധപ്രണയം മാത്രം.

ഒരിക്കലും ജെന്നി തിരക്കു കൂട്ടിയില്ല. എന്നോടൊപ്പം എത്ര സമയം വേണമെങ്കിലും ചെലവഴിക്കാൻ തയ്യാറുള്ളത്‌ പോലെ അവൾ കിടന്നു.

പക്ഷെ ഇതിനിടയിൽ, എന്തിനും തയ്യാറായി നിന്നിരുന്ന എൻറെ ലിംഗം പരിഭവത്തോടെ മയങ്ങിയിരുന്നു.

അവൻറെ പരിഭവം മാറ്റാൻ ജെന്നി തന്നെ മുൻകൈ എടുത്തു.

സുന്ദരമായ അനുഭൂതികൾക്കൊടുവിൽ, ഞങ്ങൾ പരസ്പരം ഫോണ്‍ നമ്പർ കൈമാറി, അടുത്തദിവസം മറ്റൊരു സ്ഥലത്തേയ്ക്ക് പോകുന്ന അവൾ തിരിച്ചു വരുമ്പോൾ വീണ്ടും കാണണം എന്ന ധാരണയിൽ  പിരിയുന്നതിനു മുൻപ്, ജെന്നിക്ക് ഞാൻ കുറച്ചു പണം കൂടി കൊടുത്തിരുന്നു.

പിന്നീട് ജെന്നിയെ ഞാൻ വിളിക്കാറുണ്ട്. മുലകൾ ഇന്ത്യയിലേയ്ക്ക് കൊണ്ടു പോകുന്ന കാര്യം പറയുമ്പോൾ അവൾ പൊട്ടിച്ചിരിക്കും. പിന്നെ ചൈനീസ് ഭാഷയിൽ 'വ ഹായ് നീ' (I love you) എന്ന് പറയും.

ഒരു ദുഃഖം മാത്രമേയുള്ളൂ ഇപ്പോൾ. അങ്ങിനെ പരിശുദ്ധ പ്രണയത്തിൽ ഉണ്ടായ എൻറെ കരുത്തുറ്റ ബീജങ്ങൾ കോണ്ടത്തോടുകൂടി ചവറ്റു കുട്ടയിലേയ്ക്ക് എറിയപ്പെടുന്നത് ഓർക്കുമ്പോൾ, രണ്ടാമതൊരു കുഞ്ഞു വേണമെന്ന് സ്വപ്നം കാണുന്ന ഞാൻ അതീവ ദുഖിതനാണ്. പക്ഷെ ഞാൻ നിസ്സഹായൻ ആണ്. അത് വിതക്കേണ്ട പാടം ഇല്ലല്ലോ. അതുമായി നടക്കുന്നവൾ, എൻറെ ഭാര്യ എന്ന് പറയപ്പെടുന്ന തേവിടിശ്ശി, എന്നെ ഭ്രാന്തിനു ചികിത്സിക്കാൻ തക്കം പാർത്തു നടക്കുമ്പോൾ, എനിക്കെന്തു ചെയ്യാൻ കഴിയും?

Saturday 14 February 2015

ഇന്ത്യയിലെ ഉത്തമകുടുംബം, ഇയാഗോമാർ, പിന്നെ ഞാനും

വിചാരം കൊണ്ടെങ്കിലും വ്യഭിചാരം ചെയ്യാത്ത ഒരാളെങ്കിലും ഉണ്ടോ? ഇണയുടെ മുന്നിൽ കപടനാട്യം കാണിക്കാത്ത ആരെങ്കിലും ഉണ്ടോ?

സ്വന്തം മക്കളുടെ അടുത്തുവരെ നാടകം കളിക്കുന്നവർ. എന്നിട്ടതിനു സംസ്ക്കാരം എന്ന് വിളിക്കും.  ഈ മനുഷ്യർ എന്താ ഇങ്ങിനെ ആയിപ്പോയത്?

എൻറെ പരിചയക്കാർവരെ എൻറെ എഫ്ബി  അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്തു. ഞാൻ എഴുതുന്നതിൽ കഴമ്പില്ലെന്ന് തോന്നിയിട്ടല്ല, മറിച്ച് അവരുടെ ഒക്കെ കള്ളവെടി കഥകൾ എനിക്കറിയാം എന്നതും, തുറന്നെഴുതുന്ന ഞാൻ അതൊക്കെ വിളിച്ചു പറയുമോ എന്ന് ഭയന്നാണ് അവരതു ചെയ്തത്!

ഞാൻ അതൊക്കെ വിളിച്ചു പറയുമോ? ഇണയുടെ മുന്നിൽ അഭിനയിച്ചെങ്കിലും അവർ ജീവിക്കട്ടെന്നെയ്!

പക്ഷെ അവർ ഇയാഗോമാരാവുകയും, ഒളിഞ്ഞിരുന്നു കല്ലെറിയുകയും, അതെൻറെ കുടുംബ ജീവിതം തകർക്കുകയും ചെയ്യുമ്പോഴാണ് വിഷമവും അമർഷവും തോന്നുന്നത്.

മറക്കരുത്, അഭിനയിക്കാത്ത ഞാൻ തന്നെയാണ് തമ്മിൽ ഭേദം.

ഇത്രയും കടുത്ത് എഴുതാൻ എന്നെ പ്രേരിപ്പിച്ചത് എന്തെന്നറിയാൻ വായിക്കുക.

ഡൽഹിയിൽ താമസിക്കുന്ന കാലത്ത്, ഞങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്നത് ഭാരതീയ സംസ്ക്കാരപ്രകാരം ഉത്തമമായി ജീവിക്കുന്ന ഒരു കുടുംബത്തോടൊപ്പം ആയിരുന്നു.

അവർ ഗ്രൗണ്ട് ഫ്ലോറിലും ഞങ്ങൾ ഫസ്റ്റ് ഫ്ലോറിലും ആയിരുന്നു. അവർക്ക് രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അവർ നല്ലൊരു സമയവും ഞങ്ങളുടെ റൂമിൽ വരും. അന്ന് രണ്ടു വയസ്സ് മാത്രമായ എൻറെ മകൾക്കും അവർ വന്നാൽ വളരെ സന്തോഷമായിരുന്നു.

