Saturday 15 April 2017

എൻറെ മകളെ ചികിൽസിക്കുന്ന ഡോക്ടർമാർക്ക് എഴുതിയ കത്ത്

FROM:

SEBASTIAN THOMAS, CHERUKANAM HOUSE, THIMIRI PO, KANNUR, KERALA - 670581

TO:

DR.UMER FAROOQUE, PAYANGADI, KANNUR. PH:9544450444 ufslp.dr@gmail.com
DR.FRANCIS ABRAHAM, ASHIRVAD HOSPITAL, KANNUR. PH:0497 2747777
DR.SITALAKSHMI GEORGE, LOURDES HOSPITAL, ERNAKULAM. PH:0484 4123456
DR.SOMANATH CP, HEALING MINDS, KAKKANAD - 30. PH:9447325938
DR.ANITHA, CHILD CARE CENTRE, GANDHI NAGAR, KOCHI - 20. PH:9895705080

ഉമ്മർ ഫാറൂഖ്, ഫ്രാൻസിസ് എബ്രഹാം, അനിത, സോമനാഥ് ചാറ്റർജി, സീതാലക്ഷ്മി ജോർജ്ജ്,

നിങ്ങൾ എല്ലാവരും മനോരോഗവിദഗ്ദ്ധരാണ്. അതിനാൽ തന്നെ അപ്പനായ എൻറെ (സെബാസ്റ്റ്യൻ തോമസ്) അനുവാദമില്ലാതെ എൻറെ മകൾക്ക് സിസോഡോൻ (SIZODON) എന്ന മരുന്ന് വർഷങ്ങളായി നൽകിയതിൽ ഞാൻ പരിഭ്രമിക്കേണ്ട കാര്യമില്ല. എന്നാലും ഇതേ ഫ്രാൻസിസ് എബ്രഹാം തന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എനിക്ക് മനോരോഗത്തിനുള്ള മരുന്നുകൾ ഒരു സ്ത്രീയുടെ വാക്കുകളുടെ അടിസ്ഥാനത്തിൽ കുറിച്ചിട്ട് പോയിക്കിടന്നുറങ്ങി എന്നോർക്കുമ്പോൾ അസ്വസ്ഥതപ്പെടാതിരിക്കാനും കഴിയുന്നില്ല. ഒരുപക്ഷെ അതും ഒരുതരം മനോരോഗം ആയിരിക്കും അല്ലേ?

എൻറെ മകൾ സഞ്ജന സെബാസ്റ്റ്യൻ വെറും അഞ്ചരവയസ്സുമുതൽ നിങ്ങളുടെ ചികിത്സയിൽ ആണ്. അവളുടെ അമ്മ ഷെല്ലാമോൾ എബ്രഹാം കോടതിയിൽ നൽകിയ രേഖകൾ ഇതോടൊപ്പം ചേർക്കുന്നു (അതിൽ ഡോക്ടർ അനിത നൽകിയ കുറിപ്പിൽ തിരുത്തലുകൾ വരുത്തിയാണ് കോടതിയിൽ നൽകിയിരിക്കുന്നത്). എൻറെ മകളെ ചികിൽസിക്കുന്നുണ്ടെന്ന കാര്യം ഫ്രാൻസിസ് ജോർജ്ജ് എന്നോട് ചോദിച്ചപ്പോൾ ആണ് അത് ഞാൻ ആദ്യം അറിഞ്ഞത്. അതിനുശേഷം വർഷങ്ങളോളം എന്ത് മരുന്നാണ് മകൾക്ക് നൽകുന്നത് എന്ന് ഞാൻ ആവശ്യപ്പെട്ടിട്ടും ലോകത്തിലെ ഏറ്റവും വലിയ ഡോക്ടർ എന്ന് സ്വയം കരുതുന്ന ഒരു നേഴ്സ് ആയ എൻറെ ഭാര്യ എന്ന് പറയുന്ന സ്ത്രീ പറഞ്ഞില്ല.

നിങ്ങൾ മനോരോഗവിദഗ്ദ്ധർ ആണല്ലോ. പിന്നെയെന്തുകൊണ്ട് എൻറെ മടക്കിയ കൈകളിൽ തലവച്ച് ഒന്നിനുപിറകെ മറ്റൊന്നായി ഞാൻ പറയുന്ന കഥകൾ കേട്ട് ശാന്തമായി എൻറെ മകൾ ഉറങ്ങുമ്പോൾ എൻറെ ലിംഗം ഉദ്ധരിച്ചിട്ടുണ്ടോ എന്ന് തപ്പിനോക്കുന്ന ഒരു സ്ത്രീ സ്വന്തം മകൾക്ക് മനോരോഗം ഉണ്ടെന്നു പറഞ്ഞു വന്നപ്പോൾ ആ സ്ത്രീയുടെ മനോവൈകല്യം തിരിച്ചറിഞ്ഞില്ല?

നിങ്ങൾ മനോരോഗവിദഗ്ദ്ധർ ആണെങ്കിൽ എന്തുകൊണ്ട് മകൾ ഒരിക്കലും പറയില്ല എന്നറിയാവുന്നതുകൊണ്ട് അവൾക്കു തിരിച്ചറിവ് ആകുന്നതിനുമുമ്പ് അവളുടെ അപ്പനായ ഞാൻ അവളെ പീഡിപ്പിച്ചു എന്നാ കുരുന്നുമനസ്സിലേയ്ക്ക് അടിച്ചേൽപ്പിക്കുന്ന ഒരു സ്ത്രീയുടെ മനോനില നിങ്ങൾ എന്തുകൊണ്ടറിഞ്ഞില്ല?

നിങ്ങൾ മനോരോഗവിദഗ്ദ്ധർ ആണെങ്കിൽ ഒരമ്മ സ്വന്തം മകളോട് അപ്പനും മകളും ഒറ്റയ്ക്കായിരിക്കുമ്പോൾ അപ്പൻ കെട്ടിപ്പിടിക്കാറുണ്ടോ, ഉമ്മവയ്ക്കാറുണ്ടോ എന്നൊക്കെ വൃത്തികെട്ട ചിന്ത മനസ്സിൽവച്ച് ചോദിച്ച് ആ മകൾ വന്ന് അവൾ ഏറ്റവും ഇഷ്ടപ്പെടുന്ന അപ്പനായ എന്നോട് 'അതെന്താ പപ്പാ മമ്മി അങ്ങിനെയൊക്കെ ചോദിക്കുന്നത്?' എന്ന് ചോദിക്കേണ്ട ഗതികേടിലേയ്ക്ക് വരുത്തിയ സ്ത്രീയുടെ മനോനില നിങ്ങൾ തിരിച്ചറിഞ്ഞില്ല?

നിങ്ങൾ മനോരോഗവിദഗ്ദ്ധർ ആണെങ്കിൽ, മകൾ പകലെപ്പോഴോ തൂറിയിട്ട് വൈകുന്നേരം ജോലി കഴിഞ്ഞുവരുന്ന എൻറെ മടിയിൽ വന്നിരിക്കുമ്പോൾ അവളെ വിസർജ്ജ്യം മണക്കുകയും, പരിശോദിക്കുമ്പോൾ ധരിച്ചിരിക്കുന്ന നാപ്പിയുടെ അടിയിൽ വിസർജ്ജ്യം ഉണങ്ങി ഒട്ടിപ്പിടിച്ചിരിക്കുന്നത് കാണുകയും ചെയ്യുമ്പോൾ മകളെ മണക്കുന്നല്ലോ, നീയെന്താ ഇവളെ കഴുകിക്കാത്തത് എന്ന് ചോദിക്കുമ്പോൾ നിങ്ങളുടെ മൂക്കിൻറെ കുഴപ്പമാണെന്നും, നിങ്ങൾക്ക് വട്ടാണെന്നും പറയുന്ന സ്ത്രീയുടെ മനോനില നിങ്ങൾ അറിഞ്ഞില്ല?

