Friday 26 September 2014

മുലകളുടെ വടിവോ ചുണ്ടുകളുടെ തുടിപ്പോ അല്ല സ്ത്രീസൗന്ദര്യം

ഡൽഹിയിൽ താമസിക്കുന്ന കാലം.

ഒരു ദിവസം ഞാൻ ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. ഞാനിരിക്കുന്ന സീറ്റിൽ ഏകദേശം ഒരു ഇരുപത്തഞ്ചു വയസ്സു പ്രായമായ ഒരു പെണ്ണ് (പെണ്‍കുട്ടിയെന്നും സ്ത്രീയെന്നും വിളിക്കാൻ പറ്റാത്ത അതിനിടയിൽ വരുന്ന പ്രായം ആയതു കൊണ്ടാണ് പെണ്ണ് എന്നു മാത്രം എഴുതിയത്) വന്നിരുന്നു.

എതിർലിംഗത്തിലുള്ള ആളെ കണ്ടാൽ എൻറെ മനസ്സ് മാത്രമല്ല, ശരീരവും ചഞ്ചലപ്പെടും. അതിനു ഞരമ്പ് രോഗമെന്നോ, തല്ലു കിട്ടാത്തതിൻറെ കുറവെന്നോ ഒക്കെ ആരെന്തു പറഞ്ഞാലും എനിക്ക് ഒരു വിരോധവും ഇല്ല. കാരണം അതൊക്കെ കേട്ടാലും നാണം തോന്നുന്നതിലും മുകളിൽ ആണ് എനിക്ക് അതിലുള്ള താൽപര്യം!

അങ്ങിനെ ഒരേ സീറ്റിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ, ഞാൻ അറിയാത്ത ഭാവത്തിൽ അവളോട്‌ അല്പം മുട്ടിയുരുമ്മി ഇരുന്നു. അറിയാത്ത ഭാവം എന്നത് എൻറെയുള്ളിലുള്ള തോന്നൽ മാത്രമാണ്. കാള വാലു പൊക്കുമ്പോഴേ അതെന്തിനുള്ള പുറപ്പാടാണെന്ന്  പെണ്ണുങ്ങൾക്ക്‌ നന്നായി അറിയാം.

ആ പെണ്ണിനും എൻറെ രോഗം പിടികിട്ടി. പക്ഷെ 'നിനക്ക് അമ്മയും പെങ്ങന്മാരും ഒന്നുമില്ലേടാ പട്ടീ' എന്ന്‌ അവൾ ചോദിച്ചില്ല.

മറിച്ച് ഞാൻ ഒക്കെ അറിയുന്നുണ്ടേ എന്ന ഭാവത്തിൽ എന്നെ നോക്കി ഒന്നു ചിരിച്ചു. ഞാനും ഒരുതരം (വിടൻ  എന്ന്‌ എന്നെക്കുറിച്ച് തന്നെ എഴുതാൻ എനിക്കൊരു മടി, അതുകൊണ്ട് അങ്ങിനെ പറയുന്നില്ല) ഒരു വളിച്ച ചിരി ചിരിച്ചു.

പക്ഷെ അത് അധികം നീണ്ടില്ല. ഞങ്ങൾ രണ്ടുപേരും ഇറങ്ങേണ്ട സ്റ്റോപ്പ്‌ എത്തി.

ഇറങ്ങുമ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത്. കാലിൽ എന്തോ പറ്റിയത് മാതിരി വളരെ വിഷമിച്ചാണ് അവൾ ഇറങ്ങിയത്‌. അവൾ ബസ്സിൻറെ പടിയിൽ നിന്നും റോഡിലേയ്ക്ക് കാലുകുത്തിയപ്പോൾ ആണ് കണ്ടത്. ഒരു പാദം മുഴുവൻ മുറിവ് പറ്റി നീരുവന്ന് വീർത്തിരിക്കുകയാണ്. കുറേശ്ശെയായി പഴുത്തും തുടങ്ങിയിട്ടുണ്ട്.