കുഞ്ഞിനെ നോക്കാൻ ഒരു വേലക്കാരി ഉണ്ടായിരുന്നു എന്ന കാര്യം ഞാൻ 'വേലക്കാരി' എന്ന തലക്കെട്ടിൽ മുൻപൊരു ബ്ലോഗ്ഗിൽ എഴുതിയിട്ടുണ്ട് (http://seban15081969.blogspot.ae/2014/06/blog-post_27.html).

അവർ വീട്ടിലെ വേലക്കാരി ആയിരുന്നെങ്കിലും, മകൾക്ക് അവർ മറ്റൊരു അമ്മക്കോ, അതിനും മേലെയോ ഉള്ള അടുപ്പം ആയിരുന്നു. അതിനാൽ അവൾ മലയാളത്തേക്കാൾ ഹിന്ദി സംസാരിക്കുമായിരുന്നു. ആ അടുപ്പം മൂലം, ഞങ്ങൾക്ക് രണ്ടു പേർക്കും സമാധാനത്തോടെ ജോലിക്ക് പോകുവാൻ സാധിച്ചു.

ഒരു ശനിയാഴ്ച ദിവസം ഭാര്യ ജോലിക്ക് പോയി. എനിക്ക് അവധി ആയതിനാൽ ഞാൻ ടിവിയും കണ്ടു റൂമിൽ തന്നെ ഇരുന്നു. താഴത്തെ കുട്ടികളും അവിടെ ഉണ്ട്.

ഇടയ്ക്ക് വേലക്കാരി കൊച്ചിനെയും എടുത്ത് എന്തോ ആവശ്യത്തിനായി താഴേയ്ക്ക് പോയി.

പോയി പെട്ടെന്ന് തന്നെ അവർ മുകളിലേയ്ക്ക് ഓടിക്കിതച്ചു വന്നു. വന്ന അവരുടെ മുഖത്ത് വല്ലാത്ത പരിഭ്രമം കാണപ്പെട്ടു. മാത്രവുമല്ല കിതപ്പ് മൂലം ശ്വാസം എടുക്കാൻ പ്രയാസപ്പെടുന്നത് പോലെയും എനിക്ക് തോന്നി.

ഞാൻ പെട്ടെന്ന് തന്നെ കൊച്ചിനെ അവരിൽ നിന്നും വാങ്ങിയിട്ട് കാര്യം തിരക്കി.

എന്തോ പറയാൻ ഉണ്ടെന്നു തോന്നിയെങ്കിലും, അവർ പറയാൻ മടിച്ചു. അതെന്നെ കൂടുതൽ പരിഭ്രാന്തനാക്കി. ഞാൻ നിർബ്ബന്ധം പിടിച്ചു.

അപ്പോൾ അവർ പറഞ്ഞു. കൊച്ചുമായി അവർ താഴത്തെ മുറിയിലേയ്ക്ക് കയറിയപ്പോൾ അവിടെ സാധാരണയായി വരാറുള്ള ഇലക്റ്റ്രീഷനും താഴത്തെ കൊച്ചമ്മയും ഒന്നിച്ചു കിടക്കുന്നു.

എന്തു പറയണം എന്നറിയാതെ ഞാൻ കുഴങ്ങി. പിന്നെ അവരെ ഒന്ന് ശാസിക്കാം എന്ന് കരുതി ചോദിച്ചു, "കതകിൽ തട്ടാതെ എന്തിനാ അവിടെ പോയി കയറിയത്?"

"ഞാൻ എപ്പോഴും അങ്ങിനെയാണ് പോകാറ്. അവർക്കതിൽ വിരോധം ഒന്നും പറഞ്ഞിട്ടില്ല" എന്നവർ ന്യായീകരിച്ചു.

അവരായി, അവരുടെ പാടായി, അതിലൊന്നും ഇടപെടാനോ, ആരോടും ഇതേക്കുറിച്ചൊന്നും പറയാനോ പോകേണ്ടെന്നു ഞാൻ അവരോടു പറഞ്ഞു.

അത് പറയാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അതായത്, താഴത്തെ കൊച്ചമ്മ അവരുടെ നാടായ മീററ്റിൽ പോകുന്ന വേളകളിൽ താഴത്തെ കൊച്ചു മുതലാളി മറ്റു സ്ത്രീകളെ കൊണ്ടു വരാറുണ്ടായിരുന്നു!

അപ്പോൾ സമം സമമായി, അത്രതന്നെ. അവരുടേത് ഒരുത്തമ കുടുംബം ആണ്. രണ്ടുപേരും പരസ്പരം അഗാധമായി സ്നേഹിക്കുന്നുണ്ട്. മറ്റുള്ളവർക്ക് അസൂയ തോന്നും വിധമാണ് അവർ ജീവിക്കുന്നത്. പിന്നെ നമ്മളെന്തിന് അതില്ലാതാക്കണം.

എന്നാൽ ഇതെങ്ങാനും പരസ്പരം അറിഞ്ഞാലോ, ആകാശം ഇടിഞ്ഞു വീഴും! വിശ്വാസം അതല്ലേ എല്ലാം!!

ഇങ്ങനെ ഒളിഞ്ഞു ചെയ്യാതെ, കുട്ടികളൊക്കെയായി കുറച്ചു പ്രായമൊക്കെ ആയി ഭർത്താവ് താല്പര്യം ഒന്നും കാണിക്കാതെ അടുത്ത വീട്ടിലെ പെണ്ണിനെ നോക്കാൻ തുടങ്ങുന്ന കാലത്ത്, പരസ്പരം അറിഞ്ഞു മറ്റുള്ളവരുമായും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് അതാസ്വദിക്കാനും അതുവഴി കുട്ടികളെ ഭയപ്പാടില്ലാതെ കുട്ടിക്കാലം  ആസ്വദിച്ചു ജീവിക്കാൻ അനുവദിക്കാൻ പറഞ്ഞാൽ ഞാൻ എന്തോ അസഭ്യം പറഞ്ഞു എന്ന ഭാവം ആയിരിക്കും.