ഞാൻ ഒരു മനോരോഗ വിദഗ്ദ്ധൻ അല്ല, പക്ഷെ, അങ്ങിനെ എൻറെ മൂക്കിന് കുഴപ്പമാണെന്നും എനിക്ക് വട്ടാണെന്നും എൻറെ ഭാര്യയെന്ന് പറയുന്ന സ്ത്രീ പറയുമ്പോൾ അതേത്തുടർന്ന് ഉണ്ടാകുന്ന വഴക്ക് പലപ്പോഴും കണ്ട് ഞാൻ തൂറുന്നതാണ് കുഴപ്പം എന്ന് കരുതി തൂറാൻ തോന്നുമ്പോൾ പേടിച്ചെവിടെയെങ്കിലും പോയൊളിക്കുന്ന മകൾക്ക് അല്ല മറിച്ച് എൻറെ മൂക്കിന് കുഴപ്പം കാണുന്ന സ്ത്രീയ്ക്ക് ആണ് ചികിത്സ വേണ്ടതെന്നു തോന്നുന്നു. നിങ്ങൾക്കെന്തു തോന്നുന്നു?

മകൾ ജനിച്ചതിനുശേഷം ഇന്നുവരെ അവളുടെ അമ്മയായ, ഇപ്പോൾ അവളെ പല മനോരോഗ വിദഗ്ധരെ കാണിച്ചുകൊണ്ടിരിക്കുന്ന, സ്ത്രീ എടുത്തിട്ടില്ല. മുലകൊടുക്കുന്നതുപോലും ഒരു വശം ചെരിഞ്ഞുകിടന്നായിരുന്നു. അതേസമയം ഒരുപാട് കുട്ടികൾ എൻറെ തോളിൽ കിടന്ന് ഞാൻ പറയുന്ന കഥകൾ കേട്ടും പാട്ടുകേട്ടും ഉറങ്ങിയിട്ടുണ്ട്. എൻറെ മകളാകട്ടെ അവൾ ഉറങ്ങിയെന്നു കരുതി ഞാൻ കഥപറച്ചിൽ നിർത്തുമ്പോൾ, ഉറങ്ങിയില്ല എന്നറിയിക്കാൻ എനിക്ക് ഉമ്മതന്നിട്ട് ചിരിക്കും. ഞാൻ ഏറ്റവും അധികം സന്തോഷിച്ചിട്ടുള്ള നിമിഷങ്ങൾ ആണത്. അങ്ങിനെ എൻറെ മകൾ എൻറെ തോളിൽ ഉറങ്ങുമ്പോൾ  ഞാൻ അങ്ങിനെ എടുക്കുന്നത് എൻറെ ലൈംഗിക സംതൃപ്തി വരുത്താൻ ആണെന്ന് പറയുന്ന സ്ത്രീയുടെ മനോവൈകല്യം നിങ്ങൾ എന്തുകൊണ്ട് കണ്ടില്ല?

ഇവിടുത്തെ കപടസംസ്ക്കാരം മൂലം 34 വയസ്സുവരെ സ്വയം ഭോഗം ചെയ്തുജീവിച്ച എനിക്ക് വിവാഹശേഷവും ഭാര്യ എന്ന് പറയുന്ന സ്ത്രീ എന്നെ മനോരോഗത്തിന് ചികിൽസിക്കാൻ നടക്കുന്നതുമൂലം ഈ അമ്പത്തോടടുക്കുന്ന പ്രായത്തിലും സ്വയംഭോഗം ചെയ്യേണ്ട ഗതികേടുണ്ടാക്കിയ സ്ത്രീയുടെ മനോനില നിങ്ങൾ എന്തുകൊണ്ട് മനസ്സിലാക്കിയില്ല?

മകളെ നിരന്തരം ഉപദ്രവിക്കുന്നതിൻറെ പാടുകൾ കയ്യിലും ഒക്കെ കാണുമ്പോൾ ഞാൻ ശക്തമായി വിലക്കിയപ്പോൾ, അത് കാണാതിരിക്കാൻ പിച്ചുന്നത് അകം തുടയിൽ ആക്കിയ സ്ത്രീയുടെ മനോനില നിങ്ങൾ എന്തുകൊണ്ട് കണ്ടില്ല?

എൻറെയും എൻറെ പെങ്ങളുടെയും അടുത്തൊക്കെ ഏറ്റവും പക്വതയോടെ എല്ലാ കാര്യങ്ങളും മറ്റേതൊരു കുട്ടികളെയും പോലെ ചെയ്യുന്ന മകൾ, നിരന്തരം ഭയപ്പെടുത്തടുന്ന, നിനക്ക് മനോരോഗമുണ്ടെന്നു മകളോട് തന്നെ നിരന്തരം പറഞ്ഞു മകളുടെയുള്ളിൽ തന്നെ അവൾക്കു എന്തോ കുറവുണ്ടെന്ന തോന്നൽ വളർത്തി കോൺഫിഡൻസ് ഇല്ലാത്തവൾ എന്ന് സ്വയം തോന്നിപ്പിച്ച് പിന്നെ നിങ്ങളുടെ അടുത്ത് ചികിൽസിക്കാൻ വരുമ്പോൾ, കൂടുതലായൊന്നും പഠിക്കാതെ അവൾക്കു സിസോഡോൻ കൊടുക്കാൻ തുടങ്ങിയത് എന്തടിസ്ഥാനത്തിൽ ആണ്?

സ്വത്തു മുഴുവൻ മകൻറെയും മരുമകളുടെയും പേരിൽ എഴുതിവച്ച തൊണ്ണൂറു വയസ്സായ ഒരപ്പനെ ഞാൻ അവിടെ ഇല്ലാതിരുന്ന സമയത്ത് ഉപേക്ഷിച്ച് ആ വീട്ടിലെ ആ അപ്പൻ ഉണ്ടാക്കിവച്ചിരുന്ന ചൂൽ വരെ എടുത്തുകൊണ്ടുപോയി, വീടുനിർമ്മാണത്തിനായി ജോയിന്റ് അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം മുഴുവൻ ധൂർത്തടിച്ച്, അപ്പൻ ആ വയസ്സാം കാലത്തും കഷ്ടപ്പെട്ട് ഉണക്കിവച്ചിരുന്ന ഷീറ്റ് എടുത്തുകൊണ്ടുപോയി വിറ്റ് അതും നശിപ്പിച്ച്, ഞാൻ മകൾക്ക് ഗൾഫിൽ നിന്നും കൊണ്ടുവന്നിരുന്ന മൂന്നിലേറെ പവൻ വരുന്ന മാലയും വളയും വിറ്റുതുലച്ചിട്ട് ഇപ്പോൾ മകളെ മറയായി നിർത്തി എന്നിൽ നിന്നും പണം പിടുങ്ങാൻ ശ്രമിക്കുന്ന സ്ത്രീയുടെ മനോനില നിങ്ങൾ എന്തുകൊണ്ടറിഞ്ഞില്ല?

ഞാൻ മകളെ പീഡിപ്പിക്കുന്നു എന്ന് പോലീസിലും, വനിതാ സെല്ലിലും, കോടതിയിലും എല്ലാം പറഞ്ഞതിനുശേഷവും, ഞാൻ മകളോട് സംസാരിക്കാൻ ഫോൺ വിളിക്കുമ്പോൾ എടുക്കാതിരിക്കുകയും, എന്നാൽ പണം ആവശ്യമുള്ളപ്പോഴൊക്കെ വിളിക്കുകയും, കൊടുക്കാതിരുന്നാൽ മകളെ പീഡിപ്പിച്ചു എന്ന് പരാതികൊടുത്ത് നിന്നെ ഞാൻ ജീവിതകാലം മുഴുവൻ ജയിലിൽ അടപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുന്ന സ്ത്രീയുടെ മനോനില നിങ്ങൾ എന്തുകൊണ്ടറിഞ്ഞില്ല?