അതിൽ മരുന്ന് വച്ചതിൻറെ ലക്ഷണമൊന്നും കണ്ടില്ല.

ഈ കാലുമായി വിഷമിച്ചിരുന്ന അവളെയാണ് ഞാൻ തൊട്ടുരുമ്മാൻ നോക്കിയത്. എനിക്ക് എന്നോടുതന്നെ വളരെ വെറുപ്പ്‌ തോന്നി.

ഞാൻ എനിക്കുള്ള ബസ്സിനായി അവിടെ നിന്നു. അവളും ബസ്സ് പ്രതീക്ഷിച്ചായിരിക്കണം അവിടെത്തന്നെ നിന്നു.

ഞാൻ അവളുടെ അടുത്തേയ്ക്ക് ചെന്ന് കാലിന് എന്താണ് പറ്റിയതെന്നും, ഡോക്ടറെ കാണിച്ചില്ലേ എന്നും ചോദിച്ചു.

അവൾ ഒന്നും പറയാതെ നിന്നു. അപ്പോൾ ഒരു കാര്യം എനിക്ക് തീർച്ചയായി. ഒരു ഡോക്ടറെ കാണാനുള്ള സ്ഥിതി ഒന്നും അവൾക്കില്ല.

ഞാൻ അഞ്ഞൂറ് രൂപ എടുത്തു അവൾക്കു കൊടുത്തു. എന്നിട്ട് എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണാൻ പറഞ്ഞിട്ട്, ഒരു ഓട്ടോ വിളിച്ച് അവളെ അതിൽ കയറ്റി വിട്ടു.

ഓട്ടോ മുന്നോട്ടെടുത്തപ്പോൾ അവൾ തല വെളിയിലെയ്ക്കിട്ട് നന്ദിപൂർവ്വം എന്നെ നോക്കി ചിരിച്ചു.

പിന്നീട് ഒന്നോ രണ്ടോ മാസങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും യാദൃശ്ചികമായി കണ്ടുമുട്ടി. എന്നെ കണ്ടതും അവൾ എൻറെ അടുത്തു വന്ന് മനസ്സ് തുറന്നു ചിരിച്ചു. ഞാൻ ആദ്യം അവളുടെ കാലിലേയ്ക്കാണ് നോക്കിയത് (സാധാരണ സ്ത്രീകളെ കണ്ടാൽ ഞാൻ മറ്റുചില ഭാഗങ്ങളിൽ ആണ് നോക്കാറ്, അതങ്ങിനെ പാടില്ല എന്ന് ഞാൻ ഉറപ്പിച്ചു തീരുമാനിച്ചാലും നോട്ടം അങ്ങോട്ടേ പോകൂ).

മുറിവെല്ലാം നന്നായി ഉണങ്ങിയിരിക്കുന്നു. മുറിവുണങ്ങിയതിൻറെ ലക്ഷണം അവളുടെ മുഖത്ത് കണ്ട നിറഞ്ഞ ചിരിയിലും പ്രതിഫലിച്ചു.

അവൾ എന്നോട് ഒരുപാട് നന്ദി പറഞ്ഞു.

ഞങ്ങൾ അന്ന്‌ കൂടുതൽ പരിചയപ്പെട്ടു. ഞാൻ താമസ്സിക്കുന്നതിന് രണ്ടു സ്റ്റോപ്പ് മാത്രം ദൂരെയാണ് അവളുടെ വീട്.

അന്ന്‌ ഞങ്ങൾ ഒന്നിച്ച് ഒരു ഓട്ടോയിൽ യാത്ര ചെയ്തു. അവൾ എന്നോട് വളരെ ചേർന്നിരുന്നു. സംസാരിക്കുമ്പോൾ അവളുടെ ശ്വാസം എൻറെ മുഖത്ത് പതിച്ചു. കവിളുകൾ തമ്മിൽ മൃദുവായി സ്പർശിച്ചു. എന്നെപ്പോലെ തന്നെ അവളും അതാസ്വദിച്ചു എന്നുറപ്പ്.