പിന്നെ ടിവി കാണുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു. ഞാൻ നിർബന്ധിച്ചിട്ടാണെങ്കിൽ പോലും വേലക്കാരി എന്നോട് എന്തിനാണ് പറഞ്ഞത്?

അവർ ഭയപ്പെട്ടിരിക്കണം. എൻറെ ഭാര്യയോടു പറയാം എന്ന് വച്ചാൽ അവൾ അവിടെ ഇല്ല. എന്നോടും പറയാതെ ഇരുന്നാൽ, താഴത്തെ കൊച്ചമ്മ സ്വയം രക്ഷിക്കാൻ വേലക്കാരിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാലോ, വല്ല മോഷണക്കുറ്റമോ മറ്റോ ആരോപിച്ചാലോ എന്നൊക്കെ അവർ ഭയപ്പെട്ടിരിക്കണം. അപ്പോൾ ആരോടെങ്കിലും പറയുന്നതാണ് നല്ലതെന്ന് അവർക്ക് തോന്നിയിരിക്കാം.

വേലക്കാരിയോട് ഇക്കാര്യമൊന്നും ആരോടും പറയാൻ പോകേണ്ടെന്നു പറഞ്ഞതിൽ മറ്റൊരു ദുരുദ്ദേശം കൂടി ഉണ്ടായിരുന്നു. കാരണം ഇപ്പോൾ അറിഞ്ഞതും, ഞാൻ പടികൾ ഇറങ്ങി പോകുമ്പോഴൊക്കെ യാദൃശ്ചികമായി എന്ന വണ്ണം താഴേക്കു കുനിഞ്ഞു എന്നെ മുലകൾ കാണിക്കുമായിരുന്നതും കൂട്ടി വായിക്കുമ്പോൾ, അതൊക്കെ ഒരു സൂചന ആയിരുന്നില്ലേ എന്നൊരു സംശയം.  ഞാനൊരു പൊട്ടൻ, അതിതുവരെ മനസ്സിലാക്കിയില്ല.

എൻറെ ചിന്തകൾ ക്രമേണ താഴത്തെ കൊച്ചമ്മയിലേയ്ക്ക് നീങ്ങി.

എന്നാലും ആള് കൊള്ളാമല്ലോ! ഇപ്പോഴല്ലേ കുട്ടികളെ മിക്കപ്പോഴും ഒരുക്കി മുകളിലേയ്ക്ക് വിട്ടിരുന്നത് എന്തിനാണെന്ന് മനസ്സിലായത്‌.

കതകു തുറന്നിട്ട്‌ കിടന്നതിനും വളരെ കുശാഗ്രമായ ഒരു കാരണം ഉണ്ടായിരുന്നു. അങ്ങിനെ തുറന്നു കിടന്നാൽ കതകിനോട് ചേർന്ന് തന്നെയുള്ള ഗേറ്റിൽ യാദൃശ്ചികമായി കടയിൽ നിന്നും ഭർത്താവ് വന്ന് തട്ടി അകത്തേയ്ക്ക് വന്ന് ഇലക്ട്രീഷനെ റൂമിൽ കണ്ടാലും സംശയിക്കില്ല. എന്തെങ്കിലും നന്നാക്കാൻ വന്നതാണെന്ന് കരുതിക്കോളും. പക്ഷെ കതകടച്ചിട്ടാൽ സംശയത്തിനിടവരും. ഇവിടെ ഓർക്കേണ്ട കാര്യം എന്തെന്നാൽ, ബെല്ലടിച്ചു അകത്തു നിന്ന് ആരെങ്കിലും വന്നു ഗേറ്റ് തുറക്കാതെ ആർക്കും അകത്തു കടക്കാൻ പറ്റില്ല എന്നതാണ്. മാത്രവുമല്ല അവർ കുടുംബ സുഹൃത്തുക്കൾ ആയിരുന്നു. അപാരബുദ്ധി തന്നെ, നമിക്കണം.

ഒരിക്കൽ ഞാൻ ടെറസ്സിൽ ഇരിക്കുമ്പോൾ, ഇറുകിയ ജീൻസും ഇട്ടുകൊണ്ട്‌ വന്ന് എൻറെ മുൻപിലായി താഴേയ്ക്ക് നോക്കി കുറെ നേരം നിന്നതും, പിന്നെ തിരിഞ്ഞു എന്നെ ലാസ്യപൂർവ്വം നോക്കി ചിരിച്ചതും ഒക്കെ ഒന്നൊന്നായി എൻറെ മനസ്സിനെ മദിച്ചു. എന്തൊരു തുടുത്ത ചന്തിയും, തടിയുണ്ടെങ്കിലും വടിവൊത്ത ശരീരവും ആണവരുടേത്!

പിന്നെ ചിലപ്പോഴൊക്കെ വേലക്കാരിയോട് സംസാരിക്കാൻ എന്ന വ്യാജേന അവിടെ വന്ന് ഒരുപാട് സമയം, പ്രത്യേകിച്ചും ഭാര്യ ഇല്ലാത്തപ്പോൾ, ചെലവിട്ടതും ഞാൻ ഓർത്തു.

ഏതായാലും, കൂടെ കിടത്തിയ ഇലക്ട്രീഷനെക്കാളും സുന്ദരനും സുമുഖനും ആയിരുന്നല്ലോ ഞാൻ (ഇപ്പോഴും ആണ്!).

ഇപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പുവശം പിടി കിട്ടിയത്. ആ തിരിച്ചറിവ് എന്നിൽ ഒരു വല്ലാത്ത സുഖം ഉണർത്തി.

അവരെ കുറ്റം പറയാൻ പറ്റുമോ? രണ്ടു കുട്ടികളും ഒക്കെയായി, ക്രമേണ ഭർത്താവ് താല്പര്യം കാണിക്കാതെ വരുമ്പോൾ (എങ്ങിനെ കാണിക്കും, ഭാര്യ മീററ്റിന് പോകാൻ കാത്തിരിക്കുന്ന ആളല്ലേ ഭർത്താവ്!), ഇത്തരം ആഗ്രഹങ്ങൾ വരാത്ത സ്ത്രീകൾ കാണുമോ? ഇങ്ങിനെ അടക്കി വീർപ്പുമുട്ടിയതും, അടക്കാൻ പറ്റാതെ പുറത്തേയ്ക്ക് ചാടുന്നതും, ഒന്നുമില്ലെങ്കിൽ വിരക്തിയിലേയ്ക്ക് പോകുന്നതും ഒക്കെയല്ലേ ഭാരതീയ ഉത്തമ കുടുംബത്തിൻറെ ലക്ഷണങ്ങൾ?!!

