Wednesday 10 June 2015

ഭാര്യക്കുള്ള അവസാനത്തെ കത്ത്

ഷെല്ലമോൾ എബ്രഹാം മേട്ടയിൽ,

ഇതിൽ ഞാൻ പറഞ്ഞിരിക്കുന്ന രീതിയിൽ നീ പ്രവർത്തിച്ചില്ലെങ്കിൽ, ഇത് ഞാൻ നിനക്കെഴുതുന്ന അവസാനത്തെ കത്തായിരിക്കും.

ഞാൻ അബുദാബിയിൽ നിന്നും മടങ്ങി, ഇപ്പോൾ ജോലിയില്ല. ജോലിക്ക് ശ്രമിക്കുന്നു.

കയ്യിലുണ്ടായിരുന്ന പൈസ തീർന്നതിനാൽ വീടുപണി വീണ്ടും മുടങ്ങി.

ഞാൻ ആവശ്യപ്പെട്ടതിന് വിരുദ്ധമായി, നീ ഇപ്പോഴും വാടകവീട്ടിൽ താമസിക്കുന്നു. എനിക്കെതിരെ പരാതിയുമായി നീ പല സ്ഥാപനങ്ങളെയും സമീപിക്കുന്നു. അതും ഞാൻ അധ്വാനിച്ചുണ്ടാക്കിയ പണം ചെലവഴിച്ച്. വക്കീലിനെ കാണുന്നു. എന്നെ ഒരു പാഠം പഠിപ്പിക്കാനും, നിനക്ക് ജയിക്കാനും വൃത്തികെട്ട ആരോപണങ്ങൾ ഉന്നയിക്കുന്നു. അതൊക്കെ കേട്ടിട്ടും നിന്നെ ശാസിക്കാതെ നിന്നെ സപ്പോർട്ട് ചെയ്യുന്നവർ നിൻറെ നന്മ കാംക്ഷിക്കുന്നുവെന്നു നീ കരുതുന്നു. എല്ലാം കഴിഞ്ഞ് നീ എന്നോട് വീണ്ടും പണം  ആവശ്യപ്പെടുന്നു, അതിനർത്ഥം ഞാൻ തന്ന തുക അത്രയും നീ ചെലവഴിച്ചു തീർത്തു.

ഈ നിന്നെ സഹായിക്കുന്നവർ ഒക്കെ നിന്നോട് പൈസ എണ്ണി വാങ്ങുകയല്ലാതെ നിനക്കെന്തെങ്കിലും തന്നു സഹായിക്കും എന്ന് ഞാൻ കരുതുന്നില്ല. അപ്പോൾ എന്നെ ഭീഷണിപ്പെടുത്തുക എന്നതുതന്നെയാണ് നിൻറെ മുന്നിൽ തെളിയുന്ന വഴി. ഇപ്പോൾ ഞാൻ ജോലി മതിയാക്കിയപ്പോൾ അതും അടഞ്ഞു.

അപ്പോഴും പക്ഷെ ആവശ്യങ്ങൾ ഇല്ലാതാകുന്നില്ല. ജീവിക്കുക എന്നതും, ജീവിക്കാനുള്ള വരുമാനം കണ്ടെത്തുക എന്നതും അത്ര എളുപ്പമല്ല. ഭീഷണിപ്പെടുത്തി ഇതൊക്കെ എപ്പോഴും നേടാമായിരുന്നെങ്കിൽ എത്ര നന്നായേനെ.

മാളുവിൻറെ അഡ്മിഷന് ആവശ്യമായ ഫീസിനും, പുസ്തകങ്ങൾക്കും, യൂണിഫോമിനും ഒക്കെ ആവശ്യമായ തുക ഞാൻ സ്കൂളിൽ അടച്ചിരുന്നു. പക്ഷെ ചെലവുകൾ അവിടം കൊണ്ട് തീരുന്നില്ലല്ലോ.

വാടക കൊടുക്കണം. നിങ്ങൾക്കുള്ള ഭക്ഷണവും മറ്റു ചെലവുകളും വഹിക്കണം. പരാതി കൊടുക്കാൻ പോകാനും വക്കീലിനെ കാണാൻ പോകാനും എല്ലാം ഒരുപാട് ചെലവുണ്ട്. അതൊന്നും നീ മുടക്കില്ല എന്നെനിക്കറിയാം. അപ്പോൾ എന്താണ് ഇപ്പോഴത്തെ നിൻറെ വരുമാന മാർഗ്ഗം? അതൊന്ന് അറിഞ്ഞാൽ കൊള്ളാം.

പക്ഷെ എൻറെ കുഞ്ഞിനെ പട്ടിണിക്കിട്ടാൽ നീ ഉത്തരം പറയേണ്ടി വരും.

നിനക്കറിയാം, എനിക്കുണ്ടാകുന്ന മക്കൾ ഒരിക്കലും പട്ടിണി കിടക്കേണ്ടിവരില്ല എന്ന് ഉറപ്പായപ്പോൾ മാത്രമാണ് ഒരു കുഞ്ഞിനു ജന്മം കൊടുക്കാൻ ഞാൻ തീരുമാനിച്ചത്. അതിനായി നിരന്തരം ശ്രമിച്ച് രണ്ടേക്കർ വീതം മാത്രമുണ്ടായിരുന്നതിനെ, മറ്റുള്ളവരുടെയെല്ലാം ബാധ്യതകളും അതിൽ കൂടുതലും നൽകി ഇപ്പോൾ ആറ് ഏക്കറോളം ആക്കി. അതിൽ ഒരു വീടും പണിതുകൊണ്ടിരിക്കുന്നു.

അങ്ങിനെ നിനക്കുകൂടി ജീവിക്കാനുള്ള വീടിൻറെ പണി നടക്കുമ്പോൾ അത് ഏറ്റവും മുന്നിൽ നിന്ന് ചെയ്യുന്നതിന് പകരം, വാടകവീട്ടിൽ തന്നിഷ്ടപ്രകാരം നിൽക്കുന്നതും പോരാഞ്ഞ്, അപ്പനെ നോക്കുകയെന്ന നിൻറെ കടമ ചെയ്യുകയും, വീടിൻറെ പണി എങ്ങിനെയും തീർക്കുവാൻ സ്വന്തം കഷ്ടപ്പാടുകൾ എല്ലാം മറന്നു ശ്രമിക്കുകയും ചെയ്യുന്ന പെങ്ങൾക്ക് എതിരെയും അപ്പനെതിരെയും പോലീസിലും, വനിതാപോലീസിലും ഒക്കെ പോയി പരാതി കൊടുത്ത നിന്നെപ്പോലെ മറ്റൊരു സ്ത്രീ ഈ ലോകത്ത് തന്നെ കാണാൻ സാധ്യത കുറവാണ്. ഇതെല്ലാം കഴിഞ്ഞിട്ട്, ഞാനും അപ്പനും എല്ലാം മോശമാണെന്ന് പറയുന്ന നീ തന്നെ ഈയിടെ വീട്ടിൽ ചെന്ന് നീ ഉപേക്ഷിച്ചു പോയ അപ്പനെ, അച്ചായാ എന്ന് വിളിച്ച് പണം ആവശ്യപ്പെട്ടു എന്ന് ഞാനറിഞ്ഞു. അതും നീ ചെയ്തത് ഞാൻ മകളെ  പീഡിപ്പിച്ചു എന്ന് കാണിച്ചു പരാതി കൊടുക്കും എന്ന് എന്നെ ഭീഷണിപ്പെടുത്തിയിട്ട്. നിനക്ക് നിന്നോട് തന്നെ നാണം  തോന്നാത്തതെന്ത് സ്ത്രീയേ?

നീ ഇതൊക്കെയും ചെയ്യുന്നത് എന്തിനെന്ന് എനിക്കറിയാം. നിൻറെ ഇഷ്ടത്തിനു ജീവിക്കാൻ നിനക്ക് പണം വേണം. അതിനു സ്വന്തം മകളെയും നീ ഉപയോഗിക്കും.

നീ എന്ത് തീരുമാനിക്കുന്നു എന്നത്‌ എനിക്ക് ഇപ്പോൾ വിഷയമല്ലാതായിരിക്കുന്നു. കാരണം നിനക്കെപ്പോഴും നിൻറെതായ തീരുമാനങ്ങൾ ഉണ്ട്. അത് നാശത്തിൻറെ വഴിയാണെന്ന് എനിക്ക് ഉത്തമബോധ്യം ഉള്ളതിനാൽ ഈ ലോകം മുഴുവൻ ഒറ്റക്കെട്ടായി നിന്ന് പറഞ്ഞാലും ഞാൻ കേൾക്കില്ല. കാരണം എൻറെ അധ്വാനവും, സ്വപ്നവും അവരെക്കാൾ ഒക്കെ എനിക്ക് നല്ല നിശ്ചയം ഉണ്ട്. അതേസമയം നിനക്ക് സ്വതന്ത്രമായ കാഴ്ചപ്പാടുകൾ ഉള്ളതിനാൽ നിനക്ക് നിൻറെ വഴി തെരഞ്ഞെടുക്കാൻ അവകാശം ഉണ്ട്. പക്ഷെ അതെൻറെ മകളുടെ അവകാശത്തെ ഹനിച്ചു കൊണ്ടാകരുത്. അവൾക്കു ജീവിക്കാൻ ഞാൻ ഒരു ഭവനം പണിതിട്ടുണ്ട്. എൻറെ മകൾ അവിടെയാണ് ജീവിക്കേണ്ടത്. അല്ലാതെ കണ്ട വാടകവീടുകളിൽ, നീ എവിടെ പോയെന്നുപോലും അറിയാതെ അടച്ച വീടിനു മുൻപിൽ അനാഥപ്രേതം പോലെ അവളെ നിർത്താൻ നിൻറെ തീരുമാനങ്ങൾ ഇടയാക്കരുത്.