അതുകൊണ്ട് തന്നെ, എന്നോട് സംസാരിക്കുമ്പോൾ അവൾ ചിരിച്ചുകൊണ്ടേയിരുന്നു.

അവളുടെ സ്റ്റോപ്പിൽ ഇറങ്ങുന്നതിന് മുൻപ് അവൾ എൻറെ കവിളിൽ മൃദുവായി ചുംബിച്ചു.

അതൊരു സൗഹൃദത്തിൻറെ തുടക്കം ആയിരുന്നു.

പിന്നീട് നാലഞ്ചു മാസത്തോളം ഞങ്ങൾ ഒപ്പമുണ്ടായിരുന്നു. അവൾ പകൽ ഞാൻ താമസിക്കുന്ന സ്ഥലത്ത് വരും. ചില ദിവസങ്ങളിൽ രാത്രി അവിടെ വന്ന് എന്നോടൊപ്പം തങ്ങും.

എൻറെ ബന്ധത്തിലുള്ള കുട്ടി ആണെന്നാണ്‌ ഹൗസ് ഓണറിനോട് പറഞ്ഞത്. അതിൽ സംശയം തോന്നാതിരിക്കാൻ, ഒരിക്കലും അവരോടു ഹിന്ദിയിൽ അവൾ സംസാരിക്കരുത് എന്ന് തീരുമാനിച്ചു.

ഞാൻ ഒരു കേരളീയൻ ആയതിനാൽ, അവൾ സംസാരിക്കാതെ ഇരുന്നാൽ, ഭാഷ അറിയാത്തത് കൊണ്ടാണെന്ന് വിചാരിച്ചോളും.

അതുകൊണ്ട് വലിയ ഗുണം ഉണ്ടായി. അവൾ എപ്പോൾ വന്നാലും ആരും ഒരിക്കലും സംശയിച്ചില്ല.

വളരെ മെലിഞ്ഞു, അത്ര വലിയ 'സൗന്ദര്യം'  (ഇന്നത്തെ സൗന്ദര്യ സങ്കല്പം അനുസരിച്ച്) ഒന്നുമില്ലാത്ത പെണ്ണായിരുന്നു അവൾ. ഇരുണ്ട നിറം.

പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഇത്രയും സുന്ദരിയായ ഒരു പെണ്ണ് വേറെയില്ലായിരുന്നു.

മരത്തിൽ ചുറ്റിപ്പിണഞ്ഞു കയറുന്ന വള്ളിപോലെ അവൾ എൻറെ ശരീരത്തിലും മനസ്സിലും പടർന്നു കയറി.

അതവളും എത്രമാത്രം ഇഷ്ടപ്പെട്ടു എന്നതിന് തെളിവായിരുന്നു അവൾ ദിവസവും അവിടെ വന്നുകൊണ്ടേയിരുന്നു.

ദിവസവും ഞങ്ങൾ ലൈംഗിക ബന്ധത്തിൽ എർപ്പെട്ടു. പക്ഷെ അതിനുമപ്പുറം എന്നോട് ചേർന്നിരുന്ന് ഒരു സുരക്ഷിത വലയത്തിൽ എന്നപോലെ ഇരുന്നു എന്നോട് സംസാരിച്ചിരിക്കുന്നതിൽ അവൾ ആനന്ദം കണ്ടെത്തി.

അവൾക്കു വിഷമം വരുന്ന ഒന്നുംതന്നെ ഞാൻ ചെയ്യില്ലെന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു എന്നുറപ്പ്.

അങ്ങിനെയിരിക്കെ ഒന്നു രണ്ടു ദിവസം തുടർച്ചയായി അവൾ വന്നില്ല.

ഞാൻ അസ്വസ്ഥനായി. ഞാൻ എന്തെങ്കിലും മോശമായി പ്രവർത്തിച്ചോ, എൻറെ എന്തെങ്കിലും ചെയ്തികൾ അവൾക്കു ഇഷ്ടപ്പെടാതെ വന്നോ?