കാര്യങ്ങൾ ഇവിടം കൊണ്ടു തീർന്നിരുന്നെങ്കിൽ നന്നായേനെ. എനിക്കൊരു കോളും ഒത്തേനെ.

പക്ഷെ ഇത്തരം കാര്യങ്ങളിൽ പിടിക്കപ്പെടുന്ന സ്ത്രീകൾ അപകടകാരികൾ ആണ്. പ്രത്യേകിച്ചും,  ഇതെല്ലാം കഴിഞ്ഞു മറ്റുള്ളവരുടെ മുൻപിൽ പതിവ്രത ചമഞ്ഞു ഉത്തമ സ്ത്രീ ആയി ജീവിക്കുന്നവർ.

അവരുടെ രഹസ്യം വെളിപ്പെടാതിരിക്കാൻ അവർ പല മാർഗ്ഗങ്ങളും സ്വീകരിക്കും. അവരിലെ ഇയാഗോമാർ പുറത്തുവരും.

അങ്ങിനെ ഞങ്ങളെ വല്ലാതെ ഉലച്ച ഒരു കാര്യം ആണ് പിന്നീട് നടന്നത്.

ഒരു ദിവസം ഭാര്യ താഴെ അവരുടെ അടുത്തു പോയി വിങ്ങിപൊട്ടി എൻറെ അടുത്തേയ്ക്ക് ഓടി വന്നു. നിലവിളിക്കിടയിൽ 'വേലക്കാരി കൊച്ചിനെയും എടുത്തുകൊണ്ടു എങ്ങോട്ടോ പോയി' എന്ന് പറഞ്ഞു. താഴത്തെ സ്ത്രീ അവളോട്‌ പറഞ്ഞുവത്രേ.

എൻറെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. പക്ഷെ ഞാൻ പെട്ടെന്നുതന്നെ ശാന്തത വീണ്ടെടുത്തു. കാരണം കൊച്ചിനോട് ഇത്ര അടുത്ത ബന്ധം ഉള്ള, സ്വന്തം കുഞ്ഞിനെപ്പോലെ പരിപാലിക്കുന്ന ഒരു സ്ത്രീ അത് ചെയ്യില്ല.

ഭാര്യയോടു ശാന്തയായിരിക്കാൻ ഞാൻ ആവശ്യപ്പെട്ടു. വേലക്കാരി അങ്ങിനെ ഒന്നും ചെയ്യില്ല, ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു ഞാൻ പുറത്തേയ്ക്കിറങ്ങി.

ഗല്ലിയും കടന്നു റോഡിലേയ്ക്ക് ഇറങ്ങിയപ്പോൾ, വേലക്കാരി കൊച്ചിനെയും എടുത്തുകൊണ്ട്‌ എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ടുവരുന്നത് ഞാൻ കണ്ടു. എവിടെ പോയി എന്ന് ചോദിച്ചപ്പോൾ, അവർ സാധാരണ പോകാറുള്ള പാർക്കിൽ പോയതാണെന്ന് പറഞ്ഞു.

ഞാൻ വേഗം കൊച്ചിനെയും എടുത്തു കൊണ്ടു വീട്ടിലേയ്ക്ക് വന്നു. കൊച്ചിനെ കണ്ടതും, ഭാര്യയുടെ നിലവിളിയും നിന്നു.

പക്ഷെ പിന്നെ അവൾ പറഞ്ഞത് എന്നെ ദേഷ്യപ്പെടുത്തി. വേലക്കാരെ അങ്ങിനെ അങ്ങ് വിശ്വസിക്കാൻ പറ്റില്ല എന്നാണവൾ പറഞ്ഞത്.

താഴത്തെ കൊച്ചമ്മയുടെ പദ്ധതി വിജയിച്ചു, സംശയത്തിൻറെ വിത്ത് പാകാൻ അവർക്ക് കഴിഞ്ഞു. ഇനി അത് തനിയെ വളർന്നുകൊള്ളും.

ഇതിൽപരം തെമ്മാടിത്തരം ഉണ്ടോ?  സ്വന്തം കളവു മറയ്ക്കാൻ, വേലക്കാരിയെ അവിടെനിന്നും ഓടിക്കാൻ താഴത്തെ സ്ത്രീയിലെ ഇയാഗോ എത്ര ഹീനമായാണ് പ്രവർത്തിച്ചത്. എത്ര നിസ്സാരമായാണ് ഭാര്യയിൽ സംശയത്തിൻറെ വിത്ത് പാകിയത്‌.

അവിടം കൊണ്ടും അത് തീർന്നില്ല. ക്രമേണ ഭാര്യ എന്നെയും വേലക്കാരിയേയും സംശയദൃഷ്ടിയോടെ നോക്കാൻ തുടങ്ങി. വേലക്കാരിയോട് മുൻപ് ഉണ്ടാതിരുന്നതിലും ഹീനമായി പെരുമാറാൻ തുടങ്ങി. അത് ഞങ്ങൾ ഡൽഹി വിടുന്നതുവരെ തുടർന്നു.

ഞാനിതൊക്കെ ഇപ്പോൾ എഴുതിയത് ഇപ്പോൾ തകർന്നു തരിപ്പണമായ എൻറെ കുടുംബത്തിൻറെ ആ തകർച്ചക്ക് ഒരു പ്രധാന കാരണം ഇത്തരം ഇയാഗോമാർ പറയുന്നത് അതേപടി വിശ്വസിച്ചു. ക്രമേണ സംശയവും അതുമൂലമുണ്ടാകുന്ന ഭയവും ഉള്ളിൽ നിറച്ചു നടക്കുന്ന ഭാര്യയുടെ ബലഹീനത ആണ്.