പക്ഷെ നീയിപ്പോൾ അതാണ്‌ ചെയ്യുന്നത്. അങ്ങിനെ നീ ഇടയാക്കുമ്പോഴും നിന്നെ പിന്തുണക്കുന്നവർ അത് ചെയ്യുന്നത് നിൻറെ നന്മക്കാണെന്നു നീ കരുതിയാലും (അതങ്ങനെ അല്ലെന്നു തിരിച്ചറിയാനുള്ള വിവേകം നിനക്കുണ്ടായിരുന്നെങ്കിൽ നീയിപ്പോൾ എന്നെ കേട്ട് വീടുപണിയും തീർന്ന് സ്വന്തം വീട്ടിൽ താമസിച്ചേനെ!), അവർ വിവരംകെട്ട  മനുഷ്യരും, കുടിലബുദ്ധിക്കാരും സ്വാർത്ഥലക്ഷ്യങ്ങൾ ഉള്ളവരും ആണെന്ന് ഞാൻ തിരിച്ചറിയുന്നു.

ഞാനിപ്പോൾ ഇതെഴുതുന്നത് നിന്നോട് ചില കാര്യങ്ങൾ പറയാനാണ്. ഞാൻ ഇതുവരെയും അദ്ധ്വാനിച്ചത്, അങ്ങിനെ അദ്ധ്വാനിച്ച്‌, ചെലവു ചുരുക്കിയും, രണ്ടുനേരം മാത്രം കഴിച്ചും, ചെലവു കുറഞ്ഞ ഹോട്ടലുകളിൽ കഴിച്ചും, ഏറ്റവും ലളിതമായ ജീവിതം നയിച്ചും, ചിലപ്പോൾ മാസങ്ങളോളം മുടിവെട്ടാതെവരെയും ഉണ്ടാക്കിയത് നിൻറെ താന്തോന്നിത്തരത്തിനു അനുസരിച്ച് നശിപ്പിക്കാനോ, നിൻറെ തെമ്മാടിത്തരത്തിൽ പോയി നിൽക്കുന്ന വീടിനു വാടകകൊടുക്കാനോ, വക്കീലന്മാർക്ക് ഫീസ് കൊടുക്കാനോ, ഒരു വീട് നോക്കുന്നതിനു പകരം പല വീടുകൾ നോക്കാനോ, അവിടെയും ഇവിടെയും കൊടുത്തു നശിപ്പിക്കാനോ അല്ല. അത് എൻറെ അപ്പനും, ഭാര്യയും, മകളും, ഞാനും അടങ്ങുന്ന കുടുംബത്തിൽ അവരുടെ സുഖത്തിനും സന്തോഷത്തിനും ചെലവഴിക്കാൻ ആണ്.  എൻറെ മകൾക്ക് അങ്ങിനെ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്. എൻറെ അപ്പന് അങ്ങിനെ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്. അതൊന്നും നിൻറെ തോന്ന്യവാസമുള്ള ജീവിതം മൂലം തകരുന്നത് എനിക്ക് സമ്മതമുള്ള കാര്യമല്ല.

എൻറെ താൽപര്യത്തിനു എതിരായി മകളുടെ കാത്  കുത്തിയാൽ പിന്നെ ഒന്നിച്ചു ജീവിക്കില്ല എന്ന് മകളെ തൊട്ടു സത്യം ചെയ്തു പറഞ്ഞിട്ടും നീ കുത്തി. പിന്നെ എന്നെ നിരന്തരം വട്ടൻ എന്ന് വിളിക്കുകയും ചെയ്യുന്ന നിന്നോടൊപ്പം ഒരു ജീവിതം ഞാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് ജീവിക്കാൻ ആഗ്രഹമുള്ളതുകൊണ്ടും, ഒരു വട്ടനോടൊപ്പം ജീവിച്ചാലുള്ള നിൻറെ സുരക്ഷിതത്വം ഇല്ലായ്മയും കണക്കിലെടുത്താൽ പിരിയുകതന്നെ വേണം. അതിനു ഉഭയസമ്മതപ്രകാരം പിരിയുന്നതിനായി ഒരു പരാതി കുടുംബകോടതിയിൽ കൊടുക്കുന്നതിനു വളരെ കുറഞ്ഞ ചെലവേ വരൂ. പിന്നെ ഒരാറ് മാസം കാത്തിരുപ്പും മാത്രമേ ആവശ്യമുള്ളൂ.

അതേസമയം, നീ മകളെയും കൂട്ടി വീട്ടിൽ പോയി അപ്പനെയും നോക്കി നില്ക്കണം. നീ ആവശ്യപ്പെടുന്നതുപോലെ എച്ചിൽ അല്ല എൻറെ മകൾക്ക് കൊടുക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നത്. എനിക്കിപ്പോൾ ഒരു മകൾ മാത്രം ഉള്ളതിനാൽ, എനിക്കുള്ള സ്വത്തു മുഴുവൻ അവളുടെതാണ്.

പക്ഷെ അതിനൊക്കെ അവകാശം പറയാൻ അതിന്റേതായ സമയം ഉണ്ട്. ഇപ്പോൾ അവിടെയുള്ള സ്വത്ത് എൻറെയോ  നിൻറെയോ മകളുടേതോ അല്ല. അത് അപ്പൻറെ കാലശേഷംവരെയും, അപ്പൻറെത് മാത്രമായിരിക്കും. അത് ഇഷ്ടദാനം ആയി എഴുതി വച്ചിട്ടുണ്ടെങ്കിൽ അത് ആ മനുഷ്യനിലുള്ള നന്മയാണ്. അല്ലാതെ, അങ്ങിനെ ഇഷ്ടദാനം തന്നയാളെ പുറംകാലുകൊണ്ട് ചവിട്ടാനുള്ള ലൈസൻസ് അല്ല.

അതേസമയം കാലശേഷംവരെ അതിലെ ആദായം എടുക്കാനുള്ള അവകാശം ഉണ്ടെന്നു ഇഷ്ടദാനത്തിൽ എഴുതിയിട്ടുണ്ടെങ്കിലും, നീയും ഞാനും അവിടെച്ചെന്നുനിന്ന് അതെല്ലാം ഏറ്റെടുത്തു നടത്താൻ ആണ് അപ്പൻ പറയുന്നത്. അത് പറയാതെതന്നെ ചെയ്ത്, ഈ വയസ്സാംകാലത്ത്  മൂന്നുനേരം ഭക്ഷണം കൊടുക്കാൻ കഴിയില്ലെങ്കിൽ  കഴുത്തിൽ തിരികല്ല് കെട്ടി പോയി കടലിൽ ചാടി ചാക് സ്ത്രീയേ.

പക്ഷെ, നിനക്ക് ഒന്നും പറ്റില്ല. അപ്പനെ നോക്കാതെ വാടകവീട്ടിൽ താമസിക്കുകയും വേണം പിന്നെ അപ്പനവിടെ കഷ്ടപ്പെട്ട് ഉണ്ടാക്കിവച്ചിരിക്കുന്നത് വേണം എന്നുമാത്രമല്ല, ഇപ്പോൾ വീതവും വേണമെന്ന് പറഞ്ഞിരിക്കുന്നു. അതിനൊക്കെ കൂട്ടുനിൽക്കാൻ അവിടെയും ഇവിടെയും കുറെ പരട്ടകളും. എന്നിട്ട്, നീയെല്ലാം കൂടി ഒത്തൊരുമിച്ചു ഇല്ലാത്ത ഒരു ദൈവത്തിനു  ഹല്ലേലൂയാ പാടും. കഷ്ടം.

ഒരു ദൈവവും ഇല്ലെന്നു പറയുന്ന എനിക്കറിയാം മാതാപിതാക്കളെ പരിപാലിക്കണം എന്ന്‌. പക്ഷെ എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോവുകയും, അങ്ങിനെ മാതാപിതാക്കളെ ബഹുമാനിക്കണം എന്ന പ്രമാണം നിരന്തരം കേൾക്കുകയും, പോകാത്ത എനിക്ക് വട്ടാണെന്ന് പറയുകയും ചെയ്യുന്ന നിനക്ക് അത് തോന്നാത്തത് എന്തുകൊണ്ടാണ് വിവേകശൂന്യയായ സ്ത്രീയേ?

പണം തന്നില്ലെങ്കിൽ മകളെ പീഡിപ്പിച്ചു എന്ന് പറഞ്ഞു പരാതി കൊടുക്കും എന്ന് നീ മെയിൽ അയച്ചപ്പോൾ, ഞാൻ വക്കീലിനോട് പറഞ്ഞത്, നീ കൊടുക്കുകയും, അതുപ്രകാരം ഞാൻ അകത്തു കിടക്കാൻ തയ്യാറാണെന്നുമാണ്. പിന്നീട് അന്വേഷണത്തിൽ നീ പറഞ്ഞത് തെറ്റാണെന്ന് തെളിയുമ്പോൾ ആണ്, പണം നേടിയെടുക്കാൻ സ്വന്തം മകളെവരെ ഉപയോഗിക്കാൻ മടിക്കാത്ത, ഒരു അപ്പനും മകളും തമ്മിലുള്ള ബന്ധത്തെ വൃത്തിഹീനമായി ചിത്രീകരിക്കാൻ തയ്യാറുള്ള നീ എത്തരക്കാരി ആണെന്ന് കോടതിക്കും മറ്റും  മനസ്സിലാകൂ. മാത്രവുമല്ല, മകളെ എനിക്ക് വിട്ടുതരാൻ കോടതിയോട് അപേക്ഷിക്കാനും അതെന്നെ സഹായിക്കും. പക്ഷെ അപ്പോഴും, ഞാൻ ജയിലിൽ കിടക്കുന്നത് ഓർത്തിട്ടല്ല, മറിച്ച് കോടതിയിൽ നിന്നും അപമാനിതയായി ഇറങ്ങുന്ന നിൻറെ കയ്യും പിടിച്ച് എൻറെ മകൾ നടന്നു നീങ്ങുന്നത്‌ ഓർത്താണ് വിഷമിച്ചത്. നിനക്ക് നിൻറെ മകളെക്കുറിച്ച്‌ പോലും കരുതൽ ഇല്ലാതെ പോയല്ലോ വിവരംകെട്ട സ്ത്രീയേ.