അവൾക്കു സ്വന്തമായി ഫോണില്ല, അതിനാൽ വിളിച്ചു ചോദിക്കാനും തരമില്ല.

മൂന്നുനാലു ദിവസങ്ങൾക്ക് ശേഷം അവൾ വന്നു. എനിക്ക് ആശ്വാസമായി.

കാര്യം തിരക്കിയപ്പോൾ അവൾ ആദ്യമൊന്നു പരുങ്ങി. ഞാൻ നിർബന്ധിച്ചപോൾ അവൾ പറഞ്ഞു, ഞാൻ പേടിച്ചതുപോലെ ഒന്നുമില്ല. എല്ലാ പെണ്ണുങ്ങൾക്കും മാസാമാസം വരുന്നത് തന്നെ, ആർത്തവം.

ഞാൻ സമാധാനത്തോടെ ഒരു ദീർഘനിശ്വാസം വിട്ടു.

പിന്നെ ഞാൻ ആർത്തവസമയത്ത് അവൾക്കുള്ള അനുഭവം എന്താണെന്ന് തിരക്കി. വല്ലാത്ത വേദനയും അസ്വസ്ഥതയും ആണെന്നവൾ പറഞ്ഞു. എന്തിനാ ജീവിക്കുന്നത് എന്നുവരെ തോന്നുമത്രേ.

ഞാനവളെ എന്നോട് ചേർത്തിരുത്തിയിട്ട് ഒരു കാര്യം ആവശ്യപ്പെട്ടു. അടുത്തതവണ ആർത്തവം വരുമ്പോൾ തീർച്ചയായും വരണം. അയ്യേ, അതൊന്നും വേണ്ട എന്ന ഭാവത്തിൽ അവൾ തലയാട്ടി. പക്ഷെ ഞാൻ നിർബന്ധിച്ചു. ഞാനും അതൊക്കെ ഒന്നു കാണട്ടെ എന്ന് ശഠിച്ചു.

അവൾ ഒന്നും മിണ്ടിയില്ല.

വീണ്ടും ഞങ്ങൾ ഒരുമിച്ചു ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസങ്ങളിലൂടെ കടന്നു പോയി.

ഇതിനിടയിൽ ഞാൻ അവൾക്കൊരു മൊബൈൽ കണക്ഷൻ എടുത്തു കൊടുത്തിരുന്നു. എന്തെകിലും ആവശ്യമോ, വിഷമമോ ഉണ്ടെങ്കിൽ വിളിക്കാമല്ലോ.

പത്തിരുപതു ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഞാൻ അവളെ ആർത്തവം കാണണം എന്ന എൻറെ ആഗ്രഹം ദിവസവും ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. അങ്ങിനെ അടുത്ത ആർത്തവ ചക്രത്തിൻറെ സമയം എത്തി.

അന്ന് കുറെയേറെ കഴിഞ്ഞിട്ടും അവൾ വന്നില്ല. ഞാൻ വിളിച്ചു. വല്ലാത്ത അസ്വസ്ഥത ആണെന്നവൾ പറഞ്ഞു. സാരമില്ല, ഒരു ഓട്ടോ പിടിച്ചു വരാൻ ഞാൻ നിർബന്ധിച്ചതനുസരിച്ച് അവൾ വന്നു.

വന്നപാടെ, കട്ടിലിൽ ഒരു വശം ചെരിഞ്ഞു കിടന്നു.

ഞാൻ പതിയെ അവളോട്‌ ചേർന്നു കിടന്ന് അവളുടെ മുടിയിഴകളെ തഴുകി. മെല്ലെ അവൾ തിരിഞ്ഞു കിടന്നു. ആ അസ്വസ്ഥതക്കിടയിലും അവൾ എന്നെ നോക്കി ചിരിച്ചു.

അവളുടെ ശ്രദ്ധതിരിക്കാനായി ഞാൻ പറഞ്ഞു.