ഞാൻ മകളെ പീഡിപ്പിച്ചു എന്ന് പറഞ്ഞിടത്തും കാര്യങ്ങൾ നിന്നില്ല. എൻറെ പെങ്ങളുടെ മക്കൾ മകളോടൊപ്പം കളിക്കുമ്പോൾ, മകളെ പീഡിപ്പിച്ചു എന്ന് പറയുന്നിടത്തും തീരുന്നില്ല, അവൾ മകളുടെ ആഗ്രഹത്തിന് എതിരായി കൂടെക്കൊണ്ടു പോയി താമസിച്ച വാടക വീട്ടിനടുത്തുള്ള അയൽക്കാരുടെ വീട്ടിലെ കുട്ടികളുമായി കളിക്കുമ്പോൾ, അവരും മകളെ പീഡിപ്പിക്കുന്നു എന്ന് പറയുന്ന സ്ത്രീയുടെ മനോനില നിങ്ങൾ എന്തുകൊണ്ടറിയുന്നില്ല?

എൻറെ ഭാര്യ എൻറെ ജീവിതത്തിൽ വന്നപ്പോൾ ഒരു കന്യക ആയിരുന്നില്ല. ഞാൻ ചോദിച്ചപ്പോൾ ചെറുപ്പത്തിൽ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു എന്നാണ് എന്നോട് പറഞ്ഞത്. പിന്നീട് ഞാൻ ഒന്നും ചോദിച്ചിട്ടില്ല. പക്ഷെ ഇപ്പോൾ ഒരപ്പൻ മകളെ എടുക്കുമ്പോഴും, കെട്ടിപ്പിടിക്കുമ്പോഴും, ഉമ്മകൊടുക്കുമ്പോഴും അതിലെല്ലാം ലൈംഗികത കാണുമ്പോൾ, ആൺകുട്ടികൾ മകളുമായി ഇടപഴകുമ്പോൾ അതിലെല്ലാം ലൈംഗികത കാണുമ്പോൾ, വെറും എട്ടുവയസ്സുമാത്രം പ്രായമുള്ള മകൾ ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം അറിയണമെന്നും ഒക്കെ പറയുമ്പോൾ, ആ സ്ത്രീയെ ആരോ ചെറുപ്പത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ട് എന്ന്‌ ഞാൻ സംശയിക്കുന്നു. അത് പരിശോധിക്കുന്നതിന് പകരം ആ സ്ത്രീ മകൾക്ക് രോഗമുണ്ടെന്ന് പറഞ്ഞ് നിങ്ങളുടെ അടുത്ത് കൊണ്ടുവരുമ്പോൾ മകൾക്ക് മനോരോഗത്തിനുള്ള മരുന്ന് കൊടുക്കുകയല്ല വേണ്ടത്. മകളുമായി വന്ന സ്ത്രീയുടെ മനോനില തിരിച്ചറിയാൻ കഴിയാത്ത നിങ്ങൾ എന്ത് മനോരോഗ വിദഗ്ദ്ധരാണ്?

എന്നുവച്ച് ഞാനും എൻറെ വീട്ടുകാരും പൂർണ്ണരാണെന്നല്ല ഞാൻ പറയുന്നത്. ഒരുപാട് വഴക്കുകൾ കണ്ടും, പേടിച്ചൊളിച്ചും ഒക്കെയാണ് ഞാൻ വളർന്നത്. മധ്യകേരളത്തിൽ നിന്നും മലബാറിലേക്ക് കുടിയേറി ദാരിദ്ര്യത്തിൽ ജീവിച്ച ഏകദേശം എല്ലാ കുടുംബങ്ങളിലും അത്തരം പ്രശ്നങ്ങൾ ഉണ്ട്. ഏഴോ എട്ടോ വയസ്സുള്ളപ്പോൾ ഒരുവൻ എൻറെ പിന്നിലിട്ട് കളിച്ചിരുന്നു. അതേ കാലത്ത് ഒരിക്കൽ ഞാൻ പള്ളിമുറിയിലേയ്ക്ക് കയറിച്ചെന്നപ്പോൾ ഞാൻ ദൈവമായി കണ്ടിരുന്ന പള്ളി വികാരി ഒരു പെണ്ണിനെ കെട്ടിപ്പിടിച്ചുകൊണ്ടു നിൽക്കുന്നതാണ് കണ്ടത്. അന്നുമുതൽ ആ വികാരിയുടെ ദൈവം ഞാൻ ആയിരുന്നു. "കന്യകയായ" മറിയം എങ്ങിനെ പരിശുദ്ധാത്മാവിനാൽ ഗർഭിണി ആയതെന്ന് അന്നേ ഞാൻ അറിഞ്ഞിരുന്നു. പക്ഷെ അതൊന്നും എൻറെ ചെറുപ്പത്തിൽ എൻറെ 'അമ്മ കുളിക്കുന്നത് ഞാൻ ഒളിഞ്ഞുനോക്കിയതിനെ ന്യായീകരിക്കാൻ ഞാൻ പറയില്ല. അന്നത് വലിയൊരു പാപമായി കരുതി ആത്മഹത്യ ചെയ്യണം എന്ന്‌ തോന്നിയെങ്കിലും ഇപ്പോൾ അതൊരു തെറ്റായേ എനിക്ക് തോന്നുന്നില്ല, എന്ന്‌ മാത്രമല്ല, ചെറിയ ചെറിയ പ്രശ്നങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്യുന്ന കുരുന്നുകളെ സഹായിക്കാൻ എനിക്കും മരിച്ചുപോയ എൻറെ അമ്മയ്ക്കും മാത്രമറിയാവുന്ന ആ രഹസ്യം ഒരു ബ്ലോഗിൽ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്, അത് വായിച്ച് ഞാൻ അപമാനിതൻ ആയാലും മരണം വരെ ജീവിക്കും എന്ന്‌ കുട്ടികളെ കാണിച്ചുകൊടുക്കാൻ, ഒരാണിന് പെണ്ണിനോട് ഇഷ്ടം തോന്നുന്നത് പാപവും തെറ്റുമാണെന്നും പറയുന്ന കപടസംസ്ക്കാരത്തിന് ചെവികൊടുക്കേണ്ടെന്ന് അവരെ പറഞ്ഞുമനസ്സിലാക്കാൻ. പക്ഷെ എൻറെ ഭാര്യയുടെ അടുത്തുപോലും അവൾ താല്പര്യം കാണിക്കാതെ ലൈംഗിക ബന്ധത്തിന് ശ്രമിച്ചിട്ടില്ലാത്ത ഞാൻ എൻറെ മകളുടെ അടുത്ത് അങ്ങിനെ കാണിക്കും എന്ന്‌ പറഞ്ഞ് എന്നിലെ അപ്പനെ നിരന്തരം അപമാനിക്കുന്നതും ഞാൻ സഹിക്കും പക്ഷെ എൻറെ പൊന്നുമകളോട് ഞാൻ മോശമായി പെരുമാറും എന്ന മാതിരി പറയുകയും, എൻറെ മകളെ മനോരോഗത്തിന് ചികില്സിക്കുകയും ചെയ്താൽ അത് സഹിക്കാൻ ആവുമോ മനോരോഗ വിദഗ്‌ദ്ധരേ?