ആർത്തവത്തിൻറെ കള്ളക്കഥ ഉണ്ടാക്കി, തന്ത്രപൂർവ്വം എന്നെ മാനസ്സികരോഗസെല്ലിൽ എത്തിച്ചിട്ട്, അവിടെനിന്നും, എൻറെ ബന്ധുക്കളുടെയും, പോലീസിൻറെയും സമയോജിതമായ ഇടപെടൽ മൂലം   അത്ഭുതകരമായി രക്ഷപെട്ട ഞാൻ ഇപ്പോഴും നിൻറെ നാശം ആഗ്രഹിക്കുന്നില്ല എന്നതാണ്, എന്നിലുള്ള ഒരു കുറവ്. പക്ഷെ അന്ന് എൻറെ മകളെയും എന്നോടൊപ്പം നീ ആ സെല്ലിൽ എത്തിച്ചു എന്ന് മാത്രമല്ല, ഇപ്പോഴും അവൾക്ക് എൻറെയോ, എൻറെ വീട്ടുകാരുടെയോ ഒന്നും അനുവാദമില്ലാതെ നീ മരുന്ന് കൊടുത്തുകൊണ്ടിരിക്കുന്നു. അത് നീ നിർത്തണം. നിർത്തിയില്ലെങ്കിൽ, അതെനിക്കുണ്ടാക്കുന്ന പ്രയാസം നിനക്കൂഹിക്കാൻ പോലും പറ്റാത്തതാണ്. അത് നിൻറെ നാശം ആഗ്രഹിക്കുന്ന തരത്തിലേയ്ക്ക്  എൻറെ ചിന്തകളെ മാറ്റും. ഒരു നല്ല മനുഷ്യനായ എന്നെ അങ്ങിനെ ചിന്തിക്കുവാൻ നീ ഇടയാക്കരുത്. എന്നെയും എൻറെ മകളെയും എൻറെ അപ്പനെയും ജീവിക്കാൻ അനുവദിക്കണം വിവരം കെട്ട സ്ത്രീയേ.

വീടുപണി തീരുമ്പോൾ, അവിടെ താമസിച്ചു തുടങ്ങണം എന്ന് അപ്പനോട് പറഞ്ഞപ്പോൾ, നിങ്ങൾ അവിടെ വന്നു താമസിക്കാതെ അവിടെ താമസിക്കില്ല എന്ന് അപ്പൻ പറയുന്നു. ആ മനുഷ്യനോടു നീ ഇത്രയും ക്രൂരത കാണിച്ചിട്ടും, ഒരു കുടുംബം തകരരുത് എന്നാഗ്രഹിക്കുന്ന ആ മനുഷ്യനെ നോക്കാൻ കഴിയില്ലെന്ന് പറയുന്ന നീ പോയി കടലിൽ ചാടി ചാകുന്നതാണ് നല്ലത്.

ഒന്നുകിൽ നിനക്ക് ഇതൊന്നും മനസ്സിലാക്കാനുള്ള വിവേകം തൊട്ടുതേച്ചിട്ടുപോലുമില്ല, അതിനാൽ മറ്റുള്ളവരുടെ വാക്കുകളും കേട്ട് നീ വളരെ കുടിലമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ നിനക്ക് എന്തോ പ്രശ്നം ഉണ്ട്. അപ്പോൾ, എനിക്കല്ല, നിനക്കാണ് ചികിത്സയുടെ ആവശ്യം. പക്ഷെ നിന്നോടൊപ്പം ജീവിക്കാൻ ഇനി ഉദ്ദേശം ഇല്ലാത്തതിനാൽ എനിക്കതിൽ ഒന്നും പറയാനില്ല. പക്ഷെ, രണ്ടവസ്ഥയും മറ്റുള്ളവർക്ക് വിഷമം സൃഷ്ടിക്കുന്നു. അതിനാൽ മാറ്റം ഉണ്ടാകണം .

സ്വന്തം കാര്യങ്ങൾ എല്ലാം ഇപ്പോഴും അപ്പൻ ചെയ്യുന്നുണ്ടല്ലോ, എന്ന് മാത്രമല്ല, ഇപ്പോഴും പറമ്പിൽ ഇറങ്ങി ഒരാളുടെ പണി ചെയ്യാറുമുണ്ട്. മൂന്നുനേരം എന്തെങ്കിലും ഭക്ഷണം കൊടുക്കുകയും, കുളിക്കാൻ അൽപം ചൂടുവെള്ളവും ആക്കി കൊടുക്കുകയും ചെയ്‌താൽ പോരെ? അതിനു കഴിയാത്ത നീ എവിടുത്തെ രാജകുമാരിയാണ്‌? ഇനി ഞാൻ തോഴിമാരെയും ആക്കിത്തരണോ? നിൻറെ ഒരു ചേച്ചിയും, ഭർത്താവിനും ഭർത്താവിൻറെ വീട്ടുകാർക്കും  ഭ്രാന്താണ് എന്ന് പറഞ്ഞ് വിവാഹബന്ധം വേർപെടുത്തി വേറെ കെട്ടി ജീവിക്കുന്നു. അപ്പോൾ എന്താണ് നിങ്ങളുടെ വീട്ടിൽ നിന്നും നിങ്ങൾ പഠിച്ചിട്ടുള്ളത്? പെണ്‍ഭരണം തന്നെ അത്ര നല്ലതല്ല, അപ്പോൾ നിന്നെപ്പോലെ വിവരമില്ലാത്ത ഒരു സ്ത്രീ കൂടി ആയാലോ?

വീട്ടിലെ എല്ലാവരുടെയും സ്വത്ത്, നിൻറെതടക്കം, കയ്യടക്കി വച്ചിട്ട് സുഖിപ്പിക്കാൻ നിന്നെ മോളെ എന്ന് വിളിച്ച് ചിക്കൻ കറി വച്ചുതരുന്ന വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത (അതുകൊണ്ടാണ് വിവരമില്ലാത്ത നീ മാളികക്കെട്ടിലമ്മയാണെന്ന് അവനു തോന്നുന്നത്. മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ്. അവൻ അങ്ങിനെ നിന്നെ പൊക്കി, അവൻറെ മക്കൾക്ക്‌ ഉടുപ്പ് നിന്നെക്കൊണ്ടു വാങ്ങിച്ചപ്പോൾ, നിന്നിൽ  കവിഞ്ഞ്  ആരും ഈ ലോകത്തില്ലെന്ന് നീയും കരുതി. നിൻറെ വീതവും പിടുങ്ങി, നിന്നെ വാഴ്ത്തുന്ന ആങ്ങള അങ്ങിനെ നിനക്ക് നല്ലവനും, പെങ്ങൾമാർക്ക് അവകാശപ്പെട്ടതും അതിൽ കൂടുതലും കൊടുക്കുന്ന ഞാൻ വട്ടനുമായി, കാരണം ഞാൻ നിന്നെ മോളെ എന്ന് വിളിക്കുന്നില്ലല്ലോ. ഏതായാലും, വീതം ചോദിക്കുന്നതിനു മുൻപ്, നിൻറെ ആങ്ങള പിടിച്ചുവച്ചിരിക്കുന്ന നിനക്കവകാശപ്പെട്ട പിതൃസ്വത്ത് നീ ആദ്യം കൊണ്ടുവരണം. നീ അതാവശ്യപ്പെടുമ്പോൾ കാണാം നിന്നെ മോളെ എന്ന് വിളിക്കുന്ന അവൻറെ തനിനിറം. നിന്നെ കെട്ടുന്നതിന് വർഷങ്ങൾക്ക് മുൻപ്  മരിച്ച നിൻറെ അപ്പൻറെ ശവമടക്കിൻറെ പണംവരെ നൽകിയ എനിക്ക് അതിൽ നിന്നും ഒന്നും തരേണ്ട, പക്ഷെ അവകാശം പറയുന്ന നീ അതാദ്യം കൊണ്ടു വരണം, ആ സ്വത്തിനു നിൻറെ മകൾക്കും അവകാശം ഉണ്ട്. നിന്നെ കെട്ടിക്കാതെ, ആദ്യം കെട്ടിയ നിൻറെ ആങ്ങളക്കും തുരുതുരാ ഉണ്ടാക്കിയ അവൻറെ മക്കൾക്കും മാത്രമല്ല) നിൻറെ ആങ്ങളയും, നിൻറെ വീട്ടിലെ എല്ലാ പെണ്ണുങ്ങളുടെയും പെണ്‍ഭരണമനോഭാവവും (നിൻറെ മൂത്ത ചേച്ചിയുടെ വീടും അങ്ങിനെ തകർച്ചയുടെ വക്കിൽ എത്തിയിരുന്നു, നിൻറെ രീതികൾ പറഞ്ഞപ്പോൾ നിൻറെ മറ്റൊരു ചേച്ചി  തന്നെയാണ് അതെന്നോട്‌ പറഞ്ഞത്) ആണ് നിന്നെ ഇങ്ങിനെ ആക്കിയത്.