"ഇതു മാറാൻ ഡോക്ടറെ കണ്ടിട്ടൊന്നും കാര്യമില്ല, ഞാനൊന്നു മനസ്സുവെച്ചാൽ മതി", ഇതും പറഞ്ഞിട്ട് ഞാൻ ചിരിച്ചു.

ആദ്യം മനസ്സിലായില്ല എന്ന മട്ടിൽ അവൾ എന്നെ നോക്കി. പിന്നെ കാര്യം ഗ്രഹിച്ചപ്പോൾ പൊട്ടിച്ചിരിച്ചു. പിന്നെ പറഞ്ഞു, "എന്നാൽ അങ്ങിനെയാവട്ടെ, അങ്ങിനെയായാൽ, നിരോധിനുള്ള ചെലവു കൂടി കുറയും എന്നു മാത്രമല്ല, അതിടാനൊട്ടു മെനക്കെടുകയും വേണ്ടല്ലോ!"

അതും പറഞ്ഞിട്ട് അവൾ നിർത്താതെ ചിരിച്ചു. എത്ര പെട്ടെന്നാണ് അവളുടെ അസ്വസ്ഥത മാറി എപ്പോഴും കാണുന്നവിധം ഉന്മേഷവതി ആയത്.

അവൾ എഴുന്നേറ്റു പോയി ചായ ഇട്ടുകൊണ്ടു വന്നു.

ഞങ്ങൾ രണ്ടുപേരും കുടിച്ചു കൊണ്ടിരിക്കുമ്പോൾ, ഞാൻ എൻറെ പഴയ ആവശ്യം ഉന്നയിച്ചു.

ആർത്തവം എന്തെന്ന് ഒന്നു കാണണം. ആദ്യമൊക്കെ മടിച്ചുവെങ്കിലും, അവൾ എനിക്കായി അവളുടെ വസ്ത്രം മാറി.

അടിവസ്ത്രത്തിന് ഇടയിലായി വച്ചിരുന്ന തുണി അവൾ പയ്യെ മാറ്റി.

ഞാൻ കണ്ടു, ആ തുണിയിലും അവളുടെ യോനിയുടെ ചുറ്റുമുള്ള രോമങ്ങളിലുമായി ചെറിയതോതിൽ ഉണങ്ങിപ്പിടിച്ച രക്തത്തിൻറെ കറ.

സ്ത്രീയുടെ സൗന്ദര്യം, സ്ത്രീയുടെ യദാർത്ഥ സൗന്ദര്യം. ഈ പ്രപഞ്ചത്തിലെ എല്ലാ ജീവൻറെയും ആധാരമായ സൗന്ദര്യം.

അവളുടെ ചെവിയിൽ ഞാൻ മെല്ലെ മന്ത്രിച്ചു, "ഇതാണ് മോളെ, സൗന്ദര്യം. ഈ സൗന്ദര്യം തിരിച്ചറിഞ്ഞാൽ ഒരുപാട് അസ്വസ്ഥതകൾ കുറയും എന്നു മാത്രമല്ല, സ്ത്രീകൾക്ക് സ്ത്രീകളോടുതന്നെ ഒരുപാട് ബഹുമാനം തോന്നാനും അതിടയാക്കും."

ആ സൗന്ദര്യം കാണുവാൻ എനിക്ക് അവസരം തന്ന അവളെ ഞാൻ ആദരവോടെ നോക്കിയിരുന്നു.

അതവൾക്കൊരു പുതിയ അനുഭവം ആയിരുന്നു. അവൾ ഒന്നും മിണ്ടാതെ കുറേനേരം എന്നോട് ചേർന്നിരുന്നു.

പിന്നെ ഞങ്ങൾ ഒന്നിച്ചു ബാത്ത്റൂമിൽ പോയി. ആ വസ്ത്രം മാറി, അവിടം കഴുകി, തുടക്കുവാൻ ഞാനും അവളെ സഹായിച്ചു.

പിന്നെ ഞങ്ങൾ രണ്ടുപേരും വന്നു കിടന്നു.