എൻറെ മകൾ പഠിക്കുന്ന സ്‌കൂളിലെ ടീച്ചർമാർ മുഴുവൻ ഇപ്പോൾ മകൾ എന്നോടൊപ്പം വരുവാൻ പ്രാർത്ഥിക്കുകയാണ് (മകളുടെ ക്ലാസ് ടീച്ചറിൻറെ നമ്പർ ആണിത് 9995260995, ആ സ്ത്രീയിൽ നിന്നും എങ്ങനെയും എൻറെ മകൾ രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന എൻറെ മകളെ ഏറ്റവും അധികം സ്നേഹിക്കുന്ന അവർക്കു എന്താണ് പറയാനുള്ളതെന്നു അവരിൽനിന്നുതന്നെ കേൾക്കുക). ഏറ്റവും കഴിവുള്ള ഒരു കുട്ടി, പല വിഷയങ്ങൾക്കും ഒന്നാം സ്ഥാനം ലഭിക്കുന്ന ഒരു കുട്ടി നിങ്ങൾ നൽകുന്ന മരുന്നുകൾ മൂലം ക്രമേണ മൂഡിയായി വരുന്നതിലെ അവരുടെ വിഷമം നേരിൽ ചോദിച്ചറിയുക.

വെറും എട്ടുവയസ്സുമാത്രം പ്രായമുള്ള എൻറെ മകൾക്ക് ആണിനേയും പെണ്ണിനേയും തിരിച്ചറിയാൻ പറ്റുന്നില്ല എന്നതാണ് അവളുടെ ഒരു കുറവായി കണ്ട് അവളെ ചികിൽസിക്കാൻ കാരണം. ഒരിക്കൽ സ്‌കൂൾ വിട്ടുവന്ന എൻറെ മകൾ എന്നോട് ചോദിച്ചു, "പപ്പാ ഈ ആൺകുട്ടികൾക്ക് മുള്ളാൻ നീണ്ട ഒരു സാധനമുണ്ട്, എനിക്കെന്താ ഇല്ലാത്തത്?". ഞാൻ ചിരി നിർത്താൻ പാടുപെട്ടു, എന്നിട്ട് അതാണ് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം എന്ന് പറഞ്ഞു. അങ്ങിനെ മൂത്രം ഒഴിക്കാനുള്ള അവയവം എന്നതിനപ്പുറം ആണും പെണ്ണും തമ്മിൽ എന്തുവ്യത്യാസം കുട്ടികൾക്ക് തോന്നണമെന്നാണ് നിങ്ങൾ പറയുന്നത്? മനോരോഗം എൻറെ മക്കൾക്കോ അതോ നിങ്ങൾക്കോ? അവരെ ഒന്നിച്ച് ആർത്തുല്ലസിച്ച് അവരുടെ കുട്ടിക്കാലം ആസ്വദിക്കാൻ നിങ്ങൾ അനുവദിക്കാത്തതെന്ത്?

എൻറെ മകളെ ചികിൽസിക്കാൻ കൊണ്ടുവന്ന സ്ത്രീ എനിക്കെതിരെ പരാതിയുമായി ഒന്നും രണ്ടുമല്ല, നാല് സ്റ്റേഷനുകളിൽ ആണ് പരാതിയുമായി പോയത്. പിന്നെ രണ്ടു വനിതാ സെല്ലുകൾ, ഒന്നിലധികം ചൈൽഡ് ലൈൻ ഇപ്പോൾ മനോരോഗ ആശുപത്രികളും. അവിടെയെല്ലാം അവർ എനിക്കെതിരെ എൻറെ മകളെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അതുതന്നെ നിങ്ങളോടും പറയുന്നു, അത് കേട്ട് നിങ്ങൾ എൻറെ മകളെ ചികിൽസിക്കുന്നു. ആരാൻറെ കുട്ടിയാണല്ലോ അല്ലേ?

ജഡ്ജ് മകളെ എൻറെ കൂടെ വിടും എന്ന തോന്നൽ വന്നതുകൊണ്ടാവണം, ജഡ്ജ് മകളെ കൊണ്ടുവരണം എന്ന് പറഞ്ഞതിനുശേഷം ആ സ്ത്രീ മകളെയും കൂട്ടി പോലീസ് സ്റ്റേഷനിലും, ചൈൽഡ് ലൈനിലും, നിങ്ങളുടെ അടുത്തും വീണ്ടും വന്നു. പരീക്ഷയ്ക്ക് ശേഷം എൻറെ കൂടെ വരാൻ കാത്തിരിക്കുന്ന മകളോട് ഒന്ന് സംസാരിക്കാൻ പോലും എന്നെ അനുവദിക്കുന്നില്ല എന്നുമാത്രമല്ല, കഴിഞ്ഞ തവണ മകൾക്ക് അവധിയായിട്ടും, അവളെയും കൂട്ടി കോടതിയിൽ വന്നില്ല. ഇങ്ങനെ മകളുടെ ആഗ്രഹത്തിനുപോലും വിലകൊടുക്കാതെ കുടിലത കാണിക്കുന്ന ഒരു സ്ത്രീയെയാണ് നിങ്ങൾ നിങ്ങളുടെ മനോരോഗ വൈദഗ്ധ്യം വച്ചുകൊണ്ടുസഹായിക്കുന്നത്. ഇതാണ് നിങ്ങളുടെ അറിവെങ്കിൽ നിങ്ങൾ ഇനിയും വളരേണ്ടിയിരിക്കുന്നു. പക്ഷെ, ആരാൻറെ മകളാണല്ലോ അല്ലേ?

എൻറെ മകൾക്ക് നിങ്ങൾ നൽകുന്ന സിസോഡോൺ എന്ന ഗുളികയുടെ പാർശ്വഫലങ്ങൾ നിങ്ങൾക്കറിയാമോ? ഞാൻ അതിനെക്കുറിച്ചു പഠിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആണ് ലഭിച്ചത്. ഒന്നാമത് അത് ബുദ്ധിപരമായി തീർത്തും വികാസം പ്രാപിക്കാത്ത, ആക്രമ പ്രവണത കാണിക്കുന്നവർക്കാണ് നൽകാറുള്ളത്. അതും വളരെ കുറഞ്ഞ കാലയളവിൽ മാത്രം. പല വിഷയങ്ങൾക്കും ക്‌ളാസിൽ ഒന്നാം സ്ഥാനം മേടിക്കുന്ന, എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയാവുന്ന എൻറെ മകൾക്ക് നിങ്ങൾ അത് വർഷങ്ങളായി കൊടുത്തുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്കെന്താ ശരിക്കും ഭ്രാന്തുണ്ടോ? ആരാൻറെ മകൾ ആണല്ലോ അല്ലേ?

മകളോട് സംസാരിക്കാൻ അവളുടെ അമ്മയെന്ന സ്ത്രീ അനുവദിക്കാത്തതിനാൽ, ഞാൻ മകളുടെ സ്‌കൂളിൽ ടീച്ചറോട് അവളെക്കുറിച്ച് അന്വേഷിക്കുമായിരുന്നു. വളരെ ഊർജ്വസ്വലയായ മകൾ, ഈയിടെയായി വളരെ മൂഡിയായി കാണപ്പെടുകയും, തലവേദന ഉള്ളതായും പറയുന്നതായും പറഞ്ഞു. ക്‌ളാസിൽ ഇരുന്ന് ഉറങ്ങുന്നതായും പറയുന്നു. ഇക്കഴിഞ്ഞ തവണ ജഡ്ജ് മകളെ കോടതിയിൽ ഹാജരാക്കാൻ പറഞ്ഞിരുന്നു. എന്നെ ഭയപ്പെടുത്തുന്നത്, അതിനുശേഷം ആ സ്ത്രീ മകൾക്ക് ഡോസ് കൂടുതൽ ആയി ആ മരുന്ന് കൊടുക്കുന്നുണ്ടോ എന്നാണ്. മകൾക്ക് മനോരോഗം ഉണ്ടെന്നും, അതിനാൽ എപ്പോഴും അമ്മയുടെ പരിചരണം വേണമെന്നും കോടതിയിൽ സ്ഥാപിക്കാൻ ആണിപ്പോൾ ആ സ്ത്രീ ശ്രമിക്കുന്നത്. അവരോടുള്ള ആ സ്ത്രീയുടെ ഇടപെടൽ കണക്കിലെടുത്തും, മകളുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോഴും മകളെ എങ്ങനെയും അവരിൽ നിന്നും രക്ഷിക്കണമെന്ന അഭിപ്രായം ആണ് ടീച്ചർമാർക്കും ഉള്ളത്.