അത്തരം ഒരു സംശയം ഒഥല്ലോ തൻറെ പ്രിയതമ ആയ ഡെസ്ഡിമോണയെ കൊല്ലാൻ ഇടയാക്കിയെങ്കിൽ, ആധുനിക ഇയാഗോമാർ എൻറെ ഭാര്യയെന്ന സ്ത്രീയിൽ നിറച്ച സംശയം എൻറെ സ്വപ്നമായ കുടുംബത്തെജീവിതത്തെ തരിപ്പണമാക്കി അതിലെ നാഥനായ എൻറെ അപ്പനെയും, എൻറെ പൊന്നു മകളെയും, എന്നെയും, സംശയത്തിന് അടിപ്പെട്ട ഭാര്യയെ തന്നെയും കൂടുതൽ കൂടുതൽ തകർച്ചയിലേയ്ക്ക് കൂപ്പു കുത്തിച്ചുകൊണ്ടിരിക്കുകയാണ്.

അവളിലെ സംശയത്തിൻറെ വ്യാപ്തി എത്രയെന്ന് ഈ ബ്ലോഗ്‌ വായിച്ചാൽ മനസ്സിലാകും: http://seban15081969.blogspot.ae/2014/11/blog-post_17.html

ഇവിടെ സ്ഥിതി ഒഥല്ലോ എന്ന കഥയുടെ  അന്ത്യത്തെക്കാളും ഭീകരമാണ്. കാരണം, കഥയിൽ ഒഥല്ലോ എല്ലാം തൻറെ വെറും സംശയം ആയിരുന്നു എന്നും, അതിനു കാരണക്കാരനായ ഇയാഗോ ഒരു ചതിയൻ ആണെന്നും തിരിച്ചറിഞ്ഞു.

പക്ഷെ ഇവിടെ ഭാര്യ വീണ്ടും വീണ്ടും ഉപദേശം തേടുന്നത് ഇയാഗോമാരോട് തന്നെയാണ്. അതവളിലെ സംശയത്തെ ഇരട്ടിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

വേലക്കാരി കൊച്ചിനെ തട്ടികൊണ്ട് പോയെന്നു പറഞ്ഞത് കള്ളം ആണെന്നറിഞ്ഞിട്ട്‌ പോലും, വേലക്കാരിയോടുള്ള സംശയം മാറാതിരുന്ന ഭാര്യയുടെ സംശയം എങ്ങിനെ മാറ്റും എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.

അങ്ങിനെ ഉപദേശിക്കുന്ന ഇയാഗോമാർ നന്മയല്ല മറിച്ച് സർവ്വനാശം ആണ് ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയാൻ അവൾക്ക് സാധിക്കുന്നില്ല. അത്തരം കുടിലതകൾ മനസ്സിലാക്കാനുള്ള കാര്യപ്രാപ്തി അവൾക്കു ഉണ്ടായിരുന്നെങ്കിൽ, ഞങ്ങളുടേത് ഒരു ശാന്തസുന്ദരമായ ഭവനം ആയേനെ.

ഒഥല്ലോ പോലെ ഒരു കഥയും, ചുറ്റുമുള്ളവർ എല്ലാം കഥാപാത്രങ്ങളും ഞാൻ ഷേക്സ്പിയറിനെപ്പോലെ ഒരു എഴുത്തുകാരനും ആയിരുന്നെങ്കിൽ സംശയം ഒക്കെ തീർത്ത് കഥ അവസാനിപ്പിക്കാമായിരുന്നു.

പക്ഷെ ഇത് ജീവിതം ആയിപ്പോയില്ലേ, നമ്മുടെ ഇഷ്ടത്തിന് എഴുതിതീർക്കാൻ ആവാത്ത ജീവിതം.

Thursday 12 February 2015

കേജ്രിവാളിൻറെ ആശ്ലേഷം: പുരുഷൻറെ വിജയവും സ്ത്രീയും

എഎപിയുടെ ഡൽഹിയിലെ ചരിത്രവിജയത്തിനു ശേഷം കേജ്രിവാൾ തൻറെ പ്രിയതമയെ ആശ്ലേഷിച്ച് സന്തോഷം പങ്കിടുന്ന ചിത്രം കണ്ടപ്പോൾ ഞാൻ വളരെ അസ്വസ്ഥൻ ആയി.

അത് ആ ചിത്രം നൽകിയ സന്ദേശം മൂലമല്ല, എത്രയോ മഹത്തരം ആണത്, മറിച്ച് ആ ചിത്രം കണ്ടപ്പോൾ എൻറെ കഴിഞ്ഞ 12 വർഷത്തെ വിവാഹജീവിതത്തിലെ അനുഭവങ്ങൾ തികട്ടി തികട്ടി വന്നു, അതാണെന്നെ അസ്വസ്ഥതപ്പെടുത്തിയത്.

അങ്ങിനെ പരസ്യമായി ഭാര്യയെ ആശ്ലേഷിക്കാൻ കേജ്രിവാളിനെ പ്രേരിപ്പിച്ച കാരണം എന്തായിരിക്കും? അത് എഎപിക്ക് ബഹുഭൂരിപക്ഷം കിട്ടി, ഇനി എനിക്ക് മുഖ്യമന്ത്രി ആകാം എന്ന തോന്നലിൽ ഉണ്ടായ സന്തോഷത്തിൽ ആയിരുന്നോ? ഒരിക്കലുമല്ല എന്നെനിക്ക് തറപ്പിച്ചു പറയാൻ കഴിയും. കാരണം ഞാനും അങ്ങിനെ എൻറെ ഭാര്യയെ കെട്ടിപ്പിടിക്കുന്നത്‌ സ്വപ്നം കണ്ടിട്ടുണ്ട്. പക്ഷെ ഞാൻ അങ്ങിനെ ആഗ്രഹിച്ചപ്പോൾ, അവൾ എന്നെ മനോരോഗത്തിന് ചികിത്സിക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു.

കേജ്രിവാൾ അങ്ങിനെ ആശ്ലേഷിച്ചതിൻറെ കാരണം മറ്റൊന്നാണ്. അത് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഭർത്താവ് ചിന്തിക്കുകയും, അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തപ്പോൾ 'നിങ്ങൾക്ക് വട്ടാണ്' എന്ന് പറയാതെ, അതിനു എല്ലാവിധ പിന്തുണയും നൽകി, ആ തീരുമാനം നടപ്പാക്കാൻ സഹായിക്കും വിധം സ്വന്തം കുടുംബത്തിലെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുത്ത് അത് ഭംഗിയായി നിർവ്വഹിച്ചതിൻറെ പ്രതിഫലനമാണ് ആ ആശ്ലേഷം.