നമ്മുടെ ജീവിതത്തിൽ, നീയെന്ന പലതവണ അടിച്ചിട്ടുണ്ട് (ഞാൻ നിന്നെ ഒരിക്കൽ മാത്രമാണ് അടിച്ചത്, അത് നീ കാനഡയിൽ വച്ച് ഞാൻ മകളെ എടുക്കുന്നത് എൻറെ ലൈംഗിക ആവശ്യത്തിനു വേണ്ടിയാണ് എന്നു പറഞ്ഞപ്പോൾ ആണ്). മകളെ നീ നിരന്തരം ഉപദ്രവിക്കുന്നു. അതൊന്നും തെളിയിക്കാൻ എൻറെ കയ്യിൽ ഇപ്പോൾ രേഖയൊന്നും ഇല്ല (കാനഡയിൽ വച്ച് മകളെ നീ അടിച്ചു കാലിൽ പാടുകൾ ചുവന്നുതടിച്ചു  കിടന്നതിൻറെ ഫോട്ടോ ഞാൻ എടുത്തുവച്ചിരുന്നത് നഷ്ടപ്പെട്ടു. പക്ഷെ മകളുടെ ശരീരം പരിശോദിച്ചാൽ നീ നുള്ളിയതിൻറെയും അടിച്ചതിൻറെയും പാട് കാണാം). പക്ഷെ, കാനഡയിൽ ആയിരിക്കുമ്പോൾ ഒരിക്കൽ ജോലി കഴിഞ്ഞു ഞാൻ വന്നപ്പോൾ പകലെപ്പോഴോ തൂറിയ മകളെ കഴുകിക്കാതെ വിസർജ്ജ്യം മുഴുവൻ മകളുടെ ശരീരത്ത് പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ നിന്നോട് ദേഷ്യപ്പെട്ടതിന് നീ ഒരു ഭ്രാന്തിയെപ്പോലെ  ഭിത്തിയിൽ തലകൊണ്ട് ഇടിച്ചപ്പോൾ ഭിത്തി കുഴിഞ്ഞതിൻറെ ഫോട്ടോ ഞാൻ എടുത്തുവച്ചിരുന്നു. അത് ഇതോടൊപ്പം ചേർക്കുന്നു. ഭിത്തി മൃദുവായ തടികൊണ്ടോ പ്ലൈവുഡ്‌ കൊണ്ടോ മറ്റോ നിർമ്മിച്ചിരുന്നതിനാൽ, ജയിലിൽ കിടക്കാതെ അന്നു ഞാൻ രക്ഷപ്പെട്ടു. അതും നീ ചെയ്തത്, എനിക്ക് വട്ടാണെന്ന് കാനഡയിലെ ഏതോ സ്ഥാപനങ്ങൾക്ക് ഇമെയിൽ അയച്ചതിനുശേഷം. അതും ഇതിൻറെ താഴെ  ചേർക്കുന്നു. എന്നെ നീ കണ്ണൂർ ആശിർവാദ് ഹോസ്പിറ്റലിൽ മനോരോഗചികിത്സക്ക് അഡ്മിറ്റ്‌ ചെയ്തതിനുള്ള രേഖയും ഇതോടൊപ്പം ചേർക്കുന്നു.

പക്ഷെ ഇതൊക്കെ പിന്നീട് കോടതിയിലും പുറത്തും ഒക്കെ തെളിവായി കാണിക്കേണ്ട കാര്യങ്ങൾ ആണ്. പണവും വീതവും ഒക്കെ മുറതെറ്റാതെ ചോദിച്ചുതുടങ്ങിയ നീ  ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ഞാൻ പറയാം.

1. എൻറെ അനുവാദമില്ലാതെ മകൾക്ക് ഒരുതരത്തിലുള്ള മരുന്നും കൊടുക്കരുത്. കുട്ടികളിൽ ഉള്ള വാശി ഒക്കെ വലുതാകുമ്പോൾ മാറും എന്ന് മാത്രമല്ല, മാളുവിൽ അതുണ്ടായത്‌, നീയും ഞാനും തമ്മിലുള്ള കലഹം കണ്ടു വളർന്നതു കൊണ്ടാണ്. കൂടെ നിൻറെ അനിയന്ത്രിതവും ക്രൂരവുമായ    മർദ്ദനവും കാരണമാണ്. മമ്മിയെ എനിക്ക് പേടിയാണ്, അതിനാൽ ഞാൻ പപ്പയെ വിട്ടു പോകില്ല  എന്ന് അബുദാബിയിൽ വന്നപ്പോൾ എന്നെ കെട്ടിപ്പിടിച്ച് മകൾ നിലവിളിച്ചത്  ഇപ്പോഴും എന്നെ അസ്വസ്ഥൻ ആക്കുന്നുണ്ട്‌.  സത്യത്തിൽ നിനക്ക് ആയിരുന്നു ചെറുപ്പത്തിൽ ശിക്ഷണം കിട്ടേണ്ടിയിരുന്നത്. അത് അന്ന് നിനക്ക് കിട്ടിയിരുന്നെങ്കിൽ, എനിക്കും, മകൾക്കും അപ്പനും ഒന്നും ഈ ഗതി വരില്ലായിരുന്നു. അപ്പോൾ ചികിത്സ അവൾക്കല്ല വേണ്ടത്. നീ പറയുന്നു ഡോക്ടർ പറഞ്ഞത് പ്രകാരം ആണ് കൊടുക്കുന്നത് എന്ന്. ഒരിക്കലും കണ്ടിട്ടില്ലാത്ത എനിക്ക് മാനസ്സികരോഗത്തിനു ചികിത്സ വിധിച്ചിട്ട് പോയി കിടന്നുറങ്ങിയ ആ ഡോക്ടർ ക്രിമിനൽ ആണ്. അവനാണോ എൻറെ മകളെ ചികിത്സിക്കേണ്ടത്? ഒന്നുകിൽ ആ ഡോക്ടർ തന്നെ, അല്ലെങ്കിൽ നിനക്ക് പരിചയമുള്ള ആരോ ഇതിൽ പ്രവർത്തിച്ചിട്ടുണ്ട്. അല്ലെങ്കിൽ എങ്ങിനെയാണ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാൾക്ക്‌ ഒരു ഡോക്ടർ സെല്ലിലടച്ച് ചികിത്സ വിധിക്കുന്നത്?  അന്വേഷണം തീർച്ചയായും ഉണ്ടാകും. പക്ഷെ എന്ത് തന്നെയായാലും മകൾക്കുള്ള മരുന്ന് കൊടുക്കൽ ഉടൻ നിർത്തുക.

2. നീയോ, എൻറെ മകളോ ഒന്നും വാടകവീട്ടിൽ പോയി തെണ്ടി ജീവിക്കാൻ അല്ല ഞാൻ ഇത്രയും കാലം കഷ്ടപ്പെട്ടത്. നീയതു പഠിച്ചു വച്ചിരിക്കുന്നത് നിൻറെ തെറ്റ്. അത് തിരുത്തി, വീട്ടിൽ വന്ന് അപ്പനെയും നോക്കി, അവിടെയുള്ള ആദായവും എടുത്ത്, അതുകൊണ്ട് ലളിതമായി ജീവിക്കണം. എന്നുമാത്രമല്ല, വളർച്ചയുടെ ഏറ്റവും പ്രധാനഘട്ടമായ ഇപ്പോൾ, വിഷമൊന്നും കലരാതെ ആ പറമ്പിൽ ഉണ്ടാകുന്ന ഫലവർഗ്ഗങ്ങൾ കഴിച്ചു മകൾ വളരട്ടെ. നീ കരുതുന്ന ബോണ്‍വിറ്റയും, നെസ്ലെയുടെ മാഗിയും ഒന്നുമല്ല കുട്ടികൾക്ക് വേണ്ടത്. മകളുടെ കാലിനു ബലമില്ലാത്തത്, നല്ല ഭക്ഷണം കിട്ടുകയും, ആവശ്യത്തിന് നടക്കുകയും ചെയ്യാത്തത് കൊണ്ടാണ്. അതിനാൽ, അവൾ ചെക്കിച്ചേരിവരെ നടന്നുപോയി പഠിച്ചാൽ മതി. അങ്ങിനെ അവളെ കൊണ്ടുവിടാനും, കൂട്ടാനും പോകുമ്പോൾ നിൻറെ ശരീരത്തുള്ള ആവശ്യമില്ലാത്ത മേദസ്സും കുറയും.

3. എൻറെ അറിവിൽ ഏറ്റവും വിശ്വസിക്കാവുന്ന ഒരാളാണ് എൻറെ പെങ്ങൾ ഷൈനി. സ്വന്തം ജീവിതത്തിലെ കഷ്ടപ്പാടുകൾക്കിടയിലും എല്ലായിടത്തും പോയി ആവുന്നത്ര സഹായിക്കുന്ന ഒരു ഉത്തമയായ സ്ത്രീ. നീയവളെ ഒരുപാട് അപമാനിച്ചിട്ടുണ്ട്. അവൾക്കെതിരെയും, നിനക്ക് ലൈസൻസ് ഇല്ലാത്തതിനാൽ ഞാൻ അവരുടെ വീട്ടിൽ  കൊണ്ടുവച്ച സ്കൂട്ടർ അവൻ മോഷ്ടിച്ചതാണെന്ന് പറഞ്ഞ്, പഠിച്ചുകൊണ്ടിരിക്കുന്ന അവളുടെ മകനെതിരെയും നീ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. അങ്ങിനെ പരാതി കൊടുക്കുമ്പോൾ, വണ്ടി നിൻറെ പേരിൽ ആണെങ്കിലും, അത് ഞാനാണ് നിനക്ക് വാങ്ങി തന്നത് എന്നുപോലും നീ ചിന്തിച്ചില്ല. അവൾ നിന്നോട് ദേഷ്യപ്പെട്ടിട്ടുണ്ടെങ്കിൽ, അവൾ എന്നെ എത്രമാത്രം സ്നേഹിക്കുന്നു, എൻറെ കുടുംബം നന്നായിവരാൻ എത്രമാത്രം ആഗ്രഹിക്കുന്നു എന്നതിനുള്ള തെളിവുകൾ ആണ്. നീ ചെയ്യുന്നത് തെറ്റാണെന്ന് അവൾക്കുള്ള ബോധ്യമാണ് അവളെക്കൊണ്ട് അങ്ങിനെ ചെയ്യിക്കുന്നത്. ഒരു കുടുംബം മുന്നോട്ടു കൊണ്ടുപോകാനുള്ള അവളുടെ കാര്യപ്രാപ്തിയുടെ പത്തിലൊന്ന് നിനക്കുണ്ടായിരുന്നെങ്കിൽ, ഞാനിപ്പോൾ ഇതിരുന്നു    എഴുതേണ്ടി വരില്ലായിരുന്നു, പകരം വീടിൻറെ പണിയെല്ലാം തീർന്ന് എല്ലാവരും കൂടി സന്തോഷത്തോടെ ഇപ്പോൾ വീട്ടിൽ ഇരിക്കുമായിരുന്നു.