മകളുടെ സ്‌കൂളിൽ നിന്നും ടൂർ പോകുന്നുണ്ടായിരുന്നു. മകൾ വിളിച്ചുപറഞ്ഞപ്പോൾ, ഞാൻ അക്കൗണ്ടിലേക്കു ആവശ്യമുള്ളതിലും കൂടുതൽ തുക അയച്ചിട്ട് മകളെ ടൂറിനു വിടണമെന്ന് പറഞ്ഞു. പക്ഷെ, മകൾക്ക് ആണുങ്ങളെയും പെണ്ണുങ്ങളെയും തിരിച്ചറിയാൻ പ്രാപ്തമാകുന്നതുവരെ എങ്ങും വിടില്ല എന്ന് പറഞ്ഞു അവളെ വിട്ടില്ല. മകളെ പുറംലോകവുമായി മറ്റുകുട്ടികളെപ്പോലെ ബന്ധപ്പെടാൻ, ഒരു സാധാരണ കുട്ടിയെപ്പോലെ ജീവിക്കാൻ ആ സ്ത്രീ അനുവദിക്കുന്നില്ല. നിങ്ങളും അതിനു കൂട്ടുനിൽക്കുന്നുവോ? വന്നുവന്ന് 'പപ്പാ എനിക്ക് ശരിക്കും വട്ടുണ്ടോ?' എന്ന് മകൾ ഒരിക്കൽ ചോദിച്ചു. നിങ്ങളും നിങ്ങളുടെ മനോരോഗ വൈദഗ്ധ്യവും ഒരു സാധാരണ പെൺകുട്ടിയെ ക്രമേണ മനോരോഗി ആക്കിക്കൊണ്ടിരിക്കുകയാണ്, അതിനുമാത്രം എന്ത് തെറ്റാണ് ആ കുട്ടി നിങ്ങളോടു ചെയ്തത്?

മകൾക്കേൽക്കുന്ന ഉപദ്രവവും, അങ്ങിനെ ഉപദ്രവിക്കുന്നതുമൂലമുള്ള ഭയവും, കാര്യസാദ്ധ്യത്തിനായി അവളെ ഇടയിൽ നിർത്തി അവളുടെ പ്രായത്തിനു യോജിക്കാത്ത കാര്യങ്ങൾ അവളുടെ പ്രിയപ്പെട്ട അപ്പനെക്കുറിച്ചുപോലും നിരന്തരം അവളോട് പറയുന്നതുമൂലം എല്ലാം ഉണ്ടാകുന്ന സംശയങ്ങളുമാണ് മകൾക്ക് ദോഷം ചെയ്തുകൊണ്ടിരിക്കുന്നത്. അതല്ല ഇനി ADHD ഉണ്ടെന്നു തന്നെ കരുതുക. അപ്പോഴും അവളെ മറ്റുകുട്ടികളിൽ നിന്നും, സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തി അവൾക്ക് കുറവുണ്ടെന്ന് അവളോടുതന്നെ നിരന്തരം പറയുകയും, മനോരോഗത്തിനുള്ള സിസോഡോൺ കൊടുക്കുകയുമല്ല വേണ്ടത്. മറിച്ച് അവളെ കൂടുതൽ കൂടുതൽ മറ്റുകുട്ടികളോടൊപ്പം ചേർന്ന്  കളിച്ചും ചിരിച്ചും ജീവിക്കാൻ അനുവദിക്കുകയാണ്. അതാണ് ഞാൻ ആഗ്രഹിക്കുന്നത്, അതാണ് എൻറെ മകൾ ആഗ്രഹിക്കുന്നതും. അതിനുപകരം നിങ്ങൾ അവൾക്ക് രോഗമുണ്ടെന്ന് അവളോട് തന്നെ പറയുകയും, മരുന്നുകൾ നൽകി അവളുടെ ജീവശാസ്ത്രപരമായഘടന തന്നെ മാറ്റുകയുമാണ്. ആരാൻറെ കുട്ടിയാണല്ലോ അല്ലേ?

എൻറെ മകളെ നിങ്ങളുടെ അടുത്ത് എത്തിച്ച സ്ത്രീ എനിക്കും എൻറെ കുടുംബത്തുള്ള എല്ലാവർക്കും വട്ടുണ്ടെന്നു പറയുകയും അത് സ്ഥാപിക്കാനും ആണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാണുന്നവരോടെല്ലാം മകൾക്ക് കുഴപ്പമുണ്ടെന്നു പറയുന്നത് അത് സ്ഥാപിക്കാനുള്ള ശ്രമത്തിൻറെ ഭാഗം കൂടിയാണ്. സ്ത്രീഭരണം ഉള്ള ആ സ്ത്രീയുടെ വീട്ടിലെ അവളുടെ ചേച്ചിയും ഇതുപോലെ ഭർത്താവിനും കുടുംബത്തിനും വട്ടാണെന്ന് പറഞ്ഞു വിവാഹമോചനം നേടി വേറെ വിവാഹം കഴിക്കുകയും, മകളെ അവളുടെ അപ്പനിൽ നിന്നും അകറ്റിയതിലുള്ള വിഷമത്തിൽ ആ പിതാവ് ആത്മഹത്യ ചെയ്തു എന്ന കാര്യം നിങ്ങൾക്കറിയാമോ?

എൻറെ മകൾക്ക് ചികിത്സ വിധിക്കുന്നതിനുമുമ്പ് ശരിക്കും ചികിത്സ ആവശ്യമുണ്ടെന്നു ഞാൻ കരുതുന്ന ഒരു സ്ത്രീ പറയുന്നത് കേട്ടതല്ലാതെ മറ്റെന്തു പഠനമാണ് നിങ്ങൾ നടത്തിയിട്ടുള്ളത്? അവളുടെ അപ്പനായ എനിക്ക് വട്ടാണെന്ന് ആ സ്ത്രീ പറഞ്ഞത് കേട്ടിരുന്നതല്ലാതെ, മകളുടെ ഭാവിയെ ബാധിക്കുന്ന ഒരു തീരുമാനം എടുത്തപ്പോൾ, അവളുടെ അപ്പനായ എൻറെ അഭിപ്രായം ആരായാം എന്തുകൊണ്ടാണ് നിങ്ങൾക്ക് തോന്നാതിരുന്നത്? അതോ എനിക്ക് വട്ടാണെന്ന് നിങ്ങളും അങ്ങ് തീരുമാനിച്ചോ? അതുകൊള്ളാമല്ലോ, ഒരു സ്ത്രീ പറയുന്നത് കേട്ട് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാൾക്ക് വട്ടാണെന്ന നിഗമനത്തിലെത്താൻ മാത്രം മനഃശാസ്ത്രവിഭാഗം വളർന്നോ?