ഒരുപാട് ശമ്പളവും, കൂടെ കിമ്പളവും നേടാവുന്ന റവന്യൂവകുപ്പിലെ ഒന്നാന്തരം ജോലി ഉപേക്ഷിച്ച് നാട് നന്നാക്കാൻ ഇറങ്ങിയാൽ, നിങ്ങൾക്ക് വട്ടാണെന്നേ എൻറെ ഭാര്യയെപ്പോലുള്ള ബഹുഭൂരിപക്ഷം സ്ത്രീകളും പറയൂ. ഇത് വായിക്കുന്ന നിങ്ങളുടെ ഭാര്യമാരും അതുതന്നെയേ പറയൂ. നിങ്ങൾ അങ്ങനത്തെ 'ഭോഷ്ക്ക്' കാണിക്കില്ലെന്നത് വേറെ കാര്യം! എന്ന് മാത്രമല്ല, ആരെങ്കിലും അതിനു ശ്രമിച്ചാൽ, 'നിനക്ക് ഒറ്റയ്ക്ക് നാട് നന്നാക്കാൻ പറ്റുമോ?' എന്ന് ചോദിച്ചു പരിഹസിക്കുകയും ചെയ്യും. എന്നോട് അങ്ങിനെ ചോദിക്കാത്ത ആരും എൻറെ നാട്ടിൽ ഇല്ല!

അതുകൊണ്ടാണല്ലോ ഇപ്പോഴും ജോലിയിൽ കടിച്ചുതൂങ്ങി കിടന്നിട്ട് കേജ്രിവാളിനു ജയ് വിളിക്കുന്നത്‌ (ഈ മനുഷ്യർക്ക്‌ നാണം എന്നൊന്നില്ലേ)! നിങ്ങൾക്ക് സാധിക്കാത്തതിൽ കൂടുതലായി എന്താണ് കേജ്രിവാൾ ചെയ്തത്? നിങ്ങൾ അതൊന്നും ചെയ്യില്ല, മറിച്ച്, അങ്ങേരെ പിടിച്ചു ജയിലിൽ അടച്ചപ്പോഴും, ഫാസ്റ്റ് ഫുഡും കഴിച്ചു നിങ്ങൾ നിങ്ങളുടെ ജോലി തുടർന്നു. ഇപ്പോൾ ഒരാൾ വിചാരിച്ചാലും നാട് നന്നാക്കാം എന്നൊരാൾ തെളിയിച്ചപ്പോൾ, ആപ്പിൻറെ ജാഥയാണ്‌ എല്ലായിടത്തും! അതു തന്നെയല്ലേ മോദി അധികാരത്തിൽ വന്നപ്പോഴും നിങ്ങൾ ചെയ്തത് (ഒരു സുരേഷ് ഗോപി മാത്രമാണോ മോദി പറഞ്ഞാൽ ഞാൻ എന്തും ചെയ്യും എന്ന് പറഞ്ഞത്?!)? ആസനം തിരുമ്മികൾ.

ഇതൊക്കെ നന്നായി അറിയാവുന്നത് കൊണ്ട്, എൻറെ നാട്ടുകാർ എന്നെ പരിഹസിച്ചപ്പോൾ അതവരുടെ അറിവില്ലായ്മ എന്ന് കരുതി അതിനെ നിസ്സാരമായി ഞാൻ തള്ളികളഞ്ഞു. കാരണം അവരെ വർഷങ്ങളായി കബളിപ്പിച്ചു പൊട്ടന്മാരാക്കിയിരിക്കുന്ന വാർഡ്‌ മെമ്പറെ വരെ ദൈവമായി കാണുന്നവരാണവർ. അങ്ങിനെയുള്ളവരിൽ നിന്നും മറ്റൊരു പ്രതികരണം പ്രതീക്ഷിച്ചാൽ, അങ്ങിനെ പ്രതീക്ഷിക്കുന്നവൻ ശരിക്കും വട്ടൻ ആയിരിക്കും!

പക്ഷെ എന്നോടൊപ്പം മരണം വരെയും ഒന്നിച്ചുജീവിക്കാൻ പ്രതിജ്ഞ എടുത്ത ഭാര്യ ഞാൻ ചെയ്യുന്നതൊക്കെയും വട്ടിൻറെ ലക്ഷണമാണ് എന്ന് പറഞ്ഞ്, എന്നെ തന്ത്രപൂർവ്വം മനോരോഗസെല്ലിൽ അടച്ചതുവരെയുള്ള കാര്യങ്ങൾ തികട്ടി കയറി വന്നപ്പോൾ ആണ് ഞാൻ അസ്വസ്ഥൻ ആയത്. ഇത് വായിക്കുക: http://seban15081969.blogspot.ae/2014/11/blog-post_17.html

പുരുഷൻറെ വിജയത്തിനു പിന്നിൽ സ്ത്രീകൾ ഉണ്ടോ? ഉണ്ടെന്നാണ് കേജ്രിവാൾ ഭാര്യയെ ആശ്ലേഷിക്കുന്ന ഈ ഫോട്ടോയിൽ നിന്നും വെളിപ്പെടുന്നത്. എങ്കിൽ പുരുഷൻറെ അസ്വസ്ഥതകൾക്ക് പിന്നിലും പലപ്പോഴും സ്ത്രീകൾ ഉണ്ട്.