അവളുടെ ആ കഴിവ് കൊണ്ടാണ്, സ്വന്തമായി റബ്ബർ വെട്ടി, പാലെടുത്ത്, ഷീറ്റ് അടിച്ചിട്ട്, ഇതിനിടയിൽ കുട്ടികൾക്ക് ഭക്ഷണം കൊടുത്ത് അവരെ സ്കൂളിൽ വിട്ടിട്ട്, ഒരുപാട് ദൂരെയുള്ള ചെറുപാറ വീട്ടിൽ വന്ന്‌ നീ ചെയ്യേണ്ടിയിരുന്ന   അപ്പൻറെ കാര്യങ്ങൾ ചെയ്ത്, നിനക്ക് താമസിക്കാനുള്ള (കഷ്ടം, നീയപ്പോൾ നാടുനീളെ പരാതിയുമായി നിരങ്ങുകയാണ്) വീടുപണിക്ക് മേൽനോട്ടം നടത്തി, അതിനാവശ്യമായ സാധനങ്ങൾ എല്ലാം ഇറക്കി കൊടുത്തു കൂലിയും എല്ലാം കൊടുത്തിട്ടു തിരിച്ചു വീട്ടിൽ ചെന്ന് അവിടെ ആവശ്യമായ ഭക്ഷണം ഉണ്ടാക്കി ഇതിനിടയിൽ മറ്റു നൂറുകൂട്ടം കാര്യങ്ങൾ ചെയ്ത് ഇപ്പോഴും ഒറ്റയ്ക്ക് മുന്നോട്ടു പോകുന്നത്. അപ്പോഴും, കഞ്ചാവടിച്ചു വിപ്ലവം പറയുന്ന അവളുടെ ഭർത്താവിൻറെ അടുത്ത് പൈസക്കായി ഭിക്ഷതെണ്ടി അവൾ പോകാറില്ല.

ഞാൻ ഇത്രയും വിശദീകരിച്ച് അവളെക്കുറിച്ച് എഴുതിയത് എന്തിനാണെന്നാൽ ഇത്രയും നീ അവളെ അപമാനിച്ചിട്ടും, നീ വീട്ടിൽ വന്ന് ഒരു കുടുംബത്തിൽ ചെയ്യേണ്ട കടമകൾ ചെയ്യുമ്പോൾ, എന്തൊരു  സഹായത്തിനും അവൾ ഇപ്പോഴും ഓടിയെത്തും.  ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ. അപ്പോൾ അവിടെ ജീവിക്കുമ്പോൾ ഇപ്പോഴും ആശ്രയിക്കാവുന്ന ഒരു സഹായം ആണവൾ. അത് തിരിച്ചറിഞ്ഞ് അവളോട്‌ അടുക്കുക.

4. ഇനി മറ്റൊരു പെങ്ങൾ ലിസ്സിയെക്കുറിച്ചാണ് ഞാൻ എഴുതുന്നത്‌. ഒരാളുടെ ജീവിതത്തിൽ ഇത്രമാത്രം കഷ്ടപ്പെട്ടിട്ടുള്ളവർ വളരെ കുറവായിരിക്കും. ഇതിനെല്ലാം പുറമേ വീട്ടിലെ നിരന്തരവഴക്കും. കല്ല്യാണം കഴിച്ചു ചെന്നിടത്ത് അതിലും പ്രശ്നങ്ങൾ. അവരുടെ ശരീരം മുഴുവൻ ചുണങ്ങുണ്ടായിരുന്നു. ഭർത്താവിൻറെ വീട്ടിൽ എത്തിയ ആദ്യ ദിവസം തന്നെ, അമ്മ അവർ കേൾക്കെതന്നെ, മകനോട്‌ ഈ ചുണങ്ങുള്ള പെണ്ണിനെയേ നിനക്ക് കിട്ടിയുള്ളോ എന്ന് ചോദിച്ചു. അതൊരു സ്ത്രീയെ എത്ര തകർക്കും എന്ന് ഊഹിക്കാൻ പ്രയാസമാണ്. പിന്നെയവർ സ്ത്രീധനമായി കൊടുത്ത തുക കൊണ്ട് അൽപം സ്ഥലവും വീടും എടുത്തു എങ്കിലും എല്ലാം വിറ്റു. അതും പോരാഞ്ഞു, അവരുടെ ഭർത്താവ് വീട്ടിൽ വന്ന് അമ്മയുടെ മൂന്നിലധികം പവനുള്ള മാല മോഷ്ടിച്ചിട്ട് അത് അപ്പനാണ് എടുത്തതെന്ന് പറഞ്ഞു ആ തെമ്മാടിയും കൂടി ചേർന്ന് അപ്പനെ പോലീസ് ലോക്കപ്പിൽ കിടത്തി. അപ്പോഴും പെങ്ങൾക്ക് കഷ്ടപ്പാട് തന്നെ. എന്നിട്ടും എപ്പോഴെങ്കിലും അൽപം വിശ്രമിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാകുന്നില്ല. സ്കൂളിൽ പോകാൻ മടിയനായിരുന്ന എന്നെ ഉന്തിത്തള്ളി സ്കൂളിൽ, അതും ഒരു വണ്ടിക്കാളയെപ്പോലെ വീട്ടിലുള്ള പണിയെല്ലാം ചെയ്തതിനു ശേഷം, കൊണ്ടുപോയിരുന്നത് അവരാണ്. അതിനാൽ ഞാൻ അവരോടു ഒരുപാട് കടപ്പെട്ടിരിക്കുന്നു. എന്നാലും ഞാൻ പറയും ആ പെങ്ങളോട് ഒരുതരത്തിലുള്ള ബന്ധവും വേണ്ട.

അതിനുള്ള കാരണങ്ങളിൽ ആദ്യം പറയാൻ പോകുന്ന കാര്യങ്ങളിൽ  കുറെ കാര്യങ്ങൾ നിനക്കും അറിവുള്ളതാണ്. അതായത്, ഈ കഷ്ടപ്പാടുകൾ     ഒക്കെ കണ്ട്, അതിൽ നിന്നും എങ്ങിനെയും അവരെ  കരകയറ്റണം എന്നുകരുതി, ഞാൻ അവരെ വളരെ സഹായിച്ചിട്ടുണ്ട്. പട്ടാളത്തിൽ ആയിരുന്നപ്പോൾ, നീ ചെമ്പനോടയിൽ നിൻറെ ആങ്ങളയുടെ മക്കൾക്ക്‌ കൊടുക്കാറുണ്ടായിരുന്നതുപോലെ, ഞാൻ അവരുടെ മക്കൾക്കും വസ്ത്രവും ഒക്കെയായി പട്ടാളത്തിൽ നിന്നും കിട്ടിയിരുന്ന പിച്ചക്കാശുമായി കൊടുത്തു. അത് പക്ഷെ ചെറിയ കാര്യം ആണ്. പക്ഷെ നമ്മുടെ വിവാഹത്തിനു ശേഷം ആണ്, അവരുടെ ഒരു മകളുടെ നേഴ്സിംഗ് പഠനത്തിനുള്ള മുഴുവൻ തുകയും ഞാൻ കൊടുത്തിരുന്നു. അവളുടെ തന്നെ കല്യാണത്തിന്, നിൻറെ കയ്യിലുണ്ടായിരുന്ന അഞ്ചോ ആറോ പവനും, കൂടെ കുറച്ചു തുകയും കൊടുത്തിരുന്നു എന്ന കാര്യമൊക്കെ നിനക്കും അറിയാവുന്നതാണ്. അങ്ങിനെ കൊടുത്തതിൻറെ പേരിൽ നീ എന്നോട് വഴക്ക് കൂടിയിട്ടുണ്ട്. മറ്റൊരു മകളെ ഡൽഹിയിൽ കൊണ്ടുവന്ന്, അവിടെ ജോലി കിട്ടാനുള്ള എല്ലാ സഹായവും ചെയ്തു എന്നു മാത്രമല്ല, ഇപ്പോൾ അവൾ നല്ല ശമ്പളത്തിൽ സൗദി അറേബിയയിൽ ആണ്. അതും നിനക്കറിയാം. പക്ഷെ അവരുടെ പരാധീനതകളും പരാതി പറച്ചിലും തീർന്നില്ല.

ഈ കാലയളവിൽ തന്നെ മറ്റു പെങ്ങൾമാർക്കുള്ള ബാധ്യതകളും ഞാൻ കൊടുക്കേണ്ടതിലും കൂടുതൽ കൊടുത്തുതീർത്തിരുന്നു. ഇക്കാര്യങ്ങളും   നിനക്കറിയാം.