ഞാൻ ഒരു മനോരോഗ വിദഗ്ദ്ധൻ അല്ല. എന്നാലും എൻറെ മകൾക്ക് വേണ്ടത് അവളിലുള്ള കുറവുകളെ മനസ്സിലാക്കി, അവളോട് കൂടുതൽ സഹാനുഭൂതിയോടെ ഇടപെടുക എന്നതാണ്. ഞാനും എൻറെ പെങ്ങളും ഒക്കെ അങ്ങിനെ ചെയ്യുന്നതുമൂലം, അവൾ ഞങ്ങളെ സ്നേഹിക്കുന്നു എന്നുമാത്രമല്ല, ഞങ്ങൾ പറയുന്നത് അനുസരിക്കുകയും, ഏറ്റവും സന്തോഷവതിയായിരിക്കുകയും ചെയ്യുന്നു. അതിനാൽ ആണ്, അവളുടെ 'അമ്മ പോലീസിൽ പരാതിപ്പെട്ടതുപ്രകാരം, പോലീസ് സ്റ്റേഷനിൽ എത്തിയ എൻറെ പ്രിയപ്പെട്ട മകൾ എനിക്ക് അമ്മയോടൊപ്പം പോകേണ്ട പപ്പയോടൊപ്പം ജീവിച്ചാൽ മതി എന്ന് പറഞ്ഞു നിലവിളിച്ചത്. നിങ്ങൾ ചികില്സിക്കുന്നുണ്ടല്ലോ, ആ കുട്ടി എന്താഗ്രഹിക്കുന്നു എന്ന് എന്നെങ്കിലും നിങ്ങൾ ആ കുട്ടിയോട് ചോദിച്ചോ? ആരാൻറെ കുട്ടിയാണല്ലോ, അപ്പോൾ പരീക്ഷണ വസ്തു ആക്കിയാൽ എന്താ കുഴപ്പം അല്ലേ?

എൻറെ മകൾക്ക് വേണ്ട ശരിക്കുള്ള ചികിത്സ എന്താണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ മനോരോഗ വൈദഗ്ധ്യം ഉപയോഗിച്ച് അത് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ഞാൻ പറയാം. അവൾക്കു മനോരോഗം ഉണ്ടെന്നു സ്ഥാപിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന (ഒന്നും രണ്ടുമല്ല, അഞ്ചിലധികം മനോരോഗവിദഗ്ദ്ധരെക്കൊണ്ടാണ് വെറും എട്ടുവയസ്സുമാത്രം പ്രായമായ എൻറെ മകളെ ചികിൽസിച്ചുകൊണ്ടിരിക്കുന്നത്) അവളുടെ അമ്മയിൽ നിന്നും അവളെ അകറ്റി, അവളുടെ കുറവുകളെ നിരന്തരമായ സ്നേഹവും കരുതലും കൊണ്ട് ഇല്ലാതാക്കാൻ പ്രാപ്തിയുള്ള, ADHDയുള്ള കുട്ടികളോട് നിങ്ങൾക്ക് ADHD ഉണ്ടെന്നു നിരന്തരം പറയുകയല്ല, മറിച്ച് അവരോട് കൂടുതൽ സഹാനുഭൂതി ഉള്ളവരായി അവരെ സഹായിക്കുകയാണ് വേണ്ടത് എന്ന തിരിച്ചറിവുള്ള അവളുടെ പ്രിയപ്പെട്ട അപ്പനോടൊപ്പം അയക്കുക എന്നതാണ്. പക്ഷെ, നിങ്ങൾ നൽകിയതായി കാണിച്ച് കോടതിയിൽ സമർപ്പിച്ചിട്ടുള്ള രേഖകൾ അതിനു തടസ്സം നിൽക്കുകയാണ് ചെയ്യുക. നീയൊക്കെ എവിടുത്തെ മനോരോഗവിദഗ്ദ്ധർ ആണ്? ആരാൻറെ കുട്ടിയാണല്ലോ അല്ലേ?

ഞാൻ സോമനാഥ് ചാറ്റർജിയെ വിളിച്ചിരുന്നു. സംസാരിച്ചുവന്നപ്പോൾ, താൻ അല്ല മരുന്നിനു തുടക്കമിട്ടത് അത് തുടങ്ങിയ ഫ്രാൻസിസ് അബ്രഹാമിനോട് ചോദിക്കണം എന്നും, അത് തുടരുക മാത്രമേ താൻ ചെയ്തുള്ളൂ എന്നും പറഞ്ഞു അയാൾ കൈ കഴുകി (പക്ഷെ അവൻ ഡോസ് കൂട്ടി എന്ന്‌ മാത്രമല്ല, സൊസേർട്ട് (ZOSERT) എന്ന മറ്റൊരു മരുന്നും കുറിച്ചു). എന്നെ കാണാതെ തന്നെ എനിക്ക് ചികിത്സ വിധിക്കുകയും, പിന്നീട് ഞാൻ എൻറെ വീട്ടുകാരെയും, കണ്ണൂർ പോലീസിനെയും വിളിച്ചതുപ്രകാരം അവർ സമയോചിതമായി ഇടപെട്ടതുകൊണ്ടു ഞാൻ രക്ഷപ്പെട്ടു. എൻറെ മകൾക്ക് രക്ഷപ്പെടാൻ ഉള്ള പ്രാപ്തി ഇല്ലാതെ പോയല്ലോ, ഫ്രാൻസിസ്സേ. മനോനില തെറ്റിയ, കുടിലയായ ഒരു സ്ത്രീ പറഞ്ഞത് കേട്ടതല്ലാതെ, എന്ത് പഠനമാണ് നീ നടത്തിയത് ഫ്രാൻസിസ് അബ്രാഹമേ? ആരാൻറെ കുട്ടിയാണല്ലോ അല്ലേ?

നിങ്ങൾ കുറിച്ചു കൊടുത്തിട്ടുള്ളതിനേക്കാൾ, ഒരു നേഴ്സ് മാത്രമായ ആ സ്ത്രീ സ്വന്തമായി എനിക്കും, മകൾക്കും എല്ലാം മരുന്ന് നൽകിയിട്ടുണ്ട്. അവളുടെ ചേച്ചിമാരിൽ പലരും നഴ്സസ് ആണ്. അതിൽ ആയുർവേദവും, അലോപ്പതിയും എല്ലാം പെടും. അതിനാലാവണം ഇങ്ങനെ പല വിഭാഗത്തിൽപെട്ട മരുന്നെല്ലാം മകൾക്ക് നൽകുന്നുണ്ട്. എനിക്കും ഒരിക്കൽ ജലദോഷത്തിനാണെന്നു പറഞ്ഞ് കുറെ ഗുളികൾ തന്നു. ഇതൊക്കെയും ആ സ്ത്രീ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ?

കുട്ടിക്ക് പുരോഗതി ഉണ്ടെന്നാണ് സീതാലക്ഷ്മി എഴുതിയ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. എങ്ങിനെയാണ് ആ നിഗമനത്തിൽ എത്തിയത് മാഡം? എന്നോടൊപ്പം ഉണ്ടായിരുന്ന സമയങ്ങളിൽ, ചികിത്സ തുടങ്ങുന്നതിനു മുൻപ് ഏറ്റവും ഉല്ലാസവതിയും, മറ്റുകുട്ടികളെപ്പോലെ നോർമലും ആയിരുന്ന എൻറെ പ്രിയപ്പെട്ട മകൾ ഇപ്പോൾ ക്‌ളാസിൽ മൂഡിയായിരിക്കുന്നു എന്നും, ചിലപ്പോൾ ഉറങ്ങുന്നു  എന്നും, തലവേദന ഉണ്ടെന്നുപറയുന്നു എന്നും ഒക്കെ അവളുടെ ടീച്ചർ പറയുന്നു. ഞാൻ ഈ മരുന്നിനെക്കുറിച്ച് പഠിച്ചപ്പോൾ അതുമൂലമുണ്ടാകുന്ന പെട്ടെന്നുള്ള സൈഡ് എഫക്ട് ആണിവയൊക്കെ. ഇതൊക്കെയും ആ സ്ത്രീ നിങ്ങളോടു പറഞ്ഞിട്ടുണ്ടോ? നിങ്ങൾ എൻറെ മകളുടെ ജീവിതവും ഭാവിയും ഇട്ടു കളിക്കുകയാണ്. ആരാൻറെ കുട്ടിയാണല്ലോ അല്ലേ?