തിരിഞ്ഞു നോക്കുമ്പോൾ, ഒരു മകനെന്ന നിലയിലും, ഒരു സഹോദരൻ എന്ന നിലയിലും, ഒരു ഭർത്താവ് എന്ന നിലയിലും, ഒരു അപ്പൻ എന്ന നിലയിലും, ഇതെല്ലാം ചെയ്യുന്നതോടൊപ്പം, സമൂഹത്തോട് ഉത്തരവാദിത്തമുള്ള ഒരു മനുഷ്യൻ എന്ന നിലയിലും എൻറെ കടമകൾ ഞാൻ നിറവേറ്റിയിട്ടുണ്ട്, എന്നെ വട്ടനെന്നു വിളിച്ചു പരിഹസിച്ചിട്ടും ഞാൻ ഇപ്പോഴും അതൊക്കെയും നിറവേറ്റിക്കൊണ്ടിരിക്കുന്നു. അഴിമതിക്കെതിരെയും, വിവേചനത്തിനെതിരെയും പോരാടി ജോലികൾ നഷ്ടപ്പെട്ടപ്പോൾ പോലും, എല്ലുമുറിയെ പണിയെടുത്തു എന്നെ ആശ്രയിച്ചു ജീവിക്കുന്ന എല്ലാവർക്കും അന്നന്നുള്ള ആഹാരം നൽകിയിട്ടുണ്ട്. അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിയിട്ടുണ്ട്. 

എന്നിട്ടും വട്ടനെന്നു മുദ്ര കുത്തപ്പെടാൻ ആണ് എൻറെ വിധി!

അപ്പോൾ മോദി പറഞ്ഞതല്ല ശരി. കേജ്രിവാൾ  ഒരു ഭാഗ്യവാൻ ആണ്, തന്നെ അറിഞ്ഞ്, ജോലി വിട്ട് നാട് നന്നാക്കാൻ ഇറങ്ങിയപ്പോൾ വട്ടനെന്നു വിളിക്കാതെ, ജയിലിൽ അടച്ചപ്പോൾ കുറ്റപ്പെടുത്താതെ, വളർച്ചയിലും വീഴ്ച്ചയിലും ഒപ്പം നിന്ന് കരുത്തുനൽകി, സ്വന്തം ജോലിയിൽ നിന്നും ഉള്ള വരുമാനം കൊണ്ട് വീട് ഭംഗിയായി നടത്തിയ ഒരു ഭാര്യ കൂടെയുള്ള കേജ്രിവാൾ ഒരു ഭാഗ്യവാൻ അല്ലെങ്കിൽ പിന്നെയാരാണ് ഭാഗ്യവാൻ? ആ ആശ്ലേഷത്തിന് ഒരുപാട് അർത്ഥമുണ്ട്, ഒരുപാട് കരുത്തുണ്ട്. ഒറ്റയ്ക്ക് വേണമെങ്കിലും നാട് നന്നാക്കാൻ കഴിയുന്ന കരുത്ത്.

അങ്ങിനെ ആശ്ലേഷം ഏറ്റുവാങ്ങാനും ഒരു ഭാഗ്യം വേണം. എൻറെ ഭാര്യക്ക് അതില്ലാതെ പോയി. അവൾക്കു ഭർത്താവിനെ മനോരോഗത്തിന് ചികിത്സിച്ച്, ആഭരണം ഒക്കെ അണിഞ്ഞു, എന്നിൽ കവിഞ്ഞു ആരുമില്ല എന്ന ചിന്തയിൽ ജീവിക്കാൻ ആണ് വിധി, അപ്പോൾ ഭർത്താവ് എന്നു പറയപ്പെടുന്ന ഞാൻ എൻറെ ആവശ്യങ്ങൾ  പൂർത്തീകരിച്ചു തരുന്ന മറ്റു സ്ത്രീകളെ ആശ്ലേഷിക്കുന്നു എന്നുമാത്രം. എത്രകാലമെന്നുവച്ചാ വാണമടിക്കേണ്ടത്? 









Wednesday 11 February 2015

What Kejriwal did now, I had done 17 years ago. Yes, I can see sarcasm on your face!

What Kejriwal did now, I had done 17 years ago. If he is now pointing his finger at Ambanies, I did it at the Army officers including even General because they were all corrupt. What I had said then were proved correct later through various scandals including even Coffin Scam (they looted from even dead soldiers) in the Army. I emphatically say, what we know about the corruption rampant in the corridors of Army barracks now is just the tip of the iceberg. Read the news item below. When you read this, there may have sarcasm on your face and yes, that is exactly what I have been experiencing since then.

For the last 17 years, I have been knocking various doors including that of Judiciary for justice but in vain. I adopted Gandhian way of protesting and went on hunger strike for 10 days and then ended it when the then Kannur MP Mullappally Ramachandran promised me that he would bring this to the notice of the then Defence Minister but he put my complaint in the waste box.

I approached Kerala High Court and they washed their hands their hands saying that this was not taken place under their jurisdiction and asked me, a person with empty pocket, to approach Calcutta High Court.

When I put my grievances on Modi's Facebook page, he blocked my Facebook Account, that is his standard. He blocks Kejriwal's account, he blocks my account, he blocks the accounts of all those who ask questions and then that sycophant embrace US President calling 'Barack, Barack'! 

I experienced humiliation from everywhere. When I approached parents for their daughter as my wife, they chased me away. I could see sarcasm on almost everyone's face. Those who are following religions advised me to compromise if I want to survive. My parish priest told me that everyone can't be Jesus Christ! All are hypocrites, cowards, opportunists, corrupt and sycophants. There is big talk and preach but no action.

I approached successive governments both in Kerala and at the centre since then but they were all busy pleasing Ambanies and protecting Manies.

I didn't get justice so far.

I did not end my fight there. When I saw corruption in a big IT company in India (HCL Technologies and its boss Shiv Nadar is one of the richest men now in India), I raised my voice against and lost my job in the UK (http://seban15081969.blogspot.ae/2014/10/who-deserves-appreciation-this-woman-or.html). While in Canada, I asked Canadians to change their life style as many children and infants die due to their life style elsewhere on this planet and the result, I lost my job (http://seban15081969.blogspot.ae/2014/04/what-is-important-education-to-child-or.html).

One Advocate after reading my files told me that he wondered I had not embraced Naxalism so far!

Unfortunately, for all those who speak loud now against corruption, it is a non issue because I don't have popularity or stardom.

Let me try again. Can anyone bring this to the notice of Arvind Kejriwal? What he is doing now, I had done 17 years ago and what I got in return were job loss, imprisonment and non-stop humiliation. Now my wife cites this as a reason to prove that I am insane.