അങ്ങിനെയിരിക്കെ, 35 ലക്ഷം രൂപ വേണമെന്ന് ലിസ്സി എന്നോട് ആവശ്യപ്പെട്ടു! ഇത്രയും ലോകം ചുറ്റിയ ഞാൻ ഇപ്പോഴും നൂറിനെക്കുറിച്ചും       , ആയിരത്തെക്കുറിച്ചും ഒക്കെയാണ് പറയാറ് ! അവരുടെ വീതം ഇതുവരെയും കൊടുത്തിട്ടില്ലത്രേ! കെട്ടിച്ചുവിട്ടപ്പോൾ പത്തംഗങ്ങൾ ഉള്ള വീട്ടിലെ ഒരാളുടെ വീതത്തിന് തുല്യമായ വിഹിതം  കൊടുത്തിരുന്നു. അതുപയോഗിച്ചാണ് സ്ഥലവും  വീടും അവർ വാങ്ങിയതെന്ന് ഞാൻ മുൻപെഴുതിയത്‌. കൂടാതെ, നമ്മുടെ ആദ്യത്തെ കുഞ്ഞിനെ ഇല്ലാതാക്കിവരെ (ഇപ്പോഴും എന്നെ വല്ലാതെ അലട്ടുന്ന ഒരു തീരുമാനം ആയിരുന്നു അത്) അവർക്കും അവരുടെ മക്കൾക്കും വേണ്ടി ചെയ്തിട്ടുവരെ (നിൻറെ അഞ്ചാറു പവൻ സ്വർണ്ണം അവരുടെ മകളുടെ കല്യാണത്തിനു കൊടുത്തതടക്കം) പിന്നെയും ഇത്തിൾക്കണ്ണിപോലെ  എന്നെ വിടാതെ പിടികൂടിയപ്പോൾ, അവരെ അൽപം അകറ്റിനിർത്തണം എന്ന് എനിക്ക്   തോന്നിയതിനാൽ, എനിക്കിപ്പോൾ ഒരു കുടുംബം ഉണ്ടെന്നും, ഒരു വീട് ഇതുവരെയും ആയിട്ടില്ലെന്നും അതിനാൽ ഇനി എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്നും പറഞ്ഞപ്പോൾ , "നിന്നെ ഞാൻ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല, നീ ചെയ്ത തെമ്മാടിത്തരങ്ങൾ എല്ലാം ഞാൻ വിളിച്ചു പറയും" എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി  ഇറങ്ങിയതാണ് ലിസ്സി. അതിപ്പോൾ, നിന്നെ സഹായിക്കാൻ എന്നമാതിരി, നിന്നെ ഉപദേശിച്ച് അവർ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ഞാൻ നിന്നോട് ആവർത്തിക്കുന്നു, അവരിൽ നിന്നും അകന്നു നിൽക്കുക.

മകൾ സൗദിയിൽ ഉള്ളതിനാൽ, എന്നെ ആശ്രയിക്കേണ്ട കാര്യം അവർക്കില്ല. മകൾക്ക് ജോലി ഇല്ലെങ്കിൽ തന്നെ, എനിക്കതിൻറെ കാര്യമില്ല. അവരുടെ കാര്യം കെട്ടിയവൻ ചെയ്യണം. എങ്കിലും, ഇപ്പോഴും, 10 സെന്റിൽ ആണ് കഴിയുന്നതെന്ന് എനിക്കറിയാം. മകളെ കെട്ടിച്ചുവിട്ടാൽ പിന്നെ എന്തുചെയ്യും എന്നവർ വ്യാകുലപ്പെടുന്നുണ്ടാവാം  (അതിനാൽ ആ മകളുടെ വിവാഹം നടത്താൻ പോലും അവർ താൽപര്യം കാണിക്കുന്നില്ല എന്നെനിക്കു തോന്നുന്നു). പക്ഷെ ആ തകർച്ചക്കൊന്നും ഞാൻ ഉത്തരവാദിയല്ല, എന്നു മാത്രമല്ല, എനിക്കാവുന്നതിലും കൂടുതൽ ഞാനവർക്ക്‌ നൽകിയിട്ടുണ്ട് (അങ്ങിനെ സഹായിക്കുന്നതിനും നീയെന്നെ വട്ടൻ എന്നു വിളിച്ചിട്ടുമുണ്ട്). അതുമാത്രമോ, കൊടുത്തു കൊണ്ടിരുന്നാൽ, അതു വാങ്ങുന്നവരുടെ ആവശ്യങ്ങൾ ഒരിക്കലും തീരില്ല. ഇതൊന്നും എൻറെ കുറ്റമല്ല. അവരുടെ ഭർത്താവ് മോശമായതും എൻറെ കുറ്റം കൊണ്ടല്ല. അങ്ങിനെ  ഭാവിയെക്കുറിച്ച് അമിതമായി ആലോചിച്ചു  സ്വയം അസ്വസ്ഥതപ്പെടുകയും, മറ്റുള്ളവരെയും അസ്വസ്ഥർ ആക്കുകയും ചെയ്യുന്നവരെക്കുറിച്ച് ഒരുപാട് ചിന്തിച്ചു വേവലാതിപ്പെട്ടാൽ, അങ്ങിനെ വേവലാതിപ്പെടാം എന്നത് മാത്രമാണ് ഫലം എന്ന് അനുഭവം കൊണ്ട് ഞാൻ പഠിച്ചു കഴിഞ്ഞു. അവരവരുടെ പ്രശ്നങ്ങൾ അവരവർ തന്നെ തീർക്കാൻ ശ്രമിക്കട്ടെ .

ഇനി, നിന്നെ ജീവിക്കാൻ അനുവദിക്കില്ല എന്നു പറഞ്ഞപ്പോൾ, നിൻറെ തെമ്മാടിത്തരങ്ങൾ ഞാൻ വിളിച്ചുപറയും എന്നു കൂടി അവർ പറഞ്ഞിരുന്നു. അതെന്തിനെക്കുറിച്ച് ആണെന്ന് ഞാനിവിടെ എഴുതുന്നില്ല. പക്ഷെ, അതെക്കുറിച്ചും, ഇപ്പോൾ എനിക്കുമാത്രം അറിയാവുന്ന, എൻറെ ജീവിതത്തിൽ ഞാൻ ചെയ്തിട്ടുള്ള 'തെമ്മാടിത്തരങ്ങളെക്കുറിച്ചും', ഞാൻ ഒരു ബ്ലോഗ്‌ എഴുതുന്നുണ്ട്. ഞാൻ എഴുതുന്നതെല്ലാം പബ്ലിക് ആയി ഷെയർ ചെയ്യുന്നതിനാൽ നിനക്കും അത് വായിക്കാവുന്നതാണ്.

എനിക്കൊരു ജീവിതം കിട്ടിയില്ല, അതിനാൽ ഞാൻ മറ്റുള്ളവരെയും ജീവിക്കാൻ അനുവദിക്കില്ല എന്ന ചിന്തയാണ് ലിസ്സിയുടെ ഇപ്പോഴത്തെ പ്രശ്നം. ആ വികലമായ ചിന്ത ലിസ്സിയെ ഭരിക്കുന്നതിനാൽ ആണ് സ്വന്തം മക്കളുടെ ഭാവിയെക്കുറിച്ചുപോലും (കാരണം കുടുംബത്തിൽ ഒരാൾക്ക്‌ വട്ടാണെന്ന് സ്ഥാപിച്ചാൽ, ആ രക്തബന്ധത്തിൽ ഉള്ള എല്ലാവർക്കും ഉണ്ടാകാമെന്ന സാധ്യത ലിസ്സിയുടെ മക്കളെയും ബാധിക്കും) ചിന്തിക്കാതെ, എന്നെ ഭ്രാന്തിനു ചികിത്സിക്കാൻ നിന്നോടൊപ്പം കൂടിയത്. അതിലൂടെ എന്നെ മാത്രമല്ല, നിന്നെയും മകളെയും കൂടി തകർക്കുക എന്നതാണ് ലിസ്സിയുടെ ശ്രമമെന്ന് നീ അറിയുന്നില്ല . ലിസ്സിയതിൽ വിജയിച്ചതിതിന് തെളിവാണ്, ഞാനിപ്പോൾ ഇതെഴുതേണ്ടി വരുന്നത്. പക്ഷെ, നീ അതിലും വലിയ കുടിലബുദ്ധിയുമായാണ് നടക്കുന്നത്, അതുകൊണ്ടാണ്, നീ ലിസ്സിയോട് ഇഷ്ടം   കാണിക്കുന്നത്. കാരണം സ്വന്തം പെങ്ങൾ തന്നെ എനിക്ക് വട്ടുണ്ടെന്ന് പറഞ്ഞാൽ കാര്യം എത്ര എളുപ്പമായി.