പക്ഷെ ഇതൊന്നുമല്ല എന്നെ അലട്ടുന്നത്. കാരണം ഇപ്പറഞ്ഞ തലവേദനയും, ക്ഷീണവും ഒക്കെ മറ്റുപല മരുന്നുകൾ കഴിക്കുമ്പോഴും അനുഭവപ്പെടാം. പക്ഷെ, അതൊന്നും മനുഷ്യശരീരത്തിൽ ശാശ്വതമായ മാറ്റം വരുത്തില്ല. ഉദാഹരണത്തിന്, ഒരു പനിവന്നാൽ, മരുന്ന് കഴിച്ച് അസുഖം മാറിക്കഴിയുമ്പോൾ, ശരീരം പൂർവ്വസ്ഥിതിയിലേക്ക് മടങ്ങും. പക്ഷെ മനോരോഗത്തിന് നൽകുന്ന പല മരുന്നുകളും അങ്ങിനെയല്ല. അവ അത് കഴിക്കുന്നവരിൽ ജീവശാസ്ത്രപരമായ പല മാറ്റങ്ങളും പൂർവ്വസ്ഥിതിയിലേക്ക് മടങ്ങാൻ പറ്റാത്തവിധം ഉണ്ടാക്കുന്നു. ഭ്രാന്തൻ എന്ന ലേബൽ വീഴുന്നതിനാൽ അത്തരം മാറ്റങ്ങൾ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അല്ലെങ്കിൽ, ചികിത്സയ്ക്ക് വിധേയനാക്കപ്പെട്ട ഒരാൾ വെറും ജീവശ്ചവമായി നടക്കുന്നതുകാണുമ്പോൾ ചികിത്സ വിജയിച്ചു എന്ന് കാണുന്നവർ പറയുന്നു. അവർക്കു കുട്ടികൾ ഉണ്ടായില്ലെങ്കിൽ, അതാരും ശ്രദ്ധിക്കില്ല, ഇനി ശ്രദ്ധിച്ചാൽ തന്നെയും അത് നല്ലതാണ് എന്ന് വിധിയെഴുതും. അല്ലേ?

മുകളിലത്തെ പാരഗ്രാഫിൽ പറഞ്ഞ ഒരു കാര്യം ഞാൻ ഒരിക്കൽ കൂടി ആവർത്തിക്കുന്നു. അവർക്കു കുട്ടികൾ ഉണ്ടായില്ലെങ്കിൽ അതാരും ശ്രദ്ധിക്കില്ല. ഇത് ഞാൻ വെറുതെ എഴുതിയതല്ല. അത് നിങ്ങൾക്കും അറിയാം. അതാണ് എന്നെ ഏറ്റവും അലട്ടുന്നത്. മകൾക്ക് കൊടുത്തുകൊണ്ടിരിക്കുന്ന മരുന്നിന് മുൻപറഞ്ഞ പെട്ടെന്നുള്ള പാർശ്വഫലങ്ങൾ അല്ലാതെ, ഭാവിയിൽ വലിയ പാർശ്വഫലങ്ങൾ ഉണ്ടാക്കും എന്ന് നിങ്ങൾ രോഗിയോട് പറഞ്ഞില്ല എന്നെനിക്കുറപ്പുണ്ട്, കാരണം അവൾ ഒരു കൊച്ചുകുട്ടിയാണ്, പക്ഷെ ആ മകളെ നിങ്ങളുടെ അടുത്തെത്തിച്ച സ്ത്രീയോട് പറഞ്ഞോ? ആ മരുന്ന് മുതിർന്ന ആണുങ്ങൾക്ക് കൊടുത്താൽ അവരുടെ ലൈംഗിക ശേഷി നഷ്ടപ്പെടാം, സ്ത്രീകൾക്ക് കൊടുത്താൽ ആർത്തവചക്രം താറുമാറാകാം. അങ്ങിനെയുള്ള ഒരു മരുന്ന് എത്ര കുറഞ്ഞ ഡോസിൽ കൊടുത്താലും ഒരു കുട്ടിയിൽ അതുണ്ടാക്കുന്ന നാശത്തെക്കുറിച്ച് നിങ്ങൾക്ക്, നിങ്ങൾ മനോരോഗ വിദഗ്ദ്ധർക്ക്, എന്തെങ്കിലും ബോധ്യമുണ്ടോ? എൻറെ പൊന്നുമകൾക്ക് ഭാവിയിൽ കുട്ടികൾ ഉണ്ടായില്ലെങ്കിൽ നിങ്ങൾക്കെന്തു ചേതം അല്ലേ, കാരണം ആരാൻറെ കുട്ടിയല്ലേ?

ഇനി നിങ്ങൾക്കത് അറിയാമെന്നു വയ്ക്കുക. അതിനും അപ്പുറമുള്ള അഡ്വെർസ് റിയാക്ഷൻസ് (UNEXPECTED ADVERSE REACTIONS) എന്തെന്ന് ഈ മരുന്നുണ്ടാക്കിയവർക്ക് പോലും അറിയില്ല, അറിയുമോ മനോരോഗവിദഗ്ദ്ധരേ? മനോരോഗത്തിന് നൽകുന്ന മരുന്നുകളിൽ അതിനുള്ള സാധ്യത കൂടുതലാണ്. അങ്ങിനെയുള്ള ഒരു മരുന്നിന് കുറിക്കുമ്പോൾ, പലവട്ടം ആലോചിക്കണം എന്നുപോലും നിങ്ങൾക്ക് തോന്നാതെ പോയതെന്ത്?

എനിക്ക് വെള്ളപ്പാണ്ട് വന്നുതുടങ്ങിയപ്പോൾ കൊച്ചിയിലുള്ള ഒരു ഡോക്ടർ എനിക്ക് മെലാനോസിലും, പ്ലാസെന്ററെക്സും കുറിച്ചുതന്നു. ഞാൻ അത് വർഷങ്ങളോളം ഉപയോഗിച്ചു, അതിൻറെ ഫലവും ഉണ്ടായി. പക്ഷെ, കുറച്ചുമാസങ്ങൾക്കു മുൻപ് ഞാൻ ബാംഗ്ലൂർ ഉള്ള ഡോക്ടറെ കണ്ടപ്പോൾ, ആ മരുന്നുകൾ തുടർച്ചയായി ഉപയോഗിക്കുന്നത് നല്ലതല്ലെന്നും, അതിനാൽ നിർത്തണമെന്നും പറഞ്ഞു എന്ന്‌ മാത്രമല്ല, അതിലും വില കൂടിയ മറ്റു ചില മരുന്നുകൾ കുറിച്ചുതന്നു. അതാണ് നിങ്ങളുടെയെല്ലാം ചികിത്സ. എൻറെ മകൾക്ക് കൊടുത്തുകൊണ്ടിരിക്കുന്ന മരുന്നുകൾക്ക് അതിലും എത്രയോ വലിയ ദൂഷ്യഫലങ്ങൾ ആണ് ഞാൻ വായിക്കുന്നത്. എൻറെ മകൾ നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്?