While in prison, one of my colleagues visited me and told me that he saw a Living God in me. He said so because he, who was among thousands of soldiers who had benefited from my fight, knew my fight was for a good cause. But he was wrong because there is no God or Living God. What I did, we all can do that. It is not one Sebastian or Kejriwal who can do it but we all can do it. I repeat we all can do that.

When I was court marshaled, the charge against me was that I had written my complaint against corruption directly to the President of India thereby violating the channel! Now Kejriwal, who is fighting against corruption is accepted by the President. As President is the Supreme Commandant of Armed Forces, if my case is brought to his notice, he can ensure justice to me within no time.

I hope at least Kejriwal, who had been jailed very recently, will understand why I am angry.

Is there anyone, especially anyone from AAP, who can bring this to Kejriwal's notice?

For more details, please read:

http://seban15081969.blogspot.ae/2014/10/562014.html
http://seban15081969.blogspot.ae/2014/10/you-must-ensure-justice-to-me-first.html




Tuesday 10 February 2015

ആപ്പും പീക്കെയും: പ്രതീക്ഷക്ക് ഇനിയും വകയുണ്ട്

ആപ്പിൻറെ വിജയം അഴിമതിക്കെതിരെയുള്ള സാധാരണക്കാരുടെ പ്രതികരണം എന്നതുപോലെയോ അതിനും മുകളിലോ, പ്രതീക്ഷയും സമാധാനവും നൽകുന്ന മറ്റൊരു വസ്തുതയുണ്ട്. ജാതിമത ചിന്തകൾക്ക് അതീതമായി ഒരു പറ്റം ജനങ്ങൾ വളർന്നു ചിന്തിച്ചുതുടങ്ങിയിരിക്കുന്നു എന്നത് തെളിയിക്കുന്നു.

രാഷ്ട്രീയരംഗത്ത് ഇത്തരം പ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളും, സാഹിത്യരംഗത്ത് പികെ പോലുള്ള സിനിമകളും, തുറന്ന ചർച്ചകൾക്ക് അവസരമുള്ള സോഷ്യൽ മീഡിയകളും എല്ലാം മനുഷ്യരുടെ ചിന്താശക്തി വളർത്തി, ക്രമേണ ഇത്തരം മാറ്റങ്ങൾ വരുന്നത് ഇന്ന് ജീവിക്കുന്നവർക്കും, വരും തലമുറകൾക്കും നല്ലതാണ്.

http://seban15081969.blogspot.ae/2015/02/fight-against-corruption-is-first-job.html


Monday 9 February 2015

Fight against corruption is the first job? If so, AAP will have to fight even against those who voted for it!

Arvind Kejriwal Said, “My first job will be to eradicate corruption from Delhi.”

If so, he will have to fight even against those who voted for AAP!

Because it is not just Ambani or government officials or politicians who do corruption but almost all do it. The only difference is the volume of corruption. When some do corruption involving $1, some others do corruption involving $1 million or billion. That is the only difference.

This can be of different forms such as tax evasion, looting funds meant for development and welfare projects, bribing for gaining some undue favor or paying donation to get admission in schools and colleges, auto-pullers extracting more from passengers or police taking money from auto-pullers or bribing to flaw laws or not paying adequate wage to their servants, instead treat them as slaves and so on. It is endless.

All those who do corruption but earn less through it shout against corruption, politicians and Ambanies not because they want to change or end corruption but because they could not amass wealth through corruption as much as Ambanies could do!!

Indians lack self-discipline and integrity and corruption and malpractices are deep rooted in them, and therefore, it has now become habits, may be due to the corrupt systems here. It is a vicious circle. Changing that mindset and cleansing the system are not as easy tasks as one may think. Yes, Arvind Kejriwal is the best bet and I wish him all the success in all his efforts in that direction. Yes, he can.

However, though he is the best bet when it comes to eradication of corruption and good governance, he still has miles to go when it comes to some other gruesome issues, issues which are more dangerous to society than corruption, such as religion and therefore, I will keep a distance even from AAP for the time being!

When Kejriwal challenged both Modi and Kiran Bedi for an open debate on various issues including corruption, they ran away. Now I challenge Keriwal, who believes in a divine power, for an open debate on religions and Gods. This is not to defeat him but to make him even more stronger by bringing him out of the religious cocoon he is in now so that he can serve the mass even better.


Read more:

http://seban15081969.blogspot.ae/2015/02/arvind-kejriwal-dont-remain-blind-like.html



Sunday 8 February 2015

Arvind Kejriwal: Don't remain blind forever man!

Arvind Kejriwal is no doubt a very well informed and honest person with a clear mission, a corruption free governance aimed at giving maximum welfare to the people. He invests his full energy and time for doing the homework well and therefore, there is no question about his caliber to do what he preaches.

However, though he is the best bet, I am sorry to say that he is just another blind man.

After winning election in Delhi last time, he looked above and thanked God!

Then during an online chat, I asked him whether he believed in God or not and his reply was in the affirmative.  He said there is certainly a divine power that controls everything. To justify his argument, he cited the movement across India that brought AAP in power in Delhi. I am sure then he was expecting victory in the general election as well.

But in the general election, AAP failed miserably. Where was that divine power then? Was the God then with Modi?!

Now people have voted in Delhi again and waiting for the result. It is almost certain that AAP would win with clear majority to form government alone.

Once again Arvind Kejriwal gives credit to God! This is what he said, “हमने अपना काम इमानदारी और निस्वार्थ भाव से किया। अब फल भगवान के हाथ में है।

There is no such fucking God, Kejriwal. You and your team worked hard for a good cause and people responded to it through their votes and that is the reality. If AAP wins, it is not a fucking God who is behind it but your hard work and the people who voted for AAP.

That is the reality. That is the only reality. Kejriwal.

Therefore, come out of that religious cocoon and help others too coming out of it. It is a must dear because coming out of such cocoons will help us to think rationally which will ultimately help us to unite and that is the only way to bring peace and harmony on earth.

There is no fucking God, no fucking divine power. You and your team did a wonderful job and I am sure with this win, you will ignite the much needed change in Indian politics and therefore, congratulations and I wish you all success in your efforts to bring smile on all faces.


The Journey has just begun!