നിങ്ങൾ രണ്ടു സ്ത്രീകളിൽ നിന്നും ഞാൻ പഠിച്ച ഒരു പ്രധാനകാര്യം എന്താണെന്നാൽ, ആണുങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനു നിൽക്കുന്നതുവരെ, നിങ്ങൾ ചിരിച്ചുകാണിക്കും, അതിനു വിരുദ്ധമായി നിന്നാൽ, അങ്ങിനെ നില്ക്കുന്നവരെ തകർക്കാൻ ഏതു വൃത്തികെട്ട മാർഗ്ഗവും നിങ്ങൾ സ്വീകരിക്കും. ഭ്രാന്തനാക്കും. മകളെയും ചേർത്ത് ലൈംഗിക അപവാദം പോലും പ്രചരിപ്പിക്കും. അത് കാണിച്ചും, ഞാൻ ജോലിക്കിടയിലും പഠിച്ച്   കറെസ്പോണ്ടെന്സ് കോഴ്സ് വഴിയായി ഉന്നതവിദ്യാഭ്യാസം നേടിയകാര്യവും, അത് ഇന്ത്യൻ എച്ച്ആർഡി, എക്സ്റ്റെർണൽ മിനിസ്ട്രികളിൽ നിന്നും, യുഎഇ എംബസ്സിയിൽ നിന്നും, അബുദാബി എക്സ്റ്റെർണൽ മിനിസ്ട്രിയിൽ നിന്നും അറ്റെസ്റ്റും ചെയ്തു, റെസിഡണ്ട് വിസയും എടുത്ത കാര്യവും അറിയാതെ, ഞാൻ കള്ളരേഖകൾ ഉപയോഗിച്ചാണ് ജോലി ചെയ്യുന്നതെന്ന് പറഞ്ഞു എൻറെ ജോലി കളയിക്കുമെന്നും (അതും എൻറെ കൂടെ കാനഡയിലും, അബുദാബിയിലും വന്നിട്ട്, ഞാൻ സമ്പാദിച്ചതിൻറെ പങ്കുപറ്റിയിട്ട്) നീ ഭീഷണിപ്പെടുത്തുന്നു. ഒരു ജോലി കിട്ടാൻ ഞാൻ അങ്ങിനെ പണ്ട് ചെയ്തിട്ടുണ്ട് (പക്ഷെ അപ്പോഴും, റെസ്യൂം പരിഗണിക്കപ്പെടാൻ മാത്രമേ അത് സഹായിച്ചിട്ടുള്ളൂ. അതിനുശേഷം, ഇന്റർവ്യൂവിൽ നന്നായി പെർഫോം ചെയ്യുകയും, എമ്പ്ലോയി ആയതിനുശേഷം കമ്പനിക്ക് ലാഭകരമായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്‌താൽ മാത്രമേ ഒരാൾക്ക്‌ പ്രൈവറ്റ് കമ്പനികളിൽ തുടരാൻ പറ്റൂ. അവിടെ എൻറെ കഠിനശ്രമം ആണ് ഫലം കണ്ടത്. അങ്ങിനെ എനിക്ക് കമ്പനികളിൽ നിന്നും ലഭിച്ച അഭിനന്ദനകത്തുകൾ എൻറെ പരിശ്രമത്തിൻറെ സാക്ഷിപത്രങ്ങൾ ആണ്), അത് നിനക്കും  അറിയാം, പക്ഷെ അന്നൊക്കെ അതിൻറെ പങ്കുപറ്റിയ നീയാണ് ഇപ്പോൾ ഭീഷണിയുമായി വന്നിരിക്കുന്നത്. പക്ഷെ നീ അങ്ങിനെ എഴുതിയതുകൊണ്ട്, അത് വായിക്കുന്നവർ  നീയെങ്ങിനെ ഉള്ള സ്ത്രീ ആണെന്ന് അതുകൊണ്ടുതന്നെ മനസ്സിലാക്കിക്കൊള്ളും. ഒരുപക്ഷെ മുകളിൽ പറഞ്ഞതെല്ലാം ഒരേസമയം ഭർത്താവിനോട് ചെയ്ത ഏക സ്ത്രീ നീയായിരിക്കും. കഷ്ടം.

പക്ഷെ അതെന്തുമാകട്ടെ, ഒരിക്കൽകൂടി ഞാൻ ആവർത്തിക്കുന്നു, ലിസ്സിയിൽ   നിന്നും എന്നെന്നേയ്ക്കുമായി അകന്നു നിൽക്കുക. അല്ലെങ്കിൽ, നമ്മുടെ വിവാഹബന്ധം വേർപെട്ടതിനുശേഷവും, എൻറെയും നിൻറെയും മകളുടെയും നാശത്തിനായി അവർ ശ്രമിച്ചു കൊണ്ടിരിക്കും. അതിനൊരു ചികിത്സയുടെ ആവശ്യം ഉണ്ടെന്നുവരെ എനിക്ക് പലതവണ തോന്നിയിട്ടുണ്ട്, പക്ഷെ അപ്പോഴും, ഞാൻ അതിനെ  കാണുന്നത്, അത് ജീവിതത്തിൽ  ദുരിതം മാത്രം അനുഭവിച്ച്, ഇന്നും പ്രതീക്ഷക്കു വഴിയില്ലെന്ന്  തോന്നുമ്പോഴുള്ള മനോവിഷമം ആണ്. കാരണം, എന്നെ ഉന്തിത്തള്ളി സ്കൂളിൽ കൊണ്ടുപോകുമായിരുന്ന ലിസ്സി അങ്ങിനെ അല്ലായിരുന്നു. ഒരുപക്ഷെ ഞാനിങ്ങനെ ലിസ്സിയെ ന്യായീകരിക്കുന്നത് എൻറെ കുടുംബത്തിൽ ആർക്കും മാനസ്സികപ്രശ്നം ഒന്നും ഇല്ലെന്നുസ്ഥാപിക്കാൻ ഉള്ള എൻറെ ശ്രമവും ആവാം. എന്തായാലും, ലിസ്സിയിൽ നിന്നും അകന്നു നിൽക്കുക.

നിന്നെ ഡൽഹിയിൽ വച്ച് കാണുന്നതിനുമുൻപ്, എൻറെ ഒരു സുഹൃത്ത് ഭോപ്പാലിൽ ജോലി ചെയ്യുന്ന  ഒരു പെണ്ണുമായി എനിക്ക് വിവാഹം ആലോചിച്ചിരുന്നു. അതുപ്രകാരം, അവൾ എന്നെ കാണാൻ ഡൽഹിയിൽ വന്നു. ഞങ്ങൾ സംസാരിച്ചു. ഞാൻ പതിവുപോലെ എൻറെ വിപ്ലവകഥകൾ    ഒക്കെ അവളോടും പറഞ്ഞു. സംസാരത്തിനുശേഷം ഒന്നിച്ചുജീവിക്കേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു (ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം, അവൾ ഒരു സ്വവർഗ്ഗാനുരാഗി ആയിരുന്നെന്ന് ഞാൻ പിന്നീടറിഞ്ഞു. അനിയനും ഒന്നും കാണാതെയിരിക്കാൻ കൂട്ടുകാരനെ റൂമിനുമുന്നിൽ കാവൽ നിർത്തി, പെണ്ണിനെ വരുത്തി കളിക്കുമായിരുന്ന ആ സുഹൃത്തിന് എന്നോട് എത്ര മതിപ്പുണ്ടായിരുന്നു എന്ന് അറിയാൻ ഈ ആലോചന എന്നെ സഹായിച്ചു! അവൻ ഇപ്പോൾ അവൻറെ ഭാര്യയുടെ കണ്‍കണ്ട ദൈവമാണ്!!).

ഞാനീ അനുഭവം എഴുതിയത് ആരെയും അവഹേളിക്കാൻ അല്ല. അന്ന് ഒന്നിച്ചു ജീവിക്കേണ്ട എന്നുതീരുമാനിച്ച്, പിരിയുമ്പോൾ അവൾ ഒരു കാര്യം പറഞ്ഞിരുന്നു. ലൈഫ് ഈസ്‌ എ മിഷൻ. ഒരു പക്ഷെ, എൻറെ പട്ടാളവിപ്ലവം കേട്ടിട്ടാവാം അവൾ അങ്ങിനെ പറഞ്ഞത്. പക്ഷെ നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ഒക്കെ ചേർത്തു നോക്കുമ്പോൾ, അവൾ പറഞ്ഞതിൽ ഒരു കാര്യം ഉണ്ടെന്നു തോന്നുന്നു . അതായത്, നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ സത്യം പറഞ്ഞാൽ സാമൂഹികപ്രശ്നങ്ങളിൽ ശക്തമായി ഇടപെടാൻ എന്നെ സഹായിക്കുന്നുണ്ട്. ഏതൊരു പുരുഷൻറെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീ ഉണ്ടെന്നു പറയുന്നതുപോലെ, നീ എന്നെ വട്ടൻ എന്ന് നിരന്തരം വിളിച്ചു അവഹേളിക്കുന്നതും എൻറെ പ്രവർത്തനത്തിന് എന്നെ സഹായിക്കുന്നുണ്ട്. കാരണം, വൈകുന്നേരം വീട്ടിൽ എത്തുമ്പോൾ, ചിരിച്ചുകൊണ്ട് സ്വീകരിക്കാൻ ഒരു ഭാര്യ ഉണ്ടെങ്കിൽ, അത് തകർക്കാൻ ഇടയാകുന്ന തരത്തിലുള്ള ഒരു പ്രവർത്തനത്തിലും, അതെത്ര നല്ലതായാലും, ഒരാളും ഏർപ്പെടുകയില്ല. നീ അങ്ങിനെ നിൽക്കാത്തതിനാൽ, അത്തരം ഒരു വിഷമസന്ധിയിൽ ഞാൻ ഒരിക്കലും വരുന്നില്ല. അത് യാതൊരു ഭയമോ വിഷമമോ ഇല്ലാതെ നല്ലതെന്ന് എനിക്ക് തോന്നുന്നത് ചെയ്യാൻ എന്നെ സഹായിക്കുന്നുണ്ട്. അപ്പോൾ നീ അറിയാതെ തന്നെ നീയെന്നെ സഹായിച്ചുകൊണ്ടിരിക്കുകയാണ്.

വിവാഹമോചനം എനിക്ക് അതിലും കൂടുതൽ സ്വാതന്ത്ര്യം തരും. അതേസമയം, അങ്ങിനെ പിരിയുന്നതുമൂലം, മകൾക്ക് ഒരു നഷ്ടവും ഉണ്ടാവരുത്. അതിനാൽ, ഞാൻ മുകളിൽ പറഞ്ഞതുപ്രകാരം നീ വീട്ടിൽ വന്നു നിന്നാൽ, അപ്പൻറെ കാലശേഷം ആ സ്വത്തിന് അവകാശവും പറഞ്ഞു ഞാൻ വരില്ല. അപ്പൻറെ കാലശേഷം അത്‌ നിങ്ങളുടെ പേരിൽ ഞാൻ എഴുതിത്തരും. ചില വ്യവസ്ഥപ്രകാരം ആണെന്നു മാത്രം. അവ താഴെ പറയുന്നവയാണ്.