ഇനി ഇത് ഇവിടം കൊണ്ട് നിർത്തണമെന്ന് വച്ചാലോ, അതും ചിലപ്പോൾ പറ്റിയെന്നു വരില്ല. കാരണം, ഇത്തരം മരുന്നുകൾ പെട്ടെന്ന് നിർത്തിയാൽ അത്, മരുന്ന് തുടരുന്നതിലും കൂടുതൽ ദൂഷ്യം ഉണ്ടാക്കിയേക്കാം. എൻറെ മകൾ നിങ്ങളോട് അതിനും മാത്രം എന്ത് ക്രൂരതയാണ് ചെയ്‍തത്? ആരാൻറെ കുട്ടിയാണല്ലോ അല്ലേ?

ആർക്കാണ് മനോരോഗം ഇല്ലാത്തത്? ഫ്രാൻസിസ് എബ്രഹാം നൽകിയ കുറിപ്പിൻറെ താഴെ ഒരു ഒരു വാചകം എഴുതിയിട്ടുണ്ട്. അതിതാണ്. Jesus heals - Lord, make me an instrument of your peace. ഇത്തരം ട്രൈബൽ വിശ്വാസങ്ങൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കൊണ്ടുനടക്കുന്ന നീയാണ് എൻറെ മകളെ ചികിൽസിക്കുന്നത്. ഇത് അപമാനിക്കാൻ എഴുതിയതല്ല, മറിച്ച് ഇത്തരം വിശ്വാസങ്ങൾ മനുഷ്യരെ അന്ധരാക്കുന്നു, അതിനാൽ അതിൽ നിന്നും പുറത്തുവരണം എന്ന് ഞാൻ പറയുന്നതാണ് എനിക്ക് വട്ടുണ്ടെന്നു എൻറെ ഭാര്യ പറയാനുള്ള ഒരു കാരണം. ഞാൻ പറയുമ്പോൾ ഭോഷ്ക്ക് ആണെന്ന് നിങ്ങൾ പറയും. അതിനാൽ I hereby quote what Thomas Alva Edison and Sigmund Freud, an Australian neurologist had said on religion. According to Thomas Alva Edison, "Nature is what we know. We do not know the gods of religions. And nature is not kind, or merciful, or loving. If God made me - the fabled God of the three qualities of which I spoke: mercy, kindness, love - He also made the fish I catch and eat. And where do His mercy, kindness and love for that fish come in? No; nature made us - nature did it all - not the gods of the religions." And according to Sigmund Freud, "Religion and neurosis are similar products of the human mind: neurosis, with its compulsive behaviour, is "an individual religiosity", and religion, with its repetitive rituals, is a "universal obsessional neurosis". എങ്കിൽ നീയും ഒരു മനോരോഗി അല്ലേ ഫ്രാൻസിസ് എബ്രഹാം? ആ മനോരോഗി ആയ നീയാണോ വെറും അഞ്ചുവയസ്സു മാത്രമുണ്ടായിരുന്ന എൻറെ മകൾക്ക് സിസോഡോൺ കൊടുക്കാൻ കുറിച്ചത്. അവൾ ജീവിച്ചുതുടങ്ങിയിട്ടു പോലുമില്ലല്ലോ ഫ്രാൻസിസ്സേ, നീയെന്തുകൊണ്ട് ഇതേക്കുറിച്ച് കൂടുതൽ സ്റ്റഡി നടത്തിയില്ല? മനോനില തെറ്റിയ ഒരു സ്ത്രീയുടെ വാക്കുകൾ കേട്ട്, മടക്കിയ കയ്യിൽ തലവച്ച് മകൾ ഉറങ്ങുമ്പോൾ, എൻറെ ലിംഗം ഉദ്ധരിച്ചോ എന്ന് തപ്പി നോക്കുന്ന സ്ത്രീയുടെ വാക്കുകൾ കേട്ട് നീ എൻറെ മകൾക്ക് സിസോഡോൺ കൊടുത്തു. അവൾക്ക് സിസോഡോൺ കൊടുക്കുന്നതിലൂടെ അവളിലൂടെ ഉണ്ടാകേണ്ട എൻറെയും അവളുടെയും വരും തലമുറകളെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കുമല്ലോ മനോരോഗവിദഗ്ദ്ധൻ ഫ്രാൻസിസ്സേ. ആരാൻറെ മകൾ ആണല്ലോ അല്ലേ?

ജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ള ഞാൻ പറയുന്നു, എൻറെ മകൾക്ക് ചികിത്സയല്ല വേണ്ടത് മറിച്ച് നല്ല ശ്രദ്ധയാണ്. കാരണം, അവളിൽ രൂപപ്പെട്ട സ്വഭാവം അവളുടെ അമ്മ അവളെ നിരന്തരം ഉപദ്രവിക്കുന്നതുകൊണ്ടും, ഭയപ്പെടുത്തുന്നത് കൊണ്ടുമാണ്. ഞങ്ങൾക്കിടയിൽ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന വഴക്കുകളും അതിനൊരു പ്രധാന കാരണമാണ്. ഭയന്ന് ഒളിച്ചിരിക്കേണ്ടി വരുന്ന, ഉപദ്രവം പേടിച്ച് ഒരു കാര്യവും സ്വതന്ത്രമായി ചെയ്യാൻ സാധിക്കാത്ത ഏതൊരു കുട്ടിയിലും ഇത്തരം സ്വഭാവരൂപീകരണം ഉണ്ടാവും. അത് മനുഷ്യരിൽ മാത്രമല്ല, എല്ലാ മൃഗങ്ങളിലും ഉണ്ടാകും. തെരുവ് നായകൾ അക്രമകാരികൾ ആകുന്നതിനുള്ള കാരണവും വേറൊന്നുമല്ല. അതിനു മനോരോഗത്തിനുള്ള ചികിത്സയല്ല വേണ്ടത്, അവരോടു കരുണയുള്ളവർ ആകുകയെന്നതാണ് വേണ്ടത്. അപ്പോൾ ക്രമേണ സ്വഭാവം നന്നായി വരും. അതിൽ നിന്നും മോചനം പ്രാപിച്ചാൽ എന്നിൽ നിന്നും ലഭിച്ച മോശമല്ലാത്ത IQ ഉപയോഗിച്ച് അവൾ ജീവിതത്തിൽ വിജയിക്കും. അതിനുള്ള മാർഗ്ഗനിർദ്ദേശം കൊടുക്കാൻ ഉള്ള പ്രാപ്തി എനിക്കുണ്ട്. അതിനാൽ സീതാലക്ഷ്മി, മകളെ ഒരിക്കൽ കൂടി കണ്ട് അവളോട് തന്നെ ഞാൻ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ ചോദിച്ചറിഞ്ഞ്, ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന മെഡിക്കേഷൻ നിർത്താനുള്ള നടപടികൾ എടുക്കണം. അതേസമയം, ഫ്രാൻസിസ് എബ്രഹാം ഏപ്രിൽ 21 നു കണ്ണൂർ ഫാമിലി കോടതിയിൽ വന്ന് (OP-1094/2015, OP-990/2015, MC-445/2015) വസ്തുത കോടതിയെ ബോദ്ധ്യപ്പെടുത്തി, എൻറെ മകളെ രക്ഷിക്കാനുള്ള നടപടി എടുക്കണം. അന്ന് ഞാൻ നിർണ്ണായകമായ ഒരു വിധി പ്രതീക്ഷിക്കുകയാണ്. എൻറെ മകളോട് കരുണ ഉള്ളവർ ആയിരിക്കണം എന്നപേക്ഷിക്കുന്നു.



PLACE: MYSORE

DATED: 10 APRIL 2017                                                 (SEBASTIAN THOMAS)

No comments:

Post a Comment