അവൾ അസ്വസ്ഥതയെല്ലാം മാറി, എന്നോട് ചേർന്നുകിടന്നു. എന്നിലെ അവളോടുള്ള സ്നേഹവും ആദരവും എല്ലാം എൻറെ കൈവിരലുകളുടെ തഴുകലായി അവളുടെ മുടിയിഴകളും, അവളും അറിഞ്ഞു.

ആ അറിവിൽ, ഒരു പുരുഷൻറെ സംരക്ഷണയിൽ, അവനിലുള്ള വിശ്വാസത്തിൽ അവൾ ശാന്തമായി ഉറങ്ങി.

ഉറങ്ങിയെഴുന്നേറ്റ അവൾ ഉല്ലാസവതിയായിരുന്നു. എന്നെ കെട്ടിപ്പിടിച്ച് ചുംബിക്കുമ്പോൾ, അതിന് മുമ്പെന്നത്തെക്കാളും ഊഷ്മളത ഉണ്ടായിരുന്നു.

പിന്നീട് കുറച്ചുകാലം കൂടി ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. പിന്നീട്, ജോലിസംബന്ധമായി എനിക്ക് ഡൽഹി വിട്ടു പോകേണ്ടി വന്നു. പക്ഷെ ഞങ്ങൾ ഫോണിൽ ബന്ധപ്പെട്ടു കൊണ്ടിരുന്നു.

എൻറെ സാമീപ്യം അവൾ എത്ര ആഗ്രഹിക്കുന്നുവെന്ന് ഫോണിലൂടെയുള്ള ഞങ്ങളുടെ സംഭാഷണത്തിൽ നിന്നും വ്യക്തമായിരുന്നു.

പിന്നീടൊരിക്കൽ വിളിച്ചപ്പോൾ ഫോണ്‍ സ്വിച്ച്ഓഫ്‌ ആണെന്ന മെസ്സേജ് ആണ് വന്നത്. എന്തു പറ്റിയെന്നു പിന്നീട് അറിയില്ല. ഒരുപക്ഷെ ഫോണ്‍ നഷ്ടപ്പെട്ടിരിക്കാം. അല്ലെങ്കിൽ, ഡൽഹി വിട്ടു അവളുടെ നാടായ ജാർഘണ്ടിലേയ്ക്ക് പോയിരിക്കാം.

ഞാൻ പിന്നീട് ഡൽഹിയിൽ ചെന്നപ്പോഴൊക്കെ ഞാൻ ആദ്യം ബസ്സ് കാത്തുനിന്ന സ്റ്റോപ്പിൽ പോയി നിൽക്കാറുണ്ട്‌.

സ്ത്രീയുടെ സൗന്ദര്യം എന്നെ കാണിച്ചു തന്ന എൻറെ പ്രിയപ്പെട്ടവളെ കാണാൻ.

ഇനി പോകുമ്പോഴും ഞാനവിടെ പോയി നിൽക്കും. എന്നെ കണ്ട സന്തോഷത്തിൽ ഓടി വരുന്ന അവളെ കാണാൻ.

വരും, വരാതിരിക്കില്ല.

വാൽക്കഷണം: ആർത്തവം വരാതിരിക്കാനുള്ള മരുന്നും കഴിച്ചിട്ട്, മുഖം മുഴുവൻ അതുമിതും വാരിതേച്ച്, ചുണ്ടുകളിൽ മാദകത്വം തോന്നാൻ ലിപ്ടിക്കും ഇട്ട്, പുരികം വരെ വടിച്ച്‌, ബ്രേസിയറിൻറെ വള്ളിയും, മുലകളുടെ അറ്റവും മുറിയും കാണിച്ച്  ഒരുതരം പന്നികളെക്കാളും കഷ്ടമായി നടക്കുന്ന പെണ്ണുങ്ങളെ, നിങ്ങളെക്കാളും വിവരം കെട്ടവരും, വരും തലമുറയോട് ദ്രോഹം ചെയ്യുന്നവരും വേറെയില്ല.


No comments:

Post a Comment