1. മകൾ പ്രായപൂർത്തി ആകുന്നതുവരെ, എൻറെ സമ്മതമില്ലാതെ അതുവിൽക്കുവാൻ പാടില്ല. പ്രായപൂർത്തി ആയതിനുശേഷവും ഞാൻ അറിയാതെ വിൽക്കരുത്. ഞാൻ അറിഞ്ഞു  വിറ്റാലും, അതിലുള്ള പൂർണ്ണ അധികാരം മകൾക്ക് ആയിരിക്കും.

2. ഇനി നീ മറ്റൊരു വിവാഹം കഴിച്ച് അതിൽ ഒരു കുട്ടി നിനക്കുണ്ടായാലും, ഇപ്പോഴുള്ള സ്വത്ത് മുഴുവൻ നമ്മുടെ മകൾക്ക് ഉള്ളതായിരിക്കും. കാരണം എൻറെ മക്കൾക്കുവേണ്ടിയാണ് ഞാൻ ഇതൊക്കെയും കഷ്ടപ്പെട്ട് ഉണ്ടാക്കിയത്. നിനക്ക് വേറൊരാളിൽ കുഞ്ഞുണ്ടായാൽ, ആ കുഞ്ഞിനുവേണ്ട കാര്യങ്ങൾ ചെയ്യേണ്ടത്, ഞാൻ എൻറെ മകൾക്ക് ചെയ്തതുപോലെ, ആ കുട്ടിയുടെ  അപ്പനായിരിക്കും .

3. ഏതൊരു ഘട്ടത്തിലും ഞാൻ മരിച്ചാലും, നിൻറെ  കാലത്തിനുശേഷം സ്വത്ത് മുഴുവൻ മകൾക്കുള്ളതായിരിക്കും. ഇനി നീ ആണ് ആദ്യം  മരിക്കുന്നതെങ്കിൽ, മകളുടെ പൂർണ്ണ ഉത്തരവാദിത്വം എനിക്കായിരിക്കും. അതുപോലെ, പിന്നീട് സ്വത്തും, മകൾ പ്രായപൂർത്തി ആയിട്ടില്ലെങ്കിൽ അവൾ പ്രായപൂർത്തി ആകുന്നതുവരെ ഞാൻ കൈകാര്യം ചെയ്യും.

4. ഞാൻ വീണ്ടും പൂജ്യത്തിൽ നിന്നും തുടങ്ങാൻ പോവുകയാണ്. ജോലിയും ഇല്ല, ഒന്നും മിച്ചവുമില്ല. പക്ഷെ എനിക്കിപ്പോഴും എൻറെ കഴിവിൽ വിശ്വാസം ഉണ്ട്. അങ്ങിനെ ശ്രമിച്ചു  മുന്നോട്ടുവരാൻ എനിക്ക് കഴിഞ്ഞ്, മകൾക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ എനിക്ക് കഴിഞ്ഞാൽ, അത്‌ അവൾക്കു ചെയ്തുകൊടുക്കാനുള്ള പൂർണ്ണസ്വാതന്ത്ര്യം എനിക്കുണ്ടായിരിക്കും.

5. മകൾക്ക് സ്വയം തീരുമാനം എടുക്കാനുള്ള കാര്യപ്രാപ്തി ആയതിനുശേഷം, അവൾ എന്നോടൊപ്പം വരുവാൻ തീരുമാനിച്ചാൽ, ഒരു തരത്തിലുള്ള പരാതിയും ഇല്ലാതെ, നീയതിനു സമ്മതിക്കണം. നിയമം വഴി അത്‌ നേടിയെടുക്കാൻ സാധിക്കുമെങ്കിലും, അതൊഴിവാക്കാൻ ആണിത് എഴുതുന്നത്‌.  അപ്പോഴും നിൻറെ കാലശേഷം വരെ ആ സ്വത്തിലോ അതിൽ നിന്നുള്ള ആദായത്തിലോ ഒരവകാശവും ഞാനോ മകളോ ഉന്നയിക്കില്ല. പക്ഷെ, അപ്പോഴും, നിൻറെ കാലശേഷം സ്വത്ത് മുഴുവൻ മകൾക്കുള്ളതായിരിക്കും.

6. പിരിയുക എന്നത് തീർച്ചപ്പെടുത്തിയ കാര്യം ആയതിനാൽ, ഉഭയസമ്മതപ്രകാരം, വിവാഹമോചനത്തിന് അപേക്ഷ കൊടുക്കാൻ നീ തയ്യാറാവണം. നിങ്ങൾ അനുഭവിക്കേണ്ട സ്വത്ത് കേസ് നടത്തി മറ്റുള്ളവർക്ക്‌ വീതിച്ചു കൊടുക്കുന്നത്  ഒഴിവാക്കാൻ അത്‌ സഹായിക്കും.

7. നമ്മുടെ വിവാഹം വീട്ടുകാർ ചേർന്ന് പള്ളികളിൽ നടത്തി തന്നതിനാൽ, നിൻറെ വീട്ടുകാരെയും, ചെറുപാറ ചെമ്പനോട ഇടവകകളിലെ അച്ചന്മാരെയും ഈ കത്തും നമ്മുടെ തീരുമാനവും അറിയിക്കുകയും ഒരു തടസ്സവും കൂടാതെ പിരിയുന്നതിനുള്ള കാര്യങ്ങൾ ചെയ്യുകയും വേണം.

8. ഇതൊക്കെയും നിനക്കു സമ്മതമാണെങ്കിൽ, നിനക്കു സമ്മതമാണെന്ന് കാണിച്ച് ഒരാഴ്ചക്കുള്ളിൽ മറുപടി തരണം. മറ്റുള്ളവരുമായും നിനക്കു ആലോചിക്കണം എന്നാണെങ്കിൽ, അതിനുള്ള സമയമാണ് ഒരാഴ്ച. അപ്പോഴും, നിന്റെയും മകളുടെയും നന്മയെ കരുതി എങ്കിലും ലിസ്സിയുമായി ആലോചിക്കുകയോ ഉപദേശം തേടുകയോ ചെയ്യരുത്.

ഇനി ഈ പറഞ്ഞതിനനുസരിച്ചു പോകാൻ നീ തയ്യാറല്ലെന്നും, അപ്പനെ നോക്കില്ല എന്നുമാണ് നിൻറെ തീരുമാനമെങ്കിൽ, അപ്പൻ എനിക്കായി തന്നിട്ടുള്ള രണ്ട് ഏക്കറിൽ നിന്നും നിനക്കുള്ള വീതം മാത്രമേ നിനക്കു ലഭിക്കൂ. കാരണം അതാണ്‌ എനിക്കുള്ള സ്വത്ത്. ബാക്കി അപ്പൻറെ സ്വത്താണ്. അതാർക്ക് കൊടുക്കണം എന്നു തീരുമാനിക്കാൻ  അപ്പന് പൂർണ്ണസ്വാതന്ത്ര്യം ഉണ്ട്‌. അപ്പോൾ എനിക്കുള്ള രണ്ടേക്കറിൽ ഒരേക്കർ  ഇപ്പോൾ തന്നെ നിൻറെ പേരിൽ ഉണ്ടുതാനും. അതുമായി നീ എന്നെ വിട്ടുപോകണം. അപ്പനെ നോക്കാൻ കഴിയില്ലെങ്കിൽ, അപ്പൻറെ സ്വത്തിൽ അവകാശം ഉന്നയിക്കാൻ എനിക്കോ നിനക്കോ അവകാശം ഇല്ല എന്നു നിനക്കുതന്നെ അറിയാമല്ലോ. മാത്രവുമല്ല, അപ്പോൾ, മകളെ വിട്ടുകിട്ടാൻ വേണ്ട നടപടികൾ എനിക്ക് എടുക്കേണ്ടതായി വരും. അതിനൊന്നും നീ ഇടവരുത്താതെ നിൻറെ നന്മയെക്കൂടി പരിഗണിച്ച് ഞാൻ എടുത്ത തീരുമാനങ്ങൾ അംഗീകരിക്കാനും, അങ്ങിനെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും എൻറെ വാക്കുകൾക്കു നീ വിലമതിക്കാനും അപേക്ഷിച്ചുകൊണ്ട് നിർത്തുന്നു.

സെബാസ്റ്റ്യൻ തോമസ് ചെറുകാനം

From: Sebastian Thomas <xxxxxxxx@gmail.com>
Date: Tue, Sep 20, 2011 at 9:07 PM
Subject: need your kind information,From Canada


Dear Sir/Madam,
                                I ,Shella from Canada  like to share some problems is being related to my husband. He is a soft wear engineer  has been working for ten years. he has been suffering from some mental problems like mental depressiom,anxiety,tension and stress for last 15 yrs.has family history, father ,brothers and, sisters  all are suffering the same . always my husband has create  problems in the family, office, in bus and every where .now we are in Canada  with child came husband’s work permit visa for 2yrs from  last March. Before completed of one month lost his job due to some mail problems in the office ,the same problems had been the previous company(3,4times) in India .now he is working as a general work in backery.iam staff nurse .i am not working now due to some financial problems .in Canada I have to register in nursing council 1000 dollar we have to pay the exam fees again 1000 dollar. last April onwards  always he used to violent, panic etc in very small family issues. child and me also suffering too much. until now he did not take any treatment. so kindly give proper opinions to me . thanks by Shella




2 